Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

എങ്ങനെ ഇഷ്ടപ്പെടാതിരിക്കും കുടകിനെ ?

13 AUGUST 2016 04:19 PM IST
മലയാളി വാര്‍ത്ത

കൊടക്….. സുന്ദരികളില്‍ സുന്ദരികളായ സ്ത്രീകളുടെ നാടാണ് കൊടക്. യവന ചക്രവര്‍ത്തി അലക്!സാണ്ടര്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കൂടെ വന്നവര്‍,ഇറാക്കിലെ കുര്‍ദ്ദില്‍ നിന്ന് വന്നവര്‍ എന്നിങ്ങനെയുള്ള സ്ഥിരീകരിക്കാത്ത വ്യാഖ്യാനങ്ങള്‍ക്ക് പുറമേ, മധുരാപുരി കടലെടുക്കുന്നതിന് മുന്നേ ഗോപികമാര്‍ കുടിയിരുത്തപ്പെട്ട സ്ഥലമെന്നും, വഴിവിട്ട സ്വര്‍ഗ്ഗജീവിതം നയിച്ച ദേവസ്ത്രീകള്‍ സൃഷ്ടാവിന്റെ ശാപമേറ്റ് ഭൂമിയില്‍ വന്നുപിറന്ന ഇടമെന്നുമൊക്കെയുള്ള ഐതിഹ്യങ്ങളും കൊടകിനെപ്പറ്റി കേട്ടിട്ടുണ്ട്.മറാഠി സ്ത്രീകള്‍ കഴിഞ്ഞാല്‍ കൊടക് സ്ത്രീകളെയാണ് തന്റെ മോഡലുകളായി സാക്ഷാല്‍ രാജാ രവിവര്‍മ്മ പോലും തിരഞ്ഞെടുത്തിരുന്നതെന്നും കേള്‍വിയുണ്ട്.


ഏതായാലും കര്‍ണാടക അതിര്‍ത്തിയിലെ കുടകുമലകള്‍ പ്രകൃതിയും ഈശ്വരനും കൈതൊട്ടനുഗൃഹിച്ച ഹരിതഭൂമിയാണ്. ഇവിടുത്തെ കാറ്റിനും

വെയിലിനുമൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഒരു സൗന്ദര്യമുണ്ട്. തിരക്കിട്ട ജീവിതത്തിനിടെ മനസ്സും ശരീരവും ഒരുപോലെ ശുദ്ധിയാക്കാന്‍ മടിക്കേരിലെ രാജക്കാഴ്ചകള്‍ക്ക് അസാമാന്യമായൊരു ശക്തിസവിശേഷതയുണ്ട്. അതൊന്നു നേരിട്ടനുഭവിക്കുക തന്നെവേണം. ഇന്ത്യയുടെ സ്‌കോട് ലാന്‍ഡ് എന്നാണ് ബ്രിട്ടീഷുകാര്‍ കുടകിനെ വിശേഷിപ്പിച്ചത്.ചന്നം പിന്നം മഴയാണു കുടക്മലകളില്‍ എപ്പോഴും.കുടകില്‍ പോകുമ്പോള്‍ കുടചൂടി പോകേണം എന്ന ഒരു ചൊല്ല് തന്നെ ഉണ്ട്.

കോഴിക്കോടു നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് മാനന്തവാടി വഴി തോല്‍പ്പെട്ടിയിലെത്താം. ഈ വഴിയിലാണ് പ്രസിദ്ധമായ താമരശ്ശേരി ചുരം. കേരള കര്‍ണ്ണാടക അതിര്‍ത്തിയാണത്.തോല്‍പ്പെട്ടിയാണു കേരള കര്‍ണാടക അതിര്‍ത്തി. തോല്‍പ്പെട്ടിയില്‍ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്.ഒന്നു തിരുനെല്ലിയിലേക്ക്; മറ്റൊന്ന് കുടകിലേക്ക് .കുട്ട വഴി ഗോണിക്കുപ്പ ,പോളിബെട്ട, സിദ്ധാപുര വഴി നമുക്ക് ദുബാരെയിലെത്താം. ദുബാരെയില്‍ നിന്നും കാവേരി നിസര്‍ഗധമയിലേക്ക് പോകാം.വശ്യ മനോഹരമായ ഒരു കുഞ്ഞു ദ്വീപാണ് നിസര്‍ഗമധമ. ചുറ്റും കാവേരി നദി, വളഞ്ഞു പുളഞ്ഞു സംഗീതമുതിര്‍ക്കുന്ന മുളംകാടുകള്‍

കുശാല്‍ നഗറിനടുത്താണ് ബൈലക്കുപ്പ എന്ന തിബറ്റന്‍ സെറ്റില്‍മെന്റ് കോളനി. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന ഈ കോളനി സ്ഥാപിച്ചത് 1961 ല്‍ ആണ്.ദലായ് ലാമ യുടെ കൂടെ അഭയാര്‍ഥികളായി വന്നവരും, പിന്മുറക്കാരുമാണ് ഇവിടെ ഉള്ളവര്‍. ഗോള്‍ഡന്‍ ടെമ്പിള്‍ ആണു ഇവിടുത്തെ പ്രധാന ആരാധനാലയം.
നഗരവത്കരണത്തിന്റെ പരിഷ്‌ക്കാരം കുറച്ചെങ്കിലും എത്തി നോക്കിയിട്ടുള്ളത് മെക്കാറയെന്ന മടിക്കേരിയില്‍ എത്തുമ്പോളാണ്. രാജാവിന്റെ സ്വന്തം മടിക്കേരി.
രാജപ്രഭ വിളിച്ചോതുന്ന കോട്ടക്കൊത്തളങ്ങള്‍, ഇന്നു ജനായത്ത ഭരണത്തിന്റെ കാര്യനിര്‍വ്വഹണ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. തിരുശേഷിപ്പുകള്‍ പൈത്യകമ്യൂസിയമാക്കി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പുല്‍ത്തകിടികള്‍ക്കു നടുവിലായി സ്ഥാപിച്ച ശിലാപ്രതിമകളും, ലിഖിതങ്ങളുമായി സഞ്ചാരികളെ മടിക്കേരി ചരിത്രത്തിലേക്ക് ക്ഷണിക്കുന്നു.


ഇന്നും രാജാവിന്റെ സ്വന്തം നഗരമായാണ് മടിക്കേരി അറിയപ്പെടുന്നത്. പേരിന്റെ ചരിത്രം തുടങ്ങുന്നത് 16331687വരെ കുടക് ഭരിച്ചിരുന്ന ഹനേരി രാജാവ് മുദ്ദുരാജയില്‍ നിന്നാണ്. മുദ്ദുരാജയുടെ നഗരം (മുദ്ദുരാജക്കേരി) എന്ന കുടകു വാക്കാണ് മടിക്കേരിയായത്. അതു കൊണ്ടു തന്നെ പൊന്നുതമ്പുരാനായ രാജാവു കഴിഞ്ഞേ മറ്റെന്തും മടിക്കേരിക്കാര്‍ക്കുള്ളു. രാജാസ് സീറ്റ് (രാജാവിന്റെ കസേര) പോലും ആ സുവര്‍ണ്ണകാല സ്മരണകള്‍ പകര്‍ന്നു നല്‍കുന്നവയാണ്.
സത്യത്തില്‍ സുന്ദരമായ ദ്യശ്യാനുഭവത്തിന്റെ കാര്യത്തില്‍ അതൊരു രാജകീയ കസേരയല്ല, രാജകീയ സിംഹാസനം തന്നെയാണ്. അങ്ങകലെനിന്നു അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ മലഞ്ചെരിവില്‍തട്ടി സ്വര്‍ണ്ണശോഭയോടെ തിളങ്ങുന്നതും, വെണ്‍മേഘങ്ങള്‍ പോലെ കോടമഞ്ഞ് ഒഴുകിപ്പരന്ന് താഴ്‌വരകളെ മൂടുന്നതും, തണുപ്പിന്റെ കുളിരലകളുമായി ഒഴുകിയെത്തുന്ന ഇളംതെന്നല്‍ രോമകൂപങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സുഖത്തിലിരുന്ന്, ഇരുള്‍ മൂടിവരുന്ന അഗാതമായ മലഞ്ചെരുവുകളും, കൂടണയുന്ന പറവക്കൂട്ടങ്ങളും കണ്‍നിറയെ കണ്ടിരിക്കാന്‍ ഇതിലും മനോഹര സ്ഥലം വേറെയുണ്ടാകാന്‍ വഴിയില്ല. അവിടെ നില്‍ക്കുമ്പോള്‍ കിട്ടുന്ന സുഖത്തിനു പകരം വയ്ക്കാന്‍ വാക്കുകളില്ല.അസ്തമയം മാത്രമല്ല ഉദയവും കാണാന്‍ രാജാവ് ഇവിടെയെത്താറുണ്ടായിരുന്നുവത്രേ.
ഭംഗിയായി വളര്‍ത്തിയ പുല്‍ത്തകിടികളും, ജലധാരയും രാജാവ് അസ്തമയം കാണാന്‍ ചിലവഴിച്ചിരുന്ന മണ്ഡപവും ഉള്‍പ്പെട്ടതാണ് രാജാസ് സീറ്റ്. ഒപ്പം ചരിത്രത്തിലേക്കുള്ള ഏടുകളുമായി ശിലാലിഖിതങ്ങളും.
അബ്ബി ഫാള്‍സ്


മടിക്കേരിയില്‍ നിന്നു അഞ്ചു കിലോമീറ്റര്‍ ദൂരമേയുള്ളൂ, അബ്ബി ഫാള്‍സിലേക്ക്. ഒന്നരകിലോമീറ്റര്‍ മുന്‍പു തന്നെ വലിയ വാഹനങ്ങള്‍ യാത്ര അവസാനിപ്പിക്കുന്നു. പിന്നെ അവിടെ നിന്നും നടന്നോ അല്ലെങ്കില്‍ ചെറു വാഹനങ്ങളിലോ യാത്ര തുടരാം. അബ്ബി ഫാള്‍സ് വിശേഷണങ്ങള്‍ പങ്കുവയ്ക്കുന്ന ഫലകത്തിനടുത്തെത്തിയാല്‍ പിന്നെ കല്‍പ്പടവുകളാണ്. രണ്ടു വശവും ലോഹകമ്പികള്‍ നാട്ടിയ വഴി. ഇരുനൂറു മീറ്ററോളം ഇറങ്ങിക്കഴിയുമ്പോള്‍ വെള്ളത്തിന്റെ ഇരമ്പലിനൊപ്പം വെള്ളത്തുള്ളികളുടെ ശരവര്‍ഷവും കാണാം.വെള്ളച്ചാട്ടമെന്ന അഭൗമസൗന്ദര്യത്തിന്റെ നിറക്കാഴ്ചയാണവിടെ.


മടിക്കേരിയില്‍ നിന്നും 44 കിലോമീറ്ററാണു തലക്കാവേരിയിലേക്ക്. ഇതാണ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം.
കുടകരുടെ പുണ്യ നദിയാണിത്. മരണത്തിനും കല്യാണത്തിനും,ഒരു വര്‍ഷത്തിനുള്ളില്‍, ഇവിടുത്തെ കുളി ഒഴിച്ചു കൂടാന്‍ വയ്യാത്ത ചടങ്ങാണ്. തലക്കാവേരിക്ക് താഴെയാണ് ഭാഗമണ്ഡല; കാവേരി നദിയും കന്നികെ നദിയും കൂടിച്ചേരുന്ന ഇടം. സുജ്യോതി എന്ന അദൃശ്യയായ നദിയാണത്രെ ഭൂമിക്കടിയിലൂടെ ഇവയെ യോജിപ്പിക്കുന്നത്. മരിച്ച പുലയുള്ളവര്‍ ഇവിടുത്തെ അമ്പലത്തില്‍ മുണ്ഡനം ചെയ്ത ശേഷമാണ് തലക്കാവേരിയില്‍ കുളിക്കാനെത്തുന്നത്.
നാലക് നാട് പാലസ്


മടിക്കേരിയില്‍ നിന്നും 35 കിലോമീറ്ററാണ് കക്കാബേയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു കൊട്ടാരത്തിലാണ്. 1792 ല്‍ ദൊഡ്ഡ വീരേന്ദ്ര രാജാവ് പണികഴിപ്പിച്ച നാലക് നാട് പാലസ്.രാജാ ലിഗരാജയുടെ മരണശേഷം കുടക് ഹൈദരാലിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അന്നു കുട്ടിയായിരുന്ന വീരേന്ദ്ര രാജാവ് പിന്നീട് കുടകിന്റെ ഭരണം ടിപ്പുവില്‍ നിന്നു പിടിച്ചടക്കുകയാണു ഉണ്ടായത്, മടിക്കേരി ഫോര്‍ട്ട് അപ്പോഴും ടിപ്പുവിന്റെ അധീനതയില്‍ ആയതിനാ!ലാല്‍ വീര രാജേന്ദ്ര കാടിനു നടുവില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുകയായിരുന്നു. !. കൊട്ടാരത്തിന്റെ അകം ചുവരുകളില്‍ നിറയെ വര്‍ണശബളമായ പെയിന്റിങ്ങുകള്‍ കാണാം.കൊട്ടാരത്തിന്റെ ഏറ്റവും അകത്തേ മുറിയില്‍ നിന്നാല്‍ പോലും പ്രവേശന കവാടം കാണുന്ന തരത്തിലാണു കൊട്ടാരത്തിന്റെ നിര്‍മ്മിതി.

വസന്തത്തിന്റെ വര്‍ണ്ണക്കുട ചൂടി നില്‍ക്കുന്ന പ്രക്യതി. വെണ്‍മേഘ പുതപ്പുപോലെ ഒഴുകിപ്പരക്കുന്ന നേര്‍ത്ത തണുപ്പുള്ള കോടമഞ്ഞ്. കാപ്പി തോട്ടങ്ങളുടെ സമൃദ്ധി, മലഞ്ചെരുവുകളില്‍ കൃഷിയുടെ സമ്പന്നത. കമുകും, ഏലവും,കുരുമുളകും, വാഴയും.എങ്ങനെ ഇഷ്ടപ്പെടാതിരിക്കും കുടകിനെ ?


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ച് യുവതി  (1 hour ago)

വിജയ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ അന്വേഷണം ഊര്‍ജിതമാക്കി തമിഴ്‌നാട് പൊലീസ്  (1 hour ago)

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (1 hour ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (3 hours ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (3 hours ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (3 hours ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (3 hours ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (4 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (4 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (4 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (4 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (4 hours ago)

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു  (4 hours ago)

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (5 hours ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (5 hours ago)

Malayali Vartha Recommends