Widgets Magazine
27
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഹൈക്കോടതി... വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്


മലയാളികളുടെ സ്വന്തം രാജേഷ് കേശവ്... പരിപാടിക്കിടെ കുഴഞ്ഞു വീണ് അതീവ ഗുരുതരാവസ്ഥയിൽ.. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയാണ്..


വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഇന്ത്യയ്ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍....


മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം

ധനുഷ്‌കോടിയെന്ന ദുഖപുത്രി

30 AUGUST 2016 05:42 PM IST
മലയാളി വാര്‍ത്ത

ഐതീഹ്യവും ദുരന്തവും ഭക്തിയും കെട്ടുപിണഞ്ഞ ധനുഷ്‌കോടി. രാമേശ്വരത്ത് നിന്നും 18 കിലോമീറ്റര്‍ ദൂരമേ ധനുഷ്‌കോടിയിലേക്കുള്ളു.
ആദികാവ്യത്തില്‍ ലങ്കാദഹനത്തിനായി രാമന്‍ സേതുബന്ധനം തീര്‍ത്തത് ഇവിടെയാണ് .സീതയെ മോചിപ്പിച്ച് ലങ്കാധിപനെ നിഗ്രഹിച്ച് രാമന്‍ തിരിച്ചുപോരുമ്പോള്‍ വിഭീഷണന്‍ ഒന്നാവശ്യപ്പെടുകയുണ്ടായി, 'ലങ്കാദഹനത്തിന് തുടക്കം കുറിച്ച ഈ പാത അടയ്ക്കുക' തിരികെ ഭാരതത്തില്‍ പ്രവേശിച്ച രാമന്‍ കാല്‍വരിയായ നിര്‍മിച്ച സേതുബന്ധനം അറത്തുമാറ്റിയെന്ന് ഐതീഹ്യം, യുഗങ്ങള്‍ക്കിപ്പുറം കലിപൂണ്ട സമുദ്രം പുണ്യഭൂമിയായ ധനുഷ്‌കോടിയെ കാര്‍ന്നുതിന്നത് ഇതിന്റെ തുടര്‍ച്ചയാകുമോ?

മനുഷ്യനുമേലുള്ള പ്രകൃതിയുടെ ആക്രമണത്തിന്റെ ഏറ്റവും ഭയാനകമായ രൂപമാണ് ധനുഷ്‌കോടി. രാമാനന്ദപുരം ജില്ലയുടെ ഭാഗമായ ധനുഷ്‌കോടി ഒരുകാലത്ത് രാമേശ്വരത്തേക്കാളും വലിയ പട്ടണമായിരുന്നു. 1964ലുണ്ടായ കനത്ത ചുഴലിക്കാറ്റിലും അതിനെ തുടര്‍ന്നുണ്ടായ ഭീമന്‍ തിരമാലകളിലും തകര്‍ക്കപ്പെടുകയായിരുന്നു ഈ നഗരം. സഞ്ചരിച്ചുകൊണ്ടിരുന്ന തീവണ്ടി ഉള്‍പ്പടെ, ഒരു പട്ടണം മുഴുവന്‍ തിരമാലകള്‍ തുടച്ചെടുത്തു. റയില്‍വേ സ്‌റ്റേഷന്റേയും പള്ളിയുടേയും വിദ്യാലയങ്ങളുടേയും മറ്റും അവശിഷ്ടങ്ങള്‍, ഒരു മഹാദുരന്തത്തിന്റെ സ്മാരകമായി ഇവിടെ കാണുവാന്‍ കഴിയും. 1800ഓളം ആളുകളാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. ഇവിടം വാസയോഗ്യമല്ല എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും അതോടെ ദുരന്തഭൂമി അതേപടി നിലനില്‍ക്കുകയും ചെയ്യ്തു.


തുറമുഖവും കസ്റ്റംസ് ഓഫീസും തപാല്‍ ഓഫീസും വിദ്യാലയങ്ങളും ആശുപത്രികളുമെല്ലാം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു എന്ന് വിശ്വസിക്കുവാന്‍ തന്നെ പ്രയാസം. അതുപോലെയാണ് ഈ തീരപ്രദേശത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 500ഓളം ആളുകള്‍ മത്സ്യബന്ധനവും കച്ചവടവുമായി ഇപ്പോള്‍ ഇവിടെ താമസിച്ചുവരുന്നു. വൈദ്യുതിയോ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. കടല്‍ ക്ഷുഭിതമാകുമ്പോള്‍ കരയിലേക്ക് തിരകളടിച്ച് കയറും. കൊടും വെയിലില്‍ ആട്ടിന്‍പറ്റങ്ങളെ മേക്കുന്ന കുട്ടികളെ എവിടെയും കാണാം. പേടിപ്പെടുത്തുന്ന ഈയൊരവസ്ഥയിലും ഉപജീവനത്തിനായി ജീവിതം കഴിച്ചുകൂട്ടുന്നു ഇവര്‍.


ധനുസിന്റെ അറ്റം എന്നാണ് ധനുഷ്‌കോടി എന്ന വാക്കിന്റെ അര്‍ത്ഥം. പൗരാണികകാലത്ത് മഹാദനിയെന്ന് അറിയപ്പെട്ട ബംഗാള്‍ ഉള്‍ക്കടലും രത്്‌നാകരം എന്നറിയപ്പെട്ട എന്നറിയപ്പെട്ട ഹിന്ദുസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്‌നാനം ഹൈന്ദവ വിശ്വാസികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്..ഇവിടെ കാണപ്പെടുന്ന പാറകളുടെ നിര രാമസേതുവിന്റെ അവശിഷ്ടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ഈ പാലത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന ജലം പരിപാവനമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ രാമേശ്വരത്ത് എത്തുന്ന വിശ്വാസികള്‍ ഇവിടെ കുളിച്ചതിന് ശേഷമാണ് തീര്‍ത്ഥാടനം തുടങ്ങുന്നത്. കാശിയിലേക്ക് തീര്‍ത്ഥയാത്ര പോകുന്നവര്‍ ധനുഷ്‌കോടിയില്‍ വന്ന് ഇവിടുത്തെ പുണ്യജലത്തില്‍ കുളിച്ചാല്‍ മാത്രമേ തീര്‍ത്ഥാടനം പൂര്‍ത്തിയാകൂവെന്നും വിശ്വാസമുണ്ട്.പഞ്ചാബികളും ഒഡിഷക്കാരും ബിഹാറികളും, ഉള്‍പ്പെടുന്ന തീര്‍ഥാടകര്‍ ഈ പുണ്യസ്ഥലത്ത് എത്താറുണ്ട്
ഇന്ത്യന്‍ മഹാസമുദ്രം ഒരുവശത്തും ബംഗാള്‍ ഉള്‍ക്കടല്‍ മറുവശത്തുമായാണ് ധനുഷ്‌കോടിയുടെ കിടപ്പ്. ധനുഷ്‌കോടിയുടെ മുനമ്പിലെത്തുമ്പോള്‍ രണ്ടു വശത്തുനിന്നും തിരമാലകള്‍ അടിച്ചുകയറുന്ന അത്ഭുതപ്രതിഭാസം കാണുവാന്‍ സാധിക്കും. രാമസേതു അഥവാ ആഡംസ് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ഭാഗമാണ് മുന്നിലേക്ക് കിടക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലായി സ്ഥിതി ചെയ്യുന്ന, ചുണ്ണാമ്പുകല്ലുകളാല്‍ നിറഞ്ഞ പ്രദേശമാണിത്.പുരാതനകാലത്ത് ഇതൊരു പാലമായിത്തന്നെ ഉപയോഗിക്കപ്പെട്ടിരുന്നുവെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. സീതയെ രക്ഷിക്കുവാനായി ലങ്കയിലേക്ക് രാമന്‍ നിര്‍മ്മിച്ച രാമ സേതു ഇതാണെന്നും വിശ്വസിക്കപ്പെടുന്നു. അതിര്‍ത്തിയായതിനാല്‍ നിരോധിതമേഖലയാണിവിടം.


വലതു വശത്ത് ഇന്ത്യന്‍ മഹാസമുദ്രം തിരനിറഞ്ഞു നീലനിറത്തില്‍ അനന്തമായി. ഇടതുവശത്ത് ശാന്തഭാവം കൈവിടാതെ ബംഗാള്‍ ഉള്‍ക്കടല്‍ ..
ധനുഷ്‌കോടിയെന്താണെന്ന് മനസിലാക്കാതെ പോകുന്നവര്‍ക്ക് ഇത് വെറും തരിശ്ഭൂമിയാണ് കടലെടുത്തുപോയ ഒരു നഗരത്തിന്റെ അവശിഷ്ടം. എന്നാല്‍ ചരിത്രമറിഞ്ഞ് പോയാല്‍, പഴയ പ്രതാപശാലിയായ നഗരം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നതായി കാണുവാന്‍ സാധിക്കും.മിത്തും ഐതിഹ്യവും ചരിത്രവും ഇഴചേര്‍ന്ന ഒരനുഭവം ... അതുതന്നെയാണ് ഈ യാത്രയുടെ ധന്യതയും.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിന്റെ പുതിയ സന്ദേശം  (3 minutes ago)

ഇന്ന് വിരമിക്കല്‍ ചടങ്ങ് നടക്കാനിരിക്കെ രാജസ്ഥാനില്‍വെച്ചായിരുന്നു അന്ത്യം.  (9 minutes ago)

നെതന്യാഹു  (15 minutes ago)

ആറര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമായിരുന്നു ഭൂപതിവ് നിയമ ഭേദഗതി സര്‍ക്കാര്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി  (18 minutes ago)

ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം  (25 minutes ago)

ഭാഗ്യാനുഭവങ്ങള്‍ ഇടയ്ക്കിടെ കടന്നുവരുന്ന ദിവസമാണിത്.  (31 minutes ago)

ബസ്സപകടത്തില്‍ മൂന്ന് ഇന്ത്യാക്കാരുള്‍പ്പെടെ നാലു മരണം  (40 minutes ago)

പുരോഗമിക്കുന്നു  (56 minutes ago)

വധശിക്ഷ ഉള്‍പ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവന്‍ പ്രതികളേയും വെറുതെ വിട്ടത്....  (1 hour ago)

എൻഡോഴ്‌സ്‌മെന്റർ ആയതു പണിയായി  (1 hour ago)

സഞ്ചാരികളുടെ ഒഴുക്ക് തുടരും  (1 hour ago)

മൃഗാവകാശ പ്രവർത്തകർ  (1 hour ago)

ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം....  (1 hour ago)

പൂർത്തിയാക്കി  (1 hour ago)

ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

Malayali Vartha Recommends