Widgets Magazine
26
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ' കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000...


ജാമ്യം നിൽക്കാൻ കരം ഒടുക്കിയ രസീത് നൽകിയില്ല;കൊല്ലത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊല്ലാൻ ശ്രമം; പ്രതിയായ ഭർത്താവ് സതീശൻ കണ്ണനല്ലൂർ പൊലീസിന്റെ പിടിയിൽ...


അടങ്ങിയിരിക്കാൻ പറഞ്ഞത് റഹീമാണ്..! സ്വന്തം നേതാവിന്റെ വാക്ക് വച്ച് SFI-യെ കീറിമുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


ആർത്തവമെന്ന് കള്ളം പറഞ്ഞു; ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച ശേഷം ചോരക്കുഞ്ഞിനെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു...


പൊലീസിനെ കളിപ്പിക്കാൻ 3 പേജുള്ള വ്യാജ ഊമക്കത്തും കരിഓയിൽ പ്രയോഗവും; അന്വേഷണം വഴിതിരിക്കാനുള്ള വൻ ഗൂഢാലോചന പൊളിച്ചത് ഓട്ടോ ഡ്രൈവറുടെ ഒരൊറ്റ ഗൂഗിൾ പേ ഇടപാട്...

ഐ.എസ്.എല്‍. സീസണ്‍ രണ്ടില്‍ ചെന്നൈയിന്‍ എഫ്.സിക്ക് കിരീടം

21 DECEMBER 2015 08:47 AM IST
മലയാളി വാര്‍ത്ത.

കണ്ണിനു വിരുന്നായ ആക്രമണ ഫുട്‌ബോളിന്റെ മാസ്മരിക പ്രകടനത്തിനൊടുവില്‍ എഫ്.സി. ഗോവയെ കീഴടക്കി ചെന്നൈയിന്‍ എഫ്.സി. ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ ചാമ്പ്യന്മാരായി. പ്രളയത്തില്‍ മുങ്ങിയ സ്വന്തം നാടിനായി ഫൈനല്‍ ജയിക്കുമെന്ന് പ്രഖ്യാപിച്ച നായകന്‍ എലാനോ ബ്ലുമര്‍ കിരീടമുയര്‍ത്തിയപ്പോള്‍ ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ അദ്ഭുത പ്രകടനവുമായാണ് ചെന്നൈയിന്‍ നാടിന് സമ്മാനം നല്‍കിയത്.
മറുവശത്ത് ആരാധകര്‍ക്കു മുന്നില്‍ ടോട്ടല്‍ ഫുട്‌ബോള്‍ എന്തെന്ന് കാട്ടിയ എഫ്.സി. ഗോവ 90ാം മിനിറ്റു വരെ വിജയികളെപ്പോലെ നിന്ന ശേഷം തിരശീലയ്ക്കു പിന്നിലായി. ഹോംഗ്രൗണ്ടില്‍ ചെന്നൈയിനെതിരേ ജയിക്കാനായിട്ടില്ലെന്ന അപഖ്യാതി അവരെ ഇന്നലെയും വിട്ടൊഴിഞ്ഞില്ല.
ആക്രമണം മുഖമുദ്രയാക്കിയാണ് ഇരു ടീമുകളും കലാശക്കളിക്കിറങ്ങിയത്. ഡല്‍ഹിക്കെതിരായ രണ്ടാം പാദ സെമിയില്‍ ഇറങ്ങിയ അതേ ടീമിനെ തന്നെയായിരുന്നു ഗോവ ഇന്നലെയും ഇറക്കിയത്.
സൂപ്പര്‍ സ്‌െ്രെടക്കര്‍ റിനാള്‍ഡോ സൈഡ് ബെഞ്ചിലിരുന്നപ്പോള്‍ ഡുഡുവും റാഫേല്‍ കൊലേയുമാണ് മുന്നണിയിലുണ്ടായിരുന്നത്. മറുവശത്ത് മാര്‍ക്വിതാരം എലാനോയെ ആദ്യ ഇലവനില്‍ ഇറക്കാതെയായിരുന്നു മറ്റെരാസിയുടെ ടീം വിന്യാസം. പകരം ഇടം കണ്ടെത്തിയത്് ബ്രൂണോ പെലിസാറി.
നിറഞ്ഞ ഗാലറി പിന്തുണയോടെ കളിച്ച ഗോവയ്ക്കായിരുന്നു മത്സരത്തില്‍ അല്‍പം മേല്‍ക്കൈ. ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ മത്സരവും പരുക്കനായി. അഞ്ചു മഞ്ഞക്കാര്‍ഡുകളും രണ്ടു പെനാല്‍റ്റിയും അതിന്റെ തെളിവ്. അഞ്ചാം മിനിറ്റില്‍ തന്നെ പരുക്കേറ്റ് മടങ്ങിയ ഗോവന്‍ സ്‌െ്രെടക്കര്‍ ഡുഡുവും പരുക്കന്‍ കളിയുടെ ഇരയായി.
ആക്രമണവും പ്രത്യാക്രമണവുമായി ആദ്യപകുതി സംഭവബഹുലമായിരുന്നു. കളികൊഴിപ്പിക്കാനെന്നവണ്ണം ഇടയ്ക്കിടെ ഇരു ടീമിലെയും താരങ്ങള്‍ കൈയ്യാങ്കളിക്കും മുതിര്‍ന്നു. ആക്രമണഫുട്‌ബോളിന്റെ പരകോടിയിലെത്തിയിട്ടും പക്ഷേ ആദ്യ 45 മിനിറ്റില്‍ വലകുലുങ്ങിയില്ല.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 54ാം മിനിറ്റില്‍ ഗാലറിയെ നിശബ്ദരാക്കി; ഗോവയെ ഞെട്ടിച്ച് ചെന്നൈയിനാണ് ആദ്യ ഗോള്‍ നേടിയത്. സ്‌പോട്ട് കിക്ക് പാഴാക്കിയെങ്കിലും റീബൗണ്ട് ലക്ഷ്യത്തിലെത്തിച്ച ബ്രൂണോ പെല്ലിസാറിയാണ് ലീഡ് സമ്മാനിച്ചത്.
സ്‌െ്രെടക്കര്‍ സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ പ്രണോയ് ഹോള്‍ഡര്‍ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. എലാനോയുടെ അഭാവത്തില്‍ കിക്കെടുത്തത് പെല്ലിസാറി. ഇടത്തേക്കടിച്ച ഷോട്ട് കൃത്യമായി മനസിലാക്കി ചാടിയ ഗോളി ലക്ഷ്മീകാന്ത് കട്ടിമണി തടുത്തിട്ടു. എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ പെലിസ്സാറി പന്തിനെ വീണ്ടും വലയിലേക്ക് വഴിതിരിച്ചുവിട്ടു.
എന്നാല്‍ ചെന്നൈയിന്റെ ആഹഌദം അധികം നീണ്ടില്ല. നാലു മിനിറ്റിനകം ഗോവ തിരിച്ചടിച്ചു. പകരക്കാരനായി ഇറങ്ങിയ മണിപ്പൂരി താരം തോങ്‌കൊസേം ഹോകിപ്പാണ് ആതിഥേയരെ ഒപ്പമെത്തിച്ചത്.
വലതു വിങ്ങില്‍ നിന്ന് റോമിയോ ഫെര്‍ണാണ്ടസ് നീട്ടിയടിച്ച പന്ത് ബോക്‌സിനു കുറുകെ മൂന്നു ചെന്നൈയിന്‍ താരങ്ങളയും ഗോളിയെയും മറികടന്ന് ഇടതുവശത്തു നിന്ന് ഓടിക്കയറിയ ഹോകിപ്പിന്റെ കാലിനു പാകത്തില്‍. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഗോവന്‍ താരം അവസരം പാഴാക്കിയില്ല. ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍. സ്‌കോര്‍ 11. ഗാലറിക്ക് വീണ്ടും ജീവന്‍ വച്ചു.
തൊട്ടടുത്ത മിനുറ്റില്‍ ചെന്നൈയിന് വീണ്ടും പെനാല്‍റ്റി. ഇത്തവണ കൈവിട്ടു കളിക്കാന്‍ കട്ടിമണി തയാറായില്ല. തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റിയെടുക്കാന്‍ എത്തിയത് സ്റ്റാര്‍ സ്‌െ്രെടക്കര്‍ മെന്‍ഡോസ തന്നെ. എന്നാല്‍ ലീഗ് ടോപ്‌സ്‌കോററുടെ ദുര്‍ബലമായ ഇടങ്കാല്‍ ഷോട്ട്് കട്ടിമണി കോര്‍ണര്‍ വഴങ്ങി പുറത്താക്കി.
ആ പെനാല്‍റ്റി സേവ് ഗോവയ്ക്ക് എനര്‍ജി ടോണിക്കായി മാറുകയായിരുന്നു. ഗാലറിയുടെ ആരവത്തിനൊപ്പം ഇരമ്പിക്കയറിയ ഗോവ നിരവധി അവസരങ്ങള്‍ തുറന്നെടുത്തു. തിരമാലകണക്കെ ചെന്നൈയിന്‍ ബോക്‌സിലേക്കു കയറിയിറങ്ങിയ ഗോവന്‍ താരങ്ങള്‍ ഒടുവില്‍ 87ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു.
ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക്് ജോഫ്രെ വലയിലെത്തിച്ച് ഗോവയെ മൂന്നിലെത്തിച്ചു (12). പേരുകേട്ട ചെന്നൈയിന്‍ പ്രതിരോധം ദൗത്യം മറന്നതിന്റെ വില. ഗോവന്‍ വിജയം ഗാലറി ഉറപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാല്‍ മെന്‍ഡോസയുടെ മനസില്‍ കളി ബാക്കികിടക്കുന്നുണ്ടായിരുന്നു. ഗാലറിയെ നടുക്കി 90ാം മിനിറ്റില്‍ ഇടിത്തീ പോലെ സമനില ഗോള്‍ എത്തി. ജയം ആഘോഷിക്കാന്‍ ഗാലറി തയാറെടുക്കുന്നതിനിടെയായിരുന്നു ഗോള്‍.
വലതു വിങ്ങില്‍ നിന്ന് മെഹ്‌റാജുദ്ദീന്‍ വാദൂ നല്‍കിയ ക്രോസില്‍ തലവയ്ക്കാന്‍ മെന്‍ഡോസയും കൈവയ്ക്കാന്‍ കട്ടിമണിയും ഉയര്‍ന്നു ചാടുന്നു. മെന്‍ഡോസയുമായി കൂട്ടിയിടിച്ച കട്ടിമണിക്ക് ബാലന്‍സ് തെറ്റി. പന്ത് ഗോളിയുടെ കൈയിലിടിച്ച് സ്വന്തം വലയില്‍. സ്‌കോര്‍ 22.

എന്താണ് സംഭവിച്ചതെന്ന് ഗാലറിക്കു മനസിലായിക്കാണില്ല. അതിനുള്ളില്‍ ചെന്നൈയിന്‍ വിജയഗോളും പിറന്നു. പകരക്കാരന്‍ ജയേഷിന്റെ പാസില്‍ നിന്നു തെന്നിവീണ കട്ടിമണിയെ സാക്ഷിയാക്കി മെന്‍ഡോസ് ചെന്നൈയിന്റെ വിജയഗോള്‍ നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗണേശ് കുമാറിനെതിരെ സിപിഎം ഏരിയാ കമ്മിറ്റിയില്‍ വിമര്‍ശനം  (13 minutes ago)

അബ്ദുള്‍ റഹീം ജയില്‍ മോചിതനായി; ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ നാട്ടിലേക്ക്  (27 minutes ago)

മോഡലിംഗിന്റെ മറവില്‍ പീഡനം: പരാതിക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പ്രതികള്‍  (34 minutes ago)

'അമ്മ'യിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി എംഎല്‍എ രമേശ് പിഷാരടി  (57 minutes ago)

കാലൻ ഇറങ്ങിയിട്ടുണ്ടേ... പിള്ളാരെ.കൊല്ലാൻ റഹീമിനെ അറസ്റ്റ് ചെയ്യണം അമ്മമാർ കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ആവോ CM സതീഷ്‌ ജി..! VDS-നെ കണ്ടതും മോദി കോരിയെടുത്തു പിന്നാലെ സംഭവിച്ചത്..! ഡൽഹിൽ ട്വിസ്റ്റ്  (2 hours ago)

റഹീമിനെ അറസ്റ്റ് ചെയ്യും..? SFI-യുടെ കൂടും കുടുക്കയും പറിച്ചടിച്ച് രാഹുൽ..! SFI-യെ തളയ്ക്കുമെന്ന്..കൂടോടെ ഇറങ്ങി  (2 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും  (2 hours ago)

കേരളത്തിന്റെ സ്വപ്‌ന പദ്ധതികള്‍ക്കായി കേന്ദ്രത്തോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ആസ്റ്റർ മെഡ്‌സിറ്റി 'ഗ്രോത്ത് ഫോറം' പത്താം പതിപ്പ് മന്ത്രി ഒ. ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു; 'ബാക്ക് ടു സ്കൂൾ' പദ്ധതിക്കും തുടക്കം  (3 hours ago)

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്  (3 hours ago)

ഇൻഫോപാർക്ക് ഫുട്ബോൾ ടൂർണമെന്റ്: പുരുഷ വിഭാഗത്തിൽ ഇ.വൈ യും വനിതാ വിഭാഗത്തിൽ ടി.സി.എസും ചാമ്പ്യമാർ  (3 hours ago)

എസ്.പി.സി. കേഡറ്റുകള്‍ 'ഓപ്പറേഷന്‍ തൂഫാനി'ന്റെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

അമൃത ആശുപത്രിയിൽ ഗർഭകാല അടിയന്തരാവസ്ഥകളും എൻഡോമെട്രിയോസിസും വിഷയമാക്കി ശില്പശാല നടന്നു...  (3 hours ago)

താരസംഘടനയായ അമ്മയെ കുറിച്ച് നടി മല്ലിക സുകുമാരന്‍  (3 hours ago)

Malayali Vartha Recommends