കൂട്ടത്തോടെ ജോലി തെറിച്ചു...!! കുവൈത്തിൽ 283 പ്രവാസികളെ പിരിച്ചുവിട്ടു

അടുത്തിടെയായി പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചുവെച്ചിരുന്നു. ഈ നടപടിക്ക് പിന്നാലെ പ്രവാസികളെ കൂട്ടത്തോടെ പിരിച്ച് വിട്ടിരിക്കുകയാണ് കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം. 283 പ്രവാസികളെ പിരിച്ചുവിട്ടതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മൂന്നര വര്‍ഷത്തിനിടെയാണ് മന്ത്രാലയത്തില്‍ നിന്ന് ഇത്രയും പേരെ പിരിച്ചുവിട്ടത്. നിലവില്‍ 242 വിദേശി ജീവനക്കാരാണ് മന്ത്രാലയത്തിലുള്ളത്. സര്‍ക്കാര്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട സിവില്‍ സര്‍വീസ് കൗണ്‍സില്‍ 11/ 2017 നമ്പര്‍ പ്രമേയത്തിലെ വകുപ്പുകള്‍ നടപ്പാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. മന്ത്രാലയത്തിലെയും അതിനു കീഴിലെ ഏജന്‍സികളിലെയും സ്വദേശിവല്‍ക്കരണ നിരക്ക് 100 ശതമാനത്തിലെത്തുന്നതു വരെ ഓരോ തൊഴില്‍ ഗ്രൂപ്പിനും നിശ്ചയിച്ചിട്ടുള്ള സ്വദേശിവല്‍ക്കരണ അനുപാതം അനുസരിച്ച് കുവൈത്തിവല്‍ക്കരണ നയം നടപ്പാക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
മേല്‍നോട്ട, നേതൃപദവികളില്‍ വിദേശികളെ നിയമിക്കരുതെന്ന കുവൈത്ത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് മന്ത്രാലയത്തില്‍ വിദേശികള്‍ സൂപ്പര്‍വൈസറി, നേതൃപദവികളൊന്നും വഹിക്കുന്നില്ലെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
രാജ്യത്തെ അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങുകയാണ് അധികൃതർ. ഏതാണ്ട് അയ്യായിരത്തോളം പ്രവാസി തൊഴിലാളികൾക്ക് വർക്ക് പെർമിറ്റുകൾ നഷ്ടമാകുമെന്ന് സൂചന. തൊഴിൽ വിപണി പുനഃക്രമീകരിച്ചും സാങ്കേതിക വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തിയും എണ്ണം കുറയ്ക്കാനാണ് നീക്കം..
https://www.facebook.com/Malayalivartha