പ്രവാസികൾ ഇനി രാജ്യം വിടേണ്ട...! യുഎഇയിൽ വിസിറ്റ് വിസക്കാർക്ക് രാജ്യത്തിനകത്ത് 30 ദിവസത്തേയ്ക്ക് കൂടി കാലാവധി നീട്ടാം, സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ തീരുമാനം

യുഎഇലേക്ക് നിരവധി പോരാണ് ഓരോ മാസവും സന്ദർശക വിസയിൽ എത്തുന്നത്. ഇത്തരത്തിൽ വരുന്നവർക്ക് വലിലൊരു നിരാശായായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. വിസയുടെ കാലാവധി കഴിഞ്ഞും മടങ്ങാൻ സാധിക്കാത്തവർക്ക് ദുബൈ നൽകിയിരുന്ന 10 ദിവസത്തെ ഗ്രേസ് പിരീഡ് അനുകൂല്യം പൂർണമായും എടുത്ത് കളഞ്ഞു എന്നതായിരുന്നു അത്. എന്നാൽ സന്ദർശക വിസ പുതുക്കുന്നതിൽ പ്രവാസികൾക്ക് ആശ്വാസ തീരുമാനവുമായി എത്തിയിരിക്കുകയാണ് യുഎഇ.
ഇനി ഈ വിസക്കാർക്ക് രാജ്യത്തിനകത്ത് 30 ദിവസത്തേയ്ക്ക് കൂടി കാലാവധി നീട്ടാം.നേരത്തെയും വിസകള്‍ രാജ്യത്തിന് പുറത്ത് പോകാതെ പുതുക്കാനുള്ള സൗകര്യം ലഭ്യമായിരുന്നെങ്കിലും പിന്നീട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഈ തീരുമാനമാണ് ഇപ്പോൾ വീണ്ടും പുനരാരംഭിച്ചത്. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സ് എന്നിവയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.
ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് പ്രോഗ്രാം (ഐസിപി) ന്റെ ഏറ്റവും വലിയ റെസിഡൻസി, എൻട്രി പെർമിറ്റ് പരിഷ്കരണങ്ങളിൽ ഒന്നാണിത്. സന്ദര്‍ശക വിസയില്‍ ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവന്നിട്ടുള്ള പ്രവാസികള്‍ക്ക് ആശ്വാസമാണ് പുതിയ തീരുമാനം. നിലവില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന അറിയിപ്പ് പ്രകാരം 30 ദിവസവും 60 ദിവസവും കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ 30 ദിവസത്തേക്ക് കൂടി നീട്ടാനാവും.
ഒരു സന്ദര്‍ശക വിസയുടെ കാലാവധി പരമാവധി ദീര്‍ഘിപ്പിക്കാനാവുന്നത് 120 ദിവസം വരെയാണെന്നും അറിയിപ്പില്‍ പറയുന്നു. ഒരു മാസത്തേക്ക് വിസ ദീര്‍ഘിപ്പിക്കാന്‍ ഏകദേശം 1150 ദിര്‍ഹമാണ് ചെലവ് വരുന്നതെന്ന് ട്രാവല്‍ ഏജന്‍സികളും വ്യക്തമാക്കിയിട്ടുണ്ട്. അതായത് 30 ദിവസത്തേക്ക് വിസ രാജ്യത്തിനകത്ത് നിന്ന് ദീർഘിപ്പിക്കാൻ മുടക്കേണ്ടത് 25000 ത്തിലധികം രൂപയാണ്.
അതേസമയം, ദുബായിലുള്ള സന്ദർശകർക്ക് അവരുടെ ടൂറിസ്റ്റ്, സന്ദർശക വിസ കാലാവധി കഴിഞ്ഞാൽ 10 ദിവസത്തെ ഗ്രേസ് പിരീഡ് ഇനി അനുവദിക്കില്ല. 30, 60 ദിവസ വിസക്കാർക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാൻ അനുവാദം നൽകുന്നതായിരുന്നു ഇത്. എന്നാൽ ദുബായിലുള്ള വിസിറ്റ് വിസക്കാർക്ക് മാത്രമേ ലഭിച്ചുകൊണ്ടിരുന്ന ഈ ആനുകൂല്യം പൂർണമായും എടുത്ത് കളഞ്ഞിരിക്കുകയാണ്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും.
കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം. 30 ദിവസത്തെ വിസയെടുത്ത് വന്നയാൾ 10 ദിവസം അധികം തങ്ങിയാൽ 800 ദിർഹമിലേറെ നൽകേണ്ടി വരും. നിലവിൽ സന്ദർശക വിസയിലുള്ളവർക്കും പുതിയ നിർദേശം ബാധകമാണ്.ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന് തന്നെ മടങ്ങുന്നവർക്കായിരുന്നു ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഒഴിവാക്കിയതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു.
ദുബായിലെ സർക്കാർ സർവീസ് സേവനദാതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇയില്‍ എവിടെ നിന്നും ഇഷ്യൂ ചെയ്യുന്ന സന്ദര്‍ശക വിസകള്‍ക്ക് നിലവില്‍ ഗ്രേസ് പീരിഡ് ഇല്ലെന്ന് ദുബൈയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‍സ് എന്നിവയുടെ കോള്‍ സെന്ററുകളും സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha

























