സയ്യദ് മുഷ്താഖ് അലി ട്രോഫി: കേരളത്തിന് മൂന്നാം തോൽവി; ഗ്രൂപ്പ് ഘട്ടം കടക്കാമെന്ന കേരളത്തിന്റെ പ്രതീക്ഷകൾക്ക് അവസാനിച്ചു
സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി-20 ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് മൂന്നാം തോൽവി. 13 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 12 ഓവറിൽ 120 റണ്‍സിന് ഓൾഒൗട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര ആറ് വിക്കറ്റ് ശേഷിക്കെ അവസാന പന്തിൽ വിജയലക്ഷ്യം കടന്നു.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് സഞ്ജു സാംസണ്‍- വിഷ്ണു വിനോദ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. 20 പന്തിൽ നാല് സിക്സും മൂന്ന് ഫോറും പറത്തിയ വിഷ്ണു വിനോദ് 42 റണ്‍സ് നേടി. സഞ്ജു 32 റണ്‍സ് നേടി പുറത്തായി. എന്നാൽ പിന്നീടെത്തിയത്തിയവർ വേഗത്തിൽ കൂടാരം കയറിയപ്പോൾ കേരളം 12 ഓവറിൽ 120 റണ്‍സിന് ഓൾഒൗട്ടായി.
മറുപടി ബാറ്റിങ്ങിൽ അശ്വിൻ ഹെബാറാണ് ആന്ധ്രക്ക് വേണ്ടി തിളങ്ങിയത്. 34 പന്തില്‍ നിന്ന് 6 ബൗണ്ടറിയും 4 സിക്സും സഹിതം 64 റണ്‍സാണ് അശ്വിൻ നേടിയത്. നായകന്‍ ഹനുമന വിഹാരി(25), റിക്കി ഭുയി(17), രവി തേജ(15*) എന്നിവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കേരളത്തിനായി ബേസില്‍ തമ്പി രണ്ട് വിക്കറ്റ് നേടി. മൂന്നാമത്തെ മത്സരവും തോറ്റതോടെ കേരളം ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായി.
https://www.facebook.com/Malayalivartha