നിയമലംഘകരായ പ്രവാസികളെ കണ്ടെത്താൻ പരിശോധനകൾ, സൗദി അറേബ്യയില്‍ ഒരാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയിൽ പിടിയിലായത് 10,679 പേർ, നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി

സൗദി അറേബ്യയില്‍ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകൾ ഒരു വിട്ടുവീഴ്ച്ചയും കൂടാതെ നടക്കുന്നുണ്ട്. റസിഡന്‍സി, ലേബര്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവര്‍ക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജന്‍സികള്‍ റെയ്ഡ് തുടരുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ നടത്തിയ പരിശോധനയുടെ കണക്കുകളാണ് ഇപ്പോൾ അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.
നിയമലംഘനങ്ങളിൽ ഏർപ്പെട്ട 10,679 വിദേശികളാണ് മേയ് പതിനൊന്നാം തീയ്യതി മുതല്‍ പതിനേഴാം തീയ്യതി വരെയുള്ള കാലയളവില്‍ പിടിയിലായത്. ഇതിൽ താമസ നിയമങ്ങള്‍ ലംഘിച്ച 5,697 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 1,369 പേരും ഉള്‍പ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 26,054 പേരാണ് അടുത്ത കാലത്തായി നിയമനടപടികള്‍ക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി.
നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകള്‍ ലഭ്യമാക്കന്നതിന് മറ്റ് 19,469 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്. 1,544നിയമ ലംഘകരെ നാടുകടത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. 6,219 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും മന്ത്രാലയം പറഞ്ഞു. നിയമലംഘകര്‍ക്ക് പുറമെ നിയമലംഘകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശനമായ നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha

























