Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും

സ്പിതി വാലിയിലെ പഴക്കമേറിയ ബുദ്ധവിഹാരമായ താബോ മൊണാസ്ട്രി

20 SEPTEMBER 2017 04:27 PM IST
മലയാളി വാര്‍ത്ത

സ്പിതി വാലിയിലെ (ഹിമാചല്‍പ്രദേശ്) പഴക്കമേറിയ ബുദ്ധവിഹാരമാണ് താബോ. മൊണാസ്ട്രിയുടെ ഗേറ്റിലെത്തുമ്പോള്‍ ഇരുവശവും മതില്‍കെട്ടി സംരക്ഷിച്ച ആപ്പിള്‍ മരങ്ങള്‍. ആപ്പിള്‍പൂക്കളുടെ നനുത്ത സുഗന്ധമാസ്വദിച്ച് മുന്നോട്ട് നടക്കുമ്പോള്‍ തിബറ്റന്‍ രീതിയില്‍ പുതുതായി പണിത മനോഹരമായ കെട്ടിടം മൊണാസ്ട്രിയിലേക്ക് സ്വാഗതമോതുന്നു. അതിനരികെ മനോഹരമായ ഒരു സ്തൂപം കാണാം. സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ അതിനുകീഴെ കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട്.

കടന്നുപോയ നൂറ്റാണ്ടുകളുടെ കാല്‍പെരുമാറ്റം തേയ്മാനം തീര്‍ത്ത, നിരത്തിയ തടിപ്പലകകള്‍ വലിയൊരു ചതുരം തീര്‍ക്കുന്ന മുറ്റത്തേക്കാണ് ആദ്യം കടന്നുചെല്ലുന്നത്. മണ്ണിന്റെ നിറമാര്‍ന്ന, മണ്ണിനാല്‍ മെനഞ്ഞ നിരവധി നിര്‍മിതികളുടെ ഒരു സമുച്ചയം.പ്രധാന കെട്ടിടത്തിന്റെ കവാടത്തില്‍ മൊണാസ്ട്രി കാണാന്‍ എത്തുന്നവര്‍ക്കായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഒരു ജീവനക്കാരിയുണ്ട്.

ആധുനിക ലോകത്തിന്റെ ജീര്‍ണധൂളികള്‍ പേറുന്ന പാദുകങ്ങള്‍ പുറത്തുപേക്ഷിച്ച് സൂക്ഷിപ്പുകാരി തുറന്നുതരുന്ന വാതിലിലൂടെ അകത്തുകടക്കണം. എത്രമേല്‍ ഉന്നതനാണെങ്കിലും ഏറ്റവുമെളിയവനൊപ്പം തലകുനിച്ചാല്‍ മാത്രം പ്രവേശനമരുളുന്ന ലളിതമായ മരക്കവാടം. അതിനുള്ളിലെ ഇരുളിനോട് കണ്ണുകള്‍ പരിചയത്തിലാവാന്‍ അല്‍പസമയമെടുക്കും. കടന്നുചെല്ലുന്നത് ചതുരാകൃതിയുള്ള ഒരു മുറിയിലാണ്.

വലിയ മരത്തടികള്‍ ഊടും പാവും നെയ്തുണ്ടാക്കിയ അലങ്കാരങ്ങളില്ലാത്ത ഒരു മുറി. ഏതാനും സുവനീറുകളും പുസ്തകങ്ങളും ഒരു ചില്ലുപെട്ടിയില്‍ വില്‍പനക്കായി സൂക്ഷിച്ചിട്ടുണ്ട്. അതിനിടതുവശത്ത് രണ്ടു മരപ്പാളികള്‍ ചേര്‍ന്ന് കാവല്‍ നില്‍ക്കുന്ന വാതില്‍പ്പടി. അതിനുള്ളിലാണ് മുഖ്യ ക്ഷേത്രം. ഇരുളും വെളിച്ചവും മായാജാലം തീര്‍ക്കുന്ന ആ പവിത്രതയില്‍ വലംകാലൂന്നിയ നിമിഷം നിര്‍വാച്യമായ ആനന്ദത്തിന്റെ ഒരു നനുത്ത മിന്നല്‍ നമ്മുടെ ഉടലിലൂടെ കടന്നുപോകും.

എത്രയോ ആചാര്യന്മാരുടെയും ശിഷ്യഗണങ്ങളുടെയും തലമുറകളുടെ പരിചരണത്താല്‍ പ്രഫുല്ലമായിരുന്ന ആ മന്ദിരത്തിനുള്ളില്‍ ആഹ്ലാദത്താല്‍ ഹൃദയം നിലച്ചുപോകാതിരിക്കാന്‍ പണിപ്പെടണം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമ്മെ അതിശയിപ്പിക്കുന്നു പത്താം നൂറ്റാണ്ടു മുതലുള്ള അലങ്കാരങ്ങള്‍. ചുവപ്പിന്റെയും മഞ്ഞയുടെയും പ്രഭയാണ് ആദ്യം കണ്ണിനോട് കൂട്ടുകൂടുന്നത്.

പേരറിയാത്ത നിരവധി കലാകാരന്മാര്‍ പലതരം ചായക്കൂട്ടുകളാല്‍ ചിത്രപ്പണികള്‍ ചെയ്ത ഭിത്തികള്‍... ചരിത്രം വരച്ചു വെക്കപ്പെട്ട ചുവര്‍ ചിത്രങ്ങള്‍.. നാലു ദിക്കിലേക്കും സൗമ്യമായി മിഴിനട്ടിരിക്കുന്ന മഹാവൈരോചന മൂര്‍ത്തിയുടെ നാലുവിഗ്രഹങ്ങള്‍... ചുറ്റും ഗംഭീരശരീരികളായ മുപ്പത്തിരണ്ടു പേരടങ്ങുന്ന അനുചരവൃന്ദം... ആ സഭയിലേക്ക് ക്ഷേത്രത്തിന്റെ മേല്‍ത്തട്ടില്‍ നിന്ന് വീഴുന്ന സൂര്യന്റെ തിളങ്ങുന്ന വെളിച്ചം. ഇമചിമ്മാന്‍ നേരമെടുക്കാന്‍ തോന്നില്ല.

ഒപ്പമുള്ള ജീവനക്കാരി ക്ഷേത്രത്തിന്റെ ഉല്‍ഭവവും ചരിത്രവും വിവരിച്ചുതരും. കൂടാതെ ഐതിഹ്യങ്ങളുടെയും മിത്തുകളുടെയും ഒരുപാട് കഥകളും വിവരണങ്ങളും. എ. ഡി 996-ലാണ് മൊണാസ്ട്രിയുടെ ഇപ്പോഴുള്ള രൂപം നിര്‍മിച്ചത്. അതിനു മുമ്പുതന്നെ ചെറിയൊരു മന്ദിരം ഉണ്ടായിരുന്നിരിക്കണം. ആയിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ നിര്‍മാണ വൈദഗ്ധ്യം താബോയുടെ ഒരു ചെറുമതില്‍ക്കെട്ടിനുള്ളില്‍ വിവിധ രൂപങ്ങളായി നിറയുന്നു. തടിയില്‍ ചട്ടക്കൂട് പണിത് മണ്ണ് കുഴച്ചുചേര്‍ത്ത് പണിത കൊച്ചു നിര്‍മിതികള്‍. എങ്ങും മണ്ണിന്റെ നിറം മാത്രം.

പ്രധാനക്ഷേത്രം കൂടാതെ ഉപക്ഷേത്രങ്ങളും സ്തൂപങ്ങളും ബുദ്ധസന്യാസിമാര്‍ക്ക് പാര്‍ക്കുന്നതിനുള്ള മുറികളും ആചാര്യന്മാരുടെ ഭൗതികശരീരാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്ന കുടീരങ്ങളും ഈ മതില്‍ക്കെട്ടിനകത്ത് കാണാം. ഈ കുടീരങ്ങള്‍ക്ക് ആദ്യകാലത്ത് ജാലകങ്ങള്‍ ഉണ്ടായിരുന്നത്രേ. അവയിലൂടെ മഞ്ഞും വെയിലും കാറ്റും ഇടക്കിടെ മഴയും ആ മഹാത്മാക്കള്‍ക്ക് ഉപചാരമര്‍പ്പിച്ചിരുന്നിരിക്കണം.

വന്നുചേരുന്ന സഞ്ചാരികള്‍ ആദ്യമൊക്കെ അവരുടേതായ നേര്‍ച്ചകള്‍ ഇതിനുളളിലേക്ക് സമര്‍പ്പിക്കുമായിരുന്നത്രേ. ക്രമേണ സന്ദര്‍ശകര്‍ കടലാസുകളും പ്ലാസ്റ്റിക് കവറുകളും വരെ ഇതിനകത്തേക്ക് നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ അകത്തെ ചൈതന്യങ്ങളെ അന്ധകാരത്തില്‍ ബന്ധിച്ചുകൊണ്ട് ആ ജാലകങ്ങള്‍ മണ്ണുകുഴച്ച് അടക്കുകയായിരുന്നു.

മുഖ്യക്ഷേത്രത്തിനടുത്ത് മറ്റൊരു ക്ഷേത്രവും ഉണ്ട്. ആനേവാലാ ബുദ്ധ് എന്ന് തിബറ്റുകാര്‍ വിളിക്കുന്ന മൈത്രേയബുദ്ധന്‍. ഭാവിയിലെ ഏതോ യുഗത്തില്‍ അവതരിക്കാനുള്ള ബുദ്ധന്റെ രൂപമാണതെന്നാണ് വിശ്വാസം. പതിനഞ്ചടിയോളം ഉയരമുള്ള ഒരു വിഗ്രഹം. കുട്ടിത്തം നിറഞ്ഞ, നിഷ്‌കളങ്കമായ ഭാവം. തിബറ്റന്‍ വിശ്വാസത്തില്‍ അവതാരത്തിന് എട്ടുവയസ്സാകുമ്പോഴുള്ള വലുപ്പമായിരിക്കുമത്രേ അത്. അന്ന് ലോകത്ത് മനുഷ്യര്‍ക്കെല്ലാം അത്രയും വലുപ്പമുണ്ടാകുമെന്നും അവര്‍ വിശ്വസിക്കുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ഈ ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുണ്ട്. 2018 സെപ്റ്റംബറിലാവും അടുത്ത ആഘോഷം. അതൊരു അനുഭവം തന്നെയാവും.

താബോ മൊണാസ്ട്രിക്കകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്. മുഖ്യകവാടത്തിലൂടെ പുറത്തിറങ്ങുമ്പോള്‍
കവാടത്തിന് വലതുവശത്തായി ചെമ്പുതകിടില്‍ മന്ത്രങ്ങള്‍ കൊത്തിയ പ്രാര്‍ത്ഥനാ ചക്രങ്ങള്‍ കാണാം. ആ ചക്രങ്ങള്‍ കറക്കി പ്രാര്‍ത്ഥിച്ചു മടങ്ങാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലിസ് കള്ളക്കേസ് എടുത്തതിനെതിരെ പരാതി നല്‍കി പത്തൊന്‍പതുകാരി  (7 minutes ago)

അധ്യാപികയെ സ്‌കൂളില്‍ കയറി ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വോട്ടു ചെയ്യാനെത്തി  (2 hours ago)

15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്  (2 hours ago)

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് നഴ്സിന് ദാരുണാന്ത്യം  (2 hours ago)

അതിജീവിതയ്‌ക്കൊപ്പമെന്ന ക്‌ളീഷേ ഡയലോഗിന് നില്‍ക്കുന്നില്ല; ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍ 85 ദിവസം അദ്ദേഹത്തെ ജയിലിലിട്ട നടപടിക്കെതിരെ കേസിന് പോകണമെന്ന് ജോയ് മാത്യു  (3 hours ago)

ജയിലിൽ തന്നെ; വീണ്ടും റിമാൻഡ്, രാഹുൽ ഈശ്വറിന് സംഭവിക്കുന്നത്  (3 hours ago)

അരുണാചല്‍ പ്രദേശില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 17പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽനിന്ന് പുക ... റോഡിൽ ഇരുന്ന് പരിശോധിച്ച യുവാവ് ഇതേ ദിശയിൽ നിന്നുതന്നെ എത്തിയ കാർ  (5 hours ago)

യുവാവ് കുഴഞ്ഞു വീണു.  (6 hours ago)

ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് 'ഗാനവണ്ടി' ഇന്ന് അരങ്ങേറ്റം കുറിക്കും  (6 hours ago)

ശബരിമലയിൽ പ്രധാനമന്ത്രി ഭക്തർ കാത്തിരുന്ന മുഹൂർത്തം ഉറപ്പ് കൃഷ്ണദാസിന്  (6 hours ago)

മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ അച്ഛനും മരണത്തിന് കീഴടങ്ങി.  (6 hours ago)

WE ARE WAITING.... രാഹുൽ വരും ..വന്നിരിക്കും പക്ഷേ കോൺഗ്രസ്സിന് കുത്തില്ല..! ധൈര്യമുണ്ടെങ്കിൽ തടഞ്ഞ് നോക്ക്  (7 hours ago)

11 ദിവസമായി ഇട്ടതുണിയോടെ രാഹുൽ ഈശ്വറിന്റെ സമനില തെറ്റി..കിളിപോയ അവസ്ഥ...? പുതിയ വീഡിയോ ഞെട്ടിക്കുന്നത്  (7 hours ago)

Malayali Vartha Recommends