Widgets Magazine
03
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...


ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...


അടുത്ത മാര്‍പാപ്പ ഇന്ത്യയില്‍ നിന്നോ അതോ കേരളത്തില്‍ നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കും മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്..


പാകിസ്താനില്‍ ആഭ്യന്തര കലാപം.. മാംഗോച്ചര്‍ നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര്‍ ഏറ്റെടുത്തു.. ആര്‍മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പാക് സൈനികര്‍ കൊല്ലപ്പെട്ടു..


കേരളത്തില്‍ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത...

കുറുവയിലേക്ക് വിരുന്നെത്തുന്ന വര്‍ണ്ണക്കൂട്ടം

24 MARCH 2018 01:03 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ ലോക പ്രശസ്തമായ ദ്വീപ് സമൂഹങ്ങളില്‍ പലതിലേക്കും ഇനിയും ആളുകള്‍ക്ക് എത്തിപ്പെടാനാകില്ല. 950 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു കുറുവ ദ്വീപ്. ചെറുതും വലുതുമായ നൂറ്റി അമ്പതോളം ദ്വീപുകളാണ് കുറുവയിലുള്ളത്. കുറുമ ദ്വീപാണ് കുറുവ ദ്വീപായി പരിണമിച്ചതെന്നാണ് പേര് സംബന്ധിച്ച ഒരു വാദം. കുറുമര്‍ വയനാട്ടിലെ ഗോത്രവിഭാഗമാണ്. കുറുവയ്ക്ക് സമീപം പാക്കത്താണ് കുറുമ രാജാവ് താമസിക്കുന്നത്. കുറുവയിലെ പല ദ്വീപുകളിലും ആളുകള്‍ക്ക് എത്തിച്ചേരാനാകില്ല. ആളുകള്ക്കായി തുറന്നു കൊടുത്തിട്ടുള്ളത് കുറച്ച് ദ്വീപുകള്‍ മാത്രമാണ്. വയനാടിന്റെ പരിസ്ഥിതിയിലും ജൈവസമ്പത്തിലും കുറുവയ്ക്കുള്ള സ്ഥാനം എത്രയോ വലുതാണ്.കബനിയിലെ ഡെല്‍്റ്റ കാരണം നിത്യഹരിത വനമേഖല കൂടിയാണ് കുറുവ. ഔഷധ സസ്യങ്ങളുടെ കലവറ. അപൂര്‍വ്വയിനം പക്ഷികളുടെ ആവാസ സ്ഥാനം. അവിടേയ്ക്കാണ് ചിത്രശലഭങ്ങളെ തേടി പോകുന്നത്.

കുറുവയുടെ പുറം ചട്ടയിലൊന്നും ചിത്രശലഭങ്ങളെ കാണാനാകില്ല. പക്ഷേ അവരെവിടെയുണ്ടാകുമെന്ന് ദ്വീപിലെ വാച്ചര്‍്മാര്‍ക്ക് കൃത്യമായി അറിയാം. അവരെ ശബ്ദം കൊണ്ട് പോലും അലോസരപ്പെടുത്താന്‍ പാടില്ല.കാരണം അത് അവരുടെ ആവാസവ്യവസ്ഥയും നമ്മള്‍ അവിടെ വിരുന്നുകാരുമാണ്.

രാജ്യങ്ങള്‍ പിന്നിട്ട് ദേശാടനം നടത്തുന്ന പൂമ്പാറ്റകളുണ്ടെന്ന് പറഞ്ഞാല്‍ പെട്ടന്ന് വിശ്വസിക്കാനാവില്ല. ഈ ഇത്തിരിക്കുഞ്ഞന്മാര്‍ ദേശാടനം നടത്തുകയോ എന്ന് അത്ഭുതപ്പെടും. പക്ഷേ അതാണ് സത്യം. മൊണാര്‍ക്ക് എന്ന് വിളിക്കുന്ന ചിത്രശലഭങ്ങളാണ് ഏറ്റവും വലിയ ദേശാടന പൂമ്പാറ്റകള്‍. നാലായിരം കിലോമീറ്ററാണ് ഇവര്‍ പിന്നിടുന്നത്. നിര്‍ത്താതെ ആയിരം കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മൊണാര്‍ക്കുകള്‍ ്ക്കാവും. വടക്കന്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ തണുപ്പ് തേടി മെക്‌സിക്കോയുടെ ശൈത്യമേഖലയിലേക്ക് ദേശാടനം നടത്തുന്നവരാണ് മൊണാര്‍ക്കുകള്‍. ഇവരുടെ സഞ്ചാരം തുടങ്ങുന്നത് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ്.നവംബറോടെ മെക്‌സിക്കന്‍ ശൈത്യ മേഖലകളിലേക്ക് മൊണാര്‍ക്കുകള്‍ എത്തിച്ചേരും.അവിടെ അനുകൂല കാലാവസ്ഥയില്‍ കഴിച്ചു കൂട്ടുന്ന മൊണാര്‍ക്കുകള്‍ മാര്‍ച്ചില്‍ തിരികെ യാത്ര തുടങ്ങും.പക്ഷേ ഒരു കാര്യമുള്ളത് പുറപ്പെട്ട പൂമ്പാറ്റകളാവില്ല തിരികെയെത്തുക എന്നതാണ്. സെപ്തംബറിലോ ഒക്ടോബറിലോ വടക്കന്‍ കാനഡയില്‍ നിന്ന് പുറപ്പെടുന്ന പൂമ്പാറ്റകളുടെ നാലാം തലമുറയില്‍പ്പെട്ടവയായിരിക്കും മെക്‌സിക്കോയില്‍ നിന്ന് തിരികെ കാനഡയിലേക്ക് പോരുന്നത്. അതാണ് അവയുടെ ദേശാടനചക്രം.

കുറുവയിലേക്ക് ചിത്രശലഭങ്ങള്‍ കുളിര്‍ തേടിയെത്തുന്നത് നവംബര്‍-ഡിസംബര്‍ മാസത്തിലാണ്. കൂര്‍ഗ് മലനിരകളില്‍ നിന്നാണ് വയനാട്ടിലേക്കുള്ള ദേശാടനപാത ആരംഭിക്കുന്നത്. നിറയെ പൂമ്പാറ്റകള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്ന മാന്ത്രികമരം പെട്ടെന്നാണ് കണ്ണില്‍പ്പെടുക. ചിറകടിച്ച് ചിറകടിച്ച് അവരിങ്ങനെ സന്തോഷിക്കുകയാണ്.ഒരു മരം നിറയെ ഇലകള്‍ കാണാനാവാത്തത്ര, സൂചികുത്താന്‍ ഇടമില്ലാത്തത്ര പൂമ്പാറ്റകള്‍ ഉണ്ടാവും. ആ കാഴ്ച എത്ര കണ്ടാലും മതി വരില്ല. ഒരൊറ്റ പൂമ്പാറ്റയെ കണ്ടാല്‍ തന്നെ കുട്ടിക്കാലം മനസിലേക്ക് പാഞ്ഞുവരും.അപ്പോഴാണ് പതിനായിരക്കണക്കിന് പൂമ്പാറ്റകളെ ഒന്നിച്ച് മുന്നില്‍ കാണാന്‍ കിട്ടുന്നത്. ഇടയ്ക്ക് കാറ്റൊന്ന് വീശുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ഇളകും.അപ്പോഴേക്കും ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഒന്നിച്ചിളകും.എന്നിട്ടവ അന്തരീക്ഷത്തില്‍ പറന്ന് നില്‍ക്കും.ചിലതൊക്കെ താഴെ വീഴും.പിന്നെ ചിലത് ചിലന്തിവലയില്‍ അകപ്പെടും.ആ മരത്തിന്റെ ചുറ്റും തറയില്‍ നൂറ് കണക്കിന് ചിത്രശലഭങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്നതും കണ്ണില്‍പ്പെടും.


മാന്ത്രിക ലോകത്തെത്തിയതുപോലെ മനസുകൊണ്ട് നമുക്കും പറന്ന് നടക്കാം. നിശബ്ദതയില്‍ , മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചരിച്ചെത്തുന്ന സൂര്യപ്രകാശത്തിലൂടെ പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ നമുക്ക് മുകളില്‍ വട്ടമിട്ട് പറക്കും. അവയുടെ ചിറകുകളില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളങ്ങുന്നു. കറുപ്പും വെളുപ്പും നീലയുമെല്ലാം ചേര്‍ന്ന് പ്രകൃതി തന്നെ ഒരുക്കിയ ഒരു പെയിന്റിംഗ്. അത്രമേല്‍ സുന്ദരമാണ് ആ കാഴ്ച. കണ്ടാലും കണ്ടാലും കൊതിതീരില്ല.

കൂര്‍ഗില്‍ നിന്ന് പുറപ്പെട്ട് ആറളം വഴിയാണ് പൂമ്പാറ്റകള്‍ കുറുവയിലേക്ക് എത്തുന്നത്.ഇവിടെ നിന്ന് നിലമ്പൂര്‍ വനമേഖല വഴി സൈലന്റ് വാലിയിലേക്ക് പോകും. ഇതാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശലഭപാത. ജനുവരിയോടെ കേരളത്തിലെ മിക്ക വനമേഖലയിലും കാടുകള്‍ ഇലപൊഴിക്കും. എന്നാല്‍ കുറുവ നിത്യഹരിതമായതിനാല്‍ ചിത്രശലഭങ്ങള്‍ക്ക് ഇഷ്ടകേന്ദ്രമാണ്. പുതിയ ഇലകള്‍ പൊടിച്ചതിന് ശേഷം മാത്രമേ കുറുവയിലെ മരങ്ങള്‍ പഴയ ഇല പൊഴിക്കാറുള്ളൂ. തളിരിലകള്‍ കളിക്കുകയുമാവാം. ഒപ്പം തണുപ്പും കിട്ടും. ഇതാണ് കുറുവചിത്രശലങ്ങളുടെ ഇഷ്ടകേന്ദ്രമാകുന്നതിന് പിന്നിലെ കാരണം.

മെക്‌സിക്കോയിലെ മൊണാര്‍ക്കുകളെപ്പോലെ കുറുവയിലേക്ക് എത്തുന്നത് ബ്ലൂ ടൈഗറും , ഡാര്‍ക്ക് ബ്ലൂ ടൈഗറുമാണ്.അവരെക്കൂടാതെ 197 ഇനം പൂമ്പാറ്റകളെക്കൂടി കുറുവയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലതാകട്ടെ അപൂര്‍വ്വയിനം പൂമ്പാറ്റകളുമാണ്. കേരളത്തില്‍ 40 ഇനം പൂമ്പാറ്റകളാണ് ദേശാടനത്തില്‍ ഏര്‍പ്പെടുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദേശാടന കാലത്ത് കുറുവയില്‍ ഇവയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ മൊത്തം ശലഭ ദേശാടനപാതകളെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ക്കുന്നവര്‍ പറയുന്നത്. എങ്കിലും അജ്ഞാതമായ ഏതോ കാരണം കൊണ്ട് എല്ലാവര്‍ഷവും പൂമ്പാറ്റകള്‍ കിലോമീറ്ററുകള്‍ നീളുന്ന ശലഭപാതകള്‍ താണ്ടി കുറുവയിലേക്ക് വിരുന്നെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് പേവിഷബാധയേറ്റ കുട്ടി ഗുരുതരാവസ്ഥയില്‍; വാക്‌സിന്‍ എടുത്തിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ഡോക്ടര്‍  (44 minutes ago)

അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെ  (1 hour ago)

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...  (1 hour ago)

ചക്ക വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം  (1 hour ago)

ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയത്; അവസാനമായി വീഡിയോ കോൾ...  (1 hour ago)

ഫാസിലിന്റെ കൊലപാതകം: മുഖ്യപ്രതി ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍  (1 hour ago)

തീപിടിത്തമുണ്ടായ സംഭവം: വിശദമായ പരിശോധനയ്ക്കു ശേഷമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂവെന്ന് മന്ത്രി  (1 hour ago)

പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതി; തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലെ ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ  (1 hour ago)

സാങ്കേതിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി ഉണ്ടായ സംഭവത്തില്‍ എന്താണ് കാരണമെന്നത് സാങ്കേതിക പരിശോധനയ്ക്ക് ശേഷമേ മനസിലാക്കാന്‍ സാധിക്കൂവെന്ന് ആരോഗ്യ വകുപ്പ് മ  (1 hour ago)

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴ തുടരും; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത  (2 hours ago)

അറബ് രാജ്യങ്ങളിൽ ഷെഹ്ബാസ് ഷെരീഫ്  (2 hours ago)

ദേശീയ സുരക്ഷയെക്കരുതി പാക്കിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ  (2 hours ago)

ഇനി നാലു ദിവസങ്ങള്‍ ബാക്കി  (3 hours ago)

കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി  (3 hours ago)

PAKISTAN പാക്കിസ്ഥാനില്‍ ആഭ്യന്തര കലാപം;  (3 hours ago)

Malayali Vartha Recommends