Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..


പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..


മണ്ടത്തരം മാത്രം വിളമ്പുന്ന പാകിസ്ഥാൻ ..ഇന്ത്യയുമായുള്ള സംഘര്‍ഷം തുടങ്ങിയ സാഹചര്യത്തില്‍ പണ്ടേ തളര്‍ന്നിരിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വീണ്ടും തിരിച്ചടി കിട്ടി... വീണ്ടും പണി ഇരന്നു വാങ്ങും ...പാകിസ്താന്റെ ഇതുവരെയുള്ള ചരിത്രം അതാണ്

നിലവിളികള്‍ പ്രതിദ്ധ്വനിക്കുന്ന ജര്‍മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ്

03 NOVEMBER 2017 04:14 PM IST
മലയാളി വാര്‍ത്ത

ആദ്യത്തെ നാസിക്യാമ്പ് പണിതത് 1933 മാര്‍ച്ചില്‍ ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയപ്പോഴാണ്. രാഷ്ട്രീയ എതിരാളികളേയും തൊഴിലാളി സംഘടനാനേതാക്കളേയും തടവിലിടാന്‍ ഉദ്ദേശിച്ചുകൊണ്ട് നിര്‍മ്മിച്ചതായിരുന്നു ഈ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍.എന്നാല്‍ പിന്നീട് ഇത, വംശീയമായി നാസികള്‍ക്കെതിരായവരെന്ന് അവര്‍ക്കു തോന്നിയ ജൂതന്മാര്‍, കുറ്റവാളികള്‍, സ്വവര്‍ഗ്ഗസ്‌നേഹികള്‍, ജിപ്‌സികള്‍ തുടങ്ങിയവരുടെ ദുരിതത്തിനുള്ള കൊലയറകളായി മാറുകയായിരുന്നു.

ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള സാക്‌സന്‍ഹോസന്‍ ക്യാമ്പ് മറ്റുള്ളവയ്‌ക്കൊക്കെ ഒരു മാതൃകയെന്നനിലയിലാണ് 1936-ല്‍ തടവുകാരെ ഉപയോഗിച്ച് നിര്‍മിച്ചത്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാക്കുന്നതരത്തിലുള്ള ഡിസൈനും ലേ ഔട്ടും വേണമെന്ന നിര്‍ബന്ധത്തില്‍ പണിത ആദ്യ ക്യാമ്പ്. മറ്റു ക്യാമ്പുകളിലേക്ക് അയയ്ക്കും മുമ്പ് ഹിറ്റ്‌ലറുടെ എസ്.എസ്. കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്‌സന്‍ഹോസനുള്ളത്. 1938-ല്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പ് ഇന്‍സ്‌പെക്ടറേറ്റ് ബെര്‍ലിന്‍ നഗരത്തില്‍ നിന്ന് ഇങ്ങോട്ടു മാറ്റിയതോടെ എല്ലാ നാസിക്യാമ്പുകളെയും നിയന്ത്രിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.

വംശീയമായും രാഷ്ടീയമായും തങ്ങളുടെ എതിരാളികളെന്ന് ഹിറ്റ്‌ലര്‍ വിധിയെഴുതിയവരെയും കൈയേറിയ രാജ്യങ്ങളിലെ യുദ്ധത്തടവുകാരെയും വിവിധയിടങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി ഒറാനിയന്‍ബര്‍ഗ് എന്ന സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നിരുന്നത്. ഇവിടെ വന്നിറങ്ങുന്ന തടവുകാരെ തൊഴിച്ചും മര്‍ദിച്ചുമാണ് ഒന്നേമുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള സാക്‌സന്‍ ഹോസന്‍ കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് ഹിറ്റലറുടെ കുപ്രസിദ്ധരായ എസ്.എസ്. കേഡറ്റുകള്‍ നയിച്ചത്.

ജര്‍മന്‍ ഭാഷയില്‍ കവാടത്തിലെഴുതിവെച്ച ഒരു വാക്യം വായിച്ചാണ് ഇന്ന് ഒറാനിയന്‍ ബര്‍ഗിലെ കോണ്‍സണ്ട്രേഷന്‍ ക്യാമ്പിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത്. Arbeit Macht Frei. 'തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും' അഥവാ പണിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടുമെന്നാണ് ഈ ആപ്തവാക്യത്തിന്റെ സാരം. ഇവിടെ സൂചിപ്പിക്കുന്ന സ്വാതന്ത്ര്യമെന്നതിന്റെ അര്‍ഥം അസഹ്യമായ പീഡനത്തിനൊടുവിലുള്ള മരണമാണെന്നറിഞ്ഞും അറിയാതെയും പതിനായിരക്കണക്കിന് തടവുകാര്‍ ക്യാമ്പിനകത്തേക്ക് കടന്നുപോയ കവാടമാണിത് എന്നോര്‍ക്കുമ്പോള്‍ ആ ആപ്തവാക്യം ഒരു ക്രൂരമായ തമാശപോലെ തോന്നും ഇന്ന്!

ഹിറ്റ്‌ലറുടെ നാസിസംരക്ഷണസേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലെര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായശേഷം നിര്‍മിച്ച ആദ്യത്തെ ക്യാമ്പെന്ന പ്രത്യേകതയും സാക്‌സന്‍ ഹോസനുണ്ട്. 1936-ല്‍ തടവുകാരായ തൊഴിലാളികളെക്കൊണ്ട് പണികഴിപ്പിച്ച ഈ ക്യാമ്പ് മുഴുവന്‍ നോക്കിക്കാണാനായി ഓഡിയോസഹായി ഇപ്പോള്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭ്യമാണ്. പാഠപുസ്തകവായനയ്ക്കപ്പുറം ചരിത്രയിടങ്ങള്‍ നേരിട്ടു കാണുന്നത് വിദ്യാര്‍ഥികളുടെ ലോകവീക്ഷണത്തെത്തന്നെ മാറ്റിമറിക്കും.

പ്രവേശനകവാടത്തിലെത്തുന്നതോടെ നാസിക്രൂരതകളരങ്ങേറിയ ഇടങ്ങളിലേക്ക് മനസ്സും ശരീരവും ഒന്നിച്ചുനീങ്ങിപ്പോകും. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ മരംകോച്ചുന്ന തണുപ്പിലും മഴയത്തും മണിക്കൂറുകളോളം ഹാജര്‍ നല്‍കാനെന്ന പേരില്‍ പീഡനമേല്‍ക്കേണ്ടിവന്ന പതിനായിരക്കണക്കിന് തടവുകാരുടെ നിസ്സഹായ മുഖങ്ങള്‍ പ്രവേശനകവാടത്തോടു ചേര്‍ന്നുള്ള റോള്‍ കോള്‍ ഏരിയയിലേക്ക് കടക്കുമ്പോള്‍ ഇപ്പോഴും സന്ദര്‍ശകരുടെ മനസ്സില്‍ തെളിയും.

സാക്‌സന്‍ഹോസന്‍ ക്യാമ്പ് ചുറ്റിനടന്ന് കണ്ടുമടങ്ങുമ്പോള്‍ ഫാസിസം ഇനി തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ എന്ന് നാം പരസ്പരം ചോദിച്ചുപോകും.ആ ചോദ്യത്തിന്, ഇതേ രൂപത്തിലും വ്യാപ്തിയിലും അളവിലും ഫാസിസത്തിന് തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്ന മറുപടി തമ്മില്‍ത്തമ്മില്‍ പറഞ്ഞ് നാം ഓരോരുത്തരും ചരിത്രത്തിലെ ആ കറുത്തദിനങ്ങളെ വിസ്മൃതിയിലാഴ്ത്താന്‍ ആത്മാര്‍ത്ഥമായും ശ്രമിച്ചുപോകും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (1 hour ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (1 hour ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (1 hour ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (2 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (3 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (4 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (12 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (12 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (14 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (15 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (15 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (15 hours ago)

ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമ്മര്‍ദങ്ങളുടെ നടുവില്‍ ജാതി സെന്‍സസ് പ്രഖ്യാപനം  (15 hours ago)

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഈ നാടിനാകെ ഉണ്ടെന്ന് മുഖ്യമന്ത്രി  (16 hours ago)

Malayali Vartha Recommends