Widgets Magazine
28
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം


സംസ്ഥാനത്ത് രണ്ട് ജില്ലകളിലുണ്ടായ വാഹനാപകടങ്ങളിൽ ആറുമരണം...


വിജയ്ക്ക് ഒരു മുൻ നിര നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് താൻ കണ്ടെത്തി; അവിഹിത ബന്ധം തുടരില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വിജയ് ആ ബന്ധം വീണ്ടും തുടർന്നു; 25 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്‌യുടെ ഭാര്യ സംഗീത കോടതിയിൽ


ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക്, ആയുർവേദ ചികിത്സ തേടും...


രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി പരിഗണിക്കുന്നത് മാറ്റി; വാദം മാർച്ച് 6-ന്...

സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ:- മലപ്പുറത്ത് രോഗം ബാധിച്ചത് എട്ട് പേർക്ക്...

28 SEPTEMBER 2023 12:30 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയിൽ സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ. എട്ട് പേരിലാണ് വൃക്കകളെ ബാധിക്കുന്ന അപൂർവ്വ രോഗമായ മെമ്പ്രനസ് നെഫ്രോപ്പതി ( എംഎൻ) കണ്ടെത്തിയത്. ചർമ്മത്തിന് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീം ഉപയോഗിച്ചവരാണ് ഇവർ. കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേത് ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഫെബ്രുവരിയിൽ 14 കാരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

എന്നാൽ ആശുപത്രിയിൽ നിന്നും നൽകിയ മരുന്നുകൾ ഒന്നും തന്നെ കുട്ടിയിൽ ഫലം ചെയ്തില്ല. ഇതോടെ ഡോക്ടർമാർക്ക് സംശയം ആയി. തുടർന്ന് നടത്തിയ പരിശോധനയിൽ നെൽ 1 എംഎൻ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ ദിനചര്യകളെക്കുറിച്ച് അന്വേഷിച്ചു. ഇതിനിടെ കുട്ടിയുടെ ബന്ധവും സമാന ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സ തേടി. ദിന ചര്യകളെക്കുറിച്ച് അന്വേഷിച്ചതിൽ നിന്നും ശരീരത്തിന് നിറം വയ്ക്കുന്നതിനായി ഒരേ ബ്രാൻഡ് ക്രീം ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ ക്രീമാണ് ആരോഗ്യപ്രശ്‌നത്തിന് കാരണം ക്രീമാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുകയായിരുന്നു.

ഇവർക്ക് പിന്നാലെ ഇതേ ക്രീം ഉപയോഗിക്കുന്ന 29 കാരൻ കൂടി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ മുഴുവൻ രോഗലക്ഷണങ്ങളുമുള്ളവരെ വിളിപ്പിക്കുകയായിരുന്നു. ഇതിൽ എട്ട് പേർ ക്രീം ഉപയോഗിക്കുന്നതായി വ്യക്തമായി. തുടർന്ന് ക്രീം പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഉയർന്ന അളവിൽ മെർക്കുറിയും ഈയവും ക്രീമിൽ കണ്ടെത്തി.

 

ഇതോടെ രോഗകാരണം ക്രീമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വ്യാജ സൗന്ദര്യവർദ്ധക ക്രീമാണ് ഇതെന്നാണ് വിവരം. ക്രീമിൽ ഉത്പാദകരെ സംബന്ധിച്ചോ ചേരുവകൾ സബന്ധിച്ചോ ഉള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. വൃക്കയുടെ അരിപ്പയ്ക്ക് കേടുപാടുകൾ വരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ആണ് ഈ രോഗത്തിന് കാരണം ആകുന്നത്.

ദിവസങ്ങൾ കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപനയും സംസ്ഥാനത്തുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നിരവധിയാളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമ്മാണം.

 

ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒൻപത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പരസ്യ വാചകം.

ഓപ്പറേഷന്‍ സൗന്ദര്യ എന്നപേരില്‍ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും 'ഓപ്പറേഷന്‍' തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവയാണ് പാകിസ്താന്‍, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുടെ ലേബലില്‍ എത്തുന്നത്.

'സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേല്‍വിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തിയേ വാങ്ങാനാവൂ. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ എത്തും...  (6 minutes ago)

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിൽ... നഗരത്തിൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (35 minutes ago)

മാലിന്യ നിർമാർജന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....  (1 hour ago)

കേരള ബ്ലാസ്റ്റേഴ്സ് വിജയ പോരാട്ടത്തിനായി ഒരിക്കൽക്കൂടി ഇറങ്ങുന്നു... ഇന്റർകാശിക്കെതിരെ ഇന്നാണ് ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ച്  (1 hour ago)

ഇമാമിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ലോകം. നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം  (1 hour ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കരമനയിലുണ്ടായ ബൈക്ക് അപകടത്തിൽ മൂന്നു മരണം  (1 hour ago)

വന്യജീവികളുടെ ലോകം അടുത്തറിഞ്ഞ് അനുഭവിക്കാൻ പുതുവൈഭവത്തോടെ സജ്ജമായ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക്  (2 hours ago)

തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു....  (2 hours ago)

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്ന കലശച്ചടങ്ങുകൾ പൂർണമായി.  (2 hours ago)

നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ പഠനങ്ങൾ: കേരളത്തിന്റെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് ശാസ്ത്രീയ അടിസ്ഥാനം  (2 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചു  (3 hours ago)

ന്യൂസിലൻഡിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി ഇംഗ്ലണ്ട്  (3 hours ago)

വിവാഹചിത്രങ്ങള്‍ പങ്കുവച്ച് വിജയ് ദേവരകൊണ്ട; ഒപ്പം ഒരു കുറിപ്പും  (8 hours ago)

വിജയ് ദേവരകൊണ്ട രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി പ്രിയദര്‍ശന്‍  (8 hours ago)

മന്ത്രി വീണാ ജോര്‍ജ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമത്തില്‍  (9 hours ago)

Malayali Vartha Recommends