Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കുറുവയിലേക്ക് വിരുന്നെത്തുന്ന വര്‍ണ്ണക്കൂട്ടം

24 MARCH 2018 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

വയനാട്ടിലെ ലോക പ്രശസ്തമായ ദ്വീപ് സമൂഹങ്ങളില്‍ പലതിലേക്കും ഇനിയും ആളുകള്‍ക്ക് എത്തിപ്പെടാനാകില്ല. 950 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു കുറുവ ദ്വീപ്. ചെറുതും വലുതുമായ നൂറ്റി അമ്പതോളം ദ്വീപുകളാണ് കുറുവയിലുള്ളത്. കുറുമ ദ്വീപാണ് കുറുവ ദ്വീപായി പരിണമിച്ചതെന്നാണ് പേര് സംബന്ധിച്ച ഒരു വാദം. കുറുമര്‍ വയനാട്ടിലെ ഗോത്രവിഭാഗമാണ്. കുറുവയ്ക്ക് സമീപം പാക്കത്താണ് കുറുമ രാജാവ് താമസിക്കുന്നത്. കുറുവയിലെ പല ദ്വീപുകളിലും ആളുകള്‍ക്ക് എത്തിച്ചേരാനാകില്ല. ആളുകള്ക്കായി തുറന്നു കൊടുത്തിട്ടുള്ളത് കുറച്ച് ദ്വീപുകള്‍ മാത്രമാണ്. വയനാടിന്റെ പരിസ്ഥിതിയിലും ജൈവസമ്പത്തിലും കുറുവയ്ക്കുള്ള സ്ഥാനം എത്രയോ വലുതാണ്.കബനിയിലെ ഡെല്‍്റ്റ കാരണം നിത്യഹരിത വനമേഖല കൂടിയാണ് കുറുവ. ഔഷധ സസ്യങ്ങളുടെ കലവറ. അപൂര്‍വ്വയിനം പക്ഷികളുടെ ആവാസ സ്ഥാനം. അവിടേയ്ക്കാണ് ചിത്രശലഭങ്ങളെ തേടി പോകുന്നത്.

കുറുവയുടെ പുറം ചട്ടയിലൊന്നും ചിത്രശലഭങ്ങളെ കാണാനാകില്ല. പക്ഷേ അവരെവിടെയുണ്ടാകുമെന്ന് ദ്വീപിലെ വാച്ചര്‍്മാര്‍ക്ക് കൃത്യമായി അറിയാം. അവരെ ശബ്ദം കൊണ്ട് പോലും അലോസരപ്പെടുത്താന്‍ പാടില്ല.കാരണം അത് അവരുടെ ആവാസവ്യവസ്ഥയും നമ്മള്‍ അവിടെ വിരുന്നുകാരുമാണ്.

രാജ്യങ്ങള്‍ പിന്നിട്ട് ദേശാടനം നടത്തുന്ന പൂമ്പാറ്റകളുണ്ടെന്ന് പറഞ്ഞാല്‍ പെട്ടന്ന് വിശ്വസിക്കാനാവില്ല. ഈ ഇത്തിരിക്കുഞ്ഞന്മാര്‍ ദേശാടനം നടത്തുകയോ എന്ന് അത്ഭുതപ്പെടും. പക്ഷേ അതാണ് സത്യം. മൊണാര്‍ക്ക് എന്ന് വിളിക്കുന്ന ചിത്രശലഭങ്ങളാണ് ഏറ്റവും വലിയ ദേശാടന പൂമ്പാറ്റകള്‍. നാലായിരം കിലോമീറ്ററാണ് ഇവര്‍ പിന്നിടുന്നത്. നിര്‍ത്താതെ ആയിരം കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മൊണാര്‍ക്കുകള്‍ ്ക്കാവും. വടക്കന്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ തണുപ്പ് തേടി മെക്‌സിക്കോയുടെ ശൈത്യമേഖലയിലേക്ക് ദേശാടനം നടത്തുന്നവരാണ് മൊണാര്‍ക്കുകള്‍. ഇവരുടെ സഞ്ചാരം തുടങ്ങുന്നത് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ്.നവംബറോടെ മെക്‌സിക്കന്‍ ശൈത്യ മേഖലകളിലേക്ക് മൊണാര്‍ക്കുകള്‍ എത്തിച്ചേരും.അവിടെ അനുകൂല കാലാവസ്ഥയില്‍ കഴിച്ചു കൂട്ടുന്ന മൊണാര്‍ക്കുകള്‍ മാര്‍ച്ചില്‍ തിരികെ യാത്ര തുടങ്ങും.പക്ഷേ ഒരു കാര്യമുള്ളത് പുറപ്പെട്ട പൂമ്പാറ്റകളാവില്ല തിരികെയെത്തുക എന്നതാണ്. സെപ്തംബറിലോ ഒക്ടോബറിലോ വടക്കന്‍ കാനഡയില്‍ നിന്ന് പുറപ്പെടുന്ന പൂമ്പാറ്റകളുടെ നാലാം തലമുറയില്‍പ്പെട്ടവയായിരിക്കും മെക്‌സിക്കോയില്‍ നിന്ന് തിരികെ കാനഡയിലേക്ക് പോരുന്നത്. അതാണ് അവയുടെ ദേശാടനചക്രം.

കുറുവയിലേക്ക് ചിത്രശലഭങ്ങള്‍ കുളിര്‍ തേടിയെത്തുന്നത് നവംബര്‍-ഡിസംബര്‍ മാസത്തിലാണ്. കൂര്‍ഗ് മലനിരകളില്‍ നിന്നാണ് വയനാട്ടിലേക്കുള്ള ദേശാടനപാത ആരംഭിക്കുന്നത്. നിറയെ പൂമ്പാറ്റകള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്ന മാന്ത്രികമരം പെട്ടെന്നാണ് കണ്ണില്‍പ്പെടുക. ചിറകടിച്ച് ചിറകടിച്ച് അവരിങ്ങനെ സന്തോഷിക്കുകയാണ്.ഒരു മരം നിറയെ ഇലകള്‍ കാണാനാവാത്തത്ര, സൂചികുത്താന്‍ ഇടമില്ലാത്തത്ര പൂമ്പാറ്റകള്‍ ഉണ്ടാവും. ആ കാഴ്ച എത്ര കണ്ടാലും മതി വരില്ല. ഒരൊറ്റ പൂമ്പാറ്റയെ കണ്ടാല്‍ തന്നെ കുട്ടിക്കാലം മനസിലേക്ക് പാഞ്ഞുവരും.അപ്പോഴാണ് പതിനായിരക്കണക്കിന് പൂമ്പാറ്റകളെ ഒന്നിച്ച് മുന്നില്‍ കാണാന്‍ കിട്ടുന്നത്. ഇടയ്ക്ക് കാറ്റൊന്ന് വീശുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ഇളകും.അപ്പോഴേക്കും ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഒന്നിച്ചിളകും.എന്നിട്ടവ അന്തരീക്ഷത്തില്‍ പറന്ന് നില്‍ക്കും.ചിലതൊക്കെ താഴെ വീഴും.പിന്നെ ചിലത് ചിലന്തിവലയില്‍ അകപ്പെടും.ആ മരത്തിന്റെ ചുറ്റും തറയില്‍ നൂറ് കണക്കിന് ചിത്രശലഭങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്നതും കണ്ണില്‍പ്പെടും.


മാന്ത്രിക ലോകത്തെത്തിയതുപോലെ മനസുകൊണ്ട് നമുക്കും പറന്ന് നടക്കാം. നിശബ്ദതയില്‍ , മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചരിച്ചെത്തുന്ന സൂര്യപ്രകാശത്തിലൂടെ പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ നമുക്ക് മുകളില്‍ വട്ടമിട്ട് പറക്കും. അവയുടെ ചിറകുകളില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളങ്ങുന്നു. കറുപ്പും വെളുപ്പും നീലയുമെല്ലാം ചേര്‍ന്ന് പ്രകൃതി തന്നെ ഒരുക്കിയ ഒരു പെയിന്റിംഗ്. അത്രമേല്‍ സുന്ദരമാണ് ആ കാഴ്ച. കണ്ടാലും കണ്ടാലും കൊതിതീരില്ല.

കൂര്‍ഗില്‍ നിന്ന് പുറപ്പെട്ട് ആറളം വഴിയാണ് പൂമ്പാറ്റകള്‍ കുറുവയിലേക്ക് എത്തുന്നത്.ഇവിടെ നിന്ന് നിലമ്പൂര്‍ വനമേഖല വഴി സൈലന്റ് വാലിയിലേക്ക് പോകും. ഇതാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശലഭപാത. ജനുവരിയോടെ കേരളത്തിലെ മിക്ക വനമേഖലയിലും കാടുകള്‍ ഇലപൊഴിക്കും. എന്നാല്‍ കുറുവ നിത്യഹരിതമായതിനാല്‍ ചിത്രശലഭങ്ങള്‍ക്ക് ഇഷ്ടകേന്ദ്രമാണ്. പുതിയ ഇലകള്‍ പൊടിച്ചതിന് ശേഷം മാത്രമേ കുറുവയിലെ മരങ്ങള്‍ പഴയ ഇല പൊഴിക്കാറുള്ളൂ. തളിരിലകള്‍ കളിക്കുകയുമാവാം. ഒപ്പം തണുപ്പും കിട്ടും. ഇതാണ് കുറുവചിത്രശലങ്ങളുടെ ഇഷ്ടകേന്ദ്രമാകുന്നതിന് പിന്നിലെ കാരണം.

മെക്‌സിക്കോയിലെ മൊണാര്‍ക്കുകളെപ്പോലെ കുറുവയിലേക്ക് എത്തുന്നത് ബ്ലൂ ടൈഗറും , ഡാര്‍ക്ക് ബ്ലൂ ടൈഗറുമാണ്.അവരെക്കൂടാതെ 197 ഇനം പൂമ്പാറ്റകളെക്കൂടി കുറുവയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലതാകട്ടെ അപൂര്‍വ്വയിനം പൂമ്പാറ്റകളുമാണ്. കേരളത്തില്‍ 40 ഇനം പൂമ്പാറ്റകളാണ് ദേശാടനത്തില്‍ ഏര്‍പ്പെടുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദേശാടന കാലത്ത് കുറുവയില്‍ ഇവയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ മൊത്തം ശലഭ ദേശാടനപാതകളെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ക്കുന്നവര്‍ പറയുന്നത്. എങ്കിലും അജ്ഞാതമായ ഏതോ കാരണം കൊണ്ട് എല്ലാവര്‍ഷവും പൂമ്പാറ്റകള്‍ കിലോമീറ്ററുകള്‍ നീളുന്ന ശലഭപാതകള്‍ താണ്ടി കുറുവയിലേക്ക് വിരുന്നെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (7 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (7 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (7 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (7 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (7 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (7 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (8 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (14 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (14 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (15 hours ago)

Malayali Vartha Recommends