Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ആ നോബോളുകള്‍ ഇന്ത്യയെ ചതിച്ചു, അശ്വിന്റെയും പാണ്ഡെയുടെയും നോബോളുകള്‍ വിന്‍ഡീസിനെ രക്ഷിച്ചു

31 MARCH 2016 01:00 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യ നന്നായി ബാറ്റ് ചെയ്ത് 192 റണ്‍സ് എടുത്തിരുന്നു. എന്നിട്ടും ഇന്ത്യ തോല്‍ക്കാന്‍ പ്രധാന കാരണം അശ്വിന്റെയും ഹാര്‍ത്തിക് പാണ്‌ഡെയുടെയും നോബോളുകള്‍ ആയിരുന്നു. പക്ഷേ ഇന്ത്യ എറിഞ്ഞത് നോബോളല്ലായിരുന്നുവെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ രണ്ടു പ്രധാന താരങ്ങള്‍ ഔട്ടായേനെ. ക്രിസ് ഗെയ്‌ലിനെ തുടക്കത്തില്‍ തന്നെ ഔട്ടാക്കാനായെങ്കിലും കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഇന്ത്യക്കായില്ല. രണ്ട് നോ ബോളുകളും സിമ്മണ്‍സിന് രക്ഷയായി. തിരിച്ചു വന്ന സിമ്മണ്‍സ് കളംനിറഞ്ഞ് കളിച്ചു. അതോടെ 82 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിനെ ഫൈനലിലെത്തിച്ചു.

നോബോളിന് ഒരു മല്‍സരത്തെ വിപ്ലവകരമായ രീതിയില്‍ മാറ്റി മറിക്കാമെന്ന് ഇന്ത്യ ഇന്നു പഠിച്ചു. ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍ ആതിഥേയരായ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍ കടന്നു. ഞായറാഴ്ച കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ടാണ് വെസ്റ്റ് ഇന്‍ഡീസിന്റെ എതിരാളി. രണ്ടു തവണ അദ്ഭുതകരമായി പുറത്താകലില്‍ നിന്ന് രക്ഷപ്പെട്ട സിമ്മണ്‍സ് 51 പന്തില്‍ നിന്നും ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സും സഹിതം 83 റണ്‍സെടുത്ത് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയും കളിയിലെ കേമനുമായി. 47 പന്തില്‍ നിന്നും 11 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 89 റണ്‍സെടുത്ത് തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് താങ്ങായ കോഹ്‌ലിയുടെ പോരാട്ടം വിഫലവുമായി.

നേരത്തെ, തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഉജ്വല അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളേറ്റിയ ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ നേടിയത് 192 റണ്‍സ്. 47 പന്തുകള്‍ നേരിട്ട കോഹ്‌ലി 11 ബൗണ്ടറിയും ഒരു സിക്‌സുമുള്‍പ്പെടെ 89 റണ്‍സെടുത്തു പുറത്താകാതെ നിന്നു. രോഹിത് ശര്‍മ (31 പന്തില്‍ 43), രഹാനെ (35 പന്തില്‍ 40) എന്നിവരും മികച്ച രീതിയില്‍ ബാറ്റു ചെയ്തു. ധോണി 15 റണ്‍സോടെ പുറത്താകാതെ നിന്നു.
മൂന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. ഓപ്പണിങ് വിക്കറ്റില്‍ രോഹിത് ശര്‍മ–രഹാനെ സഖ്യവും (62), രണ്ടാം വിക്കറ്റില്‍ രഹാനെ–കോഹ്‌ലി സഖ്യവും (66) പിരിയാത്ത മൂന്നാം വിക്കറ്റില്‍ കോഹ്‌ലി–ധോണി സഖ്യവും (64) അര്‍ധസെ!ഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. വിന്‍ഡീസിനായി ബദ്രി, റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് ഭേദപ്പെട്ട തുടക്കമായിരുന്നു. ശിഖര്‍ ധവാന് പകരം ടീമിലെത്തിയ അജിങ്ക്യ രഹാനെയും രോഹിത് ശര്‍മയും ചേര്‍ന്ന് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഒന്നാം വിക്കറ്റ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 7.2 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 62 റണ്‍സ്. തുടക്കത്തിലെ മെല്ലെപ്പോക്കിന് ശേഷം പതുക്കെ കത്തിക്കയറിയ ഇരുവരും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു. ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് എട്ടാം ഓവറില്‍. 31 പന്തില്‍ 43 റണ്‍സെടുത്ത രോഹിത് ശര്‍മയെ സാമുവല്‍ ബദ്രി മടക്കി. മൂന്നു വീതം ബൗണ്ടറിയും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ശര്‍മയുടെ ഇന്നിങ്‌സ്.
തുടര്‍ന്നെത്തിയ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ തുടക്കത്തില്‍ തന്നെ രണ്ട് റണ്ണൗട്ടുകളില്‍ നിന്ന് രക്ഷപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിനും ഡ്വെയിന്‍ ബ്രാവോയും സമ്മാനിച്ച 'ലൈഫ്' മുതലാക്കി ബാറ്റുചെയ്ത കോഹ്‌ലി അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായി. ടൂര്‍ണമെന്റില്‍ ആദ്യമായി അവസരം ലഭിച്ച രഹാനെയും മികച്ച കളി കെട്ടഴിച്ചതോടെ രണ്ടാം വിക്കറ്റിലും ഇന്ത്യ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 8.1 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 66 റണ്‍സ്. രഹാനെയെ പുറത്താക്കി ആന്ദ്രെ റസല്‍ കൂട്ടുകെട്ട് പൊളിച്ചു. റസലിന്റെ പന്ത് ബൗണ്ടറി കടത്താനുള്ള രഹാനെയുടെ ശ്രമം ഡ്വെയിന്‍ ബ്രാവോയുടെ ഉജ്വല ക്യാച്ചില്‍ അവസാനിച്ചു. 35 പന്തില്‍ രണ്ടു ബൗണ്ടറികള്‍ മാത്രം ഉള്‍പ്പെടെയാണ് രഹാനെ 40 റണ്‍സെടുത്തത്.
തുടര്‍ന്ന് ധോണി എത്തിയതോടെ കോഹ്‌ലി യഥാര്‍ഥ കോഹ്‌ലിയായി. മോശം പന്തുകളെ അതിര്‍ത്തി കടത്തിയും വിക്കറ്റുകള്‍ക്കിടയിലൂടെ മികച്ച പരസ്പരധാരണയോടെ ഓടിയെത്തിയും ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ 33–ാം പന്തില്‍ കോഹ്‌ലി അര്‍ധസെഞ്ചുറിയിലെത്തി. ടൂര്‍ണമെന്റില്‍ കോഹ്‌ലിയുടെ മൂന്നാം അര്‍ധസെഞ്ചുറി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കോഹ്‌ലിയാണ് ഇന്ത്യന്‍ സ്‌കോര്‍ 192ല്‍ എത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (5 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (6 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (6 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (6 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (7 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (8 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (9 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (10 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (10 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (11 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (11 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (11 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (11 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (11 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (12 hours ago)

Malayali Vartha Recommends