Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

വിറക്‌ വെട്ടുകാരനും സിംഹവും

21 NOVEMBER 2012 03:42 AM IST
പഞ്ചതന്ത്രം (വിഷ്‌ണുശര്‍മന്‍)







ഒരു വലിയ കാടിനരുകിലായിരുന്നു വിറകു വെട്ടുകാരന്റെ വാസം. എന്നും രാവിലെ കാട്ടിലേക്കു പോകും. അവിടെ നിന്നും വിറകുകള്‍ വെട്ടി ശേഖരിച്ചു ഗ്രാമവാസികള്‍ക്കു വില്‌ക്കും.
രാവിലെ ജോലിക്കായി കാട്ടിലേക്കു പോകുന്ന വെട്ടുകാരനു വേണ്ട ഭക്ഷണവും വെള്ളവുമൊക്കെ ഒരുക്കി പാത്രങ്ങളിലാക്കി വിറകു വെട്ടുകാരന്റെ ഭാര്യ കൊടുത്തുവിടും. ഇതായിരുന്നു പതിവ്‌.
ഒരു ദിവസം വെട്ടുകാരന്‍ വിറകു വെട്ടി ശേഖരിച്ചുകൊണ്ടിയിരിക്കുകയായിരുന്നു. പെട്ടെന്നു പിന്നില്‍ നിന്നൊരു ഗര്‍ജനം. പേടിച്ചു തിരിഞ്ഞു നോക്കിയപ്പോള്‍ വിറകുവെട്ടുകാരന്റെ നല്ല ജീവന്‍ പോയി.
പിന്നില്‍ നില്‌കുന്നു, ഒരു സിംഹം! സിംഹത്തിന്റെ കണ്ണില്‍ നല്ലൊരു ഇര കിട്ടിയ സന്തോഷം. അവന്റെ വായില്‍ വെള്ളമൂറാന്‍ തുടങ്ങി. മനുഷ്യമാംസമല്ലേ.
വിറകു വെട്ടുകാരന്‍ നിന്ന പടി നിന്നുപോയി. തന്റെ കഥ കഴിഞ്ഞതുതന്നെ. അയാള്‍ മനസ്സില്‍ കരുതി. എങ്കിലും ഒന്നു ശ്രമിച്ചുനോക്കാം, രക്ഷപ്പെടാനായെങ്കിലോ? അയാള്‍ താണു വണങ്ങി സിംഹത്തോടു പറഞ്ഞു:
``പ്രഭോ, അങ്ങ്‌ ഇരതേടി ഇറങ്ങിയതായിരിക്കും. എന്റെ കയ്യില്‍ കുറച്ചു ഭക്ഷണമുണ്ട്‌. എന്റെ ഭാര്യ ഉണ്ടാക്കി തന്നയച്ചതാണ്‌. വിരോധമില്ലെങ്കില്‍ ഇതില്‍കൂടാം.''
സിംഹത്തിന്‌ അത്ഭുതം തോന്നി. ഇതെന്തു മനുഷ്യന്‍. തന്നെക്കണ്ടാല്‍ ഭയപ്പെട്ടു ജീവനും കൊണ്ടോടുന്ന മനുഷ്യരെ മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ഒരു മനുഷ്യന്‍ തന്നെ ഭക്ഷണത്തിനു ക്ഷണിക്കുന്നു. സിംഹം പറഞ്ഞു:
``ഏതായാലും താങ്കള്‍ ക്ഷണിച്ചതല്ലേ, നിരസിക്കുന്നില്ല. '' മരംവെട്ടുകാരന്‍ തന്റെ ഉച്ചഭക്ഷണം ഇലയില്‍ വിളമ്പി. തോരനും അവിയലും സാമ്പാറും ഉപ്പേരിയുമൊക്കെയായി ഭക്ഷണം കുശാല്‍. ഭക്ഷണം കഴിഞ്ഞപ്പോള്‍ കുറെ പഴങ്ങളും തേനും മരംവെട്ടുകാരന്‍ നല്‌കി. സിംഹത്താനു സന്തോഷമായി. ഭക്ഷണം കഴിച്ചു വീണ്ടും വീണ്ടും ചുണ്ടു നുണഞ്ഞുകൊണ്ടു സിംഹത്താന്‍ പറഞ്ഞു:
``ഈ കാട്ടില്‍ താങ്കള്‍ക്ക്‌ എവിടെയും സഞ്ചരിക്കാം. എവിടെ നിന്നും വിറകു ശേഖരിക്കാം. ആരും താങ്കളെ തടയില്ല. പിന്നെ ഒരു കാര്യം, താങ്കള്‍ എന്നെക്കാണാന്‍ തനിച്ചേ വരാവു. ''
പിറ്റേന്നും അയാള്‍ വിറകു ശേഖരിക്കാന്‍ കാട്ടിലെത്തി. ഉച്ചയായപ്പോള്‍ സിംഹവും എത്തി. അന്നും വിറകുവെട്ടുകാരന്‍ സിംഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. ക്ഷണം സ്വീകരിച്ചു സിംഹത്താന്‍ തിരിച്ചുപോയി. പിന്നെ ഇതൊരു പതിവായി.
ചോറും പച്ചക്കറികളും പഴങ്ങളുമൊക്കെയായപ്പോള്‍ സിംഹത്താന്റെ സ്വഭാവത്തില്‍ തന്നെ മാറ്റമുണ്ടായിത്തുടങ്ങി. അവന്‍ മൃഗങ്ങളെ വേട്ടയാടുന്ന പതിവു നിര്‍ത്തി. മാംസത്തിന്റെയും ചോരയുടെയും മണം സിംഹത്താനു പിടിക്കാതായി.
സിംഹത്താനു മരംവെട്ടുകാരന്‍ മൃഷ്‌ടാന്നം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നു. പക്ഷേ, സിംഹത്താന്‍ വേട്ടയാടി പിടിക്കുന്ന മൃഗങ്ങളുടെ മാംസഭാഗങ്ങള്‍ തിന്നു വിശപ്പടക്കിയിരുന്ന മൃഗരാജന്റെ സേവകര്‍ പട്ടിണിയിലായി.
സേവകരില്‍ പ്രമുഖരായിരുന്നു കുറുക്കനും കാക്കയും. അവര്‍ തങ്ങളുടെ രാജാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ സിംഹത്താനോടു ചോദിച്ചു:
``പ്രഭോ, അങ്ങു കുറെ നാളുകളായി വേട്ടയ്‌ക്കൊന്നും പോകുന്നില്ല. അങ്ങു വേട്ട നിറുത്തിയതോടെ ഇവിടുള്ളവരും പട്ടിണിയായി. അങ്ങേക്കാണെങ്കില്‍ ഒരു കുലുക്കവുമില്ല.''
കുറുക്കന്‍ പറഞ്ഞു നിറുത്തിയപ്പോള്‍ കാക്ക ചോദിച്ചു:
``അങ്ങ്‌ ഉച്ചയാകുമ്പോള്‍ എങ്ങോട്ടാണു പതിവായി പോകുന്നത്‌. തിരിച്ചുവരുമ്പോള്‍ അങ്ങ്‌ എത്ര സന്തോഷവാനാണ്‌!''
ആദ്യമൊന്നും സിംഹം രഹസ്യം വെളിപ്പെടുത്തിയില്ല. കുറുക്കന്റെയും കാക്കയുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഒടുവില്‍ സിംഹത്താന്‍ കാര്യങ്ങള്‍ തുറന്നു സമ്മതിച്ചു. ഇതു കേട്ടതും കുറുക്കന്‍ വാതുറന്നു. അവന്‍ പറഞ്ഞു:
``എങ്കില്‍ വിറകുവെട്ടുകാരനെയും ഭാര്യയെയും ഇപ്പോള്‍തന്നെ പിടിക്കണം. മധുര പലഹാരങ്ങളും തേനും പഴങ്ങളുമൊക്കെ തിന്നുന്ന അവരുടെ മാംസത്തിനു രുചിയേറും''. പെട്ടെന്നിടപെട്ടുകൊണ്ടു സിംഹം പറഞ്ഞു:
``ഇല്ലില്ല, ഞാനവരെ കൊല്ലില്ല. കാട്ടില്‍ ഞാന്‍ അവര്‍ക്ക്‌ അഭയം നല്‌കിയതാണ്‌. അവരുടെ മേല്‍ ഒരു തരിമണ്ണുപോലും വീഴാന്‍ ഞാന്‍ സമ്മതിക്കില്ല.''
അപ്പോള്‍ അങ്ങയുടെ കാര്യം വിറകുവെട്ടുകാരന്‍ നോക്കിക്കോളും. ഞങ്ങളുടെ വിശപ്പു മാറ്റാനോ? കാക്ക ചോദിച്ചു:
നിങ്ങള്‍ക്കും കൂടി കുറച്ചു ഭക്ഷണം കൊണ്ടുവരാന്‍ വിറകുവെട്ടുകാരനോടു പറയാം. കാക്കയും കുറുക്കനും അതു സമ്മതിച്ചു.
പതിവുപോലെ ഉച്ചയായപ്പോള്‍ സിംഹത്താന്‍ വിറകുവെട്ടുകാരന്റെ അടുത്തേക്കു പുറപ്പെട്ടു. കുറുക്കനും കാക്കയും കൂടെച്ചേര്‍ന്നു.
സിംഹത്തിനൊപ്പം വരുന്ന കുറുക്കനെയും കാക്കയെയും ദൂരെനിന്നു തന്നെ വിറകുവെട്ടുകാരന്‍ കണ്ടു. അവര്‍ അടുത്തെത്തിയപ്പോഴേക്കും വിറകുവെട്ടുകാരന്‍ അടുത്തുകണ്ട മരത്തില്‍ ഓടിക്കയറി. മരത്തിനു ചോട്ടില്‍ എത്തിയ സിംഹം പറഞ്ഞു:
ഹെയ്‌, ഇറങ്ങിവരൂ. ഇവര്‍ എന്റെ സേവകരാണ്‌. പേടിക്കേണ്ട. ഇറങ്ങിവരൂ.
മരത്തിനു മുകളില്‍ ഇരുന്നുകൊണ്ടു വിറകുവെട്ടുകാരന്‍ പറഞ്ഞു:
അങ്ങയെ അല്ല എനിക്കു ഭയം, അങ്ങയുടെ കൂടെയുള്ള സുഹൃത്തുക്കളെയാണ്‌. അവരുടെ നോട്ടം കണ്ടില്ലേ, ആര്‍ത്തി പിടിച്ച നോട്ടം.
സിംഹം സ്‌നേഹത്തോടെ വീണ്ടും വീണ്ടും ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും വിറകുവെട്ടുകാരന്‍ ഇറങ്ങിയില്ല. കാത്തിരുന്നു മുഷിഞ്ഞ സിംഹം തിരിച്ചുപോയി.
അതില്‍പിന്നെ വിറകുതേടി അയാള്‍ ആ കാട്ടിലേക്കു പോയിട്ടില്ല. എപ്പോഴാണ്‌ ആര്‍ത്തിക്കാര്‍ സിംഹത്തിനെ പറഞ്ഞു വശത്താക്കുന്നതെന്നറിയില്ലല്ലോ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (41 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (54 minutes ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (3 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (3 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (3 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (6 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (6 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends