Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല


കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി...വൻ പോലീസ് സന്നാഹത്തോടെ വാഹനത്തിൽ എത്തിച്ച്, വീൽ ചെയറിലാണ് കോടതിയിൽ ഹാജരാക്കിയത്...


കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്..പാലക്കാട്, മലപ്പുറം ജില്ലകൾക്ക് മാത്രമാണ് ഇന്ന് പച്ച അലർട്ട്..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം.. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും കാറ്റിന് സാധ്യത..


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..

കുറുവയിലേക്ക് വിരുന്നെത്തുന്ന വര്‍ണ്ണക്കൂട്ടം

24 MARCH 2018 01:03 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ ലോക പ്രശസ്തമായ ദ്വീപ് സമൂഹങ്ങളില്‍ പലതിലേക്കും ഇനിയും ആളുകള്‍ക്ക് എത്തിപ്പെടാനാകില്ല. 950 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു കുറുവ ദ്വീപ്. ചെറുതും വലുതുമായ നൂറ്റി അമ്പതോളം ദ്വീപുകളാണ് കുറുവയിലുള്ളത്. കുറുമ ദ്വീപാണ് കുറുവ ദ്വീപായി പരിണമിച്ചതെന്നാണ് പേര് സംബന്ധിച്ച ഒരു വാദം. കുറുമര്‍ വയനാട്ടിലെ ഗോത്രവിഭാഗമാണ്. കുറുവയ്ക്ക് സമീപം പാക്കത്താണ് കുറുമ രാജാവ് താമസിക്കുന്നത്. കുറുവയിലെ പല ദ്വീപുകളിലും ആളുകള്‍ക്ക് എത്തിച്ചേരാനാകില്ല. ആളുകള്ക്കായി തുറന്നു കൊടുത്തിട്ടുള്ളത് കുറച്ച് ദ്വീപുകള്‍ മാത്രമാണ്. വയനാടിന്റെ പരിസ്ഥിതിയിലും ജൈവസമ്പത്തിലും കുറുവയ്ക്കുള്ള സ്ഥാനം എത്രയോ വലുതാണ്.കബനിയിലെ ഡെല്‍്റ്റ കാരണം നിത്യഹരിത വനമേഖല കൂടിയാണ് കുറുവ. ഔഷധ സസ്യങ്ങളുടെ കലവറ. അപൂര്‍വ്വയിനം പക്ഷികളുടെ ആവാസ സ്ഥാനം. അവിടേയ്ക്കാണ് ചിത്രശലഭങ്ങളെ തേടി പോകുന്നത്.

കുറുവയുടെ പുറം ചട്ടയിലൊന്നും ചിത്രശലഭങ്ങളെ കാണാനാകില്ല. പക്ഷേ അവരെവിടെയുണ്ടാകുമെന്ന് ദ്വീപിലെ വാച്ചര്‍്മാര്‍ക്ക് കൃത്യമായി അറിയാം. അവരെ ശബ്ദം കൊണ്ട് പോലും അലോസരപ്പെടുത്താന്‍ പാടില്ല.കാരണം അത് അവരുടെ ആവാസവ്യവസ്ഥയും നമ്മള്‍ അവിടെ വിരുന്നുകാരുമാണ്.

രാജ്യങ്ങള്‍ പിന്നിട്ട് ദേശാടനം നടത്തുന്ന പൂമ്പാറ്റകളുണ്ടെന്ന് പറഞ്ഞാല്‍ പെട്ടന്ന് വിശ്വസിക്കാനാവില്ല. ഈ ഇത്തിരിക്കുഞ്ഞന്മാര്‍ ദേശാടനം നടത്തുകയോ എന്ന് അത്ഭുതപ്പെടും. പക്ഷേ അതാണ് സത്യം. മൊണാര്‍ക്ക് എന്ന് വിളിക്കുന്ന ചിത്രശലഭങ്ങളാണ് ഏറ്റവും വലിയ ദേശാടന പൂമ്പാറ്റകള്‍. നാലായിരം കിലോമീറ്ററാണ് ഇവര്‍ പിന്നിടുന്നത്. നിര്‍ത്താതെ ആയിരം കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മൊണാര്‍ക്കുകള്‍ ്ക്കാവും. വടക്കന്‍ കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ തണുപ്പ് തേടി മെക്‌സിക്കോയുടെ ശൈത്യമേഖലയിലേക്ക് ദേശാടനം നടത്തുന്നവരാണ് മൊണാര്‍ക്കുകള്‍. ഇവരുടെ സഞ്ചാരം തുടങ്ങുന്നത് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലാണ്.നവംബറോടെ മെക്‌സിക്കന്‍ ശൈത്യ മേഖലകളിലേക്ക് മൊണാര്‍ക്കുകള്‍ എത്തിച്ചേരും.അവിടെ അനുകൂല കാലാവസ്ഥയില്‍ കഴിച്ചു കൂട്ടുന്ന മൊണാര്‍ക്കുകള്‍ മാര്‍ച്ചില്‍ തിരികെ യാത്ര തുടങ്ങും.പക്ഷേ ഒരു കാര്യമുള്ളത് പുറപ്പെട്ട പൂമ്പാറ്റകളാവില്ല തിരികെയെത്തുക എന്നതാണ്. സെപ്തംബറിലോ ഒക്ടോബറിലോ വടക്കന്‍ കാനഡയില്‍ നിന്ന് പുറപ്പെടുന്ന പൂമ്പാറ്റകളുടെ നാലാം തലമുറയില്‍പ്പെട്ടവയായിരിക്കും മെക്‌സിക്കോയില്‍ നിന്ന് തിരികെ കാനഡയിലേക്ക് പോരുന്നത്. അതാണ് അവയുടെ ദേശാടനചക്രം.

കുറുവയിലേക്ക് ചിത്രശലഭങ്ങള്‍ കുളിര്‍ തേടിയെത്തുന്നത് നവംബര്‍-ഡിസംബര്‍ മാസത്തിലാണ്. കൂര്‍ഗ് മലനിരകളില്‍ നിന്നാണ് വയനാട്ടിലേക്കുള്ള ദേശാടനപാത ആരംഭിക്കുന്നത്. നിറയെ പൂമ്പാറ്റകള്‍ പറ്റിപ്പിടിച്ച് ഇരിക്കുന്ന മാന്ത്രികമരം പെട്ടെന്നാണ് കണ്ണില്‍പ്പെടുക. ചിറകടിച്ച് ചിറകടിച്ച് അവരിങ്ങനെ സന്തോഷിക്കുകയാണ്.ഒരു മരം നിറയെ ഇലകള്‍ കാണാനാവാത്തത്ര, സൂചികുത്താന്‍ ഇടമില്ലാത്തത്ര പൂമ്പാറ്റകള്‍ ഉണ്ടാവും. ആ കാഴ്ച എത്ര കണ്ടാലും മതി വരില്ല. ഒരൊറ്റ പൂമ്പാറ്റയെ കണ്ടാല്‍ തന്നെ കുട്ടിക്കാലം മനസിലേക്ക് പാഞ്ഞുവരും.അപ്പോഴാണ് പതിനായിരക്കണക്കിന് പൂമ്പാറ്റകളെ ഒന്നിച്ച് മുന്നില്‍ കാണാന്‍ കിട്ടുന്നത്. ഇടയ്ക്ക് കാറ്റൊന്ന് വീശുമ്പോള്‍ മരത്തിന്റെ ചില്ലകള്‍ ഇളകും.അപ്പോഴേക്കും ആയിരക്കണക്കിന് ചിത്രശലഭങ്ങള്‍ ഒന്നിച്ചിളകും.എന്നിട്ടവ അന്തരീക്ഷത്തില്‍ പറന്ന് നില്‍ക്കും.ചിലതൊക്കെ താഴെ വീഴും.പിന്നെ ചിലത് ചിലന്തിവലയില്‍ അകപ്പെടും.ആ മരത്തിന്റെ ചുറ്റും തറയില്‍ നൂറ് കണക്കിന് ചിത്രശലഭങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ട് കിടക്കുന്നതും കണ്ണില്‍പ്പെടും.


മാന്ത്രിക ലോകത്തെത്തിയതുപോലെ മനസുകൊണ്ട് നമുക്കും പറന്ന് നടക്കാം. നിശബ്ദതയില്‍ , മരച്ചില്ലകള്‍ക്കിടയിലൂടെ അരിച്ചരിച്ചെത്തുന്ന സൂര്യപ്രകാശത്തിലൂടെ പതിനായിരക്കണക്കിന് ചിത്രശലഭങ്ങള്‍ നമുക്ക് മുകളില്‍ വട്ടമിട്ട് പറക്കും. അവയുടെ ചിറകുകളില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളങ്ങുന്നു. കറുപ്പും വെളുപ്പും നീലയുമെല്ലാം ചേര്‍ന്ന് പ്രകൃതി തന്നെ ഒരുക്കിയ ഒരു പെയിന്റിംഗ്. അത്രമേല്‍ സുന്ദരമാണ് ആ കാഴ്ച. കണ്ടാലും കണ്ടാലും കൊതിതീരില്ല.

കൂര്‍ഗില്‍ നിന്ന് പുറപ്പെട്ട് ആറളം വഴിയാണ് പൂമ്പാറ്റകള്‍ കുറുവയിലേക്ക് എത്തുന്നത്.ഇവിടെ നിന്ന് നിലമ്പൂര്‍ വനമേഖല വഴി സൈലന്റ് വാലിയിലേക്ക് പോകും. ഇതാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശലഭപാത. ജനുവരിയോടെ കേരളത്തിലെ മിക്ക വനമേഖലയിലും കാടുകള്‍ ഇലപൊഴിക്കും. എന്നാല്‍ കുറുവ നിത്യഹരിതമായതിനാല്‍ ചിത്രശലഭങ്ങള്‍ക്ക് ഇഷ്ടകേന്ദ്രമാണ്. പുതിയ ഇലകള്‍ പൊടിച്ചതിന് ശേഷം മാത്രമേ കുറുവയിലെ മരങ്ങള്‍ പഴയ ഇല പൊഴിക്കാറുള്ളൂ. തളിരിലകള്‍ കളിക്കുകയുമാവാം. ഒപ്പം തണുപ്പും കിട്ടും. ഇതാണ് കുറുവചിത്രശലങ്ങളുടെ ഇഷ്ടകേന്ദ്രമാകുന്നതിന് പിന്നിലെ കാരണം.

മെക്‌സിക്കോയിലെ മൊണാര്‍ക്കുകളെപ്പോലെ കുറുവയിലേക്ക് എത്തുന്നത് ബ്ലൂ ടൈഗറും , ഡാര്‍ക്ക് ബ്ലൂ ടൈഗറുമാണ്.അവരെക്കൂടാതെ 197 ഇനം പൂമ്പാറ്റകളെക്കൂടി കുറുവയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലതാകട്ടെ അപൂര്‍വ്വയിനം പൂമ്പാറ്റകളുമാണ്. കേരളത്തില്‍ 40 ഇനം പൂമ്പാറ്റകളാണ് ദേശാടനത്തില്‍ ഏര്‍പ്പെടുന്നത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ദേശാടന കാലത്ത് കുറുവയില്‍ ഇവയെ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനുമായി പ്രത്യേക സൗകര്യം തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷേ രാജ്യത്തെ മൊത്തം ശലഭ ദേശാടനപാതകളെ പൂര്‍ണ്ണമായും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ക്കുന്നവര്‍ പറയുന്നത്. എങ്കിലും അജ്ഞാതമായ ഏതോ കാരണം കൊണ്ട് എല്ലാവര്‍ഷവും പൂമ്പാറ്റകള്‍ കിലോമീറ്ററുകള്‍ നീളുന്ന ശലഭപാതകള്‍ താണ്ടി കുറുവയിലേക്ക് വിരുന്നെത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (4 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (5 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (6 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (6 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (7 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (7 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (7 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (8 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (8 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (9 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (9 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (9 hours ago)

ദീപക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത വീണ്ടും ജാമ്യം തേടി കോടതിയിൽ...  (9 hours ago)

ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...  (9 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (9 hours ago)

Malayali Vartha Recommends