രക്ഷകരായി ഡിവില്ലേഴ്‌സും ഡുപ്ലെസിയും; തുടക്കത്തിലേ തകർച്ചക്ക് ശേഷം ദക്ഷിണാഫ്രിക്കയുടെ ശക്തമായ തിരിച്ചു വരവ്
ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിൽ തുടക്കത്തിലേ തകർച്ചക്ക് ശേഷം ശക്തമായി തിരിച്ചുവന്ന് ദക്ഷിണാഫ്രിക്ക. ഭുവനേശ്വര്‍ കുമാറിന്റെ ഓപ്പണിംഗ് സ്പെല്ലില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ ഡിവില്ലിയേഴ്സും ഡുപ്ലെസിയും ചേര്‍ന്നാണ് രക്ഷിച്ചത്. തുടക്കത്തിൽ 12/3 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്ക ഒടുവിൽ വിവരം കിട്ടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് എടുത്തിട്ടുണ്ട്.
മത്സരത്തിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ എല്‍ഗറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നീട് മൂന്നാം ഓവറില്‍ അഞ്ചു റണ്‍സെടുത്ത എയ്ഡന്‍ മക്രാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഭുവനേശ്വര്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചു. ഒടുവിൽ അപകടകാരിയായ അംലയെ നിലയുറപ്പിക്കും മുൻപ് വിക്കറ്റ് കീപ്പര്‍ സാഹയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ മൂന്നാം വിക്കറ്റും സ്വന്തമാക്കി.
അർദ്ധ സെഞ്ച്വറി നേടിയ ഡിവില്ലേഴ്‌സ് പുറത്തായി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു. ശിഖര്‍ ധവാനും മുരളി വിജയിയുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. അതേസമയം പനി ബാധിച്ച രവീന്ദ്ര ജഡേജ കളിക്കുന്നില്ല.
https://www.facebook.com/Malayalivartha