Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...

ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ടിക്കറ്റ് കൗണ്ടറുകള്‍

28 OCTOBER 2017 04:11 PM IST
മലയാളി വാര്‍ത്ത

ശബരിമല തീര്‍ഥാടനകാലത്ത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനം.

ജോസ് കെ.മാണി എം.പി. റെയില്‍വേ ഏരിയാ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമായത്.

മറുനാട്ടുകാരായ തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കും.

റെയില്‍വേ സ്‌റ്റേഷനിലെ തീര്‍ഥാടക വിശ്രമകേന്ദ്രത്തിലെ മൂന്ന് വിഭാഗങ്ങളും പൂര്‍ത്തിയായതോടെ അഞ്ഞൂറ് പേര്‍ക്ക് ഒരേസമയം വിശ്രമിക്കാനും വിരിവെയ്ക്കാനും കഴിയും.

രണ്ട് നിലകളിലായി മൂന്ന് ഹാള്‍, ശൗചാലയങ്ങള്‍ എന്നിവയുമുണ്ട്. കഴിഞ്ഞ വര്‍ഷം മുകളിലത്തെ നിലയിലെ ഹാളിന്റെ ഒരു ഭാഗം മാത്രമാണ് ഉപയോഗിച്ചത്. 93 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമകേന്ദ്രം നിര്‍മിച്ചത്.

മറ്റ് സൗകര്യങ്ങള്‍

*അന്വേഷണ വിഭാഗത്തില്‍ വിവിധ ഭാഷകളില്‍ നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും.

*മറ്റുഭാഷകള്‍ കൂടി കൈകാര്യം ചെയ്യാനറിയാവുന്ന ഉദ്യോഗസ്ഥരെ നിയമിക്കും.

*ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പുതിയ കൗണ്ടര്‍ സ്ഥാപിക്കും

*ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കൂട്ടും

*കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കും

*റിസര്‍വേഷന്‍ കൗണ്ടറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

*എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകളുടെ എണ്ണം കൂട്ടും

നിലവില്‍ ട്രെയിനുകളുടെ സമയമറിയാന്‍ മൂന്ന് എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകള്‍ മാത്രമാണുള്ളത് ആറ് എണ്ണം കൂടി സ്ഥാപിക്കും

ഒന്നാം പ്ലാറ്റ് ഫോമിന്റെ രണ്ട് വശത്തും നാലും രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ മധ്യത്തിലായി രണ്ട് ഡിസ്‌പ്ലേ ബോര്‍ഡും സ്ഥാപിക്കും

തീര്‍ഥാടന കാലത്തിനുശേഷം റെയില്‍വേ സ്‌റ്റേഷന്റെ നവീകരണം തുടങ്ങും. പ്ലാറ്റ്‌ഫോമുകളില്‍ ഗ്രാനൈറ്റും പരുക്കന്‍ പ്രതലമുളള ഓടും പാകും. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കും.

പാര്‍ക്കിങ് സ്ഥലം വൃത്തിയാക്കി കുഴികളടയ്ക്കും. കൂടുതല്‍ വിളക്കുകളും സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ജി.എസ്.ടി നിലവില്‍ വന്ന ശേഷം പുതിയ നിരക്കാണ് ഈടാക്കുന്നത്. കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല. പാര്‍ക്കിങ് ഫീസിനെ ചൊല്ലി വാഹന ഉടമകളുയുമായുണ്ടാകുന്ന തര്‍ക്കം ഒഴിവാക്കാന്‍ 24 മണിക്കൂര്‍ സ്ലാബ് എന്നത് 12 മണിക്കൂറാക്കി കുറച്ചു. 24 മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറും 24 മണിക്കൂറിന്റെ സ്ലാബുകളായി തിരിച്ചാണ് ഫീസ് ഈടാക്കിയിരുന്നത്.

സ്‌റ്റേഷനിലെ എസ്‌കലേറ്ററുകളുടെ പ്രവര്‍ത്തനം എം.പി. വിലയിരുത്തി. പ്രായമായവര്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും പ്ലാറ്റ്‌ഫോമുകളില്‍ കൂടി നടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇലക്ട്രോണിക് കാറുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.

കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ഏരിയ മാനേജര്‍ ഹരികൃഷ്ണന്‍, അഡീഷണല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ ജെയിംസ്, സ്‌റ്റേഷന്‍ മാനേജര്‍ രാജന്‍ നൈനാന്‍, ഡെപ്യൂട്ടി മാനേജര്‍ സ്റ്റാന്‍ സിലോസ് ആന്റണി, ചീഫ് റിസര്‍വേഷന്‍ ഓഫീസര്‍ ടി. ബീന, ചീഫ് പാഴ്‌സല്‍ ഓഫീസര്‍ അജിമോന്‍ തുടങ്ങിയവര്‍ എം.പി.ക്കൊപ്പമുണ്ടായിരുന്നു.

പ്രായമായവര്‍, അംഗപരിമിതര്‍, രോഗികള്‍ തുടങ്ങിയവര്‍ക്ക് പ്‌ളാറ്റ്‌ഫോമിലൂടെയുള്ള യാത്ര സുഗമമാക്കാനാണ് ഇലക്ട്രിക് കാര്‍. ബഗി കാറിന്റെ മാതൃകയിലുളള വണ്ടിയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. നിലവില്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഈ സൗകര്യമുണ്ട്. പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് കാര്‍ വാങ്ങുന്നത്.

മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് സഞ്ചരിക്കാമെങ്കിലും പാളം മുറിച്ച് കടക്കാന്‍ പാടില്ലെന്ന് നിയമമുള്ളതിനാല്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ല. പ്‌ളാറ്റ്‌ഫോമില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കാന്‍ കാര്‍ പര്യാപ്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (1 hour ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (2 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (3 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (4 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (4 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (4 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (6 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (6 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (6 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (6 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (7 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (7 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (7 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (7 hours ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (8 hours ago)

Malayali Vartha Recommends