Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അധികമാരും ചെന്നെത്താത്ത കൂമ്പമല

18 JULY 2017 05:51 PM IST
മലയാളി വാര്‍ത്ത

More Stories...

നെല്ലിയാമ്പതിയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹം... കോടമഞ്ഞിൽ കുളിരണിഞ്ഞ് നെല്ലിയാമ്പതി

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....

ടൂറിസം പങ്കാളികള്‍ സുസ്ഥിര, ഉത്തരവാദിത്ത മാതൃക ഉള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്ന് ജിടിഎം സെമിനാര്‍...

പുതിയ സർക്കാരിന് സ്വാഗതം; ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായി കേരള ട്രാവൽ മാർട്ട്

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

വയനാട്ടിലേക്കുള്ള യാത്രയില്‍ ഈങ്ങാമ്പുഴ എത്തുന്നതിന് മുമ്പ് ഇടതുഭാഗത്തായി അംബരചുംബിയായ ഒരു കൂമ്പനെ കാണാത്തവര്‍ കുറവായിരിക്കും. ഇതുവരെ കാണാത്തവര്‍ ഇനിയൊന്ന് ശ്രദ്ധിക്കണം. താമരശ്ശേരി കഴിഞ്ഞ് ചിലയിടങ്ങളില്‍ ആ സൂചിപോലെയുള്ള മല റോഡിലിറങ്ങിയ പോലെ നടുവിലായി തോന്നാറുണ്ട്.

നാം വായിച്ചു തീര്‍ത്ത പല നോവലുകളുടെയും താളുകളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്ന മലനാട്. കോഴിക്കോട് അറബിക്കടലിന്റെ ഓരത്ത് നിന്ന് 42 കിലോമീറ്റര്‍ താണ്ടി ഇവിടം വരെ എത്തണമെങ്കില്‍... സമുദ്രനിരപ്പില്‍ നിന്ന് 3780 അടി, അഥവാ 1152 മീറ്റര്‍ ഉയരത്തില്‍, സിംഹഭാഗവും നടന്ന് തന്നെ കയറണം.



ഒരു ഭാഗം മലബാര്‍ വന്യജീവി സാങ്കേതവും മറുഭാഗം കര്‍ലാടി റെയ്ഞ്ചിലെ ആനമലയും വയനാടന്‍ മല നിരകളും. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ചിലെ പുതുപ്പാടി സെക്ഷനില്‍ സ്ഥിതി ചെയ്യുന്ന കൂമ്പമല, നിത്യഹരിത വനങ്ങളാലും ഷോല വനങ്ങളാലും പുല്‍മേടുകളാലും സമ്പന്നമാണ്. വേനലവസാനത്തില്‍ മാത്രമാണ് പുതുപ്പാടി സെഷനിലെ കക്കാട് ടൂറിസം ഓഫീസില്‍ നിന്ന് കൂമ്പമല ട്രെക്കിങ്ങിന് അനുമതി കൊടുക്കുന്നത്. ഭക്ഷണം ഉള്‍പ്പെടെയുള്ള പതിനഞ്ച് പേര്‍ക്കുള്ള പാക്കേജുകളില്‍ ഒരു ഫോറസ്റ്റ് ഓഫീസറും ഒരു ആദിവാസി വഴികാട്ടിയും കൂടെയുണ്ടാവും. പാറപ്പുറത്ത് ഉറങ്ങാനും മഞ്ഞും മഴയും ഏല്‍ക്കാതിരിക്കാനുമായി കയ്യില്‍ ടെന്റ് കരുതാം.



മുകളില്‍ അട്ടയുടെ ശല്ല്യം ഉണ്ടാവും എന്ന് ആദ്യം തന്നെ ഗൈഡ് പറയും. സോപ്പ്, ഡെറ്റോള്‍ പോലുള്ള കെമിക്കലുകള്‍ അട്ടയെ പ്രതിരോധിക്കുമെങ്കിലും ഒരിക്കലും കാനനയാത്രയില്‍ അതുപോലുള്ളവ ഉപയോഗിക്കരുത്. അത് കാടിന്റെ ജൈവ സമ്പത്തും ആവാസവ്യവസ്ഥയും തകിടം മറിക്കും എന്ന ബോധം സദാ ഉണ്ടാവണം. ട്രെക്കിങ്ങിനിടെ അട്ടയുടെ കടി കൊണ്ട് ആരും മരിച്ച ചരിത്രമൊന്നും ഇല്ലല്ലോ, പിന്നെ അട്ടകടി പേടിയുള്ളവര്‍ കാട് കയറാതിരിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം.



നമ്മുടെ കാടുകളിലെ തണുപ്പ് കൂടിയ ചതുപ്പ് നിലങ്ങളില്‍ കറുപ്പ്, തവിട്, പച്ച തുടങ്ങിയ നിറങ്ങളില്‍ അട്ടയെ കാണപ്പെടാറുണ്ട്. 2.5 സെന്റീമീറ്റര്‍ മുതല്‍ നീളമുള്ളവ. പോത്തട്ട അല്പ്പം കൂടി വലിപ്പമുള്ളവയാണ്. വാല്‍ഭാഗം ഉപയോഗിച്ച് ശരീരത്തില്‍ പറ്റിപ്പിടിക്കാനും വായ ഉപയോഗിച്ച് നമ്മെ വേദനിപ്പിക്കാതെ ചോര കുടിച്ച് ഇറങ്ങിപ്പോവാനും ഇവന്മാര്‍ മിടുക്കരാണ്. കടിച്ചു രക്തം വലിച്ചെടുക്കുന്നതോടെ 'ഹിറുഡിന്‍' എന്നൊരു വസ്തുവിനെ മുറിവിനുള്ളിലേയ്ക്കു പ്രവഹിപ്പിക്കുന്നതിനാല്‍ രക്തം കുറച്ചു നേരം കട്ടപിടിക്കില്ല. ചിലര്‍ക്ക് കടിച്ച ഭാഗത്ത് മാസങ്ങളോളം ചൊറിച്ചില്‍ ഉണ്ടാവാം. തനിയെ പിടി വിടാതെ പറിച്ചു കളയുന്നവര്‍ക്കാണ് ചൊറിയാന്‍ സാധ്യത കൂടുതല്‍. കാരണം അവറ്റകളുടെ പല്ലിന്റെ ഭാഗം മുറിവില്‍ പിടിച്ചു നില്ക്കുന്നത് കൊണ്ടാണത്രേ. അട്ടകള്‍ മാസങ്ങളോളം ആഹാരം കഴിക്കാതെ കഴിഞ്ഞുകൂടും. ഇനി പ്രതിരോധ മാര്‍ഗ്ഗം നിര്‍ബന്ധമാണെങ്കില്‍ നാടന്‍പുകയില, ചുണ്ണാമ്പ് , ഉപ്പ് , തീ പോലെയുള്ള പ്രകൃതിക്ക് ദോഷം ചെയ്യാത്ത രീതികള്‍ പരീക്ഷിക്കാം.



ഫുഡ് ഒഴിവാക്കിയുള്ള പാക്കേജ് എടുത്താല്‍ 700 രൂപയില്‍ ചിലവുകള്‍ ഒതുങ്ങും. കാടും വെള്ളവും അപകടകാരികളാണ്. ഈ കാട്ടുചോലയാണ് കക്കാട് വനപര്‍വ്വം ഇക്കോ ടൂറിസം പാര്‍ക്കിലൂടെ ഒഴുകുന്നത്. ഓര്‍മ്മ മരിക്കുവോളം കൂടെ കൊണ്ടുനടക്കാന്‍ ഒരു പിടി നല്ല അനുഭവങ്ങള്‍ നല്‍കും ഈ കാനനയാത്ര. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends