Widgets Magazine
30
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


സംസ്ഥാനത്ത് പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍


കടലാക്രമണ ഭീഷണി: പള്ളിത്തുറ തീരത്ത് വീടുകൾ കടലെടുക്കുമെന്ന ഭീതിയിൽ നിരവധി മത്സ്യത്തൊഴിലാളികൾ...


അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക്; 36 മണിക്കൂറോളം കുവൈത്ത് വിമാനത്താവളത്തിൽ മകൾക്കൊപ്പം കഴിയേണ്ടിവന്ന അമ്മ: മുൻനിര എയർലൈനുകൾ റദ്ദാക്കി...

അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ: ഒരു മല കയറി ഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്ക് എത്തിച്ചേരും...

15 MAY 2023 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

ടെക്നോപാര്‍ക്കില്‍ സംഘടിപ്പിച്ച സംസ്ഥാനതല ജെന്‍ എഐ ഹാക്കത്തോണില്‍ അണിചേര്‍ന്ന് ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍

മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ

റിയല്‍മി13 4ജി അവതരിപ്പിച്ചു... റെയിന്‍ വാട്ടര്‍ സ്മാര്‍ട്ട് ടച്ച് ആയതിനാല്‍ നനഞ്ഞ കൈകളിലോ മഴയിലോ ഫോണ്‍ ഉപയോഗിക്കാം

തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഫിദയുടെ കണ്മുന്നിലേയ്ക്ക് എവിടെ നിന്നോ വന്നുവീണത് കുഞ്ഞ്; ശബ്ദം കേട്ടപാടെ കുഞ്ഞിനെയുമെടുത്ത് ഓടി...

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കാമ്പയിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന്; 'ഹോളിഡേ ഹീസ്റ്റ്' ഗെയിം പരിഗണിച്ച് പുരസ്കാരം- കാമ്പയിന്‍ കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റായ 'മായ' യിലൂടെ...

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ എത്തി. ഒരു മലകൂടി പിന്നിട്ടാൽ ആന നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടുക്കും. നിരീക്ഷണം ശക്തിപ്പെടുത്തി കേരളവും തമിഴ്‌നാടും വ്യക്തമാക്കി. ഫോറസ്റ്റ് വാച്ചർമാർ നടത്തിയ നിരീക്ഷണത്തിൽ കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ മണലാറിൽ അരിക്കൊമ്പനെ കണ്ടെത്തി.ഇപ്പോൾ നിൽക്കുന്ന പ്രദേശത്തുനിന്നും ഒരു മല കയറിഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്കാണ് എത്തിച്ചേരുക. മല പിന്നിടാൻ കഷ്ടി 30 കിലോമീറ്റർ ദൂരം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇതിന് പുറമെ ആന ജനവാസമേഖലകളിലൂടെ ചിന്നക്കനാലിൽ എത്തുന്നതിനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പതിയെ ആണെങ്കിലും ആന തിരച്ചുനടന്നുതുടങ്ങിയത് ആനപ്രേമികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. നേരത്തെ തങ്ങിയിരുന്ന വനമേഖലയുടെ സമാന സ്വഭാവമുള്ള വനമേഖലയിലാണ് കൊമ്പൻ ഇപ്പോൾ കഴിയുന്നതെന്നും വെള്ളവും ഭക്ഷണവും വേണ്ടുവോളം ലഭിക്കുന്നതിലാൽ അരിക്കൊമ്പൻ ഉടൻ ഈ പ്രദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് നീങ്ങാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ആനയിറങ്ങൽ ഡാമിലും പരിസരപ്രദേശങ്ങളിലുമായിരുന്നു അരിക്കൊമ്പന്റെ വിഹാരം.ഇപ്പോൾ ആന നിൽക്കുന്ന മണലാർ വനമേഖലയ്ക്ക് സമീപമാണ് തമിഴ്‌നാടിന്റെ കൈവശത്തിലിരിക്കുന്ന ഹൈവേയ്സ് ഡാം സ്ഥിതിചെയ്യുന്നത്.ആനയിറങ്ങൽ മേഖലയിലേയ്ക്കാൾ കൂടുതൽ ഭക്ഷ്യവസ്തുക്കളും മണലാർ മേഖലയിൽ ഉണ്ട്.ഇതാണ് ആന ഉടൻ ഇവിടം വിട്ടുപോരാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലുകൾക്ക് കാരണം.
ആന കേരള വനമേഖലയിൽ പ്രവേശിച്ചത് തമിഴ്‌നാടിന് വലിയ ആശ്വാസമായിട്ടുണ്ട്. തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട ആക്രമിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

 

ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലായിരുന്നു. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

പ്രദേശത്ത് ആനയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി കറുപ്പുസ്വാമി എന്നയാളുടെ എസ്റ്റേറ്റിലും ഇതിനോടു ചേർന്ന വനമേഖലയിലും ആയിരുന്നു അരിക്കൊമ്പൻ. എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. ബസിന് മുന്നിൽ നടത്തിയ പരാക്രമങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മേഘമല- ചിന്നമന്നൂർ പാതയിൽ കൊമ്പൻ പാതയോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. കടന്ന് പോയതിന് ശേഷം ബസ് മുന്നോട്ടെടുക്കുമ്പോൾ ആന വീണ്ടും ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി.

 

അൽപ്പനേരം ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പൻ ശാന്തനായി സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്. യാത്രക്കാരൻ തന്നെ ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടുള്ളതിനാൽ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു.ഇതെത്തുടർന്നാണ് ഇവർ മൊബൈലിൽ വീഡിയോ പകർത്തിയത്. മേഘമല ഹൈവേസ് ഡാമിനുസമീപവും കൊമ്പൻ എത്തി കൃഷിനശിപ്പിക്കാൻ ശ്രമിച്ചിരുന്നു. അരിക്കൊമ്പൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽനിന്ന് കേരള വനം വകുപ്പിന് സിഗ്നൽ ലഭിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിടപ്പറയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ.! കോട്ടയം ഈരാറ്റുപേട്ടയിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് മരുന്ന് കുത്തി വച്ചെന്ന് സംശയം; മൃതദേഹത്തിന് സമീപത്ത് സിറിഞ്ചുകൾ  (2 minutes ago)

ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം  (8 minutes ago)

ഒന്നു മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍  (9 minutes ago)

ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

പുതിയ പൊലീസ് മേധാവിയായി രവാഡ ചന്ദ്രശേഖര്‍  (49 minutes ago)

ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍  (1 hour ago)

ചരക്കു കപ്പലിന് തീപിടിച്ചു.... തീ അണക്കാനുള്ള ശ്രമം തുടരുന്നു  (1 hour ago)

എടീ തള്ളേ നിനക്ക് പോയി ചത്തൂടെ....? കാമഭ്രാന്തി അനീഷയെന്ന് സമനിലതെറ്റി നിലവിളി  (1 hour ago)

സമനിലതെറ്റി അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അനീഷ.. തെളിവെടുപ്പിനിടെ കരണത്തടിയും..!  (1 hour ago)

നവജാതശിശുക്കളുടെ കൊലപാതകം; കല്യാണത്തിന് മുന്നേ ലൈംഗീകത ..!! വീടിനു പിന്നിൽ അനീഷ കാട്ടിക്കൂട്ടിയത് എല്ലാം കണ്ട് അയൽവാസി!!! ഗർഭമറിയാതിരിക്കാൻ തുണികെട്ടി മറച്ചു വച്ചു; കുഞ്ഞിനെ കുഴിച്ചിടുന്നതിനിടെ സംഭവിച  (1 hour ago)

'വാന്‍ഹായ് 503'കപ്പല്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി....  (1 hour ago)

ഉച്ചാരണ ശുദ്ധിയോടെ പത്രം വായിക്കുന്നെന്ന് ഉറപ്പാക്കണം...  (2 hours ago)

രണ്ടിടങ്ങളിലായി 10 ഗ്രാമോളം എംഡിഎംഎ പിടികൂടി  (2 hours ago)

ഇന്ത്യയ്ക്കായി മനീഷ കല്ല്യാണ്‍ ഇരട്ടഗോളുകള്‍ നേടി.  (2 hours ago)

നൃത്ത അധ്യാപകന് അമ്പത്തിരണ്ട് വര്‍ഷം കഠിന തടവും 3.25 ലക്ഷം പിഴയും  (2 hours ago)

Malayali Vartha Recommends