ആലപ്പുഴ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക നഴ്സായ ഹരികൃഷ്ണയെ ജോലിക്ക് കൊണ്ടു പോകുകയും തിരിച്ച് വിളിച്ചു കൊണ്ടുവന്നും ചേച്ചിയുടെ ഭര്‍ത്താവ് അടുപ്പം കൂടി... ചേച്ചിയെ പറ്റിച്ച് തുടങ്ങിയ ഇരുവരുടെയും രഹസ്യ ബന്ധം കയ്യോടെ പൊക്കിയിട്ടും ബന്ധം ഉപേക്ഷിച്ചില്ല; കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞ് ഹരികൃഷ്ണയെ വീട്ടിൽ വിളിച്ച് വരുത്തിയത് വ്യക്തമായ പ്ലാനോടുകൂടി... തന്നെവിട്ടു മറ്റൊരു സുഹൃത്തുമായി അടുത്തതോടെ സഹിക്കാനാകാതെ രതീഷിന്റെ പ്രതികാര ചതി! ചേര്‍ത്തല സ്വദേശി ഹരികൃഷ്ണയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്..
ചേര്‍ത്തല സ്വദേശി ഹരികൃഷ്ണയുടെ മരണത്തിൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഭാര്യയുടെ സഹോദരിയുടെ സ്നേഹ ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ചേര്‍ത്തലയില്‍ യുവതി കൊല്ലപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.
ചേര്‍ത്തല കടക്കരപ്പള്ളി തളിശേരിതറ ഹരികൃഷ്ണ (25)യെയാണ് ഇന്ന് രാവിലെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സഹോദരീ ഭര്‍ത്താവ് കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷുമായി വാക്കു തര്‍ക്കമുണ്ടായതായി പറയുന്നു. ഇതിന് പിന്നാലെയാണ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രതീഷും യുവതിയുമായി ഏറെ നാളായി ചില ബന്ധങ്ങളുണ്ടായിരുന്നു.
ഈ ബന്ധത്തെ ചൊല്ലി ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. പിന്നീട് ഇത് ഒത്തു തീര്‍പ്പാക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നു കൊണ്ടേയിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ താല്‍ക്കാലിക നഴ്സായ ഹരികൃഷ്ണയെ ജോലിക്ക് കൊണ്ടു പോകുകയും തിരിച്ച് വിളിച്ചു കൊണ്ടു വരികയും ചെയ്തിരുന്നത് രതീഷായിരുന്നു. ഇങ്ങനെയാണ് അടുപ്പമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. ഗള്‍ഫില്‍ വെല്‍ഡിങ് തൊഴിലാളിയായിരുന്ന ഇയാള്‍ നാട്ടിലെത്തിയതിന് ശേഷം മടങ്ങി പോയിരുന്നില്ല. ഇതിനിടയിലാണ് ഇരുവരും തമ്മില്‍ അടുപ്പമുണ്ടായത്.
കഴിഞ്ഞ ദിവസം ജോലികഴിഞ്ഞ് ഹരികൃഷ്ണയെ സ്വന്തം വീട്ടിലേക്ക് വളിച്ചു കൊണ്ടു വരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്സായ ഹരികൃഷ്ണയുടെ സഹോദരിക്കു വെള്ളിയാഴ്ച രാത്രി ജോലിയുണ്ടായിരുന്നു.
കുട്ടികളെ നോക്കാനാണെന്ന് പറഞ്ഞാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇവിടെ വച്ച് പിന്നീട് എന്താണ് നടന്നതെന്ന് ആര്‍ക്കും അറിയില്ല. ഇതിനിടയില്‍ ഹരികൃഷ്ണയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തിരക്കിയിറങ്ങി. രതീഷിനെ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ല.
ഇതോടെ വിവരം പൊലീസിനെ അറിയിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതയായ ഹരികൃഷ്ണയും രതീഷും തമ്മിലുള്ള ബന്ധത്തില്‍ അടുത്തിടെ വിള്ളലുണ്ടാകുകയും മറ്റൊരാളുമായി സ്നേഹബന്ധത്തിലാവുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രതീഷ് വലിയ പ്രശ്നമുണ്ടാക്കി.
ഇതിനെ തുടര്‍ന്നുള്ള പ്രകോപനമാവാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിന് ശേഷം രതീഷ് ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha