ദുബൈ എയർപ്പോർട്ടിൽ പ്രവാസി കുടുംബങ്ങൾക്കായി ഒരുക്കിയത്, കുട്ടികൾക്കായുള്ള പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിച്ച് അധികൃതർ, ഈ അവസരം പാഴാക്കല്ലേ...!
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ വിമാനത്താവളം ആണ്. നിരവധി യാത്രക്കാരാണ് പ്രതിദിനം എയർപ്പോർട്ട് വഴി കടന്നുപോകുന്നത്. അതിനാൽ യാത്രക്കാർക്കായി മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം. ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും വിമാനത്താവള ജീവനക്കാർക്കും ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സൗജന്യ വൈദ്യപരിശോധന.
കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ എന്നു വേണ്ട യാത്രക്കാർക്ക് പ്രയോജനകരമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ ആദ്യം ടെർമിനൽ മൂന്നിലാണ് ഒരുക്കിയിരുന്നത്. മികച്ചതെന്ന് തോന്നിയാൽ എല്ലാ ടെർമിനൽ അറൈവൽ ഭാഗത്തേക്കും കൗണ്ടറുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെന്ന് താമസകുടിയേറ്റ വകുപ്പ് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ദുബൈ വിമാനത്താവളത്തിന്റെ കൂടുതൽ ടെർമിനലുകളിൽ കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകൾ തുറന്നിരിക്കുകയാണ്.
ഇവിടെ കുട്ടികൾക്ക് സ്വയം പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാൻ സൗകര്യമുണ്ടാകും. ദുബൈ വിമാനത്താവളത്തിന്റെ ഒന്ന്, രണ്ട് ടെർമിനലുകളിലാണ് കുട്ടികൾക്കായി പുതിയ എമിഗ്രേഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിച്ചത്. ദുബൈ വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ കുട്ടികൾക്കായി ആദ്യം തുറന്ന എമിഗ്രേഷൻ കൗണ്ടർ ഇതിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് കൂടുതൽ ടെർമിനലിലേക്ക് വ്യാപിപ്പിച്ചത്.
10,423 കുട്ടികൾ ടെർമിനൽ മൂന്നിലെ കൗണ്ടർ പ്രയോജനപ്പെടുത്തി. ദുബൈയിലേക്കുള്ള യാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമാക്കാൻ ലക്ഷ്യമിട്ടാണ് ഈ സൗകര്യം ഏർപ്പെടുത്തിയത്. ഇത്തരത്തിൽ കുട്ടികൾക്ക് മികച്ച അനുഭവങ്ങൾ നൽകാൻ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടറുകൾക്ക് കഴിയുന്നുണ്ടെന്ന് മനസിലായതായും അതിനാലാണ് നടപടിയെന്നും ദുബായ് എമിഗ്രേഷൻ ഹാപ്പിനസ് സർവീസസ് ഡയറക്ടർ കേണൽ സാലിം ബിൻ അലി പറഞ്ഞു.
സേവനം എളുപ്പമാക്കാനായി കുട്ടികൾക്ക് പാസ്‌പോർട്ടിൽ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്‌പോർട്ട് ഓഫീസർമാരും വിദഗ്ധ ജോലിക്കാരെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം ലോകത്തിലെ ആദ്യത്തെ റോബട്ക്ക് ചെക്ക്- ഇൻ സൗകര്യം ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരുന്നു. ഇതുപ്രകാരം ചെക്ക്–ഇൻ ചെയ്യാനായി സാറയെന്ന റോബട്ടിന്റെ സേവനം പ്രയോജനപ്പെടുത്താം.
ഇത് തികച്ചും പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ്. അറബിക്, ഇംഗ്ലിഷ് ഉൾപ്പെടെ 6 ഭാഷകളിൽ ആശയ വിനിമയം നടത്തുന്ന സാറ എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ബോഡിങ് പാസ് ഇ–മെയിൽ/സ്മാർട് ഫോൺ വഴി നൽകും. തുടക്കത്തിൽ എമിറേറ്റ്സ് എയർലൈൻ യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാകുക. ഭാവിയിൽ 200ലധികം റോബട്ടുകളെ നിയമിച്ച് സേവനം വിപുലപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha