Widgets Magazine
12
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളനെ പിടിച്ചാലും പിടിച്ചില്ലെങ്കിലും പ്രശ്നം.. ‘രമേശൻ സാറിന്റെ ‘തൂഫാൻ’ പൊളിക്കാൻ സതീശൻ ഇറക്കിവിട്ടവതാണോ?’..സനോജ് എം എൽ എ യ്ക്ക് കണക്കിന് കിട്ടി..


ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ..‘കമ്യൂണിസ്റ്റുകൾ ആകെ ഭീരുക്കളാണ്’ എന്നായിരുന്നു നിർമല സീതാരാമന്റെ പരിഹാസം..


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് ഇറാൻ്റെ വധഭീഷണി..കാറ്ററിങ് ട്രക്കിൽ കയറ്റിയാണ് പ്രസിഡന്റിനെ ചെറിയ സൈനിക വിമാനത്തിൽ കയറ്റിയത്..ദൃശ്യങ്ങൾ..


കൊളംബിയയിൽ സംഭവിച്ച ശക്തമായ ഭൂകമ്പം..യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്ന് ജനങ്ങളുടെ നിലവിളികൾ..


കളക്ടറേറ്റിലെത്തിയ ഉദ്യോഗസ്ഥ വാഹനത്തിൽവെച്ച് ഐസ്‍ക്രീമിൽ എലിവിഷം കലർത്തി ആത്മഹത്യ ചെയ്ത സംഭവം..അന്വേഷണം തുടങ്ങി..ജീവനൊടുക്കുന്നതിന് മുൻപ് വാട്സാപ്പ് സ്റ്റാറ്റസും..

ശിവക്ഷേത്രമോ അതോ ഷാജഹാന്റെ സ്‌നേഹസമ്മാനമോ?

14 AUGUST 2017 03:54 PM IST
മലയാളി വാര്‍ത്ത


കാലങ്ങളായി പ്രണയ സ്മാരകമായി നാം കണ്ടിരുന്ന താജ്മഹലും ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. അല്ലെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ പഞ്ഞമില്ലാത്ത ഒന്നാണല്ലോ വിവാദം? അതെന്തായാലും ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മാരകമായ താജ്മഹല്‍ ഇപ്പോൾ 364 വര്‍ഷമാണ് പിന്നിട്ടത്.

ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയപത്‌നിയായ മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിപ്പിച്ചെന്നു വിശ്വസിക്കുന്ന താജ്മഹല്‍ ഒരു ശിവക്ഷേത്രമാണ് എന്നവകാശപ്പെട്ട് ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് താജ്മഹല്‍?

യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്. വെണ്ണക്കല്ലില്‍ ആണ് ഈ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം എടുത്താണത്രെ പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് ശില്പികളുടെയും കൽപ്പണിക്കാരുടെയും കലാകാരന്‍മാരുടെയും 22 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന താജ്മഹൽ.


താജ്മഹലിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമാണ് ഈ വെണ്ണക്കൽ മന്ദിരം .
അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന വിവിധ നിര്‍മ്മിതികളില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു മന്ദിരം കൂടിയാണിത്. ഹുമയൂണിന്റെ ശവകൂടീരം, ഷാജഹാന്റെ ഡെല്‍ഹിയിലെ ജുമാ മസ്ജിദ്, തിമൂര്‍ രാജവംശത്തിന്റെ വാസ്തുവിദ്യ തുടങ്ങിയവയില്‍ നിന്നും നല്ല മാതൃകകള്‍ കടംകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് വെണ്ണക്കല്ലുകളുടെ ഉപയോഗം തന്നെയാണ്.

മുംതാസിന്റെയും ഷാജഹാന്റെയും കല്ലറ ഉള്‍ക്കൊള്ളുന്നയിടമാണ് താജ്മഹലിന്റെ പ്രധാനഭാഗം. ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷവും. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് ഈ കുഴിമാടം സ്ഥിതി ചെയ്യുന്നത്. അകത്തേ അറയുടെ താഴെ സമതലത്തിലാണ് ഈ കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്

സ്‌നേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ ഒരിക്കല്‍ തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന മഹാശിവക്ഷേത്രമായിരുന്നുവത്രെ. താജ്മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയല്ലന്നും ഇത് ഷാജഹാന്‍ കൈവശപ്പെടുത്തിയതാണെന്നുമാണ് ചരിത്രകാരന്മാരിൽ ഒരു വിഭാഗം പറയുന്നത്.

ഒരിക്കലും ഒരു ശവകുടീരത്തിന് മഹല്‍ എന്ന പേര് നല്കുകയില്ലെന്നും മഹല്‍ എന്ന വാക്കിന്റെ അര്‍ഥം കൊട്ടാരം എന്നാണെന്നും ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നു.

താജ്മഹലിന്റെപ്രത്യേകതകളിലൊന്നാണ് മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന അഷ്ടഭുജങ്ങൾ. എന്നാല്‍ ക്ഷേത്രമാണിതെന്ന് വാദിക്കുന്നവരുടെ പ്രധാന വാദവും ഇതുതന്നെയാണ്. ഹിന്ദു വിശ്വാസമനുസരിച്ച് അഷ്ടഭുജങ്ങൾ അഷ്ടദിക്കുകളെയാണ് സൂചിപ്പിക്കുന്നത്.

പാശ്ചാത്യ ഗവേഷകരുായ ഇ.ബി. ഹാവെല്‍, സര്‍ ഡബ്ല്യു.ഡബ്ല്യു ഹണ്ടര്‍ തുടങ്ങിയവരുടെ പഠനങ്ങളില്‍ താജ്മഹല്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ജാവയിലെ പുരാതന ക്ഷേത്രത്തിന്റെ മാതൃകയിലാണത്രെ താജ്മഹലുള്ളത്. നാലുവാതിലുകളുള്ള ഈ നിര്‍മ്മിതിക്ക് കിഴക്കോട്ടാണ് ദര്‍ശനം. മുസ്ലീം നിര്‍മ്മിതിയാകണമെങ്കില്‍ അതിന് മക്കയിലേക്ക് ദര്‍ശനം വേണമത്രെ.

രജപുത്ര രാജാവായ രാജാ മാന്‍സിംഗിന്റെ അടുത്ത് നിന്ന് വാങ്ങിച്ചതാണെന്നും ഒരഭിപ്രായമുണ്ട്. . അപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ കൊട്ടാരവും പൂന്തോട്ടവും ഉണ്ടായിരുന്നുവെന്നും ചരിത്രരേഖകള്‍ പറയുന്നുണ്ട്.

താജ്മഹലിന്റെ മുഴുവന്‍ ചിത്രം എടുത്തുനോക്കിയാല്‍ ഇതിന് ഒരു ത്രിശൂലത്തിന്റെ രൂപത്തോട് ചിലര്‍ സാമ്യപ്പെടുത്താറുണ്ട്. അതിനാല്‍ ഇതിനെ ശിവന്റെ ത്രിശൂലമായും കണക്കാക്കാറുണ്ടത്രെ.

വിവാദങ്ങൾ എന്തുതന്നെ ആയാലും രണ്ടു മുതല്‍ നാലു ദശലക്ഷം വരെ ആളുകള്‍ എത്തുന്ന താജ്മഹല്‍ വിദേശികളുടെ പ്രധാന ആകര്‍ഷണമാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളമാസങ്ങളിലാണ് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ഏഴുമണി വരെ സന്ദര്‍ശിക്കാവുന്ന ഇവിടെ വെള്ളിയാഴ്ചകളില്‍ അടച്ചിടും. പൗര്‍ണ്ണമി ദിവസവും അതിനു മുന്‍പും ശേഷവുമുള്ള രണ്ടുദിവസങ്ങളുമടക്കം ആരെ അഞ്ച് ദിവസങ്ങളില്‍ രാത്രി സന്ദര്‍ശനം അനുവദനീയമാണ്.

താജ്മഹലിലേക്ക് ഡെല്‍ഹിയില്‍ നിന്നും എത്തിച്ചേരുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ധാരാളം ട്രെയിനുകളും ബസുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലണ്ടനിലെ മൈതാനത്ത് ക്രിക്കറ്റ് മത്സരത്തില്‍ തിളങ്ങി സെയ്ഫ് അലി ഖാന്‍  (7 hours ago)

തൃക്കരിപ്പൂരില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടസമയം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നാലുപേര്‍ വീട്ടിലുണ്ടായിരുന്നു  (7 hours ago)

എന്‍എസ്എസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി കെബി ഗണേശ് കുമാര്‍  (8 hours ago)

വെള്ളക്കെട്ടില്‍ ബോട്ട് ഇറക്കിയ കമ്പനിയ്ക്ക് ട്രാഫിക് പൊലീസിന്റെ 50,000 രൂപയുടെ വമ്പന്‍പിഴ  (8 hours ago)

എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ അകപ്പെട്ട സംഭവത്തില്‍ പൈലറ്റ് ലഹരി ഉപയോഗിച്ചതായി റിപ്പോര്‍ട്ട്  (8 hours ago)

തൃശൂര്‍ മണലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കാര്‍ കരയ്‌ക്കെത്തിച്ചു  (9 hours ago)

കാമുകിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്  (9 hours ago)

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവത്തിൽ പൈലറ്റ് ലഹരി ഉപയോഗിച്ചതായി തെളിഞ്ഞു  (10 hours ago)

ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (10 hours ago)

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ  (10 hours ago)

സെക്രട്ടറിയേറ്റിന് മുന്നിൽ 37 ദിവസമായി നടത്തിവന്ന എൽപിഎസ്ടി റാങ്ക് ഹോൾഡർമാർമാരുടെ സമരം അവസാനിപ്പിച്ചു  (11 hours ago)

10 ലക്ഷം ജനങ്ങളെ ഒഴിപ്പിച്ചു ചുഴറ്റിയടിച്ച് കൊടും മഴ...! ഫോണിൽ സൈറൺ മുഴങ്ങി..! ദൈവമേ ഈ വിധി..ലോകാവസാനം..?!  (11 hours ago)

ആയങ്കിയുടെ വീട്ടിൽ മിന്നൽ റെയ്ഡ്..! എല്ലാം നേരത്തെ അറിഞ്ഞ് ആയങ്കിയുടെ വക്കീൽ..! ഒരു ചുക്കും കിട്ടിയില്ല..!!  (11 hours ago)

അയ്യോ അമ്മേ നിലവിളിച്ച് ആ മകൻ...! ചപ്പാത്തി നിർമ്മാണ യന്ത്രത്തിൽ കുടുങ്ങി വീട്ടമ്മ മരണം മകന്റെ മുന്നിൽ..!  (11 hours ago)

ഒരുത്തനും അവളെ ഒന്നും പറയരുത്.. ഇറങ്ങിപ്പോയവർ പോയി...!! നിർത്തീനടേ നീയൊക്കെ..! പൊട്ടിത്തെറിച്ച് അഖിൽ  (11 hours ago)

Malayali Vartha Recommends