ബിസിസിഐ ക്ക് തിരിച്ചടി;കൊച്ചി ടസ്‌ക്കേഴ്‌സിന് 800 കോടി നഷ്ടപരിഹാരം നൽകണം ;ഐ പി എല്ലിലേക്ക് കൊച്ചിയുടെ തിരിച്ചു വരവിന് സാധ്യത
കൊച്ചി ടസ്‌ക്കേഴ്‌സ് ഐപിഎല്ലിലേക്ക് തിരിച്ചുവരാനുളള സാധ്യതകള്‍ സജീവമാക്കി ആര്‍ബിട്രേഷന്‍ കോടതിയില്‍ നിന്നും അനുകൂല വിധി. ആർബിട്രേറ്ററുടെ ആദ്യ വിധി തെറ്റിച്ച ബിസിസിഐ, 18 ശതമാനം വാർഷിക പലിശയുൾപ്പെടെ 800 കോടി രൂപയോളം നഷ്ടപരിഹാരമായി നൽകണമെന്നാണ് പുതിയവിധി. ഇതോടെ കോടതിയ്ക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായിരിക്കുകയാണ്.
വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന കുറ്റത്തിനാണ് 2011ല്‍ കൊച്ചി ടസ്‌ക്കേഴ്സിനെ ബിസിസിഐ കാരാറില്‍ നിന്നും പുറത്താക്കിയത്. മൊത്തം ഫീസിന്റെ 10% ബാങ്ക് ഗ്യാരണ്ടി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും പരാജയപ്പെട്ടതാണ് ടസ്‌ക്കേഴ്സുമായുളള കരാര്‍ ബിസിസിഐ റദ്ദാക്കിയതിന് പിന്നില്‍. ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്സ് ആര്‍ബിട്രേറ്ററിനെ സമീപിച്ചത്.
കൊച്ചി ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2015ലാണ് ആർബിട്രേറ്റർ വിധിച്ചത്. പണം മടക്കിനൽകിയില്ലെങ്കിൽ വർഷം 18 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞിരുന്നു. മുൻ സുപ്രീംകോടതി ജഡ്ജി ആർ.പി. ലഹോട്ടിയുടെ നേതൃത്വത്തിലുള്ള പാനലിന്‍റെതായിരുന്നു വിധി. ബിസിസിഐക്കു വാർഷിക ബാങ്ക് ഗാരന്‍റി തുക നൽകാത്തതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്നു കൊച്ചി ടസ്കേഴ്സ് കേരളയെ 2011ലാണ് പുറത്താക്കിയത്.
https://www.facebook.com/Malayalivartha