ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് മോശപ്പെട്ട തുടക്കം ; 112ന് എല്ലാവരും പുറത്ത് ; നാണക്കേടില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത് ധോണിയുടെ 65 റൺസ്
ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ നില ദയനീയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.2 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്തായി. 26 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ മുന്‍ നായകന്‍ ധോണിയുടെ (65) അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്കോര്‍ നേടിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന ദയനീയ നിലയില്‍ നിന്നും വാലറ്റക്കാരെ കൂട്ടുപിടിച്ച് ധോണി നടത്തിയ രക്ഷാപ്രവര്‍ത്തനം ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റുകയായിരുന്നു.
18 ഓവറില്‍ 29 റണ്‍സിനിടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മല്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ നുവാന്‍ പ്രദീപ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യ സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്ബ് രണ്ടാം ഓവറില്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ മടക്കി എയ്ഞ്ചലോ മാത്യൂസ് ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. സ്കോര്‍ രണ്ടില്‍ നില്‍ക്കെ വിരാട് കൊഹ്ലിക്ക് പകരം നായകനായെത്തിയ രോഹിത് ശര്‍മ്മയേയും എട്ട് റണ്‍സില്‍ എത്തി നില്‍ക്കെ ദിനേഷ് കാര്‍ത്തിക്കിനേയും മടക്കി ലക്മലും പ്രദീപും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പതിനാല് റണ്‍സില്‍ മനീഷ് പാണ്ഡയുടയെും 16 റണ്‍സില്‍ എത്തി നില്‍ക്കെ അരങ്ങേറ്റക്കാരന്‍ ശ്രേയസ് അയ്യറുടെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. പിന്നാലെ ഹര്‍ദിക് പാണ്ഡയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയുടെ തകര്‍ച്ച പൂര്‍ണമായി.
ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്ബരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നായകന്‍ വിരാട് കൊഹ്ലിക്ക് പകരം രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. പാതി മലയാളിയായ ശ്രേയസ് അയ്യര്‍ ഈ മത്സരത്തിലൂടെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരമായി. ടെസ്റ്റ് പരമ്ബരയില്‍ ഫോം കണ്ടെത്താനാകാതെ പതറിയ അജിന്‍ക്യ രഹാന ടീമില്‍ നിന്ന് ഒഴിവാക്കി.
https://www.facebook.com/Malayalivartha