Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...


വിദേശത്ത് ജീവിക്കുന്ന മലയാളികൾ വരെ നാട്ടിലെത്തിയാൽ കേരളത്തിലെ റോഡുകൾ കണ്ട് അത്ഭുതപ്പെടുന്നു: ന്യൂയോർക്കിൽ നിന്നെത്തിയ കുട്ടി കേരളത്തിലെ റോഡുകൾ കണ്ട് ഞെട്ടിയ കഥ പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ: ഖത്തറിൽ തള്ളോട് തള്ള്...


5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാൻ ഫിലിപ്പ്


ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള തട്ടിപ്പുകാർ ഇനി ഉണ്ടാകരുത്: ശബരിമല മേൽശാന്തിമാർക്ക് നേരിട്ട് സഹായികളെ നൽകാനുള്ള നീക്കവുമായി തിരുവിതാംകൂർ ദേവസ്വം ബാേർഡ്: തന്നെ അറസ്റ്റ് ചെയ്യും മുമ്പ്, മുകളിലുള്ള മറ്റുപ്രതികളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് മുരാരി ബാബു...


'മോന്ത' നാശം വിതച്ച് തെലങ്കാന;ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു..മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു..

അടുത്ത സീസണിനായി കോവളം മുഖം മിനുക്കുന്നു

21 JULY 2017 05:01 PM IST
മലയാളി വാര്‍ത്ത

കോവളം ബീച്ചില്‍ തുരുമ്പെടുത്തു നശിച്ച കൈവരികള്‍ക്കു പകരം ഫൈബര്‍ നിര്‍മിത കൈവരികള്‍, പാലസ് ജംക്ഷനില്‍ നിന്നു ബീച്ചിലേക്കുള്ള പാതക്കു ടൈല്‍ ഭംഗി. ഇടക്കല്ല് പാറക്കൂട്ടത്തില്‍ അലങ്കാര വിളക്കുകള്‍. സഞ്ചാരികള്‍ക്ക് ഇതാദ്യമായി നിശബ്ദ താഴ്‌വരയുടെ സൗന്ദര്യ ആസ്വാദനം. ഇതുള്‍പ്പെടെ വരുന്ന ടൂറിസം സീസണില്‍ പുതുമയുള്ള കോവളമാകും സഞ്ചാരികളെ വരവേല്‍ക്കാനുണ്ടാവുക. സമയബന്ധിതമായി ഇവിടെ പൂര്‍ത്തീകരിക്കേണ്ട വികസന പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗം കഴിഞ്ഞ ദിവസം വകുപ്പു മന്ത്രി തലത്തില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണു സെപ്റ്റംബര്‍ 30-നകം തീരത്തെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം ലഭിച്ചതെന്നു ടൂറിസം ആസൂത്രണ വിഭാഗം അധികൃതര്‍ പറഞ്ഞു.

ലൈറ്റ് ഹൗസ് ബീച്ചില്‍ സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കൈവരി തുരുമ്പെടുത്തു നശിച്ചതിനെത്തുടര്‍ന്നാണു തുരുമ്പിക്കാത്ത വസ്തു ഉപയോഗിച്ചു കൈവരി സ്ഥാപിക്കണമെന്ന നിര്‍ദേശമുയര്‍ന്നത്. ടൂറിസം വകുപ്പിന്റെ പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികളായ നിര്‍മിതി, കെഎസ്‌ഐഡിസി എന്നിവയോടു നൂതന രീതിയിലുള്ള കൈവരി സംബന്ധിച്ച മാതൃക സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായി ടൂറിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഗോവന്‍ തീരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ നിര്‍മിത കൈവരിയാണ് ഇവിടെയും ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തുരുമ്പിക്കില്ലെന്നതിനൊപ്പം ബലവും ആയുസ്സും കൂടുതലാണെന്നതും മേന്മയായി അധികൃതര്‍ കാണുന്നു.

ബീച്ചും നടപ്പാതയും തമ്മില്‍ ഉയരക്കൂടുതലുള്ള ഇടങ്ങളിലാണു സുരക്ഷയെക്കരുതി ഏതാനും വര്‍ഷം മുന്‍പ് ഇരുമ്പു കൈവരി സ്ഥാപിച്ചത്. കൈവരിയുടെ അഭാവത്തില്‍ ഇവിടെ നിന്നു വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികള്‍ക്കു വീണു പരുക്കേറ്റതിനെത്തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ കാസ്റ്റ് അയണ്‍ നിര്‍മിതി എന്നു പറഞ്ഞു സ്ഥാപിച്ച കൈവരി അധികമാവും മുന്‍പു തുരുമ്പിച്ചും ദ്രവിച്ചും നശിച്ചു. തകര്‍ന്നു കിടക്കുന്ന കൈവരി തന്നെ സഞ്ചാരികള്‍ക്ക് അപകട ഭീഷണിയായി. മാതൃക ലഭിക്കുന്ന മുറയ്ക്കു പുതിയ കൈവരി സ്ഥാപിച്ചു തുടങ്ങും.

് തകര്‍ച്ചയിലായ പാലസ് ജംക്ഷനില്‍ നിന്നു ഹവ്വാ ബീച്ചിലേക്കു നീളുന്ന റോഡില്‍ നിലവിലെ അവസ്ഥ മാറ്റി തെന്നിവീഴാത്ത ആധുനിക ടൈല്‍ സ്ഥാപിക്കും. ഇതിനുള്ള ഭരണാനുമതി ലഭിച്ചതായി ടൂറിസം അധികൃതര്‍ പറഞ്ഞു. ബീച്ചില്‍ തകര്‍ന്ന നിലയിലുള്ള നടപ്പാതയിലെ ടൈലുകള്‍ മാറ്റി പകരം തെന്നാന്‍ സാധ്യത ഇല്ലാത്ത ടൈലുകള്‍ സ്ഥാപിക്കും. ഭിന്നശേഷിക്കാരുള്‍പ്പെടെയുള്ളവരെ പരിഗണിച്ചു റാംപുകള്‍ സ്ഥാപിക്കും. ഇരുട്ടിലാണ്ടു കിടക്കുന്ന ഇടക്കല്ല് പാറക്കൂട്ടത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ ഇവിടെ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കും. ടൂറിസം കേന്ദ്രമായതിനാല്‍ അലങ്കാര വിളക്കുകളാവും സ്ഥാപിക്കുക. ഇവിടെ വൈദ്യുതി ലഭ്യമാക്കുന്നതിനു കെഎസ്ഇബിക്കു അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്നു ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു.

നിര്‍മാണം അന്തിമ ഘട്ടത്തില്‍ ഹവ്വാ ബീച്ചിനു മുകളിലായി സജ്ജമാകുന്ന കോവളത്തെ നൂതന പദ്ധതി നിശബ്ദ താഴ്‌വര (സൈലന്റ് വാലി) നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലെന്നു ടൂറിസം അധികൃതര്‍. സെപ്റ്റംബര്‍ 30-നു മുന്‍പായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായി സൂര്യാസ്തമന വീക്ഷണ കോണ്‍, പാര്‍ക്ക്, അലങ്കാര വിളക്കുകള്‍, ലഘു ഭക്ഷണശാല, ആംഫി തിയറ്റര്‍ എന്നിവയടക്കമുള്ള സംവിധാനങ്ങളാണ് ഒരുങ്ങുന്നത്. ഹവ്വാ ബീച്ചില്‍ നിന്നു നേരിട്ടു ചെറുകവാടം വഴി ഇവിടേക്ക് എത്താം. പ്രവേശന നിബന്ധനകളടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ചു വൈകാതെ തീരുമാനമുണ്ടാകുമെന്നു ടൂറിസം അധികൃതര്‍ പറഞ്ഞു. ഇതു കൂടാതെ കോവളം തീരത്തെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും.

പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് മന്ദിരത്തില്‍ ഫര്‍ണിഷിങ് ജോലി മാത്രമാണ് അവശേഷിക്കുന്നത്. വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജിന് ഉയര്‍ത്തെഴുനേല്‍പ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും കാടുകയറി അനാഥ നിലയില്‍ കിടക്കാന്‍ വിധിക്കപ്പെട്ട കോവളം വെള്ളാറിലെ ക്രാഫ്റ്റ് വില്ലേജ് ഏറ്റെടുത്തു നടത്തുന്നതിനു യോഗ്യരായ ഏജന്‍സിയെ കണ്ടെത്താന്‍ റീടെന്‍ഡര്‍ ക്ഷണിക്കുമെന്നു ടൂറിസം പ്ലാനിങ് വിഭാഗം അധികൃതര്‍. ആദ്യഘട്ട ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ഏക എജന്‍സി മാത്രമാണ് എത്തിയതെന്നതിനാലാണു വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുന്നത്. യോഗ്യരായ ഏജന്‍സിയെ തിരഞ്ഞെടുത്താല്‍ സര്‍ക്കാര്‍ നിയന്ത്രിത കമ്മിറ്റി മുഖാന്തിരം മേല്‍ നടപടികള്‍ ഉടനുണ്ടാകുമെന്നു അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികമായി പീഡിപ്പിച്ചുവെന്ന വിധവയായ യുവതിയുടെ പരാതിയില്‍ പ്രൊഫസര്‍ അറസ്റ്റില്‍  (4 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു  (4 hours ago)

പണത്തിനുവേണ്ടി സഹോദരിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി തോട്ടത്തില്‍ ഉപേക്ഷിച്ചു  (4 hours ago)

കോഴിക്കോട് മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് ഹവാലയുടെ പുതിയ മോഡല്‍  (4 hours ago)

ഓടുന്ന സ്‌കൂട്ടറില്‍ നിന്നും പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

കമ്പനിയിലെ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ വ്യവസായി അറസ്റ്റില്‍  (5 hours ago)

താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ്  (5 hours ago)

രഞ്ജി ട്രോഫിയില്‍ കേരളം നാളെ കര്‍ണ്ണാടകയെ നേരിടും  (6 hours ago)

വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു  (6 hours ago)

ചലച്ചിത്ര അക്കാഡമിയില്‍ പുതിയ ഭരണ സമിതി  (6 hours ago)

തലസ്ഥാനം വര്‍ഷങ്ങളായി നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകുന്നു  (6 hours ago)

ശബരിമല സ്വര്‍ണപാളിക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ ചോദ്യം ചെയ്യുന്നു  (6 hours ago)

റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...  (8 hours ago)

കുവൈത്തില്‍ വെങ്കലയുഗത്തിലെ ക്ഷേത്രം കണ്ടെത്തി...!! നാലായിരം വര്‍ഷം മുമ്പുള്ള ദില്‍മണ്‍ നാഗരികതയുടെ ശേഷിപ്പുകള്‍ വിസ്മയിപ്പിക്കുന്നു; ഫൈലക ദ്വീപില്‍ ഇതിന് മുന്‍പും മറ്റൊരു ക്ഷേത്ര ശേഷിപ്പുകള്‍ കണ്ടെത്  (8 hours ago)

മകള്‍ ആണ്‍ സുഹൃത്തിനെ വീട്ടില്‍ കൊണ്ട് വരുന്നത് വിലക്കി : മകള്‍ അമ്മയെ കൊന്ന് കെട്ടിത്തൂക്കി  (8 hours ago)

Malayali Vartha Recommends