കൊഹ്‌ലിപ്പട തകർന്നടിഞ്ഞു; ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ തുടക്കം തോൽവിയോടെ
ദക്ഷിണാഫ്രിക്കൻ പേസ്പടക്ക് മുന്നിൽ തകർന്ന് ഇന്ത്യൻ ബാറ്റിംഗ് നിര. 208 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 135 റൺസിന് പുറത്തായി. ഇന്ത്യയുടെ പരാജയം 72 റൺസിനായിരുന്നു. 37 റൺസെടുത്ത രവിചന്ദ്രൻ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യയുടെ മുൻനിര താരങ്ങൾ വേഗത്തിൽ കൂടാരം കയറിയപ്പോൾ. എട്ടാം വിക്കറ്റിൽ അശ്വിൻ–ഭുവനേശ്വർ സഖ്യം 49 റൺസ് കൂട്ടിച്ചേർത്തു. ഭുവനേശ്വർ കുമാർ 13 റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 130 റൺസിന് പുറത്താക്കിയതോടെ ഇന്ത്യ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാൽ പേരുകേട്ട ഇന്ത്യൻ ബാറ്റിംഗ് നിര ദക്ഷിണാഫ്രിക്കൻ പേസ് ബൗളിങ്ങിന് മുന്നിൽ തകരുകയായിരുന്നു. 16 റൺസെടുത്ത ഓപ്പണർ ശിഖർ ധവാനെ പുറത്താക്കി മോർക്കൽ ഇന്ത്യയുടെ തകർച്ചക്ക് തുടക്കമിട്ടു. മുരളി വിജയ് (13), ചേതേശ്വര്‍ പൂജാര(4), വിരാട് കൊഹ്ലി(28) ,രോഹിത് ശര്‍മ്മ(10), വൃദ്ധിമാന്‍ സാഹ(8), ഹര്‍ദ്ദിക് പാണ്ഡ്യ(1) എന്നിവർ വേഗത്തിൽ മടങ്ങി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫിലാൻഡർ ആറ് വിക്കറ്റ് നേടി.
https://www.facebook.com/Malayalivartha