Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയ സമയം എനിക്കുമുണ്ട്, മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യം കൊടുക്കണമെന്ന് കോലി

13 NOVEMBER 2019 05:55 PM IST
മലയാളി വാര്‍ത്ത

ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുത്ത ഓസീസ് താരം ഗ്ലെന്‍ മാക്സ്വെല്ലിന്റെ നടപടിയെ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുകഴ്ത്തി. രാജ്യാന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുകരണീയമായ മാതൃകയാണ് മാക്‌സ്വെല്ലിന്റേതെന്ന് കോലി പ്രകീര്‍ത്തിച്ചു. കരിയറിന്റെ ഒരുഘട്ടത്തില്‍ എല്ലാം അവസാനിച്ചെന്ന തലത്തിലേക്ക് താനും വീണുപോയതാണെന്നും അന്ന് തീര്‍ത്തും ഒറ്റപ്പെട്ടുപോയെന്നും കോലി വെളിപ്പെടുത്തി.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെയാണ് മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി മാക്സ്വെല്‍ ടീമില്‍നിന്ന് പിന്‍മാറിയത്. ഇതോടെ മാക്സ്വെല്ലിനെ പിന്തുണച്ച് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍, ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് തുടങ്ങിയവര്‍ രംഗത്തെത്തി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയ എ ടീമില്‍നിന്ന് സമാനമായ കാരണം ചൂണ്ടിക്കാട്ടി യുവതാരം നിക് മാഡിന്‍സനും പിന്‍മാറിയിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലം ഇതു രണ്ടാം തവണയാണ് മാഡിന്‍സന്‍ ടീമില്‍നിന്ന് സ്വയം പിന്‍മാറുന്നത്. നേരത്തെ, വനിതാ ക്രിക്കറ്റിലെ സൂപ്പര്‍താരമായ ഇംഗ്ലണ്ടിന്റെ സാറ ടെയ്ലറും മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി 30-ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്ന താരങ്ങള്‍ സജീവ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുന്നത് നല്ലതാണെന്ന് കോലി അഭിപ്രായപ്പെട്ടു.

2014-ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനത്തിനു പോയ സമയത്ത്് സമാനമായ രീതിയില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുപോയ ദിനങ്ങള്‍ തന്റെ കരിയറിലുമുണ്ടെന്ന് കോലി വെളിപ്പെടുത്തി. തീര്‍ത്തും നിറംമങ്ങിപ്പോയ കോലിയുടെ കരിയറിലെ ഏറ്റവും മോശം പരമ്പരയായാണ് ഇത് എണ്ണപ്പെടുന്നത്.

'സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഇടവേളയെടുക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. എന്റെ കരിയറിലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. 2014-ല്‍ ഇംഗ്ലണ്ടില്‍ വച്ചായിരുന്നു അത്. അന്ന് എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയി ഞാന്‍. ആരോടും മിണ്ടാന്‍പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാന്‍. എന്റെ സാമൂഹിക ജീവിതം തന്നെ താറുമാറായി. പക്ഷേ, അപ്പോഴും എന്റെ മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ച് ആരോടെങ്കിലും തുറന്നുപറയാന്‍ എനിക്കു ഭയമായിരുന്നു. കളിയില്‍നിന്ന് ഇടവേള ആവശ്യപ്പെടാനും കഴിഞ്ഞില്ല. കാരണം, എന്റെ അവസ്ഥയെയും ആവശ്യത്തെയും മറ്റുള്ളവര്‍ എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ' - കോലി പറഞ്ഞു.

'മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യന്‍ ക്രിക്കറ്റിനായാലും ടീമിനായാലും ഒരു താരം പ്രധാനപ്പെട്ടതാണെന്നുണ്ടെങ്കില്‍ അവരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാനും കഴിയണം. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്ന താരങ്ങളുടെ കാര്യത്തില്‍ ഇതു നിര്‍ബന്ധമാണ്. എല്ലാം തുറന്നുപറയാന്‍ സഹായിക്കുന്ന അന്തരീക്ഷമാണ് വേണ്ടത്' - കോലി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (2 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (2 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (3 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (3 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (4 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (4 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (4 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (5 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (8 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (8 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (9 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (12 hours ago)

Malayali Vartha Recommends