ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകരുന്നു; ഭുവനേശ്വർ കുമാറിന് നാല് വിക്കറ്റ്; ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റുകൾ നഷ്ട്ടമായി
ഇന്ത്യൻ പേസ് ബൗളിങ്ങിന് മുന്നിൽ പതറി ദക്ഷിണാഫ്രിക്ക. തുടക്കത്തിലെ തകർച്ചക്ക് ശേഷം ശക്തമായി തിരിച്ചു വന്ന ദക്ഷിണാഫ്രിക്ക വീണ്ടും തകർച്ചയിലേക്ക്. 12 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്കയെ പിന്നീട് ഒത്തുചേര്‍ന്ന എബി ഡിവില്ലേഴ്സും (65) ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസും (62) ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു.
എന്നാൽ അരങ്ങേറ്റ മത്സരം കളിക്കുന്ന ജസ്പ്രീത് ബുംറയുടെ മുന്നിൽ ഡിവില്ലേഴ്‌സ് വീണതോടെ ദക്ഷിണാഫ്രിക്ക വീണ്ടും തകർന്നു. തുടർന്ന് ഡുപ്ലെസിയെ ഹർദിക് പാണ്ഡ്യയും പുറത്താക്കി. ഡിവില്ലേഴ്സ്-ഡുപ്ലെസിസ് സഖ്യം 114 റണ്‍സാണ് കൂട്ടിച്ചേർത്തത്. പിന്നീടെത്തിയ കിന്‍റ്വണ്‍ ഡി കോക്കിനെ ഭുവനേശ്വറും ഫിലാണ്ടറെ മുഹമ്മദ് ഷമിയും പുറത്താക്കി.
ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ നാലും ബുംറയും പാണ്ഡ്യയും ഷമിയും ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തേ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ്.
https://www.facebook.com/Malayalivartha