Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കാല്‍പ്പന്ത് കളിയുടെ ആവേശം വാരിവിതറി വീണ്ടും പുതിയ സീസണ്‍ തുടങ്ങുന്നു

11 AUGUST 2016 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ

വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...

ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ

ഇടവേള കഴിഞ്ഞു. പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി യൂറോപ്പിയന്‍ രാജ്യങ്ങളിലെ പുതിയ സീസണ് ശനിയാഴ്ച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗോടെ തുടക്കമാകും. ഓഗസ്റ്റ് 20 ന് സ്പാനിഷ് ലീഗായ ലാലിഗയും ഇറ്റാലിയന്‍ ലീഗായ സീരീ എയും 27 ന് ജര്‍മ്മന്‍ ലീഗായ ബുന്ദസ് ലീഗയും ആരംഭിക്കും. ഇത്തവണ യൂറോപ്പിലെ എല്ലാ ടീമുകളും ഒന്ന് മുഖംമിനുക്കിയാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. പല ക്ലബ്ബുകളും പണം വാരിയെറിഞ്ഞ് പുതിയ കളിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. പരിശീലകരുടെ കാര്യത്തിലും സ്ഥിഗതികള്‍ വ്യത്യസ്തമല്ല. കഴിഞ്ഞ സീസണിലെ നേട്ടങ്ങളെക്കുറിച്ചും വരും സീസണിലെ പ്രത്യേകതകളെക്കുറിച്ചും ഒരവലോകനം...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഒട്ടും പ്രവചനാതീതമല്ലാത്ത ലോകത്തിലെ ഒരേയൊരു ഫുട്‌ബോള്‍ ലീഗാണ് ഇംഗ്ലണ്ടിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്. കഴിഞ്ഞ തവണത്തെ ലെസ്റ്റര്‍ സിറ്റിയുടെ കിരീട നേട്ടം അതിനൊരുദാഹരണം മാത്രമാണ്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് കളിച്ചുകൊണ്ടും പുറത്താകല്‍ ഭീഷണിയെ മറികടന്നു കൊണ്ടുമാണ് ഇ.പി.എല്ലിലെ ഈ കുഞ്ഞന്മാര്‍ തങ്ങളുടെ കന്നിക്കിരീടം നേടീയത്

താരപ്രഭകളില്ലാതെ കഠിനപ്രയത്‌നത്തിലൂടെ മാത്രാമാണ് അവരുടെ ഈ കിരീട നേട്ടം. ക്ലോഡിയോ റെനേരി എന്ന പ്രതിഭാശാലിയായ പരിശീലകന്റെ കഴിവുകൂടി ആ കിരീടനേട്ടത്തില്‍ ഉണ്ടായിരുന്നു. ഇത്തവണ സ്ഥിതിഗതികള്‍ മറ്റൊന്നാണ്. ജേമി വാര്‍ഡിയും റിയാദ് മഹ്‌റെസും മറ്റും ഉണ്ടെങ്കിലും അന്റോണിയോ കാന്റെ ചെല്‍സിയിലേക്ക് ചേക്കേറിയത് അവരെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. 

മാഞ്ചസ്റ്റര്‍ യുണൈറ്റഡാകട്ടെ പരിശീലകന്‍ ലൂയി വാന്‍ ഗാളിനെ പറഞ്ഞുവിട്ടതിനെത്തുടര്‍ന്നു വന്ന ഹോസെ മൗറിന്നോ വന്ന ശേഷം പുതിയ താരങ്ങളെ ലേലത്തിലൂടെ ടീമിലെത്തിച്ചിരിക്കുകയാണ്. പി.എസ്.ജിയില്‍ നിന്നും സൂപ്പര്‍ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെയും ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയ്ക്ക് യുവന്റസില്‍ നിന്നും മധ്യനിര താരം പോള്‍ പോഗ്ബയെയും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഹെന്റിക്ക് മിഖത്രിയനെയും വിയ്യാറയലില്‍ നിന്നും എറിക് ബെയ്‌ലിയെയും സ്വന്തമാക്കി. കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗ് പ്രവേശനം പോലും നേടാന്‍ കഴിയാതെ പോയ യുണൈറ്റഡ് അതിന് പ്രതിവിധിയുമായാണ് ഈപ്രാവശ്യം കളിക്കാനിറങ്ങുന്നത് എന്നത് തീര്‍ച്ച. മാഞ്ചസ്റ്റര്‍ സിറ്റിയും ഒട്ടും വ്യത്യസ്തമല്ല. ട്രാന്‍സ്ഫര്‍ വിപണിയില്‍ പണം വാരിയെറിയുകയാണ് ഫുട്‌ബോള്‍ ലോകത്തെ ഈ 'പുത്തന്‍പണക്കാര്‍'. പെല്ലഗ്രിനി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ബയണ്‍ മ്യുണിക്കില്‍ നിന്നും വന്ന പെപ് ഗാര്‍ഡിയോള പുതിയ കളിക്കാരെ ടീമിലെത്തിച്ചു. ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഗുന്‍ഡോഗനെയും ഷാല്‍ക്കയില്‍ നിന്നും ലോറി സെയിനിനിയും എവര്‍ട്ടണില്‍ നിന്നും ജോണ്‍ സ്‌റ്റോണ്‍സിനെയും അവര്‍ വിലയ്ക്ക് വാങ്ങി തങ്ങളുടെ ആയുധ മൂര്‍ച്ച കൂട്ടി. ചെല്‍സിയില്‍ വീണ്ടും പുതിയ പരിശീലകന്‍ എത്തി. ഇറ്റലിയുടെ കോച്ചായ അന്റോണിയോ കോണ്‍ടെയാണ് പുതിയ പരിശീലകന്‍. ഇടവേളകളില്ലാതെ പരിശീലകരെ മാറ്റിക്കൊണ്ടിരിക്കുന്ന ചെല്‍സി ഇത്തവണയും അതിനെ എങ്ങനെ അതിജീവിക്കുന്നതെന്ന് കണ്ടറിയണം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രവേശനമോ യൂറോപ്പ ലീഗ് പ്രവേശനമോ നേടാനാകാത്ത ചെല്‍സിയെ പുതിയ പരിശീലകന്‍ ഉയരങ്ങളിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് നീലപ്പടയുടെ ആരാധകര്‍. 

ആഴ്‌സണലിലാകട്ടെ പരിശീലകന്‍ ആര്‍സണ്‍ വെങ്ങറുടെ നിലനില്‍പ്പ് പരിങ്ങലിലാണ്. ഒരു കിരീട നേട്ടം പോലും നേടാന്‍ സാധിക്കാത്ത വെങ്ങറെ പുറത്താക്കണമെന്ന് നേരത്തേ തന്നെ നിലവിളി ഉയര്‍ന്നിരുന്നു. അതിനാല്‍ തന്നെ തികച്ചും സമ്മര്‍ദ്ദത്തിലായിരിക്കും വെങ്ങര്‍. ഗ്രാനിറ്റ് സാക്കയെ മാത്രമാണ് അവര്‍ക്ക് ഇതുവരെ സ്വന്തമാക്കാനായത്. 

ബുന്ദസ് ലീഗ

ജര്‍മ്മന്‍ ലീഗായ ബുന്ദസ് ലീഗയില്‍ യുറോപ്പിയന്‍ വമ്പന്മാരായ ബയണ്‍ മ്യുണിക്കും ചിരവൈരികളായ ബൊറൂസ്സിയ ഡോര്‍ട്ട്മുണ്ടും തമ്മിലായിരിക്കും ഇത്തവണയും കിരീടപ്പോരാട്ടം. രണ്ടും കല്‍പ്പിച്ച് തന്നെയാണ് ഡോര്‍ട്ട്മുണ്ടിന്റെ പടയൊരുക്കം.പ്രതിരോധ നിരയിലെ വിശ്വസ്തനായ മാറ്റ് ഹമ്മല്‍സ് ബയണിലേക്ക് പോയതിന് പകരമായി അവരുടെ തന്നെ മുന്‍കളിക്കാരനായ മരിയോ ഗോട്‌സയെ ബയണില്‍ നിന്നും തിരിച്ചെടുത്തു. മാത്രമല്ല വൂള്‍ഫ്‌സ്ബര്‍ഗില്‍ നിന്നും ആന്ദ്രേ ഷുറിലിനെ വാങ്ങുകയും ചെയ്തു. ടീമിന്റെ ഈ മൊത്തത്തിലുള്ള മാറ്റം വലിയൊരു ഊര്‍ജ്ജമാണ് കൈക്കൊണ്ടിരിക്കുന്നത്. അതിനാല്‍ തന്നെ ബയണ്‍ മ്യുണിക്കിന് വലിയൊരു വെല്ലുവിളിയായിരിക്കും ഡോര്‍ട്ട്മുണ്ട്. 

വര്‍ഷങ്ങളായി ജര്‍മ്മന്‍ ലീഗ് അടക്കിവാണുകൊണ്ടിരിക്കുന്ന ബയണ്‍ മ്യുണിക്കും ടീമിന്റെ ഘടനയില്‍ കുറച്ചു മാറ്റം വരുത്തിയാണ് ഇപ്പ്രാവശ്യവും കളിക്കാനിറങ്ങുന്നത്. പെപ് ഗാര്‍ഡിയോള ക്ലബ്ബ് വിട്ടതിന് ശേഷം ചുമതലയേറ്റ കാര്‍ലോ ആന്‍സലോട്ടിയുടെ വരവ് ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കിയിരിക്കുന്നു. ഡോര്‍ട്ട്മുണ്ടില്‍ നിന്നും മാറ്റ് ഹമ്മല്‍സിനെയും ഇക്കഴിഞ്ഞ യൂറോ കപ്പ് പോര്‍ച്ചുഗലിന് നേടിക്കൊടുക്കുന്നതില്‍ പ്രമുഖ പങ്കുവഹിച്ച റെനെറ്റോ സാഞ്ചസിനെയും ടീമിലെത്തിച്ചതോടെ അത്യധികം കരുത്ത് പ്രാപിച്ചിരിക്കുകയാണ് ബയണ്‍ മ്യുണിക്ക്. 2013 ല്‍ ചാമ്പ്യന്‍സ് ലീഗ് നേടിയ ശേഷം മൂന്നു തവണയും സെമിയില്‍ പുറത്തായതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇത്തവണ ബയണിന്റെ വരവ്. ചുരുക്കി പറഞ്ഞാല്‍ ബുന്ദസ് ലീഗയില്‍ ബയണ്‍ മ്യുണിക്കും ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടുമ്പോള്‍ ജര്‍മ്മന്‍ ആക്രമണ നിരയും പ്രതിരോധ നിരയും തമ്മിലുള്ള മത്സരമായിരിക്കും നടക്കാന്‍ പോകുന്നത്. 

ഇറ്റാലിയന്‍ സീരി എ 

ഇറ്റാലിയന്‍ ലീഗില്‍ എതിരാളികള്‍ ഇല്ലാതെ കളം വാഴാന്‍ ഒരുങ്ങുകയാണ് ജുവന്റസ്. പോള്‍ പോഗ്ബ ക്ലബ്ബ് വിട്ടുപോയ ശേഷം അര്‍ജന്റീനയുടെ സ്‌ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വയിനെ വന്‍ തുകയ്ക്കാണ് ക്ലബ് നാപ്പോളിയില്‍ നിന്നും വാങ്ങിയത്. റിയല്‍ മാഡ്രിഡില്‍ നിന്നും സാമി ഖെദീരയെയും അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നും മരിയോ മന്‍സുകിക്കിനെയും പലെര്‍മോയില്‍ നിന്നും ഡൈബാലയെയും ടീമിലെത്തിച്ച് കരുത്താര്‍ജ്ജിച്ചിരിക്കുകയാണ് ജുവന്റസ്. 

ഫ്രഞ്ച് ലീഗ്

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ക്ലബ്ബ് വിട്ടതിന് ശേഷം ഗോള്‍ വേട്ടയില്‍ ആര് ടീമിനെ നയിക്കും എന്ന ആശയക്കുഴപ്പത്തിലാണ് പാരീസ് സെയിന്റ് ജര്‍മയിന്‍ ടീം മാനേജ്മന്റ്. ട്രാന്‍സ്ഫര്‍ വിപണയില്‍ നിന്നും വലിയ കച്ചവടത്തിന് മുതിരാതെ റിയല്‍ മാഡ്രിഡില്‍ നിന്നും ലെഫ്റ്റ് വിങ്ങര്‍ ജെസ്സയെ എത്തിച്ചത് മാത്രമാണ് ടീമിലുള്ള ആകെയൊരു മാറ്റം. ഏയ്ഞ്ചല്‍ ഡി മരിയയുടെ ഫോം ടീമിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. പ്രതിരോധ നിരയില്‍ ബ്രസീലിന്റെ ഡേവിഡ് ലൂയിസും തിയാഗോ സില്‍വയും മധ്യനിരയില്‍ മാര്‍ക്കോ വെറാറ്റി , തിയാഗോ മൊട്ട, സ്ട്രാമ്പോളി എന്നിവര്‍ ചേരുമ്പോള്‍ ടീമിന്റെ നില ശക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (3 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (3 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (5 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends