Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മനോഹരമായ കടല്‍കാഴ്ചകളുടെ സ്വര്‍ഗമൊരുക്കുന്നു മുതലപ്പൊഴി

04 JANUARY 2018 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..

അ​ട​ച്ചി​ട്ടി​രു​ന്ന ഇ​ര​വി​കു​ളം ദേ​ശീ​യോ​ദ്യാ​നം ഇന്ന് തുറന്നു...

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്.... ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...

തേയിലത്തോട്ടങ്ങൾക്കിടയിൽ മനംകവരുന്ന കാഴ്ചയായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്ത മരങ്ങൾ ... മൂന്നാറിൽ തിരക്കേറുന്നു.....

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലെ കായലും കടലും സംഗമിക്കുന്ന പ്രകൃതിദത്ത പൊഴിയാണ് 'മുതലപ്പൊഴി'. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പ്രകൃതിദത്ത പൊഴിയിലേക്കെത്തുന്ന ജലാശയത്തില്‍ പണ്ട് മുതലകള്‍ ഉണ്ടായിരുന്നെന്നും അവ ആളുകളെ ആക്രമിച്ചിരുന്നെന്നും കേട്ടുകേള്‍വിയുണ്ട്. എന്നാല്‍ ഇന്ന് മുതലപ്പൊഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. പെരുമാതുറ, താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇവിടൊരു പാലം കൂടി വന്നപ്പോള്‍ മനോഹരമായ കടല്‍ കാഴ്ചകള്‍ കൂടി കാണാന്‍ അവസരമുണ്ടായിരിക്കുകയാണ്.

ഫിഷിങ് ഹാര്‍ബര്‍ ലക്ഷ്യമിട്ട് ആരംഭിച്ച മുതലപ്പൊഴി പദ്ധതി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. പൊഴിയെ അഴിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി നടക്കുന്നത്. കടലിലേക്ക് ഇരുവശത്തുമായി പുലിമുട്ടുകള്‍ (പാറയിലോ സിമന്റിലോ ഉള്ള വലിയ കഷ്ണങ്ങള്‍) തെളിച്ച് കടലിലേക്ക് രണ്ടു പാതകള്‍ നിര്‍മ്മിച്ചു. അശാസ്ത്രീയ നിര്‍മ്മാണം കാരണം താഴംപള്ളി, അഞ്ചുതെങ്ങ് ഭാഗത്തെ കടല്‍ത്തീരം കടല്‍ കവര്‍ന്നെന്നും പെരുമാതുറ ഭാഗത്ത് കടല്‍ത്തീരം കൂടുതല്‍ വിസ്തൃതമായെന്നും ഇവിടുത്തെ പഴമക്കാര്‍ പറയുന്നു.

ഏകദേശം അരകിലോമീറ്ററിലധികം നീളമുള്ള രണ്ട് പാതകളിലൂടെ കടലിലേക്ക് നടക്കാം. ചെറുവാഹനങ്ങളും പോകുമെങ്കിലും കരിങ്കല്ലു തെളിച്ച വഴിയായതിനാല്‍ വാഹനത്തിലുള്ള യാത്ര അത്ര സുഖകരമാകില്ല. താഴംപള്ളി ഭാഗത്താണെങ്കില്‍ വാഹനം പാലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്ത് പാലത്തിനടിയിലൂടെ നടന്ന് കടല്‍ കാഴ്ചകള്‍ കാണാന്‍ നീങ്ങാം. പെരുമാതുറ ഭാഗത്ത് പാലത്തിന് കീഴെയായി പാര്‍ക്കിങ് സൗകര്യമുണ്ട്.

ഈ പാതകളിലൂടെ നടന്നു തുടങ്ങുമ്പോള്‍അഞ്ചുതെങ്ങ് കായലാണ് തുടക്കത്തില്‍ കാണുന്നത്. കിഴക്ക് ഭാഗത്തുള്ളവര്‍ അതിനെ കഠിനംകുളം കായലെന്നും പറയും. പണ്ട് സ്വാഭാവികമായി മണ്ണുമൂടി കായലും കടലും ചേരാതെ വേര്‍പിരിയുന്ന പ്രതിഭാസം ഇവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം കടലിലേക്ക് വന്നുചേരുന്ന സമയത്ത് ഇരു കരകളെയും ബന്ധിപ്പിച്ച് പാലം പോലെ ഒരു മണ്‍ത്തിട്ട തനിയെ പൊന്തിവരുമായിരുന്നു. ഇതിലൂടെ സഞ്ചാരവുമാകാം. മഴക്കാലത്ത് ഈ മണ്‍ത്തിട്ട തകര്‍ത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിയില്ലെങ്കില്‍ അക്കരെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുമായിരുന്നു. എന്നാല്‍ ഫിഷിങ് ഹാര്‍ബറിന്റെ പണി ആരംഭിച്ചതോടെ ഇത്തരമൊരു പ്രകൃതിദത്ത പ്രതിഭാസം ഇല്ലാതായി. ഈ പാതയുടെ പകുതിയെത്തുമ്പോള്‍ തന്നെ കടലിന്റെ ചൊരുക്കും ആര്‍ത്തലയ്ക്കുന്ന തിരമാലകളുമൊക്കെ നമുക്ക് അനുഭവിക്കാനാവും.

പുലിമുട്ടുകളില്‍ ആഞ്ഞടിച്ചുയരുന്ന തിരമാലകളെ കണ്ട്‌കൊണ്ട് ഈ പാതയുടെ അങ്ങേയറ്റം വരെ പോകാം. അവിടെ അപായസൂചന ബോര്‍ഡുകള്‍ കാണാം. മുമ്പ് ഇവിടുത്തെ മുനമ്പിലെ കല്ലുകളില്‍ ഇരുന്ന യുവാക്കള്‍ കടലില്‍ വീണു പോയിരുന്നു. അതിനാല്‍ അവിടേക്ക് ഇപ്പോള്‍ പ്രവേശനമില്ല. വലിയ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി നിന്ന് കടല്‍കാറ്റ് കൊള്ളാം. പാറകളില്‍ ഇരിക്കുകയും. ചിത്രങ്ങള്‍ പകര്‍ത്തുകയുമാവാം.

അവധി ദിവസങ്ങളില്‍ ഇവിടുത്തെ ബീച്ചിലും നല്ല തിരക്കാണ്. പ്രത്യേകിച്ച് പെരുമാതുറ ഭാഗത്തെ ബീച്ചില്‍. അവിടെയാണ് ബീച്ചിന് കൂടുതല്‍ സ്ഥലസൗകര്യമുള്ളത്. കടല്‍ പാതയിലൂടെ തിരികെ നടന്ന് പകുതിയെത്തുമ്പോള്‍ ബീച്ചിലേക്ക് ഇറങ്ങാന്‍ വഴിയുണ്ടാകും. ഇവിടെ നിന്നും ബീച്ചിലേക്ക് ഇറങ്ങി ഉല്ലസിക്കാം. വൈകുന്നേരങ്ങളില്‍ ഇവിടെ പട്ടം പറത്താന്‍ എത്തുന്നവരും കുറവല്ല. താഴംപള്ളി ഭാഗത്തും ബീച്ചിലേക്ക് പോകാം. ഇവിടെ ബീച്ചിന് സമീപത്തായി മണലില്‍ പടര്‍ന്നു കിടക്കുന്ന പച്ചപ്പ് മാത്രമുള്ള ചെടികള്‍ കാണാം. വിവാഹ പാര്‍ട്ടിക്കാര്‍ തങ്ങളുടെ വിഡിയോകളുടെ ഫോട്ടോഷൂട്ടിന്റെയും സ്ഥിരം കേന്ദ്രമാക്കി ഈ ഇടത്തെ മാറ്റിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇവിടം ഇപ്പോള്‍ തന്നെ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി വിനോദസഞ്ചാര പദ്ധതികള്‍ സര്‍ക്കാര്‍ ഈ മേഖലയിലേക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, വര്‍ക്കല പാപനാശം ബീച്ച്, ശാര്‍ക്കര ക്ഷേത്രം, കഠിനകുളം ക്ഷേത്രം എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വേറെയും ഇതിനടുത്തായി ഉണ്ട്.

പെരുമാതുറ മുതലപ്പൊഴി ടൂറിസ്റ്റ് വില്ലേജില്‍ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഉണ്ട്. പുളുന്തുരുത്തി കടവിനോട് ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം. പെരുമാതുറ പാലത്തിന് അടുത്തല്ലാതെ മറ്റൊരു ബോട്ട് സര്‍വീസ് കൂടി നിലവിലുണ്ട്. ചിറയിന്‍കീഴ് പണ്ടകശാലയില്‍ ജലോത്സവം നടക്കുന്ന കടവില്‍ എത്തിയാല്‍ ഇവിടെ നിന്നും മുതലപ്പൊഴിയിലേക്ക് ബോട്ടില്‍ യാത്ര ചെയ്യാം.

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവര്‍ കണിയാപുരം കഠിനംകുളം വഴി അല്ലെങ്കില്‍ ശംഖുമുഖം ബീച്ച് റോഡ് വഴി പെരുമാതുറ എത്താം. ചിറയിന്‍കീഴാണ് റെയില്‍ മാര്‍ഗം വരുന്നവര്‍ക്ക് ഏറ്റവുമടുത്ത റെയില്‍വേ സ്‌റ്റേഷന്‍.വര്‍ക്കല ഭാഗത്ത് നിന്നും വരുന്നവര്‍ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പെരുമാതുറ എത്തുക. കൊല്ലം വഴി വരുന്നവര്‍ ആലംകോട്-മണനാക്ക്-അഞ്ചുതെങ്ങ് വഴി പെരുമാതുറ എത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (1 hour ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (2 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (2 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (3 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (3 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (5 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (5 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (6 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (7 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (7 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (7 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (7 hours ago)

Malayali Vartha Recommends