Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

മനസില്ല മനസോടെ മെസി ബാഴ്‌സയില്‍ തുടരും; മനസ് തുറന്ന് മെസി; കരാര്‍ കഴിയുന്നത് വരെ ക്ലബില്‍ തുടരും; ബാഴ്‌സ മാനേജ്‌മെന്റ് തന്ത്രങ്ങളുടെ വിജയം; കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയും മെസിയുടെ ക്ലബ് മാറ്റം തടഞ്ഞു

05 SEPTEMBER 2020 11:18 AM IST
മലയാളി വാര്‍ത്ത

ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നവെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ തുടരും. കരാര്‍ കഴിയുന്നത് വരെ ക്ലബ്ബില്‍ തുടരുമെന്നാണ് താരം പ്രഖ്യാപിച്ചത്. ഗോള്‍ ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി നിലപാട് പ്രഖ്യാപിച്ചത്. മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ താരം, ക്ലബ്ബിനോടുള്ള അഗാധമായ സ്‌നേഹവും വെളിപ്പെടുത്തി. ഇതോടെ ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പിനും ബാഴ്‌സ ആരാധകരുടെ ആശങ്കകള്‍ക്കും താല്‍ക്കാലിക വിരമാമായി. ജീവനെ പോലെ സ്‌നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഈ സീസണില്‍ കൂടി ബാഴ്‌സലോണയില്‍ തുടരുമെന്ന് മെസി വ്യക്തമാക്കി. ബാഴ്‌സലോണ വിടുകയാണെങ്കില്‍ റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യൂറോ (ഏകദേശം 6150 കോടി രൂപ) ബാഴ്‌സലോണക്ക് നല്‍കണമെന്ന് ലാ ലിഗ അധികൃതര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് മെസിയുടെ പ്രതികരണം.

നിയമപോരാട്ടം ഒഴിവാക്കേണ്ടതുകൊണ്ട് മാത്രമാണ് ക്ലബ്ബില്‍ തുടരുന്നതെന്ന് വ്യക്തമാക്കിയ മെസി ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ബാഴ്‌സലോണയില്‍ താന്‍ അതൃപ്തനാണെന്നും ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നുവെന്നും മെസി അഭിമുഖത്തില്‍ വ്യക്തമാക്കി. ജോസഫ് ബര്‍ത്യോമുവിന്റെ നേതൃത്വത്തിലുള്ള ബാഴ്‌സ മാനേജ്‌മെന്റ് ഒരു ദുരന്തമാണെന്നും മെസി പറഞ്ഞു. ബാഴ്‌സയില്‍ ഒരുപാട് സഹിച്ചുവെന്നും പക്ഷെ ജീവനെ പോലെ സ്‌നേഹിക്കുന്ന ക്ലബ്ബിനെ കോടതി കയറ്റാന്‍ ആഗ്രഹിക്കാത്തതിനാല്‍ മാത്രം ഈ സീസണില്‍ കൂടി ക്ലബ്ബില്‍ തുടരാന്‍ തീരുമാനിക്കുന്നുവെന്നും മെസി പറഞ്ഞു. സീസണൊടുവില്‍ ഉപാധികളൊന്നുമില്ലാതെ ക്ലബ്ബ് വിടാമെന്നായിരുന്നു തന്റെ പ്രതീക്ഷ. സീസണൊടുവില്‍ ബാഴ്‌സയില്‍ തുടരണോ എന്ന് എനിക്ക് തീരുമാനിക്കാമെന്ന് ക്ലബ്ബ് പ്രസിഡന്റായ ജോസഫ് ബര്‍ത്യോമുവും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ലബ്ബ് വിടുന്ന കാര്യം ഓദ്യോഗികമായി സീസണ്‍ അവസാനിക്കുന്ന ജൂണ്‍ 10ന് മുമ്പ് അറിയിച്ചില്ലെന്ന സാങ്കേതികത പ്രശ്‌നത്തിലൂന്നി വിഷയം വലിച്ചുനീട്ടാനാണ് ക്ലബ്ബ് മാനേജ്‌മെന്റ് ശ്രമിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സീസണ്‍ ഇപ്പോഴാണ് അവസാനിച്ചതെന്ന കാര്യം പോലും അവര്‍ കണക്കിലെടുത്തില്ല. ക്ലബ്ബ് വിടണമെങ്കില്‍ റിലീസ് ക്ലോസായി 700 മില്യണ്‍ യൂറോ നല്‍കണമെന്ന് ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബാഴ്‌സയില്‍ തുടരാന്‍ തീരുമാനിച്ചത്. കാരണം അത് അസാധ്യമാണ്. പിന്നെ കോടതി വഴി പരിഹാരം തേടുക എന്നതായിരുന്നു എന്റെ മുന്നിലുള്ള മറ്റൊരു മാര്‍ഗം. എന്നാല്‍ ഞാന്‍ സ്‌നേഹിക്കുന്ന ബാഴ്‌സക്കെതിരെ ഒരിക്കലും കോടതിയില്‍ പോവാന്‍ ഞാനാഗ്രഹിക്കുന്നില്ല. കാരണം ഈ ക്ലബ്ബാണ് എനിക്കെല്ലാം തന്നത്. എന്റെ ജീവനും ജീവിതവുമാണ് ഈ ക്ലബ്ബ്. ബാഴ്‌സ എനിക്കെല്ലാം തന്നു. ഞാന്‍ എന്റേതെല്ലാം അവര്‍ക്കും നല്‍കി. അതുകൊണ്ടുതന്നെ ക്ലബ്ബിനെ കോടതി കയറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല മെസി പറഞ്ഞു.

ബാഴ്‌സ വിടാനുള്ള തീരുമാനം ഭാര്യയെയും കുട്ടികളെയും അറിയിച്ചപ്പോള്‍ അവരെല്ലാം കരയുകയായിരുന്നു. എന്റെ കുട്ടികള്‍ ഒരിക്കലും ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ സ്‌കൂളുകള്‍ മാറാനും അവര്‍ക്ക് ആഗ്രഹമില്ല. ഇളയ കുട്ടിയായ മാറ്റിയോക്ക് ഒന്നും മനസിലാക്കാനുള്ള പ്രായമായിട്ടില്ല. എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്ന തിയാഗോ ടിവിയില്‍ നിന്ന് എന്തൊക്കെയോ കണ്ട് എന്നോട് ചോദിച്ചു. ക്ലബ്ബ് വിടാന്‍ നിര്‍ബന്ധിതനായതാണെന്ന് ഞാനവനോട് പറഞ്ഞില്ല. പക്ഷെ, ക്ലബ്ബ് വിടുകയാണെന്ന് പറഞ്ഞപ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പോകരുതെന്ന് പറഞ്ഞു. കഠിനമായിരുന്നു ആ നിമിഷങ്ങള്‍. തീരുമാനമെടുക്കുക എന്നത് വിഷമകരമായ കാര്യമായിരുന്നു. പക്ഷെ അപ്പോഴൊക്കെയം വേദന ഉള്ളിലൊതുക്കി ഭാര്യ അന്റോണെല്ല എന്റെ തീരുമാനത്തിനൊപ്പം കൂടെനിന്നു.എന്നാല്‍ കൂടുതല്‍ മത്സരക്ഷമമായ പോരാട്ടത്തിനായും കൂടുതല്‍ കിരീടങ്ങള്‍ നേടുന്നതിനായും എനിക്ക് പോയെ മതിയാവൂ. ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കണം. അവിടെ നിങ്ങള്‍ തോക്കുകയോ ജയിക്കുയോ ചെയ്യാം. എന്നാല്‍ നിങ്ങള്‍ മത്സരക്ഷമത കാണിക്കണം. അല്ലാതെ റോമിലും ലിവര്‍പൂളിലും ലിസ്ബണിലുമെല്ലാം ആ സ്വപ്‌നങ്ങള്‍ വീണുടയരുത്. അതാണ് എന്നെ അവസാനം നിര്‍ണായകമായ ആ തീരുമാനത്തിലെത്തിച്ചത്.

ഞാന്‍ ബാഴ്‌സലോണയെ സ്‌നേഹിക്കുന്നു. ബാഴ്‌സയെക്കാള്‍ മികച്ചൊരു ഇടം എനിക്ക് ലോകത്തെവിടെയും ലഭിക്കാനില്ല. പക്ഷെ അപ്പോഴും തീരുമാനമെടുക്കാന്‍ എനിക്ക് അവകാശമുണ്ട്. പുതിയ ലക്ഷ്യങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനായിരുന്നു എന്റെ തീരുമാനം. നാളെ മുതല്‍ ഞാന്‍ വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചുപോവും. ഇവിടെ ബാഴ്‌സയില്‍ എനിക്കെല്ലാം ഉണ്ട്. എന്റെ കുടുംബം, മക്കള്‍, അവര്‍ ഇവിടെയാണ് വളര്‍ന്നത്. പക്ഷെ ക്ലബ്ബ് വിടാനുള്ള എന്റെ തീരുമാനത്തില്‍ യാതൊരു തെറ്റുമില്ലായിരുന്നു. എനിക്കത് ആവശ്യമായിരുന്നു. ബാഴ്‌സക്കും അത് ആവശ്യമായിരുന്നു. എല്ലാവര്‍ക്കും അത് ഗുണകരമാകുമായിരുന്നു മെസി പറഞ്ഞു.

6000 കോടിയോളം വരുന്ന റിലീസിങ് ക്ലോസ് തുക നല്‍കി മെസ്സിയെ സ്വന്തമാക്കാന്‍ ക്ലബ്ബുകള്‍ക്ക് കഴിയാതിരുന്നതും പുതിയ തീരുമാനത്തെ സ്വാധീനിച്ചു. ഓഗസ്റ്റ് അവസാന വാരത്തിലാണ്, 16 സീസണുകളിലായി കളിക്കുന്ന ബാഴ്‌സ വിടുമെന്ന് മെസ്സി പ്രഖ്യാപിച്ചത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്‌സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയില്‍ മുറുകെപിടിച്ചതും താരത്തെ നിലനിര്‍ത്തുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (1 hour ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (2 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (2 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (2 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (2 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (3 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (3 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (5 hours ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (5 hours ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (5 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (5 hours ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (6 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (6 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (7 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (8 hours ago)

Malayali Vartha Recommends