ഒരു മണിക്കൂർ പറക്കാൻ 2500 രൂപ
ഇനി സാധാരണക്കാരനും വിമാനയാത്രയെന്ന സ്വപ്‌നം സഫലമാക്കാം; ഒരു മണിക്കൂര്‍ വിമാന യാത്രകള്‍ക്ക് 2500 രൂപ മാത്രം ചിലവ് വരുന്ന ഉഡാന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രകാശനം ചെയ്തു.
പൊതുജനങ്ങള്‍ക്ക് മണിക്കൂറിന് 2,500 രുപക്ക് വിമാന യാത്ര നടത്താന്‍ കഴിയുന്ന ഉഡാന്‍ വിമാന സര്‍വീസിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്.സ്വകാര്യവിമാന കമ്പനികളുമായി സഹകരിച്ചുള്ള ഈ പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ ഒരു മണിക്കൂര്‍ പറക്കാന്‍ 2500 രൂപ നല്‍കിയാല്‍ മതിയാകും.ഉഡാന്‍ (Ude Desh Ka Aam Naagarik) എന്ന പദ്ധതി അടുത്ത വര്‍ഷം ജനുവരിയോടെ ആരംഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
വലിയ വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങളില്‍ നിന്ന് ഒരു തുക ഈടാക്കിയാണ് പദ്ധതിക്കുള്ള പണം കണ്ടെത്തുക. ഇത് വളരെ ചെറിയ തുകയായിരിക്കുമെന്ന് ഏവിയേഷന്‍ സെക്രട്ടറി ആര്‍എന്‍ ചൗബേ പറഞ്ഞു.എന്നാല്‍ നിലവിലുള്ള എയര്‍ലൈനുകള്‍ വീണ്ടും ഒരു ഫീസ് കൂടെ ഈടാക്കാനുള്ള ശ്രമത്തെ എതിര്‍ത്തിരുന്നു. മറ്റൊരു രീതിയില്‍ പദ്ധതിക്കായി ഫണ്ട് കണ്ടെത്തണമെന്നാണ് എയര്‍ലൈനുകളുടെ ആവശ്യം. എന്നാല്‍ എയര്‍ലൈനുകളുടെ ആശങ്ക അകറ്റാന്‍ വ്യോമയാന മന്ത്രി ജയന്ത് സിന്‍ഹ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുവന്നു.സാധാരണക്കാര്‍ക്ക് വിമാനയാത്ര ചെലവ് വഹിക്കാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് ഉഡാന്‍ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. പ്രദേശിക നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വലിയ ആഭ്യന്തര വിമാന സര്‍വ്വീസ് വിപ്ലവം സാധ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി ആഭ്യന്തര റൂട്ടുകളില്‍ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
ഒരു വിമാനത്തില്‍ കുറഞ്ഞത് 9 സീറ്റും പരമാവധി 40 സീറ്റുമായിരിക്കും ഇപ്രകാരം കുറഞ്ഞ നിരക്കില്‍ മാറ്റിവെക്കുക. ശേഷിക്കുന്ന സീറ്റുകളിലെ നിരക്ക് തിരക്കിനനുസരിച്ച് കൂടിയും കുറഞ്ഞുമായിരിക്കും. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന വിമാനക്കമ്പനികള്‍ക്ക് വയബിളിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) നല്‍കും. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായിട്ടായിരിക്കും വി.ജി.എഫ് നല്‍കുക. ഇത് കൂടാതെ എക്സൈസ് നനികുതിയില്‍ അടക്കം ചില ഇളവുകളും കമ്പനികള്‍ക്ക് നല്‍കും.നിലവില്‍ ബിക്കാനീര്‍, ജയ്സാല്‍മീര്‍, ഭാവ് നഗര്‍, ജാം നഗര്‍, ഭാട്ടിന്‍ഡ്യ, അലഹബാദ്, ആസ്സാമിലെ ജോര്‍ഹട്ട് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളെ ഉഡാന്‍ സര്‍വീസിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha