Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു...  കനത്ത ജാഗ്രതയില്‍ രാജ്യം


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...

ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുത്ത്!അനസ് എടത്തൊടിക

25 JULY 2017 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

മുന്‍ ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ ജോര്‍ജ് ഫോര്‍മാന്‍ അന്തരിച്ചു

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ രണ്ടാം സെമിയില്‍ ന്യൂസിലന്‍ഡും ദക്ഷിണാഫ്രിക്കയും ഇന്ന് ഏറ്റുമുട്ടും....

കലാശപ്പോരിലേക്ക് ....ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തില്‍ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും...

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മനു ഭാക്കറിനും ഗുകേഷിനുമുള്‍പ്പെടെ നാല് പേര്‍ക്ക് ഖേല്‍രത്‌ന; മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ്; പുരസ്‌കാരങ്ങള്‍ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും

സ്വപ്ന സാഫല്യം... അര്‍ജന്റീന ടീം കേരളത്തിലേക്ക്;  അനുമതി ലഭിച്ചതായി സൂചന

അനസ് എടത്തൊടിക. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലൂടെയാണ് കേരള ജനതയൊട്ടാകെ തങ്ങളുടെ മനസ്സില്‍ ഈ മലപ്പുറത്തുകാരനെ നെഞ്ചിലേറ്റിയത്. ഈ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ഫുട്!ബോളറായും ഐ.എസ്.എല്ലിലെ ഇക്കൊല്ലത്തെ ഏറ്റവും വിലകൂടിയ താരവുമായി മാറിയ അനസ് ടാറ്റ ജംഷഡ്പൂരിന് വേണ്ടി ബൂട്ടണിയും.

കഷ്ടപ്പാടുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഒരു കളിക്കാരന്‍ കൂടിയാണ് അനസ്. അനസിന്റെ കഥ ഇങ്ങനെ: കടുത്ത ജീവിത സാഹചര്യങ്ങളെ മറികടന്ന് ഒരിക്കല്‍ ഓട്ടോഡ്രൈവറുടെ കുപ്പായമണിയുകയും അതിനൊപ്പം ഫുട്‌ബോളിനെ വിടാതെ ഒപ്പം കൂട്ടുകയും ചെയ്ത അനസ്. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് താരം ഫ്‌ളോറന്റ് മലൂദയുടെ ഡല്‍ഹി ഡൈനാമോസ് സെമിയില്‍ എത്തിയപ്പോള്‍ തന്നെ അനസിന്റെ മൂല്യം കോടികള്‍ കടക്കുമെന്ന് ഏവരും ഉറപ്പിച്ചിരുന്നു. ടീമിനെ ആദ്യ നാലില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച അനസിനെ മറികടക്കാനായിരുന്നു എതിരാളികള്‍ കഴിഞ്ഞ സീസണില്‍ ഏറെ വിഷമിച്ചത്. ഞെരുക്കുന്ന ജീവിത സാഹചരങ്ങളെയും തന്റെ ജീവിതത്തിലേക്ക് കടന്നു കയറാതെ അനസ് തടഞ്ഞത് ഇങ്ങിനെയായിരുന്നു.

പന്തുകളിയില്‍ നാട്ടില്‍ പേരെടുക്കുമ്പോഴും കുടുംബം പോറ്റാന്‍ ഓട്ടോ ഓടിക്കേണ്ടിയും കൂലിപ്പണിയെടുക്കേണ്ടിയും വന്ന ഒരു പഴയകാലം അനസിന്റെ ജീവിതത്തിലുണ്ട്. കണ്ണീരില്‍ കുതിര്‍ന്ന അനസിന്റെ ഭൂതകാലം അടുത്തറിയുന്ന ആര്‍ക്കും മറക്കാനായിട്ടില്ല.ഇന്ത്യന്‍ ഫുട്‌ബോളിലെ കളിത്തൊട്ടിലായി വിശേഷിപ്പിക്കപ്പെടുന്ന ഇടങ്ങളില്‍ ഒന്നായ മലപ്പുറത്ത് അനസ് ഇപ്പോള്‍ ഇതിഹാസമാണ്. ഒരു ബസ് ഡ്രൈവറുടെ മകനായി പിറന്ന് 180 രൂപയ്ക്ക് ബസ് കഴുകുകയും ജീവിക്കാന്‍ വേണ്ടി ഓട്ടോ ഡ്രൈവറായി കാക്കിയുടുപ്പ് ഇടുകയും ചെയ്തിട്ടുണ്ട് അനസ്. കേരളത്തിന്റെ ഫുട്‌ബോള്‍ നഴ്‌സറിയില്‍ കൗമാരകാലത്ത് കൂലിപ്പണിക്കൊപ്പമായിരുന്നു താരം പന്തുകളിയേയും പഠനത്തേയും കൊണ്ടുപോയത്. കുടുംബഭാരം ഏറ്റിരുന്ന ജേഷ്ഠന്‍ രക്താര്‍ബുദം വന്ന് മരിച്ചതിനെ തുടര്‍ന്ന് രണ്ടു സഹോദരിമാരും മാതാപിതാക്കളും അടങ്ങുന്ന കുടുംബം അനസിന്റെ തോളിലായതോടെയാണ് സാമ്പത്തിക പരാധീനതയുള്ള കുടുംബത്തെ നില നിര്‍ത്താന്‍ അനസ് ഓട്ടോ ഡ്രൈവറായി മാറിയത്.

അധികം മോഹങ്ങള്‍ ഒന്നുമില്ലാതിരുന്ന ഈ 27-കാരന്‍ പിതാവിനെ പോലെ ഒരു ഡ്രൈവറാകണമെന്ന് മാത്രമായിരുന്നു ആദ്യ കാലത്ത് മോഹിച്ചിരുന്നത്. എന്നാല്‍ ഓട്ടോക്കാരനായി അവസാനിക്കേണ്ടിയിരുന്ന അനസിന്റെ ജീവിതം പക്ഷേ ഫുട്‌ബോള്‍ മാറ്റിമറിച്ചുകളഞ്ഞു. പത്താം കഌസ്സില്‍ പഠിക്കുമ്പോള്‍ ജോഗ്രഫി ടീച്ചര്‍ വഴി തിരിച്ച് ഫുട്‌ബോളിന് പിന്നാലെ നടത്തിയ അനസ് അണ്ടര്‍ 17 ലെവലില്‍ മഞ്ചേരി എന്‍.എസ്.എസ് കോളേജിന് കളിച്ചത് ടേണിംഗ് പോയിന്റായി. മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഫിറോസ് ഷെരീഫാണ് അനസിനെ കണ്ടെത്തി ഐ ലീഗില്‍ രണ്ടാം ഡിവിഷന്‍ കഌായ മുംബൈ എഫ് സിയുടെ ട്രയല്‍സില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.ഡേവിഡ് ബൂത്തായിരുന്നു അവിടെ പരിശീലകന്‍. തുടര്‍ന്ന് ഒരു വര്‍ഷത്തെ കരാര്‍. പിന്നീട് അവിടെ നിന്നും പൂനെ എഫ് സിയിലേക്ക്. അവിടെ പ്‌ളേയര്‍ ഓഫ് ദി ഇയര്‍ ആയതോടെ മൂല്യം കൂടി. ഡല്‍ഹി ഡൈനാമോസിന് വേണ്ടി കളിച്ച കഴിഞ്ഞ സീസണില്‍ ഏകദേശം 42 ലക്ഷം രൂപയാണ് അനസിന് ഒരു സീസണില്‍ കിട്ടിയിരുന്നത്. അതേസമയം പണമല്ല ഇവിടെ പ്രധാനമെന്നും പൂനെയ്ക്ക് കളിച്ചിരുന്ന ആദ്യ കാലത്ത് തന്നെ ഇത്രയും തുക സമ്പാദിച്ചിരുന്നതായി താരം പറയുന്നു.

2011 ല്‍ 45-50 ലക്ഷം രൂപ കണ്ടെത്തിയിരുന്ന അനസ് 2014 ല്‍ 60 ലക്ഷം രൂപ വരെ നേടി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ക്ലബ്ബുകള്‍ മത്സരിച്ചത് ഡല്‍ഹി ഡൈനാമോസ് ലേലത്തിന് വെച്ച താരത്തിന് വേണ്ടിയായിരുന്നു. അവിടെ നിന്നും ടാറ്റ ജംഷഡ്പൂര്‍ പൊന്നുംവില കൊടുത്ത് അനസിനെ സ്വന്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് മുഴുവനും. എങ്കിലും അനസ് ബൂട്ടണിഞ്ഞ് കളിക്കുമ്പോള്‍ എതിര്‍ ടീമായാലും ആളുകള്‍ അനസിന് വേണ്ടി കൈയ്യടിച്ചിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കര , വ്യോമ, നാവിക സേനയുടെ സംയുക്ത ആക്രമണം, അതിര്‍ത്തിയിലെ പ്രദേശവാസികളെ ബങ്കറിലേക്ക് മാറ്റി..  (13 minutes ago)

ഇന്ത്യയുടെ വെള്ളം ഇനി വിദേശത്തേക്ക് ഒഴുകില്ലെന്ന് പ്രധാനമന്ത്രി  (7 hours ago)

സോളാര്‍ പാനല്‍ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം  (8 hours ago)

നാളെ സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും  (8 hours ago)

ബലൂചിസ്ഥാനില്‍ സൈനിക വാഹനത്തിന് നേരെ ഉണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു  (8 hours ago)

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി  (9 hours ago)

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (10 hours ago)

വിവാഹ ചടങ്ങിനിടെ നവവധു കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

കോട്ടയം വേളൂർ ഇല്ലിക്കൽ റോഡിൽ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയിൽ  (14 hours ago)

INDIAN NAVY ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തായി എംഐജിഎം  (14 hours ago)

ഇന്റലിജൻസ് റിപ്പോർട്ട്  (14 hours ago)

യെമന്റെ ജീവനാഡി തൊട്ടുകളിച്ച് ഇസ്രയേൽ; ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് മുന്നറിയിപ്പ്...  (14 hours ago)

ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി  (15 hours ago)

പുലർച്ച വരെ പ്രകോപനമില്ലാതെ അതിർത്തിയിൽ പാകിസ്ഥാൻ വെടിവയ്പ്പ്; തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം; വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്  (15 hours ago)

സൂരജിനും ബിൻസിക്കും ഒരേ കല്ലറയിൽ അന്ത്യനിദ്രയൊരുക്കി... ഹൃദയം നുറുങ്ങി നാട്...  (15 hours ago)

Malayali Vartha Recommends