'ബയേണിൻ്റെ ടീം ഗെയിമിന് ബിഗ് സല്യൂട്ട്. എതിർ ബോക്സിനുള്ളിൽ കയറിയാൽ കോമൻ കേമനാകുന്ന കാഴ്ച എത്രയോ തവണ കണ്ടു. ഒടുവിൽ കോമനു തന്നെ വിജയശിൽപ്പിയാകാനും സാധിച്ചു...' സന്തോഷം പ്രകടിപ്പിച്ച് സന്ദീപ് വാര്യർ
ഫ്രഞ്ചുകാരുടെ ചാംപ്യൻസ് ലീഗ് സ്വപ്നത്തെ ഒരു ഫ്രഞ്ചുകാരൻ തന്നെ തകർത്തതാണ് നാം കണ്ടത്. അതും പാരിസിൽ, പിഎസ്ജിയുടെ തട്ടകത്തിൽ കളിച്ചുവളർന്ന താരം തന്നെ. എട്ടാം വയസ്സു മുതൽ പിഎസ്ജിയുടെ ഭാഗമായിരുന്ന കിങ്സ്‌ലി കോമൻ നേടിയ ഏക ഗോളിൽ പിഎസ്ജിയെ വീഴ്ത്തി ജർമൻ കരുത്തരായ ബയൺ മ്യൂണിക്ക് യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളായിരിക്കുകയാണ്. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പിഎസ്ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബയൺ തോൽപ്പിച്ചത്. ഫൈനലിന്റെ സമ്മർദ്ദം ഇരുടീമുകളെയും, പ്രത്യേകിച്ച് പിഎസ്ജിയെ ബാധിച്ച മത്സരത്തിൽ 59–ാം മിനിറ്റിലാണ് കിങ്സ്‍ലി കോമൻ നിർണായക ഗോൾ കണ്ടെത്തിയത്. ഇതിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
പ്രതീക്ഷിച്ച പോലെ തന്നെ ജർമൻ പവർഹൗസ് ബയേണിന് ചാംപ്യൻസ് ലീഗ് കിരീടം.എന്നാൽ, പി എസ്ജിയുടെ മികച്ച പ്രകടനം കൈയടിക്കർഹമാണ്.മനുവൽ നോയർ എന്ന മഹാമേരു ഗോൾ പോസ്റ്റിനു കാവലായി പടർന്നു പന്തളിച്ചു നിൽക്കുമ്പോൾ നെയ്മർക്കും എംബാപ്പയ്ക്കും വലകുലുക്കാനാകുമായിരുന്നില്ല.ഇരുവരുടെയും രണ്ട് വീതം ഉശിരൻ ഷോട്ടുകൾ നോയർ തടുത്തത് അസാമാന്യമിടുക്കോടെയായിരുന്നു. തുറന്ന അവസരങ്ങൾ എയ്ഞ്ചൽ ഡി മരിയയടക്കമുള്ള താരങ്ങൾ നഷ്ടപ്പെടുത്തുകൂടി ചെയ്തതോടെ പിഎസ്ജിയുടെ മോഹം പൊലിഞ്ഞു.
ബയേണിൻ്റെ ടീം ഗെയിമിന് ബിഗ് സല്യൂട്ട്. എതിർ ബോക്സിനുള്ളിൽ കയറിയാൽ കോമൻ കേമനാകുന്ന കാഴ്ച എത്രയോ തവണ കണ്ടു. ഒടുവിൽ കോമനു തന്നെ വിജയശിൽപ്പിയാകാനും സാധിച്ചു. കിരീടത്തിനവകാശികൾ നിങ്ങൾ തന്നെ. കളി ഏക പക്ഷീയമാകാതെ അവിശ്വസനീയ പ്രകടനമാണ് പി എസ് ജി നടത്തിയത്. എല്ലാത്തിനുമുപരി സമീപകാലത്തു കണ്ട വേൾഡ് ക്ലാസ് ഗെയിമായിരുന്നു ബയേൺ - പി എസ് ജി ഫൈനൽ.
അഭിനന്ദനങ്ങൾ ബയേൺ
https://www.facebook.com/Malayalivartha