Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?


എതിരാളികൾക്കൊപ്പത്തിനൊപ്പമെത്തി സണ്ണി ജോസഫിന്റെ റോഡ്‌ഷോ.. ഷാഫി ഫറമ്പിൽ എം.പി.യും സണ്ണിക്കൊപ്പം റോഡ്‌ഷോയിൽ പങ്കാളികളായി...സണ്ണിയുടെ ഭൂരിപക്ഷം അഞ്ചക്കം കടക്കും..


സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ: അധ്യാപകന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ വീട്ടമ്മ കിണറ്റിലേക്ക് ചാടി...

സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ:- മലപ്പുറത്ത് രോഗം ബാധിച്ചത് എട്ട് പേർക്ക്...

28 SEPTEMBER 2023 12:30 PM IST
മലയാളി വാര്‍ത്ത

മലപ്പുറം ജില്ലയിൽ സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ചവർക്ക് അപൂർവ്വ വൃക്ക രോഗം ബാധിച്ചതായി കണ്ടെത്തൽ. എട്ട് പേരിലാണ് വൃക്കകളെ ബാധിക്കുന്ന അപൂർവ്വ രോഗമായ മെമ്പ്രനസ് നെഫ്രോപ്പതി ( എംഎൻ) കണ്ടെത്തിയത്. ചർമ്മത്തിന് നിറം ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന ക്രീം ഉപയോഗിച്ചവരാണ് ഇവർ. കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാരുടേത് ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് ഫെബ്രുവരിയിൽ 14 കാരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

എന്നാൽ ആശുപത്രിയിൽ നിന്നും നൽകിയ മരുന്നുകൾ ഒന്നും തന്നെ കുട്ടിയിൽ ഫലം ചെയ്തില്ല. ഇതോടെ ഡോക്ടർമാർക്ക് സംശയം ആയി. തുടർന്ന് നടത്തിയ പരിശോധനയിൽ നെൽ 1 എംഎൻ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ കുട്ടിയുടെ ദിനചര്യകളെക്കുറിച്ച് അന്വേഷിച്ചു. ഇതിനിടെ കുട്ടിയുടെ ബന്ധവും സമാന ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സ തേടി. ദിന ചര്യകളെക്കുറിച്ച് അന്വേഷിച്ചതിൽ നിന്നും ശരീരത്തിന് നിറം വയ്ക്കുന്നതിനായി ഒരേ ബ്രാൻഡ് ക്രീം ഉപയോഗിച്ചതായി കണ്ടെത്തി. ഇതോടെ ക്രീമാണ് ആരോഗ്യപ്രശ്‌നത്തിന് കാരണം ക്രീമാണെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുകയായിരുന്നു.

ഇവർക്ക് പിന്നാലെ ഇതേ ക്രീം ഉപയോഗിക്കുന്ന 29 കാരൻ കൂടി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെ മുഴുവൻ രോഗലക്ഷണങ്ങളുമുള്ളവരെ വിളിപ്പിക്കുകയായിരുന്നു. ഇതിൽ എട്ട് പേർ ക്രീം ഉപയോഗിക്കുന്നതായി വ്യക്തമായി. തുടർന്ന് ക്രീം പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഉയർന്ന അളവിൽ മെർക്കുറിയും ഈയവും ക്രീമിൽ കണ്ടെത്തി.

 

ഇതോടെ രോഗകാരണം ക്രീമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വ്യാജ സൗന്ദര്യവർദ്ധക ക്രീമാണ് ഇതെന്നാണ് വിവരം. ക്രീമിൽ ഉത്പാദകരെ സംബന്ധിച്ചോ ചേരുവകൾ സബന്ധിച്ചോ ഉള്ള വിവരങ്ങൾ ഉണ്ടായിരുന്നില്ല. വൃക്കയുടെ അരിപ്പയ്ക്ക് കേടുപാടുകൾ വരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഉയർന്ന അളവിൽ ലോഹമൂലകങ്ങൾ അടങ്ങിയ ക്രീമുകൾ ആണ് ഈ രോഗത്തിന് കാരണം ആകുന്നത്.

ദിവസങ്ങൾ കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന അവകാശവാദവുമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫെയ്സ് ക്രീമുകളുടെ വിൽപനയും സംസ്ഥാനത്തുണ്ട്. സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ വിൽപന നടക്കുന്നത്. പാക്കറ്റിൽ ചേരുവകളൊന്നും രേഖപ്പെടുത്താത്ത ഈ ക്രീമുകൾ ഉപയോഗിച്ച് ത്വക് രോഗങ്ങൾ ബാധിച്ച നിരവധിയാളുകളാണ് വൈദ്യസഹായം തേടുന്നത്. കേരളത്തിൽ കാസർകോട് ജില്ലയിലാണ് ഈ ക്രീമുകളുടെ നിർമ്മാണം.

 

ഉപയോഗിച്ച് രോഗാവസ്ഥയിലായവരിൽ ഏറെയും ഈ പ്രദേശത്തുള്ളവരാണ്. കേരളത്തിന് പുറത്ത് ശ്രീലങ്കയിലും മാലിദ്വീപിലുമുള്ളവരും ഇതിന്റെ ഇരകളായിട്ടുണ്ട്. എന്നാൽ, നാണക്കേട് ഭയന്ന് പലരും ഈ വിവരങ്ങൾ പുറത്തുപറയാതിരിക്കുകയാണ്. പലരും പരാതി കൊടുക്കാത്തതിന്റെ കാരണവും ഇതാണ്. ചെറുപ്പക്കാരെയാണ് ലക്ഷ്യമിടുന്നത് എന്നതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമാണ് ഇവരുടെ പ്രധാന വിപണി. ഒൻപത് ദിവസം കൊണ്ട് ഏത്ര കറുത്തിരുന്നാലും ബ്രിട്ടീഷ് ടച്ച് ലഭിക്കും എന്നതാണ് പരസ്യ വാചകം.

ഓപ്പറേഷന്‍ സൗന്ദര്യ എന്നപേരില്‍ ഫെബ്രുവരിയില്‍ സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കള്‍ പിടികൂടിയിരുന്നെങ്കിലും 'ഓപ്പറേഷന്‍' തണുത്തതോടെ വ്യാജ ഉത്പന്നങ്ങള്‍ വീണ്ടും വ്യാപകമായി. വെളുക്കാന്‍ തേക്കുന്ന ക്രീമുകള്‍, ഫെയ്സ് ലോഷന്‍, ഷാംപൂ, സോപ്പുകള്‍, നെയില്‍ പോളിഷ് തുടങ്ങിയവയാണ് പാകിസ്താന്‍, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുടെ ലേബലില്‍ എത്തുന്നത്.

'സൗന്ദര്യവര്‍ധക ഉത്പന്നങ്ങളില്‍ ഇറക്കുമതി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നമ്പര്‍, ഇറക്കുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരും മേല്‍വിലാസവും എന്നിവ രേഖപ്പെടുത്തണമെന്നാണ് ചട്ടം. ഇവയുണ്ടോ എന്ന് ഉറപ്പുവരുത്തിയേ വാങ്ങാനാവൂ. വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു  (6 hours ago)

രാഹുൽ പോക്ക് കേസ് ശോഭ സുരേന്ദ്രൻ ജയിക്കും പിഷാരടിയോട് പോവാൻ പറ പാലക്കാട്ടുകാർ പറയുന്നു  (6 hours ago)

കേരളം വീണ്ടും തിരഞ്ഞെടുപ്പു ചൂടിലേക്ക്: പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപ  (6 hours ago)

പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല....തുടര്‍ഭരണ സാധ്യത തള്ളാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍  (6 hours ago)

40,000 അടി ഉയരത്തിൽ കിഴക്കൻ ദിശയിലൂടെ പറന്ന് നേരെ ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ആ എയർ ഇന്ത്യ പിന്നാലെ  (6 hours ago)

ഹിപ്പൊപൊട്ടമസിന്റെ ആക്രമണത്തില്‍ യുവ മൃഗഡോക്ടര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേമത്ത് പോലും ജയിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  (6 hours ago)

പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സുധീർ കരമന..മുന്നണിയോടൊപ്പം എപ്പോഴും ഉണ്ടാകും  (6 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (6 hours ago)

നാലാമന്റെയും തലയരിഞ്ഞു.. അലി മുഹമ്മദ് നൈനി പടമായി ജൂതരാഷ്ട്രം തകർക്കുമെന്ന് വെല്ലുവിളി മണിക്കൂറുകൾക്കകം തീർത്തു ഇറാൻ തീർന്നു ...യുദ്ധം അവസാനിച്ചു !!  (7 hours ago)

പിണറായിക്ക് കോടികൾ കണക്ക് കണ്ട് കളക്ടർ ഞെട്ടി ഭാര്യ കമലയ്ക്ക് അരകോടിക്ക് മുകളിൽ..! അമ്പോ കണക്ക് ഇങ്ങനെ  (7 hours ago)

ക്യൂബയ്ക്കുമേല്‍ നിലപാട് കൂടുതല്‍ കടുപ്പിച്ച് ട്രംപ്  (7 hours ago)

കാനഡയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരികെ വിളിച്ചു  (8 hours ago)

ഭക്ഷണ വിതരണ നിരക്ക് വര്‍ധിപ്പിച്ച് സൊമാറ്റോ  (8 hours ago)

വി ഡി സതീശന്‍ വിജയം അവകാശപ്പെടുന്ന ജില്ലകള്‍ ഇവയാണ്  (8 hours ago)

Malayali Vartha Recommends