Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും

വിറക്‌ വെട്ടുകാരനും സിംഹവും

21 NOVEMBER 2012 03:42 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)







ഒരു വലിയ കാടിനരുകിലായിരുന്നു വിറകു വെട്ടുകാരന്റെ വാസം. എന്നും രാവിലെ കാട്ടിലേക്കു പോകും. അവിടെ നിന്നും വിറകുകള്‍ വെട്ടി ശേഖരിച്ചു ഗ്രാമവാസികള്‍ക്കു വില്‌ക്കും.
രാവിലെ ജോലിക്കായി കാട്ടിലേക്കു പോകുന്ന വെട്ടുകാരനു വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ ഒരുക്കി പാത്രങ്ങളിലാക്കി വിറകു വെട്ടുകാരന്റെ ഭാര്യ കൊടുത്തുവിടും. ഇതായിരുന്നു പതിവ്‌.
ഒരു ദിവസം വെട്ടുകാരന്‍ വിറകു വെട്ടി ശേഖരിച്ചുകൊണ്ടിയിരിക്കുകയായിരുന്നു. പെട്ടെന്നു പിന്നില്‍ നിന്നൊരു ഗര്‍ജനം. പേടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ വിറകുവെട്ടുകാരന്റെ നല്ല ജീവന്‍ പോയി.
പിന്നില്‍ നില്‌കുന്നു, ഒരു സിംഹം! സിംഹത്തിന്റെ കണ്ണില്‍ നല്ലൊരു ഇര കിട്ടിയ സന്തോഷം. അവന്റെ വായില്‍ വെള്ളമൂറാന്‍ തുടങ്ങി. മനുഷ്യമാംസമല്ലേ.
വിറകു വെട്ടുകാരന്‍ നിന്ന പടി നിന്നുപോയി. തന്റെ കഥ കഴിഞ്ഞതുതന്നെ. അയാള്‍ മനസ്സില്‍ കരുതി. എങ്കിലും ഒന്നു ശ്രമിച്ചുനോക്കാം, രക്ഷപ്പെടാനായെങ്കിലോ? അയാള്‍ താണു വണങ്ങി സിംഹത്തോടു പറഞ്ഞു:
``പ്രഭോ, അങ്ങ്‌ ഇരതേടി ഇറങ്ങിയതായിരിക്കും. എന്റെ കയ്യില്‍ കുറച്ചു ഭക്ഷണമുണ്ട്‌. എന്റെ ഭാര്യ ഉണ്ടാക്കി തന്നയച്ചതാണ്‌. വിരോധമില്ലെങ്കില്‍ ഇതില്‍കൂടാം.''
സിംഹത്തിന്‌ അത്ഭുതം തോന്നി. ഇതെന്തു മനുഷ്യന്‍. തന്നെക്കണ്ടാല്‍ ഭയപ്പെട്ടു ജീവനും കൊണ്ടോടുന്ന മനുഷ്യരെ മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ഒരു മനുഷ്യന്‍ തന്നെ ഭക്ഷണത്തിനു ക്ഷണിക്കുന്നു. സിംഹം പറഞ്ഞു:
``ഏതായാലും താങ്കള്‍ ക്ഷണിച്ചതല്ലേ, നിരസിക്കുന്നില്ല. '' മരംവെട്ടുകാരന്‍ തന്റെ ഉച്ചഭക്ഷണം ഇലയില്‍ വിളമ്പി. തോരനും അവിയലും സാമ്പാറും ഉപ്പേരിയുമൊക്കെയായി ഭക്ഷണം കുശാല്‍. ഭക്ഷണം കഴിഞ്ഞപ്പോള്‍ കുറെ പഴങ്ങളും തേനും മരംവെട്ടുകാരന്‍ നല്‌കി. സിംഹത്താനു സന്തോഷമായി. ഭക്ഷണം കഴിച്ചു വീണ്ടും വീണ്ടും ചുണ്ടു നുണഞ്ഞുകൊണ്ടു സിംഹത്താന്‍ പറഞ്ഞു:
``ഈ കാട്ടില്‍ താങ്കള്‍ക്ക്‌ എവിടെയും സഞ്ചരിക്കാം. എവിടെ നിന്നും വിറകു ശേഖരിക്കാം. ആരും താങ്കളെ തടയില്ല. പിന്നെ ഒരു കാര്യം, താങ്കള്‍ എന്നെക്കാണാന്‍ തനിച്ചേ വരാവു. ''
പിറ്റേന്നും അയാള്‍ വിറകു ശേഖരിക്കാന്‍ കാട്ടിലെത്തി. ഉച്ചയായപ്പോള്‍ സിംഹവും എത്തി. അന്നും വിറകുവെട്ടുകാരന്‍ സിംഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു സിംഹത്താന്‍ തിരിച്ചുപോയി. പിന്നെ ഇതൊരു പതിവായി.
ചോറും പച്ചക്കറികളും പഴങ്ങളുമൊക്കെയായപ്പോള്‍ സിംഹത്താന്റെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടായിത്തുടങ്ങി. അവന്‍ മൃഗങ്ങളെ വേട്ടയാടുന്ന പതിവു നിര്‍ത്തി. മാംസത്തിന്റെയും ചോരയുടെയും മണം സിംഹത്താനു പിടിക്കാതായി.
സിംഹത്താനു മരംവെട്ടുകാരന്‍ മൃഷ്‌ടാന്നം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. പക്ഷേ, സിംഹത്താന്‍ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മാംസഭാഗങ്ങള്‍ തിന്നു വിശപ്പടക്കിയിരുന്ന മൃഗരാജന്റെ സേവകര്‍ പട്ടിണിയിലായി.
സേവകരില്‍ പ്രമുഖരായിരുന്നു കുറുക്കനും കാക്കയും. അവര്‍ തങ്ങളുടെ രാജാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ സിംഹത്താനോടു ചോദിച്ചു:
``പ്രഭോ, അങ്ങു കുറെ നാളുകളായി വേട്ടയ്‌ക്കൊന്നും പോകുന്നില്ല. അങ്ങു വേട്ട നിറുത്തിയതോടെ ഇവിടുള്ളവരും പട്ടിണിയായി. അങ്ങേക്കാണെങ്കില്‍ ഒരു കുലുക്കവുമില്ല.''
കുറുക്കന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ കാക്ക ചോദിച്ചു:
``അങ്ങ്‌ ഉച്ചയാകുമ്പോള്‍ എങ്ങോട്ടാണു പതിവായി പോകുന്നത്‌. തിരിച്ചുവരുമ്പോള്‍ അങ്ങ്‌ എത്ര സന്തോഷവാനാണ്‌!''
ആദ്യമൊന്നും സിംഹം രഹസ്യം വെളിപ്പെടുത്തിയില്ല. കുറുക്കന്റെയും കാക്കയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സിംഹത്താന്‍ കാര്യങ്ങള്‍ തുറന്നു സമ്മതിച്ചു. ഇതു കേട്ടതും കുറുക്കന്‍ വാതുറന്നു. അവന്‍ പറഞ്ഞു:
``എങ്കില്‍ വിറകുവെട്ടുകാരനെയും ഭാര്യയെയും ഇപ്പോള്‍തന്നെ പിടിക്കണം. മധുര പലഹാരങ്ങളും തേനും പഴങ്ങളുമൊക്കെ തിന്നുന്ന അവരുടെ മാംസത്തിനു രുചിയേറും''. പെട്ടെന്നിടപെട്ടുകൊണ്ടു സിംഹം പറഞ്ഞു:
``ഇല്ലില്ല, ഞാനവരെ കൊല്ലില്ല. കാട്ടില്‍ ഞാന്‍ അവര്‍ക്ക്‌ അഭയം നല്‌കിയതാണ്‌. അവരുടെ മേല്‍ ഒരു തരിമണ്ണുപോലും വീഴാന്‍ ഞാന്‍ സമ്മതിക്കില്ല.''
അപ്പോള്‍ അങ്ങയുടെ കാര്യം വിറകുവെട്ടുകാരന്‍ നോക്കിക്കോളും. ഞങ്ങളുടെ വിശപ്പു മാറ്റാനോ? കാക്ക ചോദിച്ചു:
നിങ്ങള്‍ക്കും കൂടി കുറച്ചു ഭക്ഷണം കൊണ്ടുവരാന്‍ വിറകുവെട്ടുകാരനോടു പറയാം. കാക്കയും കുറുക്കനും അതു സമ്മതിച്ചു.
പതിവുപോലെ ഉച്ചയായപ്പോള്‍ സിംഹത്താന്‍ വിറകുവെട്ടുകാരന്റെ അടുത്തേക്കു പുറപ്പെട്ടു. കുറുക്കനും കാക്കയും കൂടെച്ചേര്‍ന്നു.
സിംഹത്തിനൊപ്പം വരുന്ന കുറുക്കനെയും കാക്കയെയും ദൂരെനിന്നു തന്നെ വിറകുവെട്ടുകാരന്‍ കണ്ടു. അവര്‍ അടുത്തെത്തിയപ്പോഴേക്കും വിറകുവെട്ടുകാരന്‍ അടുത്തുകണ്ട മരത്തില്‍ ഓടിക്കയറി. മരത്തിനു ചോട്ടില്‍ എത്തിയ സിംഹം പറഞ്ഞു:
ഹെയ്‌, ഇറങ്ങിവരൂ. ഇവര്‍ എന്റെ സേവകരാണ്‌. പേടിക്കേണ്ട. ഇറങ്ങിവരൂ.
മരത്തിനു മുകളില്‍ ഇരുന്നുകൊണ്ടു വിറകുവെട്ടുകാരന്‍ പറഞ്ഞു:
അങ്ങയെ അല്ല എനിക്കു ഭയം, അങ്ങയുടെ കൂടെയുള്ള സുഹൃത്തുക്കളെയാണ്‌. അവരുടെ നോട്ടം കണ്ടില്ലേ, ആര്‍ത്തി പിടിച്ച നോട്ടം.
സിംഹം സ്‌നേഹത്തോടെ വീണ്ടും വീണ്ടും ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും വിറകുവെട്ടുകാരന്‍ ഇറങ്ങിയില്ല. കാത്തിരുന്നു മുഷിഞ്ഞ സിംഹം തിരിച്ചുപോയി.
അതില്‍പിന്നെ വിറകുതേടി അയാള്‍ ആ കാട്ടിലേക്കു പോയിട്ടില്ല. എപ്പോഴാണ്‌ ആര്‍ത്തിക്കാര്‍ സിംഹത്തിനെ പറഞ്ഞു വശത്താക്കുന്നതെന്നറിയില്ലല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹി വളഞ്ഞ് റഷ്യൻ പട...റഷ്യൻ പ്രസിഡൻ്റിന് 'ഫൈവ് ലെയർ' സുരക്ഷ...  (7 hours ago)

ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി.... 2024 നവംബര്‍ 28ലെ ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് ഹരജി  (7 hours ago)

കേസ് നമ്പർ 2..രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്..... ബലാത്സംഗ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തിരിക്കുന്നത്  (8 hours ago)

'ദില്ലിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ'....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തന്നോടും മോശമായി പെരുമാറിയെന്ന് കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എംഎ ഷഹനാസ്.... ഷാഫിക്കെതിരേയും ആരോപണം  (8 hours ago)

നടരാജന്റെ ശരീരം പട്ടടയിൽ വയ്‌ക്കേണ്ട മൂത്തമകന്‍..ഇന്ന് സംസ്കാരം നവജിത്തിനെ തെളിവെടുപ്പിന് വീട്ടിൽ ..! ആശുപത്രിയിൽ നിന്ന് ആ വാർത്ത  (8 hours ago)

ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു  (10 hours ago)

നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചതായി യോഗി ആദിത്യനാഥ്  (10 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം ഡിസംബര്‍ 15 മുതല്‍  (10 hours ago)

വെട്ടിമൂടി പുതച്ചേക്ക് ഷാഫി പറമ്പിലിനെ !! കോണ്‍ഗ്രസില്‍ ഷാഫിക്ക് നേരെ പടയൊരുക്കം ശക്തമെന്ന്; വി ഡി സതീശന്‍ ഗ്രൂപ്പ് പാരവെപ്പ് തുടങ്ങിയെന്ന് പൊട്ടിത്തെറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ആര്‍മി !!! മാങ്കൂട  (11 hours ago)

കാമുകി വിവാഹത്തില്‍ നിന്ന് പിന്‍മാറിതില്‍ മനംനൊന്ത് 24 കാരന്‍ ജീവനൊടുക്കി  (11 hours ago)

ഇന്ത്യന്‍ യുവതിയെയും മകനെയും കൊലപ്പെടുത്തി യുഎസില്‍ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി 50,000 പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ  (11 hours ago)

ഇരകളെ ഗര്‍ഭിണിയാക്കാന്‍ നിര്‍ബന്ധിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ 'അമ്മ'യെന്ന് !! സൈബറിടത്തില്‍ ആ കുടുംബത്തെ കീറി മുറിക്കുന്നു; അമ്മ ബീനയ്ക്ക് നേരെ കടുത്ത സൈബറാക്രമണം സഹോദരിയേയും വെറുതെ വിടുന്നില്ല!  (11 hours ago)

കൊച്ചി ഷിപ്‌യാര്‍ഡില്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ മുങ്ങല്‍ വിദഗ്ദ്ധന്‍ മുങ്ങിമരിച്ചു  (13 hours ago)

നവജാത ശിശുവിനെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍  (13 hours ago)

സംസ്ഥാന ഭരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് വി.ഡി സതീശന്‍  (13 hours ago)

Malayali Vartha Recommends