Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഇത് വഴിത്തിരിവ്; സഞ്ജു ഇന്ത്യ ടീമിലെത്തും; ഇനി മാറ്റി നിര്‍ത്താന്‍ സാധിക്കില്ല; ധോണി പകരം സഞ്ജു; ഓസ്‌ട്രേലിയന്‍ ടൂറില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടാകും? ഇന്നലെ നടന്നത് സഞ്ജുവിന്റെ ബാറ്റിംഗ് താണ്ഡവം

28 SEPTEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

ഈ ഐ.പി.എല്‍ സീസണ്‍ സഞ്ജുവിനെ സംബന്ധിച്ച് വഴിത്തിരിവാകുമെന്ന കാര്യത്തില്‍ സംശയമില്ല. മിന്നുന്ന ഫോമിലാണ് തന്നെന്ന് സഞ്ജു വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ്. സ്ഥിരതയില്ലെന്ന ആരോപണങ്ങള്‍ക്ക് രണ്ട് മത്സരങ്ങളിലെ അര്‍ധ സെഞ്ചറികളിലൂടെയാണ് മലയാളികളുടെ അഭിമാനം മറുപടി നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ തന്നെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ 32 പത്തില്‍ 74 റണ്‍സെടുത്ത സഞ്ജു ടീമിന്റെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. ഇന്നലെ പഞ്ചാബിനെതിരെ തകര്‍ത്തടിച്ച സഞ്ജു 42 പന്തുകള്‍ നേരിട്ട് ഏഴു സിക്‌സും നാലു ഫോറുമടക്കം 85 റണ്‍സാണ് എടുത്ത്.

സഞ്ജുവിന്റെ പ്രകടനം ലോകോത്തര നിലവാരമുള്ളതാണെന്ന അഭിപ്രായവുമായി മുതിര്‍ന്ന താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്‍ ഓസീസ് താരവും ഇപ്പോള്‍ രാജസ്ഥാന്‍ അംബാസഡറുമായ ഷെയ്ന്‍ വോണ്‍ ആശ്ചര്യപ്പെട്ടിരിക്കുയാണ് സഞ്ജുവിന്റെ പ്രകടനത്തില്‍. സഞ്ജുവിനെ എന്തുകൊണ്ട് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നില്ലന്നാണ് വോണ്‍ ചോദിക്കുന്നത്. ''ആശ്ചര്യപ്പെടുത്തുന്ന പ്രകടനമായിരുന്നു അവന്റേത്. വിസ്മയിപ്പിക്കുന്ന ബാറ്റ്‌സ്മാനാണ് സഞ്ജു. അവനെ വീണ്ടും ഇന്ത്യന്‍ കൂപ്പായത്തില്‍ കാണാനാകുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാ ഫോര്‍മാറ്റിലും സഞ്ജു കളിക്കുന്നില്ലെന്നുള്ളത് എന്നെ അതിശയിപ്പിക്കുന്നു. ക്രിക്കറ്റിലെ എല്ലാ ഷോട്ടുകളും കളിക്കാന്‍ പ്രാപ്തയുള്ളവനാണ് സഞ്ജു. ഓരോ ഇന്നിങ്‌സിലും ക്ലാസ് കാണാം. ഏറെ നാളുകള്‍ക്കുശേഷം കണ്ടതില്‍ വച്ച് എന്നെ അത്ഭുതപ്പെടുത്തിയ ബാറ്റ്‌സ്മാനാണ് സഞ്ജു. സ്ഥിരത പുലര്‍ത്തിയാല്‍ രാജസ്ഥാന്‍ കിരീടം നിലനിര്‍ത്താനാവും. സഞ്ജു ക്രീസിലുള്ളപ്പോള്‍ എന്തും നടക്കാമെന്നും വോണ്‍ കൂട്ടിചേര്‍ത്തു.

വിമര്‍ശകര്‍ക്കുള്ള ശക്തമായ മറുപടിയാണ് സഞ്ജു സാംസണ്‍ ഇന്നലെ ഷാര്‍ജയില്‍ നല്‍കിയത്. ലീഗില്‍ ആദ്യമായി തുടര്‍ച്ചയായി രണ്ടു അര്‍ധസെഞ്ച്വറി നേടാന്‍ സഞ്ജുവിനായി. ചെന്നൈക്കെതിരെ 9 സിക്‌സര്‍ പറത്തിയപ്പോഴും പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഒന്നിലൊതുങ്ങുന്നതല്ലേ പതിവെന്ന കുത്തുവാക്കുകളും ഉയര്‍ന്നു. എന്നാല്‍ സംശയാലുക്കള്‍ക്കെല്ലാം മറുപടിയായി ഷാര്‍ജയില്‍ രണ്ടാം കൊടുങ്കാറ്റ്. സല്യൂട്ടടിക്കാന്‍ കാത്തിരുന്ന കോട്രലിനെ കടന്നാക്രമിച്ച് മൂന്നാം ഓവറില്‍ തുടക്കം. രവി ബിഷ്‌നോയുടെ ബൌണ്ടറി കടത്തിയതോടെ ഐപിഎല്ലില്‍ 100 സിക്‌സര്‍ എന്ന വ്യക്തിഗത നേട്ടവും സഞ്ജുവിന് ലഭിച്ചു. നീഷമിനെയും മുരുഗന്‍ അശ്വിനെയും മാക്‌സ്വെ്ല്ലിനെയുമൊക്കെ അനായാസം നേരിട്ട് , 27 പന്തിലാണ് അര്‍ധസെഞ്ച്വറി നേട്ടം. 2013ല്‍ ഐപിഎല്ലിലെത്തിയ സഞ്ജു തുടര്‍ച്ചയായി രണ്ട് അര്‍ധസെഞ്ച്വറി നേടുന്നത് ആദ്യമാണ്.

ഐപിഎല്‍ മുന്‍ സീസണുകളിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. ഇതിനിടെ രണ്ട് തവണകളായി ദേശീയ ടീമിലേക്ക് ക്ഷണം വരികയും ചെയ്തു. എന്നാല്‍ ടീമിലെത്തിയിട്ടും പലപ്പോഴും ബഞ്ചിലിരിക്കാനാണ് സഞ്ജുവിന് സാധിച്ചത്. ഐ.പി.എല്ലില്‍ ഋഷഭ് പന്തും ഭേദപ്പെട്ട ഫോമിലാണ്. പക്ഷേ ലോകത്തോര നിലവാരമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ടൂറിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ പുറത്തിരിത്തുക എന്ന തീരുമാനം ഒരിക്കലും സെലക്ടമാര്‍ക്ക് എടുക്കാന്‍ സാധിക്കില്ല. 2013ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ സഞ്ജു 2015ല്‍ ഇന്ത്യയ്ക്കുവേണ്ടി ടി20 കളിച്ചു. എന്നാല്‍ അതിനുശേഷം ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിദ്ധ്യമാകാന്‍ സഞ്ജുവിന് സാധിച്ചില്ല. പിന്നീട് നാല് മത്സരങ്ങളില്‍ കൂടിയാണ് സഞ്ജുവിന് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാനായത്. പക്ഷേ ഈ ഐ.പി.എല്‍ സീസണ്‍ സഞ്ജുവിന് വഴിത്തിരിവ് സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ധോണി ഒഴിഞ്ഞ സ്ഥാനത്ത് ഈ മലയാളി താരം എത്തിയാല്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം സാനിധ്യമായിരിക്കും സഞ്ജു എന്ന കാര്യത്തില്‍ സംശയമില്ല.

ഇന്നലെ നടന്ന കിങ്‌സ് ഇലവന്‍ സഞ്ജുവിന്റെ മികവില്‍ പഞ്ചാബിനെതിരേ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. തകര്‍പ്പന്‍ റണ്‍ചേസ് കണ്ട മത്സരത്തില്‍ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസണ്‍, രാഹുല്‍ തെവാതിയ എന്നിവരുടെ ഇന്നിങ്‌സുകളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. 18 സിക്‌സറുകളാണ് രാജസ്ഥാന്‍ താരങ്ങള്‍ ഷാര്‍ജയില്‍ അടിച്ചുകൂട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (5 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (5 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (6 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (6 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (8 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (9 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (9 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (9 hours ago)

Malayali Vartha Recommends