Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

സന്ദര്‍ശകരെ വിവിധ കാലഘട്ടങ്ങളിലേക്കു കൂട്ടികൊണ്ടു പോകുന്ന കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ്

11 SEPTEMBER 2017 05:12 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റേതായ ഓര്‍മ്മകളുടെയും ശേഷിപ്പുകളുടെയും, അവ ചിലപ്പോള്‍ വെറും ഒരു തടിയുടെ ചെറു കഷ്ണമോ അല്ലെങ്കില്‍ തീര്‍ത്തും വിചിത്രമായ അസ്ഥിശകലമോ ആകാം, മനോഹരവും അസാധാരണവുമായ ലോകത്തേയ്ക്കുള്ള വാതായനമാണ് 'കേരളം'. ഏഴായിരം ചതുരശ്രഅടി സ്ഥലത്ത് 'പാര്‍ക്ക് വ്യൂ ബംഗ്ലാവ്' എന്ന പേരിലുള്ള പൈതൃക നിര്‍മ്മിതിയില്‍, പരന്നു കിടക്കുന്ന കേരള ചരിത്രം മനസ്സിലാക്കാന്‍ ഇവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും കഴിയും. കേരളത്തിന്റേതായ പാരമ്പര്യശൈലിയിലും വിദേശ ശൈലിയിലും നിര്‍മ്മിച്ച അനന്യവും അനിതരസാധാരണവുമായ ഇടനാഴികളും വിസ്മയകരമായ തൂണുകളും തടികൊണ്ടുള്ള സോപാന പംക്തികളും സന്ദര്‍ശകരെ വിവിധ കാലഘട്ടങ്ങളിലേക്കു കൂട്ടികൊണ്ടു പോയി കേരളത്തിന്റെ ആത്മാവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.

കേരളത്തിലെ വിനോദ സഞ്ചാര വകുപ്പും സാംസ്‌കാരിക വകുപ്പും സഹകരിച്ചു നടത്തുന്ന ഈ മ്യൂസിയം പ്രമേയപരമായി പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന കേരളത്തിലെ ആദ്യ മ്യൂസിയമാണിത്.

തിരുവിതാംകൂര്‍ രാജ്യഭരണത്തിലെ ചീഫ് സെക്രട്ടറിയുടെ പൈതൃക മഹത്വമുള്ള വസതിയാണ് പിന്നീട് 'കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ്' ആയി രൂപം പ്രാപിച്ചത്. അതി പ്രാചീനകാലം മുതല്‍ നവയുഗം വരെയുള്ള കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ പലതരം വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തെ വെങ്കല ശില്പങ്ങള്‍, പുരാതന നാണയങ്ങള്‍, ചിത്രകലകള്‍, തടിയിലുള്ള ശില്പകലകള്‍, കല്ലിലെ കൊത്തുപണികള്‍, നവീന ശിലായുഗത്തിന്റെ ദൃഷ്ടാന്തങ്ങള്‍, ഇരുമ്പ് യുഗത്തിലെ ശവസംസ്‌കാര സാമഗ്രികള്‍ എന്നിവ കൂടാതെ കല, ശില്‍പകല, ജീവിതചര്യ, ശൈലി, പാരമ്പര്യം തുടങ്ങി അന്നത്തെ സാംസ്‌കാരിക തലങ്ങളിലേക്ക് വെളിച്ചം വീശുന്ന പല വസ്തുക്കളുടേയും വന്‍ ശേഖരം തന്നെ ഇവിടെ കാണാം.

പ്രദര്‍ശന വസ്തുക്കളോടൊപ്പം അതിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇതിനോട് അഭിരുചിയുള്ള സന്ദര്‍ശകര്‍ക്ക് ഏറെ സഹായകമാകുന്നു. കൂടാതെ അവരുടെ സൗകര്യാര്‍ത്ഥം മള്‍ട്ടീമീഡിയ സിസ്റ്റം, ടച്ച് സ്‌ക്രീന്‍ കിയോസ്‌ക് പോലെയുള്ള മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍:

നവീന ശിലായുഗത്തിലെ കല്ലുമഴു.
ഇരുമ്പ് യുഗത്തിലെ ശവസംസ്‌കാരങ്ങള്‍ക്കുപയോഗിച്ചിരുന്ന ജാറുകളും, പാത്രങ്ങളും.
പണ്ടു തന്നെ കേരളത്തിന് റോമുമായി സമുദ്രവ്യാപര ബന്ധം ഉണ്ടായിരുന്നു എന്നതിനു തെളിവായി സൂക്ഷിക്കുന്ന 'ദിനറി' എന്ന റോമന്‍ വെളളി നാണയം.
പനയോലയിലും ചെമ്പു തളികയിലുമായി മലയാളത്തിലും സംസ്‌കൃതത്തിലും എഴുതിയ കൈയ്യെഴുത്തുകള്‍
14-ാം നൂറ്റാണ്ടിലെ തടിയില്‍ കൊത്തിയ ബ്രഹ്മാവിന്റെ രൂപം.
16-ാം നൂറ്റാണ്ടില്‍ കല്ലില്‍ നിര്‍മ്മിച്ച ശിവനും ഭൂതഗണങ്ങളും
16-ാം നൂറ്റാണ്ടിലെ വെങ്കലത്തില്‍ രൂപം നല്‍കിയ താണ്ഡവ നൃത്തം ചെയ്യുന്ന നടരാജ രൂപം.
കോട്ടയം തലയോലപറമ്പിലെ പുണ്ഡരികപുരം ക്ഷേത്രത്തിലെ 17-ാം നൂറ്റാണ്ടിലുള്ള മ്യൂറല്‍ ചിത്രങ്ങള്‍ (ചുവര്‍ ചിത്രങ്ങള്‍)
ടെറാ കോട്ടയിലുള്ള തംബുരു
തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.ടി. മാധവറാവുവിന്റെ ഉടവാള്‍.
കേരളത്തിന്റെ തനതായ നാലുകെട്ടും അടുക്കളയും.
സന്ദര്‍ശകരുടെ അറിവിലേക്ക്

ഗ്രൂപ്പ് റിസര്‍വേഷന്‍ ആവശ്യമുള്ളവര്‍ റിസപ്ഷനില്‍ ബന്ധപ്പെടുക.
വാഹനങ്ങള്‍ നേപ്പിയര്‍ മ്യൂസിയത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
മ്യൂസിയത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
മ്യൂസിയത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങളും പുകവലിയും അനുവദിക്കുന്നതല്ല.
മ്യൂസിയത്തില്‍ വീഡിയോ റിക്കോര്‍ഡിംഗിങ്ങില്‍ നിയന്ത്രണമുണ്ടായിരിക്കും.

ടിക്കറ്റു നിരക്കുകള്‍

മുതിര്‍ന്നവര്‍ക്ക് 20 രൂപ, കുട്ടികള്‍ക്ക് ( 5 മുതല്‍ 12 വയസ്സുവരെ) 10 രൂപ,വിദേശികള്‍ക്ക് 200 രൂപ, വിദേശിയരായ കുട്ടികള്‍ക്ക് 50 രൂപ, സ്റ്റില്‍ ക്യാമറ 25 രൂപ
സന്ദര്‍ശന സമയം: രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെ (ഇടവേള ഉച്ചക്ക് 1 മുതല്‍ 2 വരെ)

അവധി ദിനങ്ങള്‍: തിങ്കളാഴ്ചയും പൊതുഒഴിവു ദിവസങ്ങളും

അഡ്രസ്
കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്റ് ഹെറിറ്റേജ്
പാര്‍ക്ക് വ്യൂ
വികാസ് ഭവന്‍
തിരുവനന്തപുരം 695033
ഫോണ്‍ +91 471 2320231 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയുടെ അര്‍ബുദ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം  (1 hour ago)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി സംഘടനയിലെ പ്രശ്‌നങ്ങള്‍ പറയുന്ന രീതി മാറണമെന്ന് ദിലീപ്  (2 hours ago)

സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്  (2 hours ago)

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (2 hours ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (2 hours ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (3 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (4 hours ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (4 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (6 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (6 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (6 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (6 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (7 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (8 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (8 hours ago)

Malayali Vartha Recommends