Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ചടിച്ച കറൻസി നോട്ടുകളുമായി എത്തിയ സൈനിക വിമാനം അപകടത്തിൽപ്പെട്ടു..തകർന്ന് തരിപ്പണമായി.. അപകടത്തിൽ 15 പേർ മരിച്ചതായി അഗ്നിരക്ഷാസേന മേധാവി..


മാതാപിതാക്കൾ സൂക്ഷിക്കുക.. ജീവനക്കാരന്റെ അശ്രദ്ധമൂലം യുകെജി വിദ്യാര്‍ഥി ഏഴ് മണിക്കൂറോളം സ്‌കൂള്‍ ബസില്‍ കുടുങ്ങി... പോലിസ് ഉദ്യോഗസ്ഥര്‍ കുട്ടിയെ ബസിനുള്ളില്‍ കണ്ടെത്തുക ആയിരുന്നു...


ഇന്ത്യൻ പൗരന്മാർക്ക് നിർദേശം..തിരിച്ചടിച്ച് ഇറാൻ; ഇസ്രയേലിൽ മിസൈൽ വർഷം, ശക്തമായ സ്ഫോടനങ്ങൾ..ഇറാന്റെ തിരിച്ചടി ദേഹയിലെ യുഎസ് സേനാ ആസ്ഥാനത്തേക്കും..?


തികച്ചും അപ്രതീക്ഷിതമായി കണ്ണൂർ സി പിഎമ്മിൽ വൻ പൊട്ടിത്തെറി... മുൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ വെല്ലുവിളിച്ച് രംഗത്തുള്ളത്...


മന്ത്രി വീണയ്ക്ക് പിന്നാലെ പോകുന്നവർ ഇതൊന്നു കേൾക്കുക... ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെയുവതിയുടെ മൂത്രനാളിയിയും മുറിച്ചു..ആരെങ്കിലും ഒന്ന് പ്രതികരിച്ചോ..നേതാക്കൾ എവിടെ..?

ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടം: ശിവനസമുദ്ര വെള്ളച്ചാട്ടം

10 NOVEMBER 2017 04:34 PM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ മാണ്ഡ്യജില്ലയുടേയും ചാമരാജനഗര ജില്ലയുടേയും അതിര്‍ത്തിയിലായി സ്ഥിതിചെയ്യുന്ന ശിവനസമുദ്ര വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ രണ്ടാമത്തെ വെള്ളച്ചാട്ടമാണ്. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ പതിനാറാമത്തെ വെള്ളച്ചാട്ടമാണ് ശിവനസമുദ്ര.

കര്‍ണാടകയിലെ മാണ്‍ഡ്യാ ജില്ലയിലാണ് ശിവനസമുദ്ര വെള്ളച്ചാട്ടം നിലകൊള്ളുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്ന് നൂറ്റിയന്‍പതു കിലോ മീറ്റര്‍ക്കകലെ പൊടിയും മലിനീകരണവും തൊട്ടശുദ്ധമാക്കിയിട്ടില്ലാത്ത പ്രകൃതിരമണീയത നിറഞ്ഞു നില്‍ക്കുന്ന ഒരു നിര മലകള്‍. അതിനിടയിലൂടെ കുതിച്ചു വീഴുന്ന കാവേരി നദി.

കുടക് ജില്ലയിലെ തലക്കാവേരിയില്‍ നിന്നും ഉദ്ഭവിച്ച് ഹസന്‍, മൈസൂര്‍, മാണ്ഡ്യ വഴി ഒഴുകുന്ന പ്രസിദ്ധമായ കാവേരി നദീതടത്തില്‍ ആണ് ശിവനസമുദ്ര സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പ്രമുഖ നൂറ് വെള്ളച്ചാട്ടങ്ങളില്‍ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു. കാവേരി നദി രണ്ടു കൈവഴികളായി തിരിഞ്ഞു തൊണ്ണൂറടി താഴേക്ക് വീഴുന്നിടത്ത് ഒന്നിനെ ഗഗന ചുക്കി എന്നും മറ്റേതിനെ ബാര ചുക്കി എന്നും വിളിക്കും.

നഗരാതിര്‍ത്തി വിടുമ്പോള്‍ തന്നെ വേറൊരു ലോകത്തെത്തുന്ന പ്രതീതിയാണ്. ആളൊഴിഞ്ഞ വീഥികളിലേക്ക് ശിഖരങ്ങള്‍ താഴ്ത്തി നില്‍ക്കുന്ന മുത്തശ്ശി മരങ്ങള്‍. അവയില്‍ നിന്ന് വീഴുന്ന പൂക്കള്‍ പട്ട് പരവതാനി പോലെ നമ്മെ വരവേല്‍ക്കും. ഈ പ്രദേശത്തിന്റെ കാതല്‍, അതിന്റെ കളങ്കം തട്ടാത്ത നാട്ടുവഴികളും അതിനോടൊട്ടിയുരുമ്മി നില്‍ക്കുന്ന പുല്‍ത്തകിടികളുമാണ് . ഹരിത ഭംഗിക്ക് അലങ്കാരമെന്നോണം ഇടയ്ക്കിടെ സൂര്യകാന്തി വയലുകളും കരിമ്പിന്‍ തോട്ടങ്ങളും കാണാം. ചീറിപ്പായുന്ന വാഹനങ്ങളുടെ അഭാവം കൊണ്ടാവാം, ഹൃദ്യമായ ഒരു കുളിരും ശാന്തതയും അനുഭവപ്പെടും.

യാത്രക്കൊടുവില്‍ സൂര്യന്റെ താപം ഉച്ചിയില്‍ നില്‍ക്കുന്ന സമയത്തില്‍ മലയുടെ കിഴുക്കാംതൂക്കില്‍ നിന്ന് കാണുന്നത് വിസ്മയിപ്പിക്കുന്ന ദൃശ്യമാണ്. കറുത്തിരുണ്ട പടുകൂറ്റന്‍ പാറകെട്ടിനിടയിലൂടെ വളഞ്ഞു പുളഞ്ഞു നിലം പതിക്കുന്ന കാവേരി നദി. കുറച്ചു മുന്നോട്ടു നടക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് നടന്നിറങ്ങാന്‍ പടികള്‍ കെട്ടിയിട്ടിട്ടുണ്ട്. ഏകദേശം ഇരുന്നൂറ് പടികള്‍. പടികള്‍ ഇറങ്ങിക്കഴിഞ്ഞ് വെള്ളച്ചാട്ടത്തിനടുത്തെത്താന്‍ പിന്നേയും കുറച്ചു ദൂരം കൂടി പോകണം. നിരപ്പല്ലാത്ത തുറസ്സായ നിലത്തിലൂടെ പോകുമ്പോള്‍ എങ്ങുമുള്ളത് രസകരമായ കാഴ്ചകളാണ്.

ആരുടേയും ഉമിനീര്‍ ഗ്രന്ധികളെ ഉണര്‍ത്തുന്ന ഉപ്പും മുളകും തേച്ചു പിടിപ്പിച്ച പച്ച മാങ്ങ കഷ്ണങ്ങള്‍ നീട്ടി നില്‍ക്കുന്ന ഒരു കൂട്ടര്‍, പ്രത്യേക തരം എണ്ണയാണെന്നും അതുകൊണ്ട് തിരുമ്മല്‍ ചികിത്സ നടത്തിയാല്‍ മാറാത്ത രോഗമില്ലെന്നു വാദിക്കുന്ന വേറെ ചിലര്‍, അത് വിശ്വസിച്ച് മുന്നിലിരുന്നു കൊടുക്കുന്ന കുറച്ചു കുടവയറന്‍മാര്‍, പിന്നെ സഞ്ചാരികളുടെ കൈയില്‍ നിന്നും എന്തും തട്ടിപറിക്കുന്ന കുരങ്ങന്മാര്‍, കുട്ടിയുടുപ്പിട്ട നായ്ക്കളും അവരുടെ യജമാന്മാരും, ഇതെല്ലം കണ്ടു ആശ്ചര്യപ്പെട്ടു നില്‍ക്കുന്ന കുറെ വിദേശികള്‍.

വിഭിന്നമായ കുറെ കാഴ്ചകള്‍ കണ്ടുകൊണ്ട്, പാറകളും ചെറിയ ആറുകളും താണ്ടി, വെള്ളച്ചാട്ടത്തിന്റെ ഇരമ്പല്‍ കേള്‍ക്കുന്ന ദിശയിലേക്ക് അടുക്കുംതോറും മുഴക്കം ഉച്ചത്തിലായികൊണ്ടിരിക്കും. ദൂരെനിന്നു തന്നെ വെള്ളച്ചാട്ടം കാണാവുന്നതാണ്. ഏതു കൊടുമുടിയില്‍ നിന്നാലും, എത്ര ശക്തി ആര്‍ജിച്ചാലും, താഴോട്ട് വീഴാം എന്ന് ഓര്‍മപ്പെടുത്തി കൊണ്ട് നദി കുതിച്ചു വീഴുന്നു. തടാകം പോലെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങാന്‍ ജനപ്രവാഹം തന്നെ ഉണ്ടാകാറുണ്ട്.

അല്‍പ്പം കൂടി മുകളിലേക്ക് കയറിയാല്‍ ഏകദേശം 50 അടിക്കുയരെ, ശക്തിയുള്ള കാറ്റ് മുഖത്തേക്ക് ആഞ്ഞടിക്കുമ്പോഴും, വെള്ളത്തിന്റെ ഊക്ക് കൂടിക്കൊണ്ടിരിക്കുമ്പോഴും ദിവ്യമായ ഒരു നിര്‍വൃതി അനുഭവപ്പെടും. ഓരോ നിമിഷം പിന്നിടുമ്പോഴും തിരക്കേറിയ ജീവിതത്തില്‍ താലോലിക്കാന്‍ മറന്നു പോയ കുറെ നിമിഷങ്ങള്‍ മനസ്സിലേയ്‌ക്കെത്തിക്കാം. കലര്‍പ്പില്ലാത്ത ശുദ്ധമായി ഒഴുകുന്ന വെള്ളം മനസ്സിന്റെ വേവലാതികളെ തുടച്ചു നീക്കികൊണ്ടിരിക്കും. പിന്നെ പതിയെ ചിന്തകള്‍ക്ക് സ്പഷ്ട്ടതയാര്‍ജിച്ച് വെള്ളത്തുള്ളികള്‍ക്കിടയിലൂടെ ഒരായിരം മഴവില്ലുകള്‍ കാണാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യ യുദ്ധത്തിലേക്ക്: ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിലും ബഹ്റൈനിലും സ്ഫോടനം...  (10 minutes ago)

മിനിമം പെന്‍ഷന്‍ ഉറപ്പാക്കുന്ന അഷ്വേര്‍ഡ് പെന്‍ഷന്‍ സ്കീം 2026 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍; സര്‍ക്കാര്‍ ഉത്തരവായതായി ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍  (41 minutes ago)

ജനിതക പരിശോധനയിലൂടെ എസ്.എം.എ. ടൈപ്പ് 2 സ്ഥിരീകരിച്ച രോഗികളെയെല്ലാം ഉള്‍പ്പെടുത്തി; കെയറിന്റെ ഭാഗമായി വിലകൂടിയ റിസ്ഡിപ്ലാം മരുന്ന് പിന്തുണ 25 വയസ് വരെയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (55 minutes ago)

Military Plane Crashed പണമെടുക്കാൻ ജനക്കൂട്ടം, സംഘർഷം  (1 hour ago)

SCHOOL BUS ബസില്‍ കുടുങ്ങിയത് ഏഴ് മണിക്കൂര്‍:  (1 hour ago)

GULF COUNTRIES യുദ്ധം തുടങ്ങി മലയാളികളും സൂക്ഷിക്കുക  (1 hour ago)

CPM KANNUR രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന കടുത്ത നിലപാടിലേക്ക്  (2 hours ago)

ഇത് സർക്കാർ കാണുന്നില്ലേ..?  (3 hours ago)

പ്രത്യേക തീവ്ര പരിഷ്കരണത്തിന് (SIR)ശേഷമുള്ള വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യപ്പെടുത്തി  (3 hours ago)

പ്രചണ്ഡ് ഹെലികോപ്ടറിൽ പറന്ന് പരമോന്നത സേനാമേധാവി കൂടിയായ രാഷ്‌ട്രപതി ദ്രൗപദിമുർമു...  (3 hours ago)

റൂഫിങ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു....  (3 hours ago)

പുന്നമടയിൽ ചുണ്ടൻവള്ളത്തിന്‍റെ മാതൃകയിൽ പുതിയ നെഹ്റു പവലിയൻ...  (4 hours ago)

ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് വീണ്ടും ക്ളീൻ ചിറ്റ്...  (4 hours ago)

മലങ്കര സഭ ഭിന്നിക്കരുതെന്ന പ്രധാനമന്ത്രിയുടെ നിലപാട് സ്വാഗതാർഹം എന്ന് ഓർത്തഡോക്സ് സഭ.  (4 hours ago)

ഭൂകമ്പ മാപിനിയിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം കൊൽക്കത്തയിൽ; ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല  (4 hours ago)

Malayali Vartha Recommends