Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

മണ്‍റോ തുരുത്തിന്റെ സൗന്ദര്യം...

29 AUGUST 2017 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍

സന്ദര്‍ശകരുടെ ശ്രദ്ധയ്ക്ക്.... ഊട്ടി, കൊടൈക്കനാല്‍ എന്നീ വിനോദസഞ്ചാര മേഖലകള്‍ സന്ദര്‍ശിക്കണമെങ്കില്‍ ഇന്ന് മുതല്‍ ഇ-പാസ് നിര്‍ബന്ധം....ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യവാഹനങ്ങള്‍ക്കും ഇ-പാസ് വേണം

ഊട്ടി പുഷ്പമേള മേയ് 10ന് ... 126ാമത് പുഷ്പ പ്രദര്‍ശനത്തിന് ഊട്ടി സസ്യോദ്യാനം പതിനായിരക്കണക്കിന് പൂക്കളാല്‍ അലംകൃതമായി... പുഷ്പമേള ആസ്വദിക്കാന്‍ വിദേശികളടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്കേറുന്നു

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചപ്പ് നിറഞ്ഞൊരു സുന്ദരഗ്രാമം. തനിഗ്രാമീണതയും, പ്രകൃതിയുടെ വശ്യതയും കണ്‍കുളിര്‍ക്കെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് ഈ ചെറുദ്വീപ്. സൗന്ദര്യവും സങ്കടവും ഇഴുകിചേര്‍ന്ന ചെറു തുരുത്തിലെ കാണാകാഴ്ചകളിലേക്ക് ഒരു യാത്ര നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അറിയണം.

കൊല്ലം ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 15 കിലോമീറ്റര്‍ മാറി കല്ലടയാറിന്റെയും അഷ്ടമുടിക്കായലിന്റെയും ഒത്ത മധ്യത്തില്‍ ഒരായിരം വിസ്മയക്കാഴ്ച്ചകളുമായി നമ്മളെ വരവേല്‍ക്കുകയാണ് ശാന്തസുന്ദരമായ മണ്‍റോതുരുത്ത്. മനസ്സ് നിറയുന്ന ഒരുപിടി കാഴ്ചകള്‍ ഇവിടെ കാണാം. ഈ തുരുത്തുകള്‍ക്കിടയിലൂടെ ജീവനാഡി പോലെ വളഞ്ഞും പുളഞ്ഞും ഒഴുകിക്കൊണ്ടിരിക്കുന്ന നൂറുകണക്കിന് കൈത്തോടുകള്‍..!!

കരയില്‍ നിറയെ ഫലവൃക്ഷങ്ങള്‍.. !വിവിധ നിറങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന സസ്യലതാദികള്‍..!! കരിമീനും കൊഞ്ചും ജെല്ലി ഫിഷും നീന്തിത്തുടിക്കുന്ന ഇടത്തോടുകള്‍..!! മീന്‍ കോരിയെടുത്തു വരുന്ന കൊച്ചു വള്ളങ്ങള്‍, ഇരപിടിക്കുന്ന നീര്‍കാക്കകള്‍, അപൂര്‍വയിനം പക്ഷിക്കൂട്ടങ്ങള്‍..!!തുരുത്തുകള്‍ക്ക് അതിര്‍ത്തിയായി തെങ്ങിന്‍തോപ്പുകളും പൂക്കള്‍ നിറഞ്ഞ ചെടികളും..!! നീല നിറത്തിലുള്ള വലകള്‍ കൊണ്ട് മേല്‍ക്കൂരയുണ്ടാക്കിയ ചെമ്മീന്‍ കെട്ടുകള്‍..!! തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ അകലങ്ങളിലേക്ക് നീണ്ടു പോവുന്ന ചെമ്മണ്‍ പാതകള്‍..!! കൊച്ചു കൊച്ചു കുടിലുകള്‍.. ഓടു മേഞ്ഞ ചെറിയ വീടുകള്‍..!! ഇതിനെല്ലാം പുറമേ ഒരുപറ്റം നിഷ്‌കളങ്കരായ ആളുകളും ഒപ്പം ചേര്‍ന്ന് മണ്രോയെ അതിമനോഹരം ആക്കിയിരിക്കുന്നു.. !!

യാത്രാപ്രേമികളുടെ സ്വപനഭൂമിയാണ് മണ്രോ തുരുത്ത്. പോസ്റ്ററുകളില്‍ കാണുന്ന പ്രകൃതി ചിത്രങ്ങളെ വെല്ലുന്ന ദൃശ്യ വിസ്മയം.. പച്ച കലര്‍ന്ന സുവര്‍ണ നിറത്തിന്റെ വിവിധ വര്‍ണ്ണങ്ങളില്‍.. ഈ യാത്രക്ക് ഏറ്റവും അനുയോജ്യമായ സമയം രാവിലെ ആറു മണിയാണ്. ആ സമയത്ത് പോയാല്‍ സൂര്യോദയം അതിസുന്ദരമായി ആസ്വദിക്കാം. വെയില്‍ ചൂടാവുന്നതിനു മുമ്പ് യാത്ര കഴിഞ്ഞു തിരിച്ചെത്തുകയും ചെയ്യാം. മൂന്നു മണിക്കൂറെങ്കിലും എടുക്കും തുരത്തുകള്‍ ചുറ്റിയടിച്ച് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങിയെത്താന്‍.

സായാഹ്നങ്ങളിലാണെങ്കില്‍ ചക്രവാളത്തിലേക്ക് മടങ്ങുന്ന സൂര്യന്റെ സുവര്‍ണ്ണ രശ്മികള്‍ തീര്‍ക്കുന്ന സുന്ദരകാഴ്ചകള്‍ കണ്ണുകള്‍ക്ക് മറ്റൊരു ദൃശ്യ വിരുന്നായിരിക്കും. ആയിരം രൂപക്ക് താഴെയാണ് ഒരു തോണിയുടെ ചാര്‍ജ്ജ്. എട്ടു മുതല്‍ പത്ത് പേര്‍ക്ക് വരെ പോവാം. ഷെയര്‍ ചെയ്‌തെടുത്താല്‍ ഒരാള്‍ക്ക് നൂറു രൂപയേ വരൂ. പക്ഷെ അവിടെ കാണുന്ന കാഴ്ചകള്‍ വിലമതിക്കാനാവാത്തതാണ്.

മൂന്നു വശവും കല്ലടയാര്‍ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മണ്‍റോ തുരുത്തിനെ. ഒരു വശം മാത്രം അഷ്ടമുടിക്കായലിനു വിട്ടു കൊടുത്തിട്ടുണ്ട്. കേണല്‍ ജോണ്‍ മണ്രോ എന്നാ സമര്‍ത്ഥനും പുരോഗമന വാദിയുമായിരുന്ന തിരിവിതാംകൂര്‍ ദിവാനോടുള്ള ആദരസൂചകമായാണ് ഈ പേര് നല്‍കിയത്. എണ്ണായിരത്തോളം ജനങ്ങളും മൂവായിരത്തോളം കുടുംബങ്ങളും മണ്രോ തുരുത്ത് എന്ന ഈ ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്നു എന്നാണ് ഏകദേശ കണക്ക്.

തോണികള്‍ വലിയ പുഴയില്‍ നിന്നും ചെറിയ തോടിലെക്ക് തിരിയുമ്പോള്‍ എക്‌സ്പ്രസ് ഹൈവേയില്‍ നിന്നും പോക്കറ്റ് റോഡിലേക്ക് കയറിയ പോലെ. ജലപാതയുടെ വീതി കുറയും തോറും കാഴ്ച്ചയുടെ ഭംഗി കൂടും.ഏകദേശം അഞ്ചു മീറ്റര്‍ മാത്രം വീതിയുള്ള തോടിനിരുവശവും തനി നാടന്‍ കാഴ്ചകളാണ്. കാഴ്ചകള്‍ കൂടുതല്‍ അടുത്തേക്ക് വരുന്നതു പോലെ തോന്നും.

തീരങ്ങളില്‍ നിന്നും വെള്ളത്തിലേക്ക് തല നീട്ടിയിരിക്കുന്ന ചെടികളും പൂക്കളും. കരയിലെ പച്ചപ്പിന്റെ പതിപ്പാണോ എന്നറിയില്ല അരുവിയിലെ വെള്ളം പോലും പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ഒഴുക്ക് നിലച്ച് നിശ്ചലമായിരിക്കുന്ന ജലോപരിതലം കണ്ണാടി പോലെ തിളങ്ങും. കരയിലെ ചെടികളുടെയും ചെമ്പരത്തിപ്പൂക്കളുടെയും പുറത്തേക്ക് ചാഞ്ഞിരിക്കുന്ന തെങ്ങുകളുടെയും പ്രതിബിംബം അതേപടി വെള്ളത്തിലും കാണാം. ചിലയിടങ്ങളില്‍ ഇരുവശങ്ങളില്‍ നിന്നും അരുവിയിലേക്ക് നീണ്ടു കിടക്കുന്ന ചെടികള്‍ യാത്രികര്‍ക്ക് മുകളില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂ പന്തല്‍ ഒരുക്കിയ പോലെ തോന്നി. അതി സുന്ദരമായ കാഴ്ചകളാണ് ഇതെല്ലാം.


നീളം കൂടിയ മുളക്കമ്പ് തോടിന്റെ ആഴങ്ങളിലേക്ക് കുത്തിയിറക്കി മുമ്പോട്ട് നയിച്ച് കൊണ്ടിരിക്കവെ തോണിക്കാര്‍ തുരുത്തിന്റെ ചരിത്രവും സൗന്ദര്യവും വര്‍ണ്ണിക്കാന്‍ സമയം കണ്ടെത്താറുണ്ട്. വെള്ളത്തില്‍ മുങ്ങിത്തപ്പി കക്ക വാരുന്നവരും ആഴങ്ങളില്‍ നിന്ന് കറുത്ത നിറത്തിലുള്ള എക്കലും വാരി ജീവിത മാര്‍ഗ്ഗം തേടുന്ന മണ്രോ നിവാസികളെയും ഒക്കെ തോണിയാത്രയില്‍ കാണാം.കൃഷി ഉല്പന്നങ്ങളുമായി അതിരാവിലെ ചെറു വള്ളത്തില്‍ തുഴഞ്ഞുപോകുന്ന സാധാരണക്കാരും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

മണ്രോ എന്നാല്‍ ഏതൊരു യാത്രാപ്രേമിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരായിരം കാഴ്ചകളാല്‍ സമ്പന്നമാണ് മണ്രോയിലെ തുരുത്തുകള്‍. മുമ്പോട്ടുള്ള യാത്രയില്‍ തുരുത്തുകളെ പരസ്പരം ബന്ധിപ്പിച്ചു കൊണ്ട് പാലങ്ങള്‍ കാണാം.. ചെറുതും വലുതുമായവ. ചിലത് കോണ്‍ക്രീറ്റ് കൊണ്ട് നിര്‍മ്മിച്ചതാണെങ്കില്‍ മറ്റു ചിലത് തെങ്ങ് പോലുള്ള മരത്തടികള്‍ കൊണ്ട് ഉണ്ടാക്കിയതാണ്.

ഇത്തരം പാലത്തിനടിയിലൂടെ പോവുമ്പോള്‍ എല്ലാവരും തലകുനിച്ച് തോണിക്കുള്ളിലേക്ക് ഊര്‍ന്നിറങ്ങും. അരുവിയിലേക്ക് നീണ്ടു കിടക്കുന്ന ചെടികളെ വകഞ്ഞു മാറ്റിയുമുള്ള യാത്ര ഓരോ നിമിഷവും പുതിയ പുതിയ അനുഭൂതി പകര്‍ന്നു തരും. യാത്രയിലുടനീളം മണ്‍റോയുടെ പച്ചപ്പും തണലും കനാലും നിറഞ്ഞുനിന്നു. സമയം പോവുന്നത് അറിയുകയേയില്ല.

എങ്കിലും ഇടയ്‌ക്കൊരു ചായ കുടിക്കണമെന്നു തോന്നിയാല്‍ ഷോപ്പുകള്‍ക്ക് അരികു ചേര്‍ത്ത് നിര്‍ത്തിത്തരും.
കനാലില്‍ നിന്നും കൂടുതല്‍ ഇടുങ്ങിയ കൈത്തോട്ടിലെക്ക് തോണികള്‍ തിരിയുമ്പോള്‍ ഒന്ന് കൈ നീട്ടിയാല്‍ രണ്ടു ഭാഗത്തെയും കരകള്‍ തൊടാം എന്ന പോലെ ആയിമാറും. ഇടുങ്ങിയ തൊടുകളിലൂടെയും പച്ചപ്പുല്ലുകള്‍ നിറഞ്ഞ അരികുകള്‍ക്കിടയിലൂടെയും ഞെരുങ്ങിയ തോട്ടിലെ ഇടുങ്ങിയ വളവുകളിലും തോണിയെ മെരുക്കാന്‍ നല്ലൊരു തോണിക്കാരനു മാത്രമേ കഴിയൂ.

തുരുത്തിലെ അരുവികളില്‍ നിന്നും വലിയൊരു സിമന്റ് പാലത്തിനടിയിലൂടെ കടന്നാല്‍ അഷ്ടമുടിക്കായലിലേക്ക് പ്രവേശിക്കുകയായി. കേരളത്തിന്റെ തന്നെ അഭിമാനമായ ഈ കായലിന്റെ പ്രൗഡമായ ഓളപ്പരപ്പിലൂടെ കൊച്ചു വള്ളങ്ങള്‍ക്ക് യാത്ര തുടരാം. അഷ്ടമുടിയിലെ സവാരി കഴിഞ്ഞ് തോണി തുരുത്തിലെ കനാലുകളിലെക്ക് തന്നെ മടങ്ങിയെത്തും.

കണ്ണുകള്‍ക്ക് വിരുന്നേകുന്ന കാഴ്ചകള്‍ മുന്നിലൂടെ വന്നുപൊയ്‌ക്കൊകൊണ്ടിരിക്കും. കയറു പിരിക്കുന്ന കേന്ദ്രങ്ങള്‍... ചകിരിയുടെ നിറം പൂശിയ വീടുകളും കാഴ്ചകളും അങ്ങനെ അനവധി നിരവധി. പാകമാക്കിയ ചകിരിക്കൂട്ടം ഒരു യന്ത്രത്തിലൂടെ കയറിയിറങ്ങി വരുമ്പോഴേക്കും നല്ല അസ്സല്‍ കയര്‍ റെഡിയാവുകയായിരുന്നു. അവിടെയെല്ലാം വള്ളം നിര്‍ത്തി മതിയാവോളം ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താം.

യാത്രയ്‌ക്കൊടുവില്‍ കണ്ണില്‍ പതിഞ്ഞ കാഴ്ചകള്‍ ഒന്ന് കൂടി മനസ്സിലേക്ക് ആവാഹിക്കാം. പച്ചപ്പ് നിറഞ്ഞ തുരുത്തുകളില്‍ നമുക്ക് നഷ്ടപെട്ട നമ്മുടെ കുട്ടിക്കാലം ആണ് മനസ്സിലേക്കോടി എത്തുക.. കേരളം എന്ന പേരിനു ശരിയായ അര്‍ത്ഥം ഉള്‍കൊള്ളുന്ന സന്മനസുകളുടെ ഒരു ഗ്രാമം.. പൂക്കളും ചെടികളും അരുവികളും കിളികളും ഒക്കെയായി പച്ചപ്പ് നിറഞ്ഞ ഒരു ഫ്രെയിം..! നന്മകളാല്‍ സമൃദ്ധമായ ഒരു തനി നാട്ടിന്‍പുറം..!!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖജനാവിൽ നിന്നും ചെലവാക്കിയത്  (14 minutes ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (22 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (26 minutes ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (28 minutes ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (33 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (55 minutes ago)

വിറങ്ങലിച്ച് മുംബൈ നഗരം  (1 hour ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (1 hour ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (1 hour ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (1 hour ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (2 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (2 hours ago)

Malayali Vartha Recommends