Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ: ഒരു മല കയറി ഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്ക് എത്തിച്ചേരും...

15 MAY 2023 04:03 PM IST
മലയാളി വാര്‍ത്ത

ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ തിരിച്ച് കേരളവന മേഖലയിൽ എത്തി. ഒരു മലകൂടി പിന്നിട്ടാൽ ആന നേരത്തെ വിഹരിച്ചിരുന്ന ചിന്നക്കനാൽ മേഖലയോട് കൂടുതൽ അടുക്കും. നിരീക്ഷണം ശക്തിപ്പെടുത്തി കേരളവും തമിഴ്‌നാടും വ്യക്തമാക്കി. ഫോറസ്റ്റ് വാച്ചർമാർ നടത്തിയ നിരീക്ഷണത്തിൽ കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ മണലാറിൽ അരിക്കൊമ്പനെ കണ്ടെത്തി.ഇപ്പോൾ നിൽക്കുന്ന പ്രദേശത്തുനിന്നും ഒരു മല കയറിഇറങ്ങിയാൽ ആന ചിന്നക്കനാൽ മേഖലയിലേയ്ക്കാണ് എത്തിച്ചേരുക. മല പിന്നിടാൻ കഷ്ടി 30 കിലോമീറ്റർ ദൂരം മാത്രമാണ് ഇനി അവശേഷിക്കുന്നത്.

ഇതിന് പുറമെ ആന ജനവാസമേഖലകളിലൂടെ ചിന്നക്കനാലിൽ എത്തുന്നതിനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. പതിയെ ആണെങ്കിലും ആന തിരച്ചുനടന്നുതുടങ്ങിയത് ആനപ്രേമികളെ ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. നേരത്തെ തങ്ങിയിരുന്ന വനമേഖലയുടെ സമാന സ്വഭാവമുള്ള വനമേഖലയിലാണ് കൊമ്പൻ ഇപ്പോൾ കഴിയുന്നതെന്നും വെള്ളവും ഭക്ഷണവും വേണ്ടുവോളം ലഭിക്കുന്നതിലാൽ അരിക്കൊമ്പൻ ഉടൻ ഈ പ്രദേശം വിട്ട് മറ്റൊരിടത്തേയ്ക്ക് നീങ്ങാൻ സാധ്യതയില്ലെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.

ആനയിറങ്ങൽ ഡാമിലും പരിസരപ്രദേശങ്ങളിലുമായിരുന്നു അരിക്കൊമ്പന്റെ വിഹാരം.ഇപ്പോൾ ആന നിൽക്കുന്ന മണലാർ വനമേഖലയ്ക്ക് സമീപമാണ് തമിഴ്‌നാടിന്റെ കൈവശത്തിലിരിക്കുന്ന ഹൈവേയ്സ് ഡാം സ്ഥിതിചെയ്യുന്നത്.ആനയിറങ്ങൽ മേഖലയിലേയ്ക്കാൾ കൂടുതൽ ഭക്ഷ്യവസ്തുക്കളും മണലാർ മേഖലയിൽ ഉണ്ട്.ഇതാണ് ആന ഉടൻ ഇവിടം വിട്ടുപോരാൻ സാധ്യതയില്ലെന്നുള്ള വിലയിരുത്തലുകൾക്ക് കാരണം.
ആന കേരള വനമേഖലയിൽ പ്രവേശിച്ചത് തമിഴ്‌നാടിന് വലിയ ആശ്വാസമായിട്ടുണ്ട്. തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട ആക്രമിച്ച റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

 

ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻ കടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്. കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയിൽ നിന്നും കാട്ടാന ഒമ്പത് കിലോമീറ്റർ അകലെയുള്ള മണലാർ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷൻ കട ആക്രമിച്ച പശ്ചാത്തലത്തിൽ പ്രദേശവാസികളാകെ ആശങ്കയിലായിരുന്നു. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാൽ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. കട തകര്‍ക്കാന്‍ ശ്രമിച്ചത് അരിക്കൊമ്പന്‍ തന്നെയാണെന്ന് തമിഴ്‌നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതിന്റെ ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

പ്രദേശത്ത് ആനയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി കറുപ്പുസ്വാമി എന്നയാളുടെ എസ്റ്റേറ്റിലും ഇതിനോടു ചേർന്ന വനമേഖലയിലും ആയിരുന്നു അരിക്കൊമ്പൻ. എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ്റെ ദൃശ്യങ്ങൾ നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. ബസിന് മുന്നിൽ നടത്തിയ പരാക്രമങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മേഘമല- ചിന്നമന്നൂർ പാതയിൽ കൊമ്പൻ പാതയോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. കടന്ന് പോയതിന് ശേഷം ബസ് മുന്നോട്ടെടുക്കുമ്പോൾ ആന വീണ്ടും ബസിന് സമീപത്തെയ്ക്ക് പാഞ്ഞെത്തി.

 

അൽപ്പനേരം ബസിന് മുന്നിൽ മാർഗ്ഗതടസം സൃഷ്ടിച്ച ശേഷം അരിക്കൊമ്പൻ ശാന്തനായി സമീപത്തെ വനപ്രദേശത്തേയ്ക്ക് കടന്ന് അപ്രത്യക്ഷനായി. ഇതോടെയാണ് വാഹനയാത്രക്കാരുടെ ഭീതി വിട്ടകന്നത്. യാത്രക്കാരൻ തന്നെ ഈ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കഴുത്തിൽ കോളർ ഘടിപ്പിച്ചിട്ടുള്ളതിനാൽ അരിക്കൊമ്പനാണ് ബസ്സിന് മുന്നിലുള്ളതെന്ന് യാത്രക്കാർക്ക് മനസ്സിലായിരുന്നു.ഇതെത്തുടർന്നാണ് ഇവർ മൊബൈലിൽ വീഡിയോ പകർത്തിയത്. മേഘമല ഹൈവേസ് ഡാമിനുസമീപവും കൊമ്പൻ എത്തി കൃഷിനശിപ്പിക്കാൻ ശ്രമിച്ചിരുന്നു. അരിക്കൊമ്പൻ്റെ കഴുത്തിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽനിന്ന് കേരള വനം വകുപ്പിന് സിഗ്നൽ ലഭിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (15 minutes ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (16 minutes ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (22 minutes ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (49 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (1 hour ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (1 hour ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (2 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (2 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (3 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (3 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

Malayali Vartha Recommends