Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...


സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി കൊഴിപ്പിച്ച് ചാനലുകള്‍


രണ്ടും കല്‍പ്പിച്ച് ശോഭ... ഇപി ജയരാജനെ ഇനിയും വേദനിപ്പിച്ചാല്‍ വലിയ ഭവിഷ്യത്തുണ്ടാകും; തത്ക്കാലം ഇപി പറയുന്നത് എല്ലാവര്‍ക്കും വിശ്വാസം; ശോഭക്കെതിരെ നിയമ നടപടി സ്വീകരിച്ച് തടി തപ്പും; വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിച്ച് ഇപി


മഴയ്ക്കായി കാത്ത് കേരളം... പാലക്കാട്, തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു; അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി, വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നിലനില്‍ക്കുന്നു


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് കാറില്‍ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേരും ഡ്രൈവറും മരിച്ചു

മരതകദ്വീപിലൂടെ

15 JULY 2016 04:23 PM IST
സ്വന്തം ലേഖകന്‍

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് വൃത്തിയുള്ള തിരക്കും ബഹളവുമൊഴിഞ്ഞു അതീവശാന്തമായ ഭൂപ്രകൃതിയാണ് .വിമാനത്താവളത്തിലും ബോട്ടുജട്ടിയിലും നഗരമധ്യത്തിലും റോഡിലും പാര്‍ക്കിലും തികഞ്ഞ നിശബ്ദതയാണ് .സീസണില്‍ ടൂറിസ്റ്റുകള്‍ സൃഷ്ടിക്കുന്ന ചില്ലറ
ആരവമല്ലാതെ ആന്‍ഡമാന്റെ പ്രകൃതിയെ മറ്റൊന്നും ബാധിക്കുന്നില്ല. മുഖ്യആസ്ഥാനം പോര്‍ട്ട്ബ്ലയര്‍ സിറ്റിയാണ്. എങ്ങും വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളും മണല്‍ത്തിട്ടകളും എക്കല്‍ മണ്ണും ചതുപ്പുനിലങ്ങളും ശുദ്ധജലതടാകങ്ങളും കണ്ടല്‍ക്കാടുകളും നിറഞ്ഞ തടരേഖ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തെ മനോഹരിയാക്കുന്നു.
ജൈവവൈവധ്യമാര്‍ന്ന സസ്യസമൃദ്ധി എങ്ങും ദൃശ്യമാണ് .ഹാവ് ലോക്കിലെ ഗ്രാമപ്പച്ചയില്‍ ഗുര്‍ജന്‍,ബദാം, പപീതാ, പടാക്, മാര്‍ബിള്‍ വുഡ്, ചുയി, ചുംഗ് ലാം തുടങ്ങിയ അനേകം മരങ്ങള്‍ തഴച്ചു വളരുന്നു.കടലോരത്തെ കണ്ടല്‍വനങ്ങള്‍ വര്‍ണശബളവും നിത്യഹരിതവുമാണ് . ലൈംസ്‌ടോണ്‍ ഗുഹയിലേക്കുള്ള വഴികളില്‍ സമൃദ്ധമായ മുളംകാടുകള്‍ ദൃശ്യമായി. വിവിധയിനം മുള,ചൂരല്‍,പന,ഈറ എന്നിവയും ആന്‍ഡമാന്‍ കാടുകളില്‍ യഥേഷ്ടം വളരുന്നു. തെങ്ങിന്‍തോപ്പുകളും എണ്ണക്കുരുസസ്യങ്ങളും തോട്ടക്കൃഷികളും ഫലവൃക്ഷങ്ങളും മലക്കറികളും വാഴയും കൈതച്ചക്കയും മറ്റും ദ്വീപുകളുടെ ഉള്‍പ്രദേശങ്ങളില്‍ ധാരാളം ഉണ്ട്.


ചെന്നൈയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും വിശാഖപട്ടണത്ത് നിന്നും 1200 കി മീ അകലെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം നിലകൊള്ളുന്നത്. എന്നാല്‍ ഇന്‍ഡോനേഷ്യയിലേക്കും മ്യാന്‍മാറിലേക്കും ഇവിടെനിന്നു 100 കി മീ താഴെ ദൂരെമേയുള്ളൂ. ബര്‍മയിലെ അരക്കന്‍ യോമ പര്‍വതശൃംഖലയുടെ തുടര്‍ച്ചയില്‍ നീഗ്രായിസ് മുനമ്പ് മുതല്‍ അച്ചിന്‍ഹെഡ് വരെ നീളുന്ന സമുദ്രാന്തര പര്‍വതങ്ങളുടെ എഴുന്നുനില്ക്കുന്ന പാര്‍ശ്വങ്ങളാണ് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ആന്‍ഡമാന്‍ ദ്വീപുകള്‍.
സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യന്‍ റിപ്പബ്ലിക്കിലെ ' യൂണിയന്‍ ഭരണപ്രവിശ്യയുടെ'
പദവിയാണ് ഇവക്കുള്ളത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നു.ആന്‍ഡമാന്‍ ദ്വീപുകളുടെ ശരാശരി വീതി 24 കി മീയാണ്. അഞ്ഞൂറിലേറെ വരുന്ന ദ്വീപുകളുടെ ആകെവിസ്തൃതി 6496 ച കി മീ. വരും. അനേകം ഉടവുകളും ഉള്‍ക്കടലുകളും നിറഞ്ഞ തടരേഖയില്‍ ഒട്ടേറെ പ്രകൃതിദത്ത തുറമുഖങ്ങളും കാലാന്തരത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. ദ്വീപസമൂഹത്തെ ആകമാനം വലയം ചെയ്തുനില്ക്കുന്ന നിത്യഹരിതയായ കണ്ടല്‍ വനസസ്യങ്ങളാണ് ആന്‍ഡമാന്റെ പ്രകൃതിയെ മനോഹരിയാക്കുന്നത്. വന്‍കരയോരമാകെ വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റുകളാണ് കടലിന് നീലിമ നല്കുന്നത്.
വിഭിന്ന ഭാഷകള്‍ സമ്മിശ്രമായി പുലരുന്നുവെങ്കിലും ഹിന്ദുസ്ഥാനിയാണ് പൊതുവെ മുന്നിട്ടുനില്‍ക്കുന്നത് .
പോര്‍ട്ട്ബ്ലയറിലെ ആന്ത്രപ്പോളജി മ്യൂസിയവും നാവിക മറൈന്‍ മ്യൂസിയങ്ങളും ഗാന്ധിപാര്‍ക്കും സെല്ലുലാര്‍ ജയിലും സഞ്ചാരിയുടെ മുഖ്യകാഴ്ചകളാണ്. പ്രത്യേകിച്ച് , ചരിത്രം കറുത്ത രക്തം വീഴ്ത്തിയ സെല്ലുലാര്‍ ജയില്‍. ഡാനിഷ് പോര്‍ട്ടുഗല്‍ ഡച്ച് കോളനികള്‍ക്ക് ശേഷം ഇവിടം ഭരിച്ച ബ്രിട്ടീഷുകാരാണ് 'കാലാ പാനി' എന്നറിയപ്പെട്ട സെല്ലുലാര്‍ ജയില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ കുറ്റവാളികളായി മുദ്രകുത്തി ആന്‍ഡമാനിലേക്ക് നാടുകടത്തുകയായിരുന്നു. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്ന് തടവുകാരാക്കപ്പെട്ട ദേശാഭിമാനികളെ ഇവിടത്തെ ഇരുണ്ട കല്‍തുറുങ്കകളില്‍ തടവിലിടുകയായിരുന്നു.ഇങ്ങനെ ബര്‍മയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള തടവുകാര്‍ക്കൊപ്പം മലബാര്‍ ലഹളയില്‍ തടവിലാക്കപ്പെട്ടവരെയും ആന്‍ഡമാന്‍ ജയിലിലേക്ക് അയച്ചിരുന്നുവത്രെ. ക്രമേണ ശിക്ഷിക്കപ്പെടുന്നവരുടെ കോളനിയായി ആന്‍ഡമാന്‍ അറിയപ്പെട്ടു.
ആന്‍ഡമാനില്‍ 'നിഗ്രിറ്റോ ' വര്‍ഗവും നിക്കോബാറില്‍ 'മംഗളോയിഡ്' വര്‍ഗവും കാണപ്പെടുന്നു. ആദിവാസികളായ നിഗ്രിറ്റോ വര്‍ഗക്കാര്‍ മധ്യ ഉത്തര ആന്‍ഡമാനിലെ തീരഭൂമിയില്‍ അധിവസിക്കുന്നു. ഓന്‍ഗകള്‍, ജവരകള്‍, സെന്റിനലുകള്‍ എന്നീ മലജാതിക്കാരായ ഈ വിഭാഗം പരിഷ്‌കൃതസമൂഹവുമായി വലിയ ബന്ധം പുലര്‍ത്താതെ ശാന്തരായി കഴിഞ്ഞുകൂടുന്നു. ഞങ്ങളുടെ യാത്രയില്‍ ബരാടാങ്ങിലേക്കുള്ള കാനനപാതയില്‍ വെച്ച് ആകസ്മികമായി രണ്ടു ജവര യുവാക്കളെ കാണാന്‍കഴിഞ്ഞു. ബലിഷ്ഠമായ ദേഹപ്രകൃതിയോടുകൂടിയ ആ യുവാക്കള്‍ തലയില്‍ ചുവന്ന ഉറുമാല് കൊണ്ട് കെട്ടിയിരുന്നു.അവരുടെ നോട്ടം സൂക്ഷ്മവും അമ്പരപ്പില്ലാത്തതുമായിരുന്നു. വാഹനം കടന്നുപോയതിനുശേഷം സാവധാനം നിരത്ത് മുറിച്ചു കടന്നു വനത്തിനുള്ളിലേക്ക് അവര്‍ മറഞ്ഞു.
കടലിന്റെ നീലജലത്തില്‍ അങ്ങിങ്ങായി കൊച്ചുതുരുത്തുകളായി ദൃശ്യമാവുന്ന ദ്വീപുകളാണ് ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളുടെ മുഖ്യപറുദീസ. ഹാവ് ലോക്ക്, നീല്‍, റോസ് എന്നിങ്ങനെ അനേകം ദ്വീപുകളില്‍ ടൂറിസ്റ്റുകള്‍ ചെന്നെത്തുന്നു. ഹാവ് ലോക്കിലെ രാധാനഗര്‍ ബീച്ച് സാമാന്യം വലുതാണ്. വൃത്തിയും വെടിപ്പുമുള്ള ഈ ബീച്ചുകളില്‍ ആയിരക്കണക്കിന് സഞ്ചാരികള്‍ വന്നണയുന്നു. തിരമാലകള്‍ക്കൊപ്പം കെട്ടിപ്പുണരുന്നു. കണ്ടല്‍കാടുകളുടെ ഹരിതം നുകരുന്നു. എത്ര കുടിച്ചാലും തീരാത്ത ഇളനീര്‍ കഴിച്ചു വിശപ്പടക്കിയും വെള്ളിത്തിളക്കമാര്‍ന്ന ശംഖുകളും ചിപ്പികളും പെറുക്കിനടന്നും മണിക്കൂറുകള്‍ ചിലവിടുന്ന സഞ്ചാരികള്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ നിന്നു മടങ്ങുന്നത് വര്‍ണങ്ങള്‍ ഒളിപ്പിച്ച സമുദ്രഗര്‍ഭയുടെ ഓര്‍മകളും കൊണ്ടാണ്. സാഹസികത ഇഷ്ടപ്പെടുന്നവരാകട്ടെ പവിഴവും മരതകവും കാന്തി ചൊരിയുന്ന കടലോരങ്ങളിലെ സ്‌നോര്‍ക്കിങ് ,സ്‌ക്യൂബാ ഡൈവിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെട്ട് അദ്ഭുതത്തിന്റെ ചെപ്പുതുറക്കും. വര്‍ണമത്സ്യങ്ങളും മുത്തുച്ചിപ്പികളും മരതകക്കല്ലുകളും ജലസസ്യങ്ങളും പച്ചക്കണ്ണാടി പതിച്ച ജലതല്‍പത്തിനു താഴെ നമ്മെ കാത്തിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍... തൃശൂര്‍ കാഞ്ഞാണിയില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍....  (15 minutes ago)

വയനാട് തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ് തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍... പുലര്‍ച്ചെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടല്‍  (16 minutes ago)

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന് ... മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിക്കുമോ ആകാംക്ഷയോടെ ആരാധകര്‍  (22 minutes ago)

നാവികസേനയുടെ പുതിയ മേധാവിയായി ചുമതലയേറ്റ് അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി  (42 minutes ago)

അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങ് .... സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്ങ് വേണമെന്ന് സര്‍ക്കാരിനോട് കെഎസ്ഇബി.. .  (1 hour ago)

സി.പി.എം-ലെ കണ്ണൂർ ലോബി തകർന്നു: ചെറിയാൻ ഫിലിപ്പ്...  (1 hour ago)

പക തീരും വരെ വെട്ടി... കോഴിക്കോട് ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (1 hour ago)

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് കെ.സുധാകരന്‍ തിരിച്ചെത്തുന്നു....  (2 hours ago)

കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി...അന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും രക്ഷപെട്ടത് തളനാഴിരയിക്ക്..!  (2 hours ago)

കണ്ണൂരില്‍ അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി... മൃതദേഹങ്ങള്‍ക്ക് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ്  (2 hours ago)

ആശ്വാസമായി രണ്ടു ജില്ലകളില്‍ മഴയ്ക്ക് സാധ്യത.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്  (2 hours ago)

സിസിടിവി ചതിച്ചു... ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എല്ലാം മാറി മറിഞ്ഞു; ചര്‍ച്ചകള്‍ നടത്തി ക  (3 hours ago)

പാലക്കാട് കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു മറിഞ്ഞു.... അപകടത്തില്‍ ഒരു മരണം  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ഉറ്റസുഹൃത്തിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനെത്തിയ യുവതി പെരിയാറില്‍ മുങ്ങി മരിച്ചു... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും സുഹൃത്തുക്കളും  (4 hours ago)

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി  (4 hours ago)

Malayali Vartha Recommends