യുഎഇയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക്, ഇതുവര നിയമനം ലഭിച്ചത് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്ക്, സ്വദേശികളെ നിയമിച്ച് നിയമം പാലിക്കാത്ത സ്ഥാപനങ്ങളിൽ കർശന പരിശോധന
യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്ക്കരണമാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിൽ രംഗത്ത് ഓരോ വർഷവും രണ്ട് ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് യുഎഇ തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഈ വർഷം ആദ്യപകുതിയിൽ ഒരു ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നു.
ഈ വർഷം നടപ്പിലാക്കേണ്ട ഒരു ശതമാനം സ്വദേശിവൽക്കരണം ജൂലൈ 7 നകം പൂർത്തിയാക്കണമെന്നാണ് കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. ഇതിന്റെ സമയപരിധി അവസാനിച്ചിരിക്കെ സ്ഥാപനങ്ങളിൽ തൊഴിൽ മന്ത്രാലയത്തിന്റെ കർശന പരിശോധന തുടരുകയാണ്. അതിനിടെ യുഎഇയിലെ സ്വദേശിവത്കരണ പദ്ധതികൾ വൻ വിജയത്തിലേക്ക് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി എൺപതിനായിരത്തോളം സ്വദേശികൾക്കാണ് ഇതുവര നിയമനം ലഭിച്ചത്.
ഇതിൽ മുപ്പതിനായിരവും പിന്നിട്ട ആറു മാസത്തിനുള്ളിലാണെന്ന റിപ്പോർട്ടുകളിൽ പറയുന്നത്. അതായത് അതിവേഗം തന്നെ സ്വദേശിവത്ക്കരണം നടപ്പാക്കുന്ന എന്നു തന്നെ പറയേണ്ടിവരും. ഇനി അടുത്ത ആറ് മാസത്തിനുള്ളിൽ ഈ വർഷം ബാക്കി നിൽക്കുന്ന ഒരു ശതമാനം സ്വദേശിവത്ക്കരണം കൂടെ നടപ്പിലാക്കിയാൽ നിയമിക്കപ്പെടുന്ന സ്വദേശികളുടെ എണ്ണം ഇരട്ടിയാകും എന്നാണ് വിലയിരുത്തൽ. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി ആരംഭിച്ച സാഹചര്യത്തിലാണ് രാജ്യത്തെ സ്വദേശിവത്കരണ പദ്ധതി നിർണായക വിജയം കൈവരിച്ചതായി അധികൃതർ വെളിപ്പെടുത്തിയത്.
വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ 79,000 സ്വദേശികളാണ് ജോലി ചെയ്യുന്നത്. പിന്നിട്ട ഒരു വർഷത്തിനകം സ്വദേശിവത്കരണ തോതിൽ 57 ശതമാനം വർധനയുണ്ട്. ഈ കാലയളവിൽ അര ലക്ഷത്തിലേറെ സ്വദേശികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശി അനുപാതം ഉയരുന്നത് സർക്കാർ പദ്ധതിയുടെ ശരിയായ രീതിയിലാണെന്നതിന്റെ തെളിവാണെന്ന് മാനവ വിഭവ സ്വദേശിവത്കരണവകുപ്പ് മന്ത്രി ഡോ. അബ്ദുർറഹ്മാൻ അൽ അവാർ അറിയിച്ചു. സ്വകാര്യമേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു.
കമ്പനികൾ നിയമലംഘിക്കുകയും സ്വദേശികളെ നിയമിക്കാതിരിക്കുകയും ചെയ്താൽ ആളൊന്നിന് 42,000 ദിർഹമാണ് പിഴ. സ്വദേശിവത്കരണ നിബന്ധനകളിൽ കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്ക് ആദ്യ തവണ ഒരു ലക്ഷം ദിർഹമായിരിക്കും പിഴ ചുമത്തുകയെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം തവണയും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പിഴത്തുക മൂന്ന് ലക്ഷം ദിർഹമായി ഉയരും. മൂന്നാം തവണയും സമാനമായ കുറ്റകൃത്യം സ്ഥാപനത്തിൽ കണ്ടെത്തിയാൽ പിഴത്തുക അഞ്ച് ലക്ഷം ദിർഹമായി ഉയരും. ഇതിന് പുറമെ ഇത്തരത്തിൽ പിടിക്കപ്പെടുന്ന സ്ഥാപനം നിയമപ്രകാരമുള്ള സ്വദേശിവത്കരണം നടപ്പാക്കുകയും വേണം. യുഎഇയിലെ സ്വകാര്യ മേഖലയിൽ 2026 ഓടെ പത്ത് ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha