യുഎഇയിൽ കടുത്ത മൂടൽമഞ്ഞിന് സാധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ വിഭാഗം, മൂടല്‍മഞ്ഞ് കാരണം കാഴ്ചാ പരിധി 100 മീറ്ററില്‍ താഴെയായി കുറഞ്ഞതിനാല്‍ അബൂദാബിയിലെ ഡ്രൈവര്‍മാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാണമെന്ന് അധികൃതര്‍

യുഎഇയിൽ മിക്കയിടങ്ങളിലും മൂടൽമഞ്ഞിന് സാധ്യത. ഇതിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചിലയിടങ്ങളിൽ താപനില 32 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബൂദാബിയില്‍ തിങ്കളാഴ്ച്ച ദിവസങ്ങളില്‍ തണുപ്പ് ശക്തമാകും. അബുദാബിയില്‍ 20 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 19 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 13 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയാം.
ബുധനാഴ്ച വരെ ചില തീരപ്രദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞും മൂടല്‍മഞ്ഞും രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം ഏറ്റവും പുതിയ അഞ്ച് ദിവസത്തെ ബുള്ളറ്റിനില്‍ അറിയിച്ചു. മൂടല്‍മഞ്ഞ് കാരണം കാഴ്ചാ പരിധി 100 മീറ്ററില്‍ താഴെയായി കുറഞ്ഞതിനാല്‍ അബൂദാബിയിലെ ഡ്രൈവര്‍മാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാണമെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ഭാഗികമായി മേഘാവൃതമായിരിക്കാനും സാധ്യതയുണ്ടെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകുന്നത്. കഴിഞ്ഞയാഴ്ച വടക്കന്‍ എമിറേറ്റ്സില്‍ കനത്ത മഴ രേഖപ്പെടുത്തിയതോടെ രാജ്യത്ത് ശൈത്യകാലത്തിന്റെ ആരംഭം കുറിച്ചിരുന്നു. മാസങ്ങളോളം തണുപ്പുള്ളതും വെയില്‍ നിറഞ്ഞതുമായ ശൈത്യകാലത്ത് എമിറേറ്റുകളില്‍ ഉടനീളം താപനില ക്രമാനുഗതമായി കുറയുന്നത് തുടരും.
അതേസമയം, സൗദിയിൽ കഴിഞ്ഞ ദിവസം കനത്ത മഴയാണ് അനുഭവപ്പെട്ടത്. ജിദ്ദയിൽ പെയ്തൊഴിഞ്ഞത് 13 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ മഴയെന്ന് റിപ്പോര്‍ട്ട്. വീണ്ടും സൗദിൽ മഴയക്ക് സാധ്യയുള്ളതായുള്ള വാർത്തയാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
രാജ്യത്തെ വരും ദിവസങ്ങളിലെ കാലാവസ്ഥാ സാഹചര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് പ്രത്യേക പ്രസ്‍താവന ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹുസൈന്‍ അല്‍ ഖഹ്‍താനി പറഞ്ഞു. കാലാവസ്ഥ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പിന്തുടണമെന്നും മുഴുവന്‍ സമയവും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























