Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

പറശ്ശിനിക്കടവിലേത് വെറുമൊരു സ്‌നേക്ക്പാര്‍ക്കല്ല!

26 AUGUST 2017 12:22 PM IST
മലയാളി വാര്‍ത്ത

തീയില്‍ കുരുത്തത്; ഇതില്‍ കൂടുതല്‍ പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല.രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 1993-ല്‍ കത്തിയമര്‍ന്ന പാര്‍ക്ക് ഇന്ന് മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാണ്. സ്‌നേക്ക് പാര്‍ക്കാണെങ്കിലും പാമ്പുകള്‍ മാത്രമല്ല ഇവിടെയുളളത്. മീനുകള്‍ മുതല്‍ എമുവരെ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നീര്‍ക്കോലി മുതല്‍ കൂടുകൂട്ടി മുട്ടയിടുന്ന ലോകത്തിലെ ഏക പാമ്പായ രാജവെമ്പാല വരെ ഇവിടെയുണ്ട്. വിഷ പാമ്പുകളില്‍ ഏറ്റവും നീളം കൂടിയ പാമ്പായ രാജവെമ്പാലയുടെ ഭക്ഷണം മറ്റ് പാമ്പുകളാണ്. ഇതിന്റെ നീളം മനസ്സിലാക്കണമെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള 3.5 മീറ്റര്‍ നീളമുളള രാജവെമ്പാലയുടെ പൊഴിഞ്ഞ പടം കണ്ടാല്‍ മതി.

സ്‌നേക്ക് പാര്‍ക്കില്‍ പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് മറൈന്‍ അക്വേറിയമാണ്. വിവിധ തരം മീനുകള്‍, കടല്‍ക്കുതിര, നക്ഷത്ര ആമ, കടല്‍ത്താമര എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപാമ്പ്, കാട്ടു പാമ്പ്, മണ്ഡലി, ചുരുട്ട മണ്ഡലി, ഇരുതലയന്‍, വെളളിക്കെട്ടന്‍ തുടങ്ങി പലതരം പാമ്പുകളുടെ സ്വഭാവവും രീതികളും വിവരിച്ച് പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം കൃത്യമായി പ്രദര്‍പ്പിച്ചിട്ടുണ്ട്. പാമ്പുകളുടെ പ്രത്യേകതകള്‍ വിദഗ്ധര്‍ നേരിട്ട് വിവരിച്ചു തരികയും അവബോധം വളര്‍ത്താന്‍ വി!ഡിയോകള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്.

പാമ്പിന്റെയും പുറ്റിന്റെയും ശില്‍പങ്ങള്‍ നിര്‍മ്മിച്ച് മനോഹരമാക്കിയിട്ടുളള പാര്‍ക്ക് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കും. മുതല, മയില്‍, കാട്ടുപൂച്ച, മുളളന്‍പന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു, കുറുനരി, കൃഷ്ണപരുന്ത്, ദേശാടനകൊക്ക്, മീന്‍ മൂങ്ങ, താറാവ്, അരയന്നം, പരുന്ത്, വെളളി മൂങ്ങ എന്നിവയൊക്കെയുള്ള ഒരു കൊച്ചു മൃഗശാലയാണിത്. ഔഷധച്ചെടികളും മരങ്ങളും നിറഞ്ഞ കുളിര്‍മയേറിയ അന്തരീക്ഷത്തില്‍ മൂന്ന് ഏക്കറിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

പാര്‍ക്കൊക്കെ കണ്ടു നടന്നു ക്ഷീണിച്ചു വരുമ്പോള്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ഊഞ്ഞാലും സീസോയുമുണ്ട്. പഴയകാല കടയെ അനുസ്മരിപ്പിക്കുന്ന മുട്ടായി പീടികയില്‍ നിന്ന് 'ലൈറ്റായി' എന്തെങ്കിലും കഴിക്കാം. റിലാക്‌സ് ചെയ്ത് ഭക്ഷണം കഴിക്കാന്‍ മനോഹരമായ ഒരു കോഫി ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്.

1982-ല്‍ പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ കീഴില്‍ എം.വി രാഘവന്‍ ആരംഭിച്ചതാണ് ഈ പാര്‍ക്ക്. പാമ്പു കടിയേറ്റ് വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്ന രോഗികളോടൊപ്പം കടിച്ച പാമ്പിനെയും ആളുകള്‍ വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏത് പാമ്പാണ് എന്നറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്തുവാനുമാണ് സ്‌നേക്ക് പാര്‍ക്ക് ആരംഭിച്ചത്.

1993-ല്‍ എം.വി.ആറിനോടുളള രാഷ്ട്രീയ പോരാട്ട സംഘര്‍ഷത്തിന്റെ ഫലമായി പാര്‍ക്കിന് തീയിട്ടപ്പോള്‍ പാമ്പും മുതലയും പക്ഷികളുമടക്കം നൂറുകണക്കിന് ജീവികളാണ് കത്തിയമര്‍ന്നത്. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അനധികൃത മൃഗശാലയെന്ന് ആരോപിച്ച് 2000-ല്‍ സ്‌നേക്ക് പാര്‍ക്ക് പൂട്ടി.

അന്നത്തെ നടപടിയില്‍ 69 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. നിയമ പോരാട്ടങ്ങളിലൂടെയാണ് പാര്‍ക്ക് വീണ്ടും തുറക്കാനായത്. മൃഗശാല അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി.

കണ്ണൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ധര്‍മ്മശാലയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വിദ്യാര്‍ത്ഥികളെ മാത്രമല്ല വിനോദസഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ പറശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമായതു കൊണ്ടു തന്നെ ക്ഷേത്രം സന്ദര്‍ശിച്ചു വരുന്നവര്‍ ഇവിടം സന്ദര്‍ശിക്കുന്നു.

രാവിലെ 9 മുതല്‍ 5.45 വരെയാണ് പ്രദര്‍ശനം സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 20 രൂപയുമാണ് പ്രവേശഫീസ്. സ്‌കൂള്‍ വിനോദ യാത്രാസംഘങ്ങളിലെ കുട്ടികള്‍ക്ക് ഒരാള്‍ക്ക് 15 രൂപ നല്‍കിയാല്‍ മതി. മൂന്നുവയസ്സുവരെ പ്രവേശനം സൗജന്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (30 minutes ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (57 minutes ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (1 hour ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (1 hour ago)

വയോധിക മരിച്ചു....  (1 hour ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (1 hour ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (2 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (2 hours ago)

തിങ്കളാഴ്ച പാർലമെന്റ്‌ വളപ്പിൽ പ്രതിഷേധിക്കും...  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം..  (2 hours ago)

ഇന്ത്യക്ക് തകർപ്പൻ ജയം...  (2 hours ago)

വായു മലിനീകരണം രൂക്ഷം...  (3 hours ago)

തൊഴിൽ വിജയം, ധനനേട്ടം, ശത്രു നാശം, കീർത്തി, ഭാഗ്യാനുഭവങ്ങൾ എന്നിവ ഉണ്ടാകും.  (3 hours ago)

യു.ഡി.എഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...  (3 hours ago)

Malayali Vartha Recommends