'ലക്ഷദ്വീപിനെ പറ്റി പറയാനുള്ള നട്ടെല്ല് ഉണ്ടോ? പൃഥ്വിരാജിന്റെ കൂടെ പോയിരിക്ക്'; ഉണ്ണി മുകുന്ദനെതിരെ മുറവിളി, പ്രതികരണവുമായി ആരാധകർ
ബ്രദേഴ്സ് ഡേ പ്രമാണിച്ച് തന്നെ സ്നേഹിക്കുന്ന ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയ നടന്‍ ഉണ്ണി മുകുന്ദന് നേരെ പൊങ്കാല. ഈ ലോക്ക്‌ഡൗണ്‍ കാലത്ത് നിങ്ങളുടെ പ്രാര്‍ത്ഥനകളും നിങ്ങള്‍ എനിക്ക് അയക്കുന്ന മെസ്സേജുകള്‍ എല്ലാം തന്നെ ഞാന്‍ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ ഉണ്ണിമുകുന്ദനോട് ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിക്കാനാണ് ഒരു കൂട്ടമാളുകള്‍ മുറവിളി കൂട്ടുന്നത്.
ഇടതുപക്ഷ അനുകൂല പ്രൊഫൈലുകളാണ് ഇതില്‍ കൂടുതലും. 'ലക്ഷദ്വീപിലെ സഹോദരങ്ങളോട് ആശംസകള്‍ പറയാന്‍ ധൈര്യമുണ്ടോ? അവിടുത്തെ അവസ്ഥയില്‍ ഒരു പോസ്റ്റ് ഇടാന്‍ ഗഡ്സ് ഉണ്ടോ? ഇല്ലെങ്കില്‍ കുറച്ച് സമയം പൃഥ്വിരാജിന്റെ കൂടി പോയിരിക്ക്' എന്നൊക്കെയാണ് കമന്റുകള്‍.
'സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത് മുതല്‍ എന്നെ ഇഷ്ടപ്പെട്ട് എന്നെ സ്നേഹിച്ചു എന്നെ സപ്പോര്‍ട്ട് ചെയ്ത, എനിക്ക് വേണ്ടി വാദിക്കാനും, ഏത് പ്രതിസന്ധി ഘട്ടത്തിലും എന്റെ കൂടെ നില്‍ക്കുകയും ചെയ്യുന്ന ഒരുപാട് സഹോദരങ്ങളെ എനിക്ക് കിട്ടി. കേരളത്തില്‍ എവിടെ പോയാലും എനിക്ക് വേണ്ടി കാത്തിരിക്കുന്ന അനിയന്മാര്‍ ഉണ്ടെന്ന വിശ്വാസവും സന്തോഷവും എന്റെ കൂടെ എന്നുമുണ്ട്.
ഈ ലോക്ക്‌ഡൗണ്‍ കാലത്ത് നിങ്ങളുടെ പ്രാര്‍ത്ഥനകളും നിങ്ങള്‍ എനിക്ക് അയക്കുന്ന മെസ്സേജുകള്‍ എല്ലാം തന്നെ ഞാന്‍ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നുണ്ട്. എന്റെ എല്ലാ അനിയന്മാര്‍ക്കും ചേട്ടന്മാര്‍ക്കും ഈ സഹോദരന്റെ 'Brothers Day' ആശംസകള്‍. ഒരു അനിയനായും ചേട്ടനായും എന്നും ഞാന്‍ കൂടെ ഉണ്ടാകും.'- ഇതായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത്തരമൊരു പോസ്റ്റിനു കീഴെ മതതരത്വം വിളമ്പുന്ന സമാധാന പ്രിയര്‍ എന്തിനാണ് അസഹിഷ്ണുത പ്രകടമാക്കുന്നതെന്നാണ് താരത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്. പലസ്തീന്‍ - ഇസ്രയേല്‍ വിഷയം വന്നപ്പോഴോ,
ഇസ്രയേലില്‍ മലയാളിയായ സൗമ്യ സന്തോഷ് കൊല്ലപ്പെട്ടപ്പോഴോ ബംഗാള്‍ വിഷയത്തിലോ പ്രതികരിക്കാതിരുന്നവര്‍ ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ചെന്ന് കരുതി ഉണ്ണി മുകുന്ദനോട് പ്രതികരിക്കൂ എന്ന് പറയുന്നത് എവിടുത്തെ ജനാധിപത്യമാണെന്നാണ് താരത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha