Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

മരതകദ്വീപിലൂടെ

15 JULY 2016 04:23 PM IST
സ്വന്തം ലേഖകന്‍

ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് വൃത്തിയുള്ള തിരക്കും ബഹളവുമൊഴിഞ്ഞു അതീവശാന്തമായ ഭൂപ്രകൃതിയാണ് .വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാര്‍ക്കിലും തികഞ്ഞ നിശബ്ദതയാണ് .സീസണില്‍ ടൂറിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ചില്ലറ
ആരവമല്ലാതെ ആന്‍ഡമാന്റെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോര്‍ട്ട്ബ്ലയര്‍ സിറ്റിയാണ്. എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണല്‍ത്തിട്ടകളും എക്കല്‍ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞ തടരേഖ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു.
ജൈവവൈവധ്യമാര്‍ന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമാണ് .ഹാവ് ലോക്കിലെ ഗ്രാമപ്പച്ചയില്‍ ഗുര്‍ജന്‍,ബദാം, പപീതാ, പടാക്, മാര്‍ബിള്‍ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങള്‍ തഴച്ചു വളരുന്നു.കടലോരത്തെ കണ്ടല്‍വനങ്ങള്‍ വര്‍ണശബളവും നിത്യഹരിതവുമാണ് . ലൈംസ്‌ടോണ്‍ ഗുഹയിലേക്കുള്ള വഴികളില്‍ സമൃദ്ധമായ മുളംകാടുകള്‍ ദൃശ്യമായി. വിവിധയിനം മുള,ചൂരല്‍,പന,ഈറ എന്നിവയും ആന്‍ഡമാന്‍ കാടുകളില്‍ യഥേഷ്ടം വളരുന്നു. തെങ്ങിന്‍തോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉള്‍പ്രദേശങ്ങളില്‍ ധാരാളം ഉണ്ട്.


ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം നിലകൊള്ളുന്നത്. എന്നാല്‍ ഇന്‍ഡോനേഷ്യയിലേക്കും മ്യാന്‍മാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബര്‍മയിലെ അരക്കന്‍ യോമ പര്‍വതശൃംഖലയുടെ തുടര്‍ച്ചയില്‍ നീഗ്രായിസ് മുനമ്പ് മുതല്‍ അച്ചിന്‍ഹെഡ് വരെ നീളുന്ന സമുദ്രാന്തര പര്‍വതങ്ങളുടെ എഴുന്നുനില്ക്കുന്ന പാര്‍ശ്വങ്ങളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപുകള്‍.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ' യൂണിയന്‍ ഭരണപ്രവിശ്യയുടെ'
പദവിയാണ് ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു.ആന്‍ഡമാന്‍ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ തടരേഖയില്‍ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടല്‍ വനസസ്യങ്ങളാണ് ആന്‍ഡമാന്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വന്‍കരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.
വിഭിന്ന ഭാഷകള്‍ സമ്മിശ്രമായി പുലരുന്നുവെങ്കിലും ഹിന്ദുസ്ഥാനിയാണ് പൊതുവെ മുന്നിട്ടുനില്‍ക്കുന്നത് .
പോര്‍ട്ട്ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക മറൈന്‍ മ്യൂസിയങ്ങളും ഗാന്ധിപാര്‍ക്കും സെല്ലുലാര്‍ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാര്‍ ജയില്‍. ഡാനിഷ് പോര്‍ട്ടുഗല്‍ ഡച്ച് കോളനികള്‍ക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാ പാനി' എന്നറിയപ്പെട്ട സെല്ലുലാര്‍ ജയില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആന്‍ഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കല്‍തുറുങ്കകളില്‍ തടവിലിടുകയായിരുന്നു.ഇങ്ങനെ ബര്‍മയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള തടവുകാര്‍ക്കൊപ്പം മലബാര്‍ ലഹളയില്‍ തടവിലാക്കപ്പെട്ടവരെയും ആന്‍ഡമാന്‍ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആന്‍ഡമാന്‍ അറിയപ്പെട്ടു.
ആന്‍ഡമാനില്‍ 'നിഗ്രിറ്റോ ' വര്‍ഗവും നിക്കോബാറില്‍ 'മംഗളോയിഡ്' വര്‍ഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വര്‍ഗക്കാര്‍ മധ്യ ഉത്തര ആന്‍ഡമാനിലെ തീരഭൂമിയില്‍ അധിവസിക്കുന്നു. ഓന്‍ഗകള്‍, ജവരകള്‍, സെന്റിനലുകള്‍ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്‌കൃതസമൂഹവുമായി വലിയ ബന്ധം പുലര്‍ത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയില്‍ ബരാടാങ്ങിലേക്കുള്ള കാനനപാതയില്‍ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാന്‍കഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കള്‍ തലയില്‍ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവര്‍ മറഞ്ഞു.
കടലിന്റെ നീലജലത്തില്‍ അങ്ങിങ്ങായി കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ. ഹാവ് ലോക്ക്, നീല്‍, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളില്‍ ടൂറിസ്റ്റുകള്‍ ചെന്നെത്തുന്നു. ഹാവ് ലോക്കിലെ രാധാനഗര്‍ ബീച്ച് സാമാന്യം വലുതാണ്. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളില്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ വന്നണയുന്നു. തിരമാലകള്‍ക്കൊപ്പം കെട്ടിപ്പുണരുന്നു. കണ്ടല്‍കാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീര്‍ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാര്‍ന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകള്‍ ചിലവിടുന്ന സഞ്ചാരികള്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ നിന്നു മടങ്ങുന്നത് വര്‍ണങ്ങള്‍ ഒളിപ്പിച്ച സമുദ്രഗര്‍ഭയുടെ ഓര്‍മകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ സ്‌നോര്‍ക്കിങ് ,സ്‌ക്യൂബാ ഡൈവിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വര്‍ണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതല്‍പത്തിനു താഴെ നമ്മെ കാത്തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (3 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (4 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (4 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (5 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (5 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (5 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (6 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (7 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (7 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (7 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (7 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (7 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (8 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (8 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (8 hours ago)

Malayali Vartha Recommends