Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

മനോഹരമായ കടല്‍കാഴ്ചകളുടെ സ്വര്‍ഗമൊരുക്കുന്നു മുതലപ്പൊഴി

04 JANUARY 2018 03:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലെ കായലും കടലും സംഗമിക്കുന്ന പ്രകൃതിദത്ത പൊഴിയാണ് 'മുതലപ്പൊഴി'. പേരു സൂചിപ്പിക്കുന്നത് പോലെ ഈ പ്രകൃതിദത്ത പൊഴിയിലേക്കെത്തുന്ന ജലാശയത്തില്‍ പണ്ട് മുതലകള്‍ ഉണ്ടായിരുന്നെന്നും അവ ആളുകളെ ആക്രമിച്ചിരുന്നെന്നും കേട്ടുകേള്‍വിയുണ്ട്. എന്നാല്‍ ഇന്ന് മുതലപ്പൊഴി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാര മേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്. പെരുമാതുറ, താഴംപള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഇവിടൊരു പാലം കൂടി വന്നപ്പോള്‍ മനോഹരമായ കടല്‍ കാഴ്ചകള്‍ കൂടി കാണാന്‍ അവസരമുണ്ടായിരിക്കുകയാണ്.

ഫിഷിങ് ഹാര്‍ബര്‍ ലക്ഷ്യമിട്ട് ആരംഭിച്ച മുതലപ്പൊഴി പദ്ധതി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞു. പൊഴിയെ അഴിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ വര്‍ഷങ്ങളായി നടക്കുന്നത്. കടലിലേക്ക് ഇരുവശത്തുമായി പുലിമുട്ടുകള്‍ (പാറയിലോ സിമന്റിലോ ഉള്ള വലിയ കഷ്ണങ്ങള്‍) തെളിച്ച് കടലിലേക്ക് രണ്ടു പാതകള്‍ നിര്‍മ്മിച്ചു. അശാസ്ത്രീയ നിര്‍മ്മാണം കാരണം താഴംപള്ളി, അഞ്ചുതെങ്ങ് ഭാഗത്തെ കടല്‍ത്തീരം കടല്‍ കവര്‍ന്നെന്നും പെരുമാതുറ ഭാഗത്ത് കടല്‍ത്തീരം കൂടുതല്‍ വിസ്തൃതമായെന്നും ഇവിടുത്തെ പഴമക്കാര്‍ പറയുന്നു.

ഏകദേശം അരകിലോമീറ്ററിലധികം നീളമുള്ള രണ്ട് പാതകളിലൂടെ കടലിലേക്ക് നടക്കാം. ചെറുവാഹനങ്ങളും പോകുമെങ്കിലും കരിങ്കല്ലു തെളിച്ച വഴിയായതിനാല്‍ വാഹനത്തിലുള്ള യാത്ര അത്ര സുഖകരമാകില്ല. താഴംപള്ളി ഭാഗത്താണെങ്കില്‍ വാഹനം പാലത്തിന് സമീപത്ത് പാര്‍ക്ക് ചെയ്ത് പാലത്തിനടിയിലൂടെ നടന്ന് കടല്‍ കാഴ്ചകള്‍ കാണാന്‍ നീങ്ങാം. പെരുമാതുറ ഭാഗത്ത് പാലത്തിന് കീഴെയായി പാര്‍ക്കിങ് സൗകര്യമുണ്ട്.

ഈ പാതകളിലൂടെ നടന്നു തുടങ്ങുമ്പോള്‍അഞ്ചുതെങ്ങ് കായലാണ് തുടക്കത്തില്‍ കാണുന്നത്. കിഴക്ക് ഭാഗത്തുള്ളവര്‍ അതിനെ കഠിനംകുളം കായലെന്നും പറയും. പണ്ട് സ്വാഭാവികമായി മണ്ണുമൂടി കായലും കടലും ചേരാതെ വേര്‍പിരിയുന്ന പ്രതിഭാസം ഇവിടെ ഉണ്ടായിരുന്നു. ഇവയെല്ലാം കടലിലേക്ക് വന്നുചേരുന്ന സമയത്ത് ഇരു കരകളെയും ബന്ധിപ്പിച്ച് പാലം പോലെ ഒരു മണ്‍ത്തിട്ട തനിയെ പൊന്തിവരുമായിരുന്നു. ഇതിലൂടെ സഞ്ചാരവുമാകാം. മഴക്കാലത്ത് ഈ മണ്‍ത്തിട്ട തകര്‍ത്ത് കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിയില്ലെങ്കില്‍ അക്കരെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകുമായിരുന്നു. എന്നാല്‍ ഫിഷിങ് ഹാര്‍ബറിന്റെ പണി ആരംഭിച്ചതോടെ ഇത്തരമൊരു പ്രകൃതിദത്ത പ്രതിഭാസം ഇല്ലാതായി. ഈ പാതയുടെ പകുതിയെത്തുമ്പോള്‍ തന്നെ കടലിന്റെ ചൊരുക്കും ആര്‍ത്തലയ്ക്കുന്ന തിരമാലകളുമൊക്കെ നമുക്ക് അനുഭവിക്കാനാവും.

പുലിമുട്ടുകളില്‍ ആഞ്ഞടിച്ചുയരുന്ന തിരമാലകളെ കണ്ട്‌കൊണ്ട് ഈ പാതയുടെ അങ്ങേയറ്റം വരെ പോകാം. അവിടെ അപായസൂചന ബോര്‍ഡുകള്‍ കാണാം. മുമ്പ് ഇവിടുത്തെ മുനമ്പിലെ കല്ലുകളില്‍ ഇരുന്ന യുവാക്കള്‍ കടലില്‍ വീണു പോയിരുന്നു. അതിനാല്‍ അവിടേക്ക് ഇപ്പോള്‍ പ്രവേശനമില്ല. വലിയ പാറക്കെട്ടുകള്‍ക്ക് മുകളില്‍ കയറി നിന്ന് കടല്‍കാറ്റ് കൊള്ളാം. പാറകളില്‍ ഇരിക്കുകയും. ചിത്രങ്ങള്‍ പകര്‍ത്തുകയുമാവാം.

അവധി ദിവസങ്ങളില്‍ ഇവിടുത്തെ ബീച്ചിലും നല്ല തിരക്കാണ്. പ്രത്യേകിച്ച് പെരുമാതുറ ഭാഗത്തെ ബീച്ചില്‍. അവിടെയാണ് ബീച്ചിന് കൂടുതല്‍ സ്ഥലസൗകര്യമുള്ളത്. കടല്‍ പാതയിലൂടെ തിരികെ നടന്ന് പകുതിയെത്തുമ്പോള്‍ ബീച്ചിലേക്ക് ഇറങ്ങാന്‍ വഴിയുണ്ടാകും. ഇവിടെ നിന്നും ബീച്ചിലേക്ക് ഇറങ്ങി ഉല്ലസിക്കാം. വൈകുന്നേരങ്ങളില്‍ ഇവിടെ പട്ടം പറത്താന്‍ എത്തുന്നവരും കുറവല്ല. താഴംപള്ളി ഭാഗത്തും ബീച്ചിലേക്ക് പോകാം. ഇവിടെ ബീച്ചിന് സമീപത്തായി മണലില്‍ പടര്‍ന്നു കിടക്കുന്ന പച്ചപ്പ് മാത്രമുള്ള ചെടികള്‍ കാണാം. വിവാഹ പാര്‍ട്ടിക്കാര്‍ തങ്ങളുടെ വിഡിയോകളുടെ ഫോട്ടോഷൂട്ടിന്റെയും സ്ഥിരം കേന്ദ്രമാക്കി ഈ ഇടത്തെ മാറ്റിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇവിടം ഇപ്പോള്‍ തന്നെ വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നിരവധി വിനോദസഞ്ചാര പദ്ധതികള്‍ സര്‍ക്കാര്‍ ഈ മേഖലയിലേക്ക് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നും നടപ്പിലാക്കിയിട്ടില്ല. അഞ്ചുതെങ്ങ് കോട്ട, ലൈറ്റ് ഹൗസ്, വര്‍ക്കല പാപനാശം ബീച്ച്, ശാര്‍ക്കര ക്ഷേത്രം, കഠിനകുളം ക്ഷേത്രം എന്നിങ്ങനെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വേറെയും ഇതിനടുത്തായി ഉണ്ട്.

പെരുമാതുറ മുതലപ്പൊഴി ടൂറിസ്റ്റ് വില്ലേജില്‍ വിനോദസഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഉണ്ട്. പുളുന്തുരുത്തി കടവിനോട് ചേര്‍ന്നാണ് ഇതിനുള്ള സൗകര്യം. പെരുമാതുറ പാലത്തിന് അടുത്തല്ലാതെ മറ്റൊരു ബോട്ട് സര്‍വീസ് കൂടി നിലവിലുണ്ട്. ചിറയിന്‍കീഴ് പണ്ടകശാലയില്‍ ജലോത്സവം നടക്കുന്ന കടവില്‍ എത്തിയാല്‍ ഇവിടെ നിന്നും മുതലപ്പൊഴിയിലേക്ക് ബോട്ടില്‍ യാത്ര ചെയ്യാം.

തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവര്‍ കണിയാപുരം കഠിനംകുളം വഴി അല്ലെങ്കില്‍ ശംഖുമുഖം ബീച്ച് റോഡ് വഴി പെരുമാതുറ എത്താം. ചിറയിന്‍കീഴാണ് റെയില്‍ മാര്‍ഗം വരുന്നവര്‍ക്ക് ഏറ്റവുമടുത്ത റെയില്‍വേ സ്‌റ്റേഷന്‍.വര്‍ക്കല ഭാഗത്ത് നിന്നും വരുന്നവര്‍ അഞ്ചുതെങ്ങ് ബീച്ച് റോഡ് വഴി പെരുമാതുറ എത്തുക. കൊല്ലം വഴി വരുന്നവര്‍ ആലംകോട്-മണനാക്ക്-അഞ്ചുതെങ്ങ് വഴി പെരുമാതുറ എത്തുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (19 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (31 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (50 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (54 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends