നിലപാട് കടുപ്പിച്ച് ബിസിസിഐ ; കൊച്ചി ടസ്കേഴ്സിന് തിരിച്ചടി
ഐ പി എല്ലിൽ നിന്നും പുറത്താക്കപ്പെട്ട കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 850 കോടി രൂപ നല്‍കണമെന്ന ആര്ബിട്രേഷന് വിധി അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇത്രയും വലിയ തുക നല്‍കാനും കണ്ടെത്താനും കഴിയില്ലെന്നും ബോര്‍ഡിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി റിപ്പോർട്ട്.
കരാര്‍ വ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് ഐപിഎല്ലിൽ നിന്ന് പുറത്താക്കിയതിനെതിരെ കൊച്ചി ടസ്കേഴ്സ് ടീം ഉടമകൾ നൽകിയ ഹര്‍ജിയിലാണ് നടപടി. ബി.സി.സി.ഐ.യുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വര്‍ഷം തോറുമുള്ള 156 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി നൽകാത്തതിനാണ് 2011 സെപ്റ്റംബറില്‍ കൊച്ചി ടീമിനെ പുറത്താക്കിയത്. ഇതിനെതിരെയാണ് ടസ്കേഴ്സ് ഉടമളായ റെങ്ദേവു കര്‍സോര്‍ഷ്യം ആര്‍ബിട്രേഷൻ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha