Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന്ന് അദ്ദേഹം രാവിലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക


ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...

വാല്‍പാറ ചുരത്തിലൂടെ ഒരു യാത്ര

03 AUGUST 2017 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

ഇത്രയും മനോഹരമായ ഒരു റോഡ് ട്രിപ്പ് റൂട്ട് : ആതിരപള്ളി-പുളിയിലപാറ - മലക്കപാറ-ഷോളയാര്‍- വാല്‍പാറ-ആളിയാര്‍-പൊള്ളാച്ചി ,മറ്റൊന്ന് പറയാനില്ല .പശ്ചിമഘട്ടത്തിലെ മഴകാടുകള്‍,തണല്‍ വിരിച്ച ഇടുങ്ങിയ പാതയിലൂടെ യാത്ര മറ്റൊരു അനുഭവം തന്നെ .ഈ ഇടതൂര്‍ന്ന കാടുകള്‍കിടയില്‍ എങ്ങനെ വാല്‍പാറയിലെ ചായ തോട്ടങ്ങള്‍ ഉണ്ടായി എന്നത് ഒരു ചരിത്രമാണ്.

സഞ്ചാരികളുടെ മനം കവരുന്ന കാഴ്ച്ചയുടെ വിരുന്നൊരുക്കുന്ന താഴ്‌വരകളും പുല്‍മേടുകളും തടാകങ്ങളും പൂമരങ്ങളും നിറഞ്ഞ വാല്‍പാറയുടെ മനോഹരിതക്ക് പുറകില്‍ കഠിനാധ്വാനത്തിന്റെ ,സഹനത്തിന്റെ ഒരു ചരിത്രം കൂടി ഉണ്ട് .നാം ഇന്ന് കാണുന്ന തേയില തോട്ടങ്ങള്‍ പലതും വര്‍ഷങ്ങള്‍ക്ക് മുമ്പ് നിബിഡ വനങ്ങള്‍ ആയിരുന്നു .വന സമ്പത്ത് പിഴുതെടുത്ത് ഒരുക്കിയതാണ് ഈ തോട്ടങ്ങള്‍ .



വാല്‍പാറ അറിയാമോ?കേരള -തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം. താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല, മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്‍കുളിര്‍പ്പക്കുന്ന കാഴ്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്‌നേഹിയുടെയും ആഗ്രഹമായിരിക്കും.



ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും ഒരു അമ്പത് കിലോമീറ്റര്‍ കാണും.ഏകദേശ കണക്കാണ്.അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ് ഫോറസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്. നിറയെ വളവുകളും തിരിവുകളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം. എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്‌സ് കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, പലതരം പക്ഷികള്‍...

വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക് പോസ്റ്റ് വഴി വണ്ടികള്‍ കടത്തിവിടില്ല. തിരിച്ചു മലക്കപ്പാറയില്‍ നിന്നും. അതിനാല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോള്‍ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.

വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേരി ചുരം' ഒക്കെ ശിശു ആണ് ശിശു!

ഭൂമിശാസ്ത്രപരമായി വാല്‍പാറ ആനമല പര്‍വത നിരകളുടെ ഭാഗമാണ്.1885-ല്‍ പ്രസിദ്ധീകരിച്ച ഇമ്പീരിയല്‍ ഗസറ്റ് ഓഫ് ഇന്ത്യയില്‍ ഈ ഭൂപ്രദേശത്തെ കുറിച്ച് പരാമര്‍ശമുണ്ട്. ഇന്ത്യയില്‍ കാണുന്ന ഒട്ടു മിക്ക വന്യ ജീവികളും ഇവിടെ വസിക്കുന്നു എന്നാണ് ഒരു പരാമര്‍ശം ,അതിങ്ങനെ : ''“In a District so abundantly supplied with forest, waste land, and hills, it is natural that the fauna should be numerous. Nearly all the larger animals of India are found here — elephant, bison, bear, tiger, leopard, ibex, antelope, deer of several species, hyaena, boar, wolf, etc. ; as also the representative birds of every order. Reptiles abound, and about 100 deaths from snake-bite are reported annually.' ഭാഗ്യവശാല്‍ ഈ പ്രദേശത്തെ ജൈവ വൈവിധ്യത്തിനു വലിയ നാശം സംഭവിച്ചിട്ടില്ല എന്നും പറയാം. കാരണം,ഈ പ്രദേശം നാലു സംരക്ഷിത മേഖലകളാല്‍ ചുറ്റപെട്ടിരിക്കുന്നു .ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ സങ്കേതം, ചിന്നാര്‍ വന്യജീവി സംരക്ഷണ സങ്കേതം, ഇരവികുളം നാഷണല്‍ പാര്‍ക്ക്, പറമ്പികുളം വന്യജീവി സംരക്ഷണ സങ്കേതം എന്നിവയാണ് അവ.

രേഖകള്‍ പ്രകാരം 1846 മുതല്‍ ആണ് വാല്‍പാറയില്‍ തേയില തോട്ടങ്ങള്‍ക്കു തുടക്കമിടുന്നത് .പിന്നീടു പ്രമുഖ വ്യാപാരിയായിരുന്ന രാമാസ്വാമി മുതലിയാര്‍ വന്‍തോതില്‍ തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ച് വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദനം ആരംഭിച്ചു .1884-ല്‍ കര്‍ണാടിക് കോഫീ കമ്പനി ഇവിടെ തേയില തോട്ടങ്ങള്‍ അരംഭിച്ചുവെങ്കിലും വന്‍ കച്ചവട നഷ്ടത്തെ തുടര്‍ന്ന് കമ്പനി വിഷമത്തിലായി .Edward VII(പ്രിന്‍സ് ഓഫ് വെയില്‌സ്)ന്റെ വാല്‍പാറ സന്ദര്‍ശനാര്‍ത്ഥം സൈനികര്‍ ഇവിടേയ്ക്ക് റോഡുകളും ഗസ്റ്റ് ഹൗസുകളും നിര്‍മ്മിക്കുകയുണ്ടായി. പക്ഷെ രാജകുമാരന്റെ സന്ദര്‍ശനം റദദാക്കപെടുകയാണ് ഉണ്ടായത്. ഇക്കാലത്ത് വാല്‍പാറയുടെ ഭൂരിഭാഗവും മദ്രാസ് സ്‌റ്റേറ്റിന്റെ ഭാഗം ആയിരുന്നു. ഇതിന്റെ ഒരു വലിയ ഭാഗം സര്‍ക്കാരില്‍ നിന്നും രണ്ടു സായിപ്പന്മാര്‍ 1890-ല്‍ വിലക്കുവാങ്ങി ,വിന്റ്‌റില്‍ ,നൊര്‍ഡന്‍ എന്നിവരായിരുന്നു അവര്‍.

വന്‍തോതില്‍ വന ഭാഗങ്ങള്‍ തോട്ടങ്ങള്‍ ആക്കപ്പെട്ടു .ഈ പ്രദേശത്തെ കൃഷിയിടമാക്കി മാറ്റാന്‍ ഇവരെ സഹായിക്കാന്‍ ഒരു വിദഗ്ദന്‍ ഉണ്ടായിരുന്നു. സി. എ കാര്‍വര്‍ മാര്‍ഷ് ! കാര്‍വര്‍ ഒരു വിദഗ്ദ്ധനായ പ്ലാന്റര്‍ മാത്രമായിരുന്നില്ല, നാട്ടിലെ തദ്ദേശവാസികളുമായി നല്ല ബസം ഉണ്ടാക്കാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞു. Father of anamalasi എന്നും കാര്‍വര്‍ അറിയപെടുന്നു.

വാല്‍പാറയിലെ തോട്ടങ്ങളുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്ന കാര്‍വര്‍.തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും വാല്‍പാറയില്‍ ചെലവഴിച്ച കാര്‍വര്‍ ഊട്ടിയില്‍ വെച്ച് മരണപ്പെട്ടു ( 1862-1934). 1897 ഫെബ്രുവരി മുതല്‍ 1934 വരെ നീണ്ട 36 വര്‍ഷം വാല്‍പാറയുടെ പ്ലാന്റേഷന്‍ വികസനത്തിന് വേണ്ടി
നല്‍കിയ കാര്‍വറുടെ മനോഹരമായ സ്മാരകമാണ് ഇന്നത്തെ വാല്‍ പാറ.

ഇത്തവണ വാല്‍പാറയില്‍ താമസിച്ചത് ഒരു ടീ എസ്‌റ്റേറ്റ് ബംഗ്ലാവിലായിരുന്നു. മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് ഹോട്ടലുകള്‍ കുറവാണ് ഇവിടെ. കൂടുതലും സ്വകാര്യ ബംഗ്ലാവുകളോ മറ്റോ ആണ്. ട്രിപ്പ് അഡൈ്വസര്‍ വാല്‍പാറയിലും പരിസര എദേശങ്ങളിലും 21 താമസ സൗകര്യങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഊട്ടിയെ പോലെ വന്‍തോതില്‍ നഗരവല്‍ക്കരണം നടന്നിട്ടില്ല എന്നതു തന്നെയാണ് വാല്‍പാറയുടെ ദ്രശ്യ മനോഹാരിത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരഞ്ഞുപറഞ്ഞിട്ടും ആരും ചെവിക്കൊണ്ടില്ല ... പ്രിയപ്പെട്ടവളെ അവസാനമായൊന്നു കാണാനാകാതെ നമ്പി രാജേഷ് യാത്രയായി.... എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം മൂലം തളര്‍ന്നു വീണ ഭര്‍ത്താവിന്റെയടുത്തെത്താ  (12 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്രിക സമര്‍പ്പിക്കും... യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവരുടെ അകമ്പടിയോടെയായിരിക്കും ഇന  (49 minutes ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരം മഴ മുടക്കി... ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്ലിന്റെ പ്ലേ ഓഫ് കാണാതെ പുറത്ത്...  (1 hour ago)

ഇരട്ടക്കൊലക്കേസിലെ പ്രതിയായ യുവാവ് പൊലീസിനെ വെട്ടിച്ച് ഓടി വീണത് കിണറ്റില്‍.... ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഇട്ടുകൊടുത്ത് പ്രതിയെ മുകളിലെത്തിച്ച് അറസ്റ്റു ചെയ്തു  (1 hour ago)

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി  (1 hour ago)

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (5 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (6 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (6 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (6 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (7 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (8 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (8 hours ago)

Malayali Vartha Recommends