Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

ഐ.എസ്.എല്‍. സീസണ്‍ രണ്ടില്‍ ചെന്നൈയിന്‍ എഫ്.സിക്ക് കിരീടം

21 DECEMBER 2015 08:47 AM IST
മലയാളി വാര്‍ത്ത.

കണ്ണിനു വിരുന്നായ ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ എലാനോ ബ്ലുമര്‍ കിരീടമുയര്‍ത്തിയപ്പോള്‍ ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ അദ്ഭുത പ്രകടനവുമായാണ് ചെന്നൈയിന്‍ നാടിന് സമ്മാനം നല്‍കിയത്.
മറുവശത്ത് ആരാധകര്‍ക്കു മുന്നില്‍ ടോട്ടല്‍ ഫുട്‌ബോള്‍ എന്തെന്ന് കാട്ടിയ എഫ്.സി. ഗോവ 90ാം മിനിറ്റു വരെ വിജയികളെപ്പോലെ നിന്ന ശേഷം തിരശീലയ്ക്കു പിന്നിലായി. ഹോംഗ്രൗണ്ടില്‍ ചെന്നൈയിനെതിരേ ജയിക്കാനായിട്ടില്ലെന്ന അപഖ്യാതി അവരെ ഇന്നലെയും വിട്ടൊഴിഞ്ഞില്ല.
ആക്രമണം മുഖമുദ്രയാക്കിയാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരുന്നു ഗോവ ഇന്നലെയും ഇറക്കിയത്.
സൂപ്പര്‍ സ്‌െ്രെടക്കര്‍ റിനാള്‍ഡോ സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ ഡുഡുവും റാഫേല്‍ കൊലേയുമാണ് മുന്നണിയിലുണ്ടായിരുന്നത്. മറുവശത്ത് മാര്‍ക്വിതാരം എലാനോയെ ആദ്യ ഇലവനില്‍ ഇറക്കാതെയായിരുന്നു മറ്റെരാസിയുടെ ടീം വിന്യാസം. പകരം ഇടം കണ്ടെത്തിയത്് ബ്രൂണോ പെലിസാറി.
നിറഞ്ഞ ഗാലറി പിന്തുണയോടെ കളിച്ച ഗോവയ്ക്കായിരുന്നു മത്സരത്തില്‍ അല്‍പം മേല്‍ക്കൈ. ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരവും പരുക്കനായി. അഞ്ചു മഞ്ഞക്കാര്‍ഡുകളും രണ്ടു പെനാല്‍റ്റിയും അതിന്റെ തെളിവ്. അഞ്ചാം മിനിറ്റില്‍ തന്നെ പരുക്കേറ്റ് മടങ്ങിയ ഗോവന്‍ സ്‌െ്രെടക്കര്‍ ഡുഡുവും പരുക്കന്‍ കളിയുടെ ഇരയായി.
ആക്രമണവും പ്രത്യാക്രമണവുമായി ആദ്യപകുതി സംഭവബഹുലമായിരുന്നു. കളികൊഴിപ്പിക്കാനെന്നവണ്ണം ഇടയ്ക്കിടെ ഇരു ടീമിലെയും താരങ്ങള്‍ കൈയ്യാങ്കളിക്കും മുതിര്‍ന്നു. ആക്രമണഫുട്‌ബോളിന്റെ പരകോടിയിലെത്തിയിട്ടും പക്ഷേ ആദ്യ 45 മിനിറ്റില്‍ വലകുലുങ്ങിയില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ഗാലറിയെ നിശബ്ദരാക്കി; ഗോവയെ ഞെട്ടിച്ച് ചെന്നൈയിനാണ് ആദ്യ ഗോള്‍ നേടിയത്. സ്‌പോട്ട് കിക്ക് പാഴാക്കിയെങ്കിലും റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച ബ്രൂണോ പെല്ലിസാറിയാണ് ലീഡ് സമ്മാനിച്ചത്.
സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ പ്രണോയ് ഹോള്‍ഡര്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. എലാനോയുടെ അഭാവത്തില്‍ കിക്കെടുത്തത് പെല്ലിസാറി. ഇടത്തേക്കടിച്ച ഷോട്ട് കൃത്യമായി മനസിലാക്കി ചാടിയ ഗോളി ലക്ഷ്മീകാന്ത് കട്ടിമണി തടുത്തിട്ടു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ പെലിസ്സാറി പന്തിനെ വീണ്ടും വലയിലേക്ക് വഴിതിരിച്ചുവിട്ടു.
എന്നാല്‍ ചെന്നൈയിന്റെ ആഹഌദം അധികം നീണ്ടില്ല. നാലു മിനിറ്റിനകം ഗോവ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ മണിപ്പൂരി താരം തോങ്‌കൊസേം ഹോകിപ്പാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
വലതു വിങ്ങില്‍ നിന്ന് റോമിയോ ഫെര്‍ണാണ്ടസ് നീട്ടിയടിച്ച പന്ത് ബോക്‌സിനു കുറുകെ മൂന്നു ചെന്നൈയിന്‍ താരങ്ങളയും ഗോളിയെയും മറികടന്ന് ഇടതുവശത്തു നിന്ന് ഓടിക്കയറിയ ഹോകിപ്പിന്റെ കാലിനു പാകത്തില്‍. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോവന്‍ താരം അവസരം പാഴാക്കിയില്ല. ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍. സ്‌കോര്‍ 11. ഗാലറിക്ക് വീണ്ടും ജീവന്‍ വച്ചു.
തൊട്ടടുത്ത മിനുറ്റില്‍ ചെന്നൈയിന് വീണ്ടും പെനാല്‍റ്റി. ഇത്തവണ കൈവിട്ടു കളിക്കാന്‍ കട്ടിമണി തയാറായില്ല. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ എത്തിയത് സ്റ്റാര്‍ സ്‌െ്രെടക്കര്‍ മെന്‍ഡോസ തന്നെ. എന്നാല്‍ ലീഗ് ടോപ്‌സ്‌കോററുടെ ദുര്‍ബലമായ ഇടങ്കാല്‍ ഷോട്ട്് കട്ടിമണി കോര്‍ണര്‍ വഴങ്ങി പുറത്താക്കി.
ആ പെനാല്‍റ്റി സേവ് ഗോവയ്ക്ക് എനര്‍ജി ടോണിക്കായി മാറുകയായിരുന്നു. ഗാലറിയുടെ ആരവത്തിനൊപ്പം ഇരമ്പിക്കയറിയ ഗോവ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. തിരമാലകണക്കെ ചെന്നൈയിന്‍ ബോക്‌സിലേക്കു കയറിയിറങ്ങിയ ഗോവന്‍ താരങ്ങള്‍ ഒടുവില്‍ 87ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.
ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക്് ജോഫ്രെ വലയിലെത്തിച്ച് ഗോവയെ മൂന്നിലെത്തിച്ചു (12). പേരുകേട്ട ചെന്നൈയിന്‍ പ്രതിരോധം ദൗത്യം മറന്നതിന്റെ വില. ഗോവന്‍ വിജയം ഗാലറി ഉറപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാല്‍ മെന്‍ഡോസയുടെ മനസില്‍ കളി ബാക്കികിടക്കുന്നുണ്ടായിരുന്നു. ഗാലറിയെ നടുക്കി 90ാം മിനിറ്റില്‍ ഇടിത്തീ പോലെ സമനില ഗോള്‍ എത്തി. ജയം ആഘോഷിക്കാന്‍ ഗാലറി തയാറെടുക്കുന്നതിനിടെയായിരുന്നു ഗോള്‍.
വലതു വിങ്ങില്‍ നിന്ന് മെഹ്‌റാജുദ്ദീന്‍ വാദൂ നല്‍കിയ ക്രോസില്‍ തലവയ്ക്കാന്‍ മെന്‍ഡോസയും കൈവയ്ക്കാന്‍ കട്ടിമണിയും ഉയര്‍ന്നു ചാടുന്നു. മെന്‍ഡോസയുമായി കൂട്ടിയിടിച്ച കട്ടിമണിക്ക് ബാലന്‍സ് തെറ്റി. പന്ത് ഗോളിയുടെ കൈയിലിടിച്ച് സ്വന്തം വലയില്‍. സ്‌കോര്‍ 22.

എന്താണ് സംഭവിച്ചതെന്ന് ഗാലറിക്കു മനസിലായിക്കാണില്ല. അതിനുള്ളില്‍ ചെന്നൈയിന്‍ വിജയഗോളും പിറന്നു. പകരക്കാരന്‍ ജയേഷിന്റെ പാസില്‍ നിന്നു തെന്നിവീണ കട്ടിമണിയെ സാക്ഷിയാക്കി മെന്‍ഡോസ് ചെന്നൈയിന്റെ വിജയഗോള്‍ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം അടച്ചുപൂട്ടിയ സ്ഥാപനം ഏറ്റെടുത്ത് ലാഭകരമാക്കാന്‍ 741 കോടിയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍  (4 minutes ago)

ഈ പരിപാടി നോമ്പിന് നടക്കില്ല കട്ടായം പറഞ്ഞ് ഹംദാൻ...! 19-ന് UAE-യിൽ സംഭവിക്കുന്നത് ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കണം  (6 minutes ago)

പുലര്‍ച്ചെ റോഡില്‍ കുരച്ചെത്തിയ തെരുവ്‌നായ്ക്കള്‍ തെയ്യം കണ്ട് തിരിഞ്ഞോടി  (13 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ ഒറ്റദിവസം രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍  (31 minutes ago)

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (51 minutes ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (57 minutes ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (1 hour ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (2 hours ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (3 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (3 hours ago)

യൂണിയൻ കോപ്പിന്റെ 'കുടുംബ വർഷം' റമദാൻ കാമ്പെയ്‌ൻ 3,000 ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്...  (3 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026': സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (4 hours ago)

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്  (4 hours ago)

മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറാണ് ചര്‍ച്ചാവിഷയം  (4 hours ago)

സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു  (4 hours ago)

Malayali Vartha Recommends