ആഷസ് ടെസ്റ്റ്: അവസാന മത്സരത്തിലും മേൽക്കൈ ഓസ്‌ട്രേലിയക്ക്
ആഷസ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ ഓസ്‌ട്രേലിയക്ക് മേൽക്കൈ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 233 റണ്‍സ് എന്ന നിലയിലാണ്.ഒരു ഘട്ടത്തിൽ 228/3 എന്ന ശക്തമായ നിലയിലായിരുന്നു ഇംഗ്ലണ്ട്. അവസാന ഓവറുകളില്‍ റൂട്ടിനെയും ബെയര്‍സ്റ്റോയെയും പുറത്താക്കിയതോടെ മത്സരത്തിന്റെ ആധിപത്യം ഓസ്‌ട്രേലിയ്ക്കായി.
കളിയുടെ തുടക്കത്തിൽ 95/3 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ അർധ സെഞ്ചുറികൾ നേടിയ ജോ റൂട്ട് (83), ഡേവിഡ് മലാൻ (പുറത്താകാതെ 55) എന്നിവർ ചേർന്ന് കരകയറ്റുകയായിരുന്നു. കഴിഞ്ഞ കളിയിൽ ഇരട്ട സെഞ്ച്വറി നേടിയ അലിസ്റ്റർ കുക്ക് 39 റൺസ് നേടി പുറത്തായി. ഓസീസിന് വേണ്ടി പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. ആദ്യ മൂന്ന് ടെസ്റ്റും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കിയപ്പോള്‍ നാലാം ടെസ്റ്റ് സമനിലയിലായിരുന്നു.
https://www.facebook.com/Malayalivartha