Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസം: മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം : 22 വരെ മഴ സാധ്യത...

19 JANUARY 2025 02:52 PM IST
മലയാളി വാര്‍ത്ത

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും; തമിഴ്‌നാട് തീരത്ത് 2.30 വരെ 0.7 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.‌ സമുദ്രോപരിതലത്തിലെ കാലാവസ്ഥാ മാറ്റങ്ങളെത്തുടർന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണു കള്ളക്കടൽ എന്ന പേരിൽ അറിയപ്പെടുന്നത്. സൂനാമിയുമായി സമാനതകളുള്ള പ്രതിഭാസം. അപ്രതീക്ഷിതമായി എത്തി തീരം വിഴുങ്ങുന്നതിനാലാണു തീരവാസികൾ കള്ളക്കടൽ എന്നു പേരിട്ടത്. കള്ളക്കടൽ രൂപപ്പെടുന്നതോടെ തീരം ഉള്ളിലോട്ടു വലിയും, പിന്നീടു വൻ തിരമാലകൾ തീരത്ത് അടിച്ചുകയറും.


മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നതു വരെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കുക. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

അതിനിടെ അടുത്ത 3 മണിക്കൂറിൽ കോട്ടയം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയും , ആഗോള കാലാവസ്ഥ ഘടകങ്ങളും മൂലമാണ് കേരളത്തിലും തമിഴ്നാട്ടിലും ശ്രീലങ്കയിലും മഴ തുടങ്ങിയത്. കേരളത്തിൻ്റെ മലയോരമേഖലകളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കിഴക്കൻ പ്രദേശങ്ങളിൽ ഇടിയോടുകൂടിയുള്ള മഴയും ലഭിച്ചേക്കും. കേരളത്തിൽ ഇന്നത്തെക്കാൾ നാളെയാണ് കൂടുതൽ മഴ സാധ്യത. ആഗോള പ്രതിഭാസങ്ങൾ ആയ ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡൻ ജൂലിയൻ ആന്ദോളനം (MJO) അറബിക്കടലിൽ എത്തിയിട്ടുണ്ട്. ഇതിൻ്റെ സ്വാധീനം മൂലം അറബി കടലിലും മേഘ രൂപീകരണം നടക്കുന്നുണ്ട്. ഒഡിഷക്ക് സമീപം ഒരു അതിമർദ മേഖല നിലനിൽക്കുന്നതിനാൽ ബംഗാൾ ഉൾക്കടലിലെ ചക്രവാത ചുഴിയിൽ നിന്നുള്ള കാറ്റിന്റെ പ്രവാഹം തമിഴ്നാട്ടിലും കേരളത്തിലും ശ്രീലങ്കയിലും ആയി കേന്ദ്രീകരിക്കപ്പെടുകയാണ്.


ഇത് മൂലമാണ് ഈ പ്രദേശങ്ങളിൽ മഴയുടെ സീസൺ അല്ലാത്ത സമയത്തും മഴ ലഭിക്കുന്നത്. രണ്ടുദിവസം മുൻപേ ബംഗാൾ ഉൾക്കടലിൽ ശക്തമായ സംവഹന മേഘങ്ങളുടെ രൂപീകരണം നടന്നിരുന്നു. ഇവ ഇന്നലെ മുതൽ തമിഴ്നാടിന്റെ തീരങ്ങളിൽ കരകയറി. ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്നാട് കിഴക്കൻ തീരങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ ലഭിക്കുന്നുണ്ട്. കേരളത്തിൽ ഇന്നുമുതൽ ഈ മാസം 22 വരെ മഴ സാധ്യതയുണ്ട്. കൂടുതൽ മഴയും മധ്യകേരളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ആയിരിക്കും. ഒറ്റപ്പെട്ട മഴ വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലകളിലും ലഭിക്കും. നേരത്തെ സൂചിപ്പിച്ച അതിമർദ്ദ മേഖലയുടെ സ്വാധീനം മൂലമാണ് മഴ വടക്കൻ കേരളത്തിലേക്ക് എത്താത്തത്.

കന്യാകുമാരി കടലിലും തെക്കുകിഴക്കൻ അറബിക്കടലിലും അടുത്ത ദിവസങ്ങളിൽ കാറ്റിന് ശക്തി കൂടാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ പാലിച്ചേ കടലിൽ പോകാൻ പാടുള്ളൂ. കിഴക്കൻ കാറ്റിന്റെ ശക്തി കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ കൂടാൻ സാധ്യതയുണ്ട്. അതിനാൽ പാലക്കാട് കൊല്ലം ഇടുക്കി ജില്ലകളിൽ തീപിടുത്ത സാധ്യതയും നിലനിൽക്കുന്നു. ഈ ജില്ലകളിൽ ഇന്നും നാളെയും മഴ ലഭിക്കാൻ സാധ്യതയുമുണ്ട്.

അടുത്തയാഴ്ചയോടെ അറബി കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടേക്കാം എന്നുള്ള സൂചനകളും ലഭ്യമാണ്. തെക്കു കിഴക്കൻ അറബിക്കടലിൽ കേരളതീരത്തിന് സമാന്തരമായാണ് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളത്. ഈ ന്യൂനമർദ്ദം കരയിൽനിന്ന് അകന്നു പോകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇത് ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (15 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (18 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (39 minutes ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (1 hour ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (1 hour ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (1 hour ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (1 hour ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (2 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (2 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (2 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (2 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

അപകടമല്ലെന്ന് ഉറപ്പിച്ച് ബന്ധുക്കൾ  (3 hours ago)

Malayali Vartha Recommends