Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

പറശ്ശിനിക്കടവിലേത് വെറുമൊരു സ്‌നേക്ക്പാര്‍ക്കല്ല!

26 AUGUST 2017 12:22 PM IST
മലയാളി വാര്‍ത്ത

തീയില്‍ കുരുത്തത്; ഇതില്‍ കൂടുതല്‍ പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിനെ വിശേഷിപ്പിക്കാന്‍ കഴിയില്ല.രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ 1993-ല്‍ കത്തിയമര്‍ന്ന പാര്‍ക്ക് ഇന്ന് മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമാണ്. സ്‌നേക്ക് പാര്‍ക്കാണെങ്കിലും പാമ്പുകള്‍ മാത്രമല്ല ഇവിടെയുളളത്. മീനുകള്‍ മുതല്‍ എമുവരെ ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

നീര്‍ക്കോലി മുതല്‍ കൂടുകൂട്ടി മുട്ടയിടുന്ന ലോകത്തിലെ ഏക പാമ്പായ രാജവെമ്പാല വരെ ഇവിടെയുണ്ട്. വിഷ പാമ്പുകളില്‍ ഏറ്റവും നീളം കൂടിയ പാമ്പായ രാജവെമ്പാലയുടെ ഭക്ഷണം മറ്റ് പാമ്പുകളാണ്. ഇതിന്റെ നീളം മനസ്സിലാക്കണമെങ്കില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ള 3.5 മീറ്റര്‍ നീളമുളള രാജവെമ്പാലയുടെ പൊഴിഞ്ഞ പടം കണ്ടാല്‍ മതി.

സ്‌നേക്ക് പാര്‍ക്കില്‍ പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് മറൈന്‍ അക്വേറിയമാണ്. വിവിധ തരം മീനുകള്‍, കടല്‍ക്കുതിര, നക്ഷത്ര ആമ, കടല്‍ത്താമര എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മലമ്പാമ്പ്, മൂര്‍ഖന്‍, അണലി, പച്ചിലപാമ്പ്, കാട്ടു പാമ്പ്, മണ്ഡലി, ചുരുട്ട മണ്ഡലി, ഇരുതലയന്‍, വെളളിക്കെട്ടന്‍ തുടങ്ങി പലതരം പാമ്പുകളുടെ സ്വഭാവവും രീതികളും വിവരിച്ച് പ്രത്യേകം സൂക്ഷിച്ചിട്ടുണ്ട്. പാമ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം കൃത്യമായി പ്രദര്‍പ്പിച്ചിട്ടുണ്ട്. പാമ്പുകളുടെ പ്രത്യേകതകള്‍ വിദഗ്ധര്‍ നേരിട്ട് വിവരിച്ചു തരികയും അവബോധം വളര്‍ത്താന്‍ വി!ഡിയോകള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്.

പാമ്പിന്റെയും പുറ്റിന്റെയും ശില്‍പങ്ങള്‍ നിര്‍മ്മിച്ച് മനോഹരമാക്കിയിട്ടുളള പാര്‍ക്ക് കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ഒരു പോലെ ആകര്‍ഷിക്കും. മുതല, മയില്‍, കാട്ടുപൂച്ച, മുളളന്‍പന്നി, ഉടുമ്പ്, ആമ, മരപ്പട്ടി, തൊപ്പിക്കുരങ്ങ്, എമു, കുറുനരി, കൃഷ്ണപരുന്ത്, ദേശാടനകൊക്ക്, മീന്‍ മൂങ്ങ, താറാവ്, അരയന്നം, പരുന്ത്, വെളളി മൂങ്ങ എന്നിവയൊക്കെയുള്ള ഒരു കൊച്ചു മൃഗശാലയാണിത്. ഔഷധച്ചെടികളും മരങ്ങളും നിറഞ്ഞ കുളിര്‍മയേറിയ അന്തരീക്ഷത്തില്‍ മൂന്ന് ഏക്കറിലാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.

പാര്‍ക്കൊക്കെ കണ്ടു നടന്നു ക്ഷീണിച്ചു വരുമ്പോള്‍ കുട്ടികള്‍ക്ക് ഉല്ലസിക്കാന്‍ ഊഞ്ഞാലും സീസോയുമുണ്ട്. പഴയകാല കടയെ അനുസ്മരിപ്പിക്കുന്ന മുട്ടായി പീടികയില്‍ നിന്ന് 'ലൈറ്റായി' എന്തെങ്കിലും കഴിക്കാം. റിലാക്‌സ് ചെയ്ത് ഭക്ഷണം കഴിക്കാന്‍ മനോഹരമായ ഒരു കോഫി ഷോപ്പും ഇവിടെ ഒരുക്കിയിട്ടുണ്ട്.

1982-ല്‍ പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രത്തിന്റെ കീഴില്‍ എം.വി രാഘവന്‍ ആരംഭിച്ചതാണ് ഈ പാര്‍ക്ക്. പാമ്പു കടിയേറ്റ് വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കുന്ന രോഗികളോടൊപ്പം കടിച്ച പാമ്പിനെയും ആളുകള്‍ വിഷചികിത്സാ കേന്ദ്രത്തില്‍ എത്തിക്കാറുണ്ടായിരുന്നു. കടിച്ചത് ഏത് പാമ്പാണ് എന്നറിയാനായിരുന്നു ഇത്. ഇവയെ സംരക്ഷിക്കാനും പാമ്പുകളെക്കുറിച്ച് അവബോധം വളര്‍ത്തുവാനുമാണ് സ്‌നേക്ക് പാര്‍ക്ക് ആരംഭിച്ചത്.

1993-ല്‍ എം.വി.ആറിനോടുളള രാഷ്ട്രീയ പോരാട്ട സംഘര്‍ഷത്തിന്റെ ഫലമായി പാര്‍ക്കിന് തീയിട്ടപ്പോള്‍ പാമ്പും മുതലയും പക്ഷികളുമടക്കം നൂറുകണക്കിന് ജീവികളാണ് കത്തിയമര്‍ന്നത്. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും അനധികൃത മൃഗശാലയെന്ന് ആരോപിച്ച് 2000-ല്‍ സ്‌നേക്ക് പാര്‍ക്ക് പൂട്ടി.

അന്നത്തെ നടപടിയില്‍ 69 മൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. നിയമ പോരാട്ടങ്ങളിലൂടെയാണ് പാര്‍ക്ക് വീണ്ടും തുറക്കാനായത്. മൃഗശാല അതോറിറ്റിയുടെ അംഗീകാരം കൂടി ലഭിച്ചതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി.

കണ്ണൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ ധര്‍മ്മശാലയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വിദ്യാര്‍ത്ഥികളെ മാത്രമല്ല വിനോദസഞ്ചാരികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു. പ്രസിദ്ധമായ പറശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപമായതു കൊണ്ടു തന്നെ ക്ഷേത്രം സന്ദര്‍ശിച്ചു വരുന്നവര്‍ ഇവിടം സന്ദര്‍ശിക്കുന്നു.

രാവിലെ 9 മുതല്‍ 5.45 വരെയാണ് പ്രദര്‍ശനം സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 20 രൂപയുമാണ് പ്രവേശഫീസ്. സ്‌കൂള്‍ വിനോദ യാത്രാസംഘങ്ങളിലെ കുട്ടികള്‍ക്ക് ഒരാള്‍ക്ക് 15 രൂപ നല്‍കിയാല്‍ മതി. മൂന്നുവയസ്സുവരെ പ്രവേശനം സൗജന്യമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (1 hour ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (2 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (3 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (3 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (4 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (4 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (4 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (5 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (5 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (6 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (6 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (6 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (6 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (6 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (6 hours ago)

Malayali Vartha Recommends