മാഞ്ചസ്റ്റർ ടെസ്റ്റ് നടത്തിപ്പ് ആശങ്കയിൽ; ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കോവിഡ്; പരിശീലന സെഷന്‍ ഉപേക്ഷിച്ച് ടീം ഇന്ത്യ

ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ടെസ്റ്റ് ആശങ്കയിലാക്കി ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കോവിഡ്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷന്‍ ഉപേക്ഷിച്ചു.നാളെയാണ് അവസാന ടെസ്റ്റ് മാഞ്ചസ്റ്ററില്‍ തുടങ്ങുന്നത് വീണ്ടും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ടെസ്റ്റ് നടക്കുമോ എന്ന കാര്യം സംശയമാണെന്ന് ബ്ിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗൂലി വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ചതോടെ താരങ്ങളെല്ലാം ഉടന്‍ തന്നെ കോവിഡ് ടെസ്റ്റിന് വിധേയരാകും. നേരത്തേ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മാത്രം മുമ്ബാണ് രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതായി ബിസിസിഐ അറിയിച്ചത്.ം ബൗളിങ് പരിശീലകന്‍ ഭരത് അരുണിനും ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധറിനും ഇപ്പോള്‍ കോവിഡ് സ്ഥീരികരിച്ചിരിക്കുകയാണ്.
ഇവര്‍ മൂന്നുപേരും നിലവില്‍ ഐസൊലേഷനിലാണ്. ഇന്ത്യന്‍ ടീം അംഗങ്ങള്‍ മുഴുവന്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ഐ.സി.സി അറിയിച്ചു. നിലവില്‍ അഞ്ചുമത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ അവിശ്വസനീയമായ വിജയമാണ് ഇന്ത്യ നേടിയെടുത്തത്. 157 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ കീഴടക്കിയത്. നാളെയാണ് പരമ്ബരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുക. അഞ്ചാം ടെസ്റ്റും വിജയിച്ച് പരമ്ബര 3-1 ന് സ്വന്തമാക്കാനാണ് കോലിയും സംഘവും ശ്രമിക്കുക.
https://www.facebook.com/Malayalivartha






















