Widgets Magazine
20
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അജിത് ഡോവൽ കഥകൾ..പാകിസ്ഥാനിൽ ചാരപ്പണിക്കിടയിൽ അജിത് ഡോവൽ പിടിക്കപ്പെട്ടു..ഹിന്ദുവാണെന്ന് ഒരാൾ തിരിച്ചറിഞ്ഞു, ചതിച്ചത് ചെവി.. തന്റെ വ്യക്തിത്വം കണ്ടുപിടിക്കപ്പെട്ട ഒരു സംഭവം ..


ശശി തരൂരിന് കോണ്‍ഗ്രസ് പാര്‍ട്ടിയിലും നേതൃത്വത്തിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..ഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അടുത്ത കാലത്തൊന്നും, കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലെന്ന തിരിച്ചറിവ് ശശി തരൂരിനുണ്ട്..


ബഹിരാകാശയാത്രിക സുനിത വില്യംസും സഹപ്രവർത്തകനായ ബുച്ച് വിൽമോറും...മാർച്ച് 19 ന് ഭൂമിയിലേക്ക്.. ഒരു പെൻസിൽ ഉയർത്തുന്നത് പോലും ഒരു കഠിന വ്യായാമം പോലെ തോന്നും..


ഇസ്രയേലിന്റെ അണിയറയിലെ പുതിയ ആയുധം..യുഎസ് ടെക് ഭീമന്മാർ ഇസ്രായേലിനെ കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്..AI മോഡലുകൾ ഇനി യുദ്ധത്തിന്..ശത്രുക്കളുടെ നീക്കങ്ങൾ മനസ്സിലാക്കുന്നതിനും രഹസ്യാന്വേഷണം..


കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...

19 JANUARY 2025 02:52 PM IST
മലയാളി വാര്‍ത്ത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 2.30 വരെ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.‌ സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. അപ്രതീക്ഷിതമായി എത്തി തീരം വിഴുങ്ങുന്നതിനാലാണു തീരവാസികൾ കള്ളക്കടൽ എന്നു പേരിട്ടത്. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും, പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും.


മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

അതിനിടെ അടുത്ത 3 മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയും , ആഗോള കാലാവസ്ഥ ഘടകങ്ങളും മൂലമാണ് കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ തുടങ്ങിയത്. കേരളത്തിൻ്റെ മലയോരമേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും ലഭിച്ചേക്കും. കേരളത്തിൽ ഇന്നത്തെക്കാൾ നാളെയാണ് കൂടുതൽ മഴ സാധ്യത. ആഗോള പ്രതിഭാസങ്ങൾ ആയ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ആന്ദോളനം (MJO) അറബിക്കടലിൽ എത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനം മൂലം അറബി കടലിലും മേഘ രൂപീകരണം നടക്കുന്നുണ്ട്. ഒഡിഷക്ക് സമീപം ഒരു അതിമർദ മേഖല നിലനിൽക്കുന്നതിനാൽ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയിൽ നിന്നുള്ള കാറ്റിന്റെ പ്രവാഹം തമിഴ്നാട്ടിലും കേരളത്തിലും ശ്രീലങ്കയിലും ആയി കേന്ദ്രീകരിക്കപ്പെടുകയാണ്.


ഇത് മൂലമാണ് ഈ പ്രദേശങ്ങളിൽ മഴയുടെ സീസൺ അല്ലാത്ത സമയത്തും മഴ ലഭിക്കുന്നത്. രണ്ടുദിവസം മുൻപേ ബംഗാൾ ഉൾക്കടലിൽ ശക്തമായ സംവഹന മേഘങ്ങളുടെ രൂപീകരണം നടന്നിരുന്നു. ഇവ ഇന്നലെ മുതൽ തമിഴ്നാടിന്റെ തീരങ്ങളിൽ കരകയറി. ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് കിഴക്കൻ തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ ലഭിക്കുന്നുണ്ട്. കേരളത്തിൽ ഇന്നുമുതൽ ഈ മാസം 22 വരെ മഴ സാധ്യതയുണ്ട്. കൂടുതൽ മഴയും മധ്യകേരളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ആയിരിക്കും. ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ലഭിക്കും. നേരത്തെ സൂചിപ്പിച്ച അതിമർദ്ദ മേഖലയുടെ സ്വാധീനം മൂലമാണ് മഴ വടക്കൻ കേരളത്തിലേക്ക് എത്താത്തത്.

കന്യാകുമാരി കടലിലും തെക്കുകിഴക്കൻ അറബിക്കടലിലും അടുത്ത ദിവസങ്ങളിൽ കാറ്റിന് ശക്തി കൂടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചേ കടലിൽ പോകാൻ പാടുള്ളൂ. കിഴക്കൻ കാറ്റിന്റെ ശക്തി കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ പാലക്കാട് കൊല്ലം ഇടുക്കി ജില്ലകളിൽ തീപിടുത്ത സാധ്യതയും നിലനിൽക്കുന്നു. ഈ ജില്ലകളിൽ ഇന്നും നാളെയും മഴ ലഭിക്കാൻ സാധ്യതയുമുണ്ട്.

അടുത്തയാഴ്ചയോടെ അറബി കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം എന്നുള്ള സൂചനകളും ലഭ്യമാണ്. തെക്കു കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായാണ് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഈ ന്യൂനമർദ്ദം കരയിൽനിന്ന് അകന്നു പോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (3 hours ago)

കോഴിക്കോട് ജില്ലയിലെ ഉത്സവങ്ങളില്‍ ഒരു ആനയെ എഴുന്നെള്ളിക്കാന്‍ അനുമതി  (3 hours ago)

മൈസൂരു നഗര വികസന അതോറിറ്റി സൈറ്റ് അനുവദിച്ച കേസില്‍ സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്  (3 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍  (3 hours ago)

''പാര്‍ട്ടിക്കകത്ത് നേതാക്കള്‍ തമ്മില്‍ത്തല്ലുന്നതില്‍ ദുഃഖമുണ്ടായിരുന്നു. എന്റെ വിഷയത്തിലെങ്കിലും അവര്‍ക്കിടയില്‍ ഐക്യം വന്നല്ലോ. അതില്‍ സന്തോഷമുണ്ട്'' വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ശശി തരൂര്‍  (3 hours ago)

ത്രിവേണി സംഗമത്തിലെ വെളളം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമെന്ന് യോഗി ആദിത്യനാഥ്  (3 hours ago)

ഒരുകാലത്ത് സീരിയലുകളിലും സിനിമകളിലും സജീവമായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ ജോലി  (4 hours ago)

താമരശ്ശേരിയില്‍ അധ്യാപികയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

കാര്യവട്ടം കോളേജിലെ റാഗിങ്ങില്‍ അറസ്റ്റ് ചെയ്ത ഏഴ് വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു  (5 hours ago)

ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്ഐയും എസ്എഫ്ഐയും പ്രവര്‍ത്തിക്കുന്നത്; കആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്ന് ചെന്നിത്തല  (5 hours ago)

ആവശ്യവും അനാവശ്യവും എന്താണെന്ന് വീണാ ജോര്‍ജ് തിരിച്ചറിയണമെന്ന് വി.ഡി.സതീശന്‍  (5 hours ago)

പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്  അധ്യാപകന്‍ അറസ്റ്റില്‍  (5 hours ago)

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത: നാളെ സത്യപ്രതിജ്ഞ; പര്‍വേശ് വര്‍മ ഉപമുഖ്യമന്ത്രി  (6 hours ago)

മദ്യത്തിന്റെ അളവ് കുറഞ്ഞതു ചോദ്യം ചെയ്ത നാട്ടുകാരനും ബാര്‍ ജീവനക്കാരനും തമ്മില്‍ അടി  (6 hours ago)

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends