Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

പ്രോവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്നു

17 OCTOBER 2018 12:53 PM IST
മലയാളി വാര്‍ത്ത

പ്രോവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈകോടതി പുറപ്പെടുവിച്ച ചരിത്രവിധി കേരളത്തിലെ രണ്ടു ലക്ഷത്തോളം ജീവനക്കാര്‍ക്ക് വന്‍ നേട്ടമുണ്ടാക്കും. പി.എഫ് പെന്‍ഷന്‍ നിയമത്തില്‍ 01.09.2014 മുതലുണ്ടായിരുന്ന, ദ്രോഹകരമായ മുഴുവന്‍ ഭേദഗതികളും വിജ്ഞാപനങ്ങളും കോടതി റദ്ദാക്കുകയാണ് ചെയ്തത്. ഇതോടെ ഇപ്പോള്‍ ലഭിക്കുന്ന തുച്ഛമായ പെന്‍ഷന് പകരം ശമ്പളത്തിന്റെ ആനുപാതികമായ ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാനാണ് വഴിയൊരുങ്ങുന്നത്.ഇതിനായി ജീവനക്കാരനും സ്ഥാപനവും ചേര്‍ന്ന് നല്‍കേണ്ട ജോയന്റ് ഓപ്ഷന്‍ അപേക്ഷ സമയപരിധിയില്ലാതെ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു.
പെന്‍ഷന് 60 മാസത്തെ ശരാശരി ശമ്പളം കണക്കാക്കിയിരുന്ന വിജ്ഞാപനം റദ്ദാക്കി, അവസാന 12 മാസ ശമ്പളത്തിന്റെ ശരാശരി എടുക്കണമെന്നും ചരിത്രവിധിയില്‍ കോടതി പറഞ്ഞു. 01.09.2014നുമുമ്പ് സര്‍വിസില്‍ കയറിയ 15,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്നവരില്‍നിന്ന് 1.16 ശതമാനം അധിക വിഹിതം ഈടാക്കിയിരുന്നതും കോടതി റദ്ദാക്കി.

പെന്‍ഷന് വേണ്ടത മാസവരിസംഖ്യയുടെ ഒരു ഭാഗം മാത്രം

ജീവനക്കാരന് ആജീവനാന്ത പെന്‍ഷന്‍ നല്‍കാന്‍ അവര്‍ അടക്കുന്ന മാസവരിസംഖ്യയുടെ പലിശയുടെ ഒരു ഭാഗം മാത്രം മതി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഉദാഹരണത്തിന്, 1995 നവംബര്‍ മുതല്‍ 5000 രൂപ ശമ്പളമുള്ള മാസം 417 രൂപ പി.എഫ് വിഹിതം അടച്ചിരുന്ന ഒരാള്‍, 2001ഓടെ ശമ്പളം 6500 ആയി ഉയര്‍ന്നതിനാല്‍ മാസം 541 രൂപ പി.എഫ് വിഹിതം അടച്ചാല്‍ ആ ജീവനക്കാരന്‍ 2014 ഡിസംബറില്‍ വിരമിക്കുമ്പോള്‍ അക്കൗണ്ടിലുണ്ടാകുന്നത് 3.14 ലക്ഷം രൂപയായിരിക്കും.

19 വര്‍ഷത്തെ സര്‍വിസ് കാലയളവില്‍ പെന്‍ഷന്‍ ഫണ്ടിലേക്ക് പിടിക്കുന്ന തുകയും അതിന്റെ പലിശയും ചേര്‍ത്തതാണ് ഈ തുക. വിരമിച്ചശേഷം ജനുവരി മുതല്‍ ഇതിന്റെ മാസപ്പലിശ 2200 രൂപ കണക്കാക്കിയാല്‍ അതിന്റെ ഒരു ഭാഗമായ 1800 രൂപയാണ് മാസ പെന്‍ഷനായി നല്‍കിവരുന്നത്. ബാക്കി 400 രൂപ മാസംതോറും മുതലിനോട് ചേര്‍ക്കും. തുടര്‍ന്ന് 15 വര്‍ഷംകൊണ്ട് പെന്‍ഷന്‍കാരന്‍ മരിച്ചാല്‍ ഭാര്യക്ക് പകുതി പെന്‍ഷന്‍ തുകയായ 900 രൂപയാണ് ലഭിക്കുക. ബാക്കി തുകയും പലിശയുംകൂടി മൊത്തം മുതലിനോട് ചേര്‍ക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുശേഷം ഭാര്യയും മരിച്ചാല്‍ അതുവരെയുള്ള കൂട്ടുപലിശയും മുതലുംകൂടി ഏകദേശം അഞ്ചരലക്ഷത്തിനു മുകളിലെത്തും.

പ്രസ്തുത തുക മരിച്ചവരുടെ അനന്തരാവകാശിക്ക് നല്‍കാതെ ഇ.പി.എഫ്.ഒ സ്വന്തമായി മുതല്‍കൂട്ടുകയാണ് ചെയ്യുന്നത്. ഇങ്ങനെ മുതലും പലിശയും ചേര്‍ത്തുണ്ടാക്കുന്ന അതിഭീമമായ സംഖ്യയാണ് വര്‍ഷംതോറും പ്രോവിഡന്റ് ഫണ്ടില്‍ അവശേഷിക്കുന്നത്.
കോടതിവിധിയനുസരിച്ച് ഒരാളുടെ പെന്‍ഷനില്‍ ശരാശരി 10,000 മുതല്‍ 50,000 രൂപവരെ വര്‍ധനയുണ്ടാകും. കേരളത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ നേടിയ 2902 പേര്‍ക്ക് മുമ്പ് കിട്ടിയിരുന്ന വാര്‍ഷിക പെന്‍ഷന്‍ മൊത്തം 55,71,709 രൂപയാണ്. വര്‍ധിപ്പിച്ച പെന്‍ഷന്‍ അനുസരിച്ച് ഇത്രയും പേര്‍ക്ക് 2,09,97,416 രൂപയാകും. അതായത്, ഒന്നരകോടി രൂപയാണ് 2902 പേര്‍ക്ക് വര്‍ഷത്തില്‍ അധികം കിട്ടിയത്. അതിനനുസരിച്ചാണ് മറ്റുള്ളവരുടെ പെന്‍ഷന്‍ വര്‍ധനയും വരുക.
അവസാന 12 മാസത്തെ ശരാശരി ശമ്പളത്തെ ജോലിചെയ്ത വര്‍ഷംകൊണ്ട് ഗുണിച്ച് 70 കൊണ്ട് ഹരിച്ചാണ് പി.എഫ് പെന്‍ഷന്‍ കണക്കാക്കുന്നത് (പ്രതിമാസ പെന്‍ഷന്‍ തുക= 12 മാസ ശരാശരി ശമ്പളം ഃ ജോലി ചെയ്ത വര്‍ഷം/ 70). 16.11.1995 മുതലോ അല്ലെങ്കില്‍ അതിനുശേഷം ജോലിയില്‍ പ്രവേശിച്ച തീയതി മുതല്‍ വിരമിച്ച ദിവസം വരെയുമുള്ള കാലയളവാണ് നിയമപ്രകാരം സേവനകാലമായി കണക്കാക്കുന്നത്. ആകെ ജോലി ചെയ്തത് 20 വര്‍ഷമോ അതില്‍ കൂടുതലോ ആണെങ്കില്‍ രണ്ടുവര്‍ഷം അധികമായി (വെയ്‌റ്റേജ്) ലഭിക്കും. ആ രണ്ടുവര്‍ഷംകൂടി ചേരുന്നതാണ് മൊത്തം സേവന കാലാവധി.

ഇനിയെന്ത്

കേരള ഹൈകോടതിയുടെ പുതിയ ഉത്തരവനുസരിച്ച് 2017ലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കാം. പെന്‍ഷന്‍ അപേക്ഷകരില്‍ രണ്ടു വിഭാഗമുണ്ടാവും.

നിലവില്‍ സര്‍വിസിലുള്ളവര്‍: ഇവരുടെ പി.എഫ് അക്കൗണ്ടില്‍ മാനേജ്മന്റെ് വിഹിതമായി അടക്കുന്ന ശമ്പളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ വിരമിക്കുന്നതുവരെ അക്കൗണ്ടില്‍ ഉണ്ടാകും. 6500 രൂപ ശമ്പളപരിധി നിശ്ചയിച്ചതിനാല്‍ അതിന്റെ 8.33 ശതമാനമേ പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിയിരുന്നുള്ളു. ഇനി മുഴുവന്‍ ശമ്പളത്തിന് ആനുപാതികമായ പെന്‍ഷന്‍ ലഭിക്കാന്‍ അതിന്റെ 8.33 ശതമാനം തികക്കാനുള്ള ബാക്കി തുകകൂടി പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റണം.

വിരമിച്ചവര്‍: വിരമിച്ചവര്‍ സ്വാഭാവികമായും പ്രോവിഡന്റ് ഫണ്ട് തുക പിന്‍വലിച്ചിട്ടുണ്ടാകും. 1995 നവംബര്‍ 16 മുതല്‍ വിരമിച്ച തീയതി വരെയുള്ള കാലത്തെ അവരുടെ മൊത്തം ശമ്പളത്തിന്റെ 8.33 ശതമാനം തുക പലിശസഹിതം പെന്‍ഷന്‍ ഫണ്ടിലേക്ക് ഇവര്‍ തിരിച്ചടക്കണം. അതിനു മുമ്പായി ജീവനക്കാരനും മാനേജ്‌മെന്റും സംയുക്ത അപേക്ഷ നല്‍കണം. ഇത് ഹൈകോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, കേരളഹിമാചല്‍പ്രദേശ് ഹൈകോടതികള്‍, സുപ്രീംകോടതി ഉത്തരവ് എന്നിവ പ്രകാരം കേസിന് പോയവരുടെ കാര്യത്തില്‍ മാത്രമാണ് പി.എഫ് ഓര്‍ഗനൈസേഷന്‍ അനുകൂല നടപടികള്‍ തുടരൂ. ബാക്കിയുള്ളവര്‍ സ്വന്തം നിലക്ക് കേസില്‍ കക്ഷിചേര്‍ന്ന് ആനുകൂല്യം നേടണം.സംഭവിക്കാനിരിക്കുന്നത്

കേരള ഹൈകോടതിയുടെ സുപ്രധാന വിധിക്ക് ആധാരമായ ഹരജികള്‍ മറ്റു സംസ്ഥാനങ്ങളിലുമുണ്ട്. ഇതില്‍ തീര്‍പ്പാകുന്നത് വരെ ഇ.പി.എഫ്.ഒ കാത്തിരുന്നേക്കാം.

കോടതിയില്‍ കക്ഷിചേര്‍ന്നവര്‍ക്ക് ഇതുവരെ നല്‍കിയതനുസരിച്ച് ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാം (ഒരിക്കല്‍ നല്‍കിയതുകൊണ്ട് ഇനി നല്‍കാതിരിക്കാന്‍ കഴിയില്ല). അതനുസരിച്ച് പുതിയ ഉത്തരവിറങ്ങണം. ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാതിരിക്കാന്‍ ഇ.പി.എഫ്.ഒ കോടതിയെ സമീപിച്ചേക്കാം. 2016ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ എല്ലാ തൊഴിലാളികള്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള പുതിയ വിജ്ഞാപനം ഇറക്കുക.

കേരള ഹൈകോടതി വിധി എല്ലാവര്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെടുന്ന പുതിയ ഹരജി സമര്‍പ്പിക്കപ്പെടുകയോ അതില്‍ കൂടുതല്‍ തൊഴിലാളികള്‍ കക്ഷി ചേരുകയോ ചെയ്താല്‍ അവര്‍ക്കും ആനുകൂല്യം കിട്ടും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  (8 minutes ago)

19കാരിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി: ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കി  (11 minutes ago)

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്  (23 minutes ago)

സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍  (34 minutes ago)

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (2 hours ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (2 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (3 hours ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (3 hours ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (5 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (5 hours ago)

പ്രവാസികളേ ,നാട്ടിലേയ്ക്ക് പെട്ടി പായ്ക്ക് ചെയ്യാൻ വരട്ടെ !! ഈ 10 കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കസ്റ്റംസ് 'ചെക്ക്' ഒഴിവാക്കാം  (5 hours ago)

പ്രവാസികൾക്ക് കോളടിച്ചു സ്പോൺസർ ഇല്ലാതെ 10 വർഷം താമസിക്കാം!! ‘ഗോൾഡൻ വിസ’ ബിഗ് ഓഫർ യു.എ.ഇ പ്രവാസികൾക്ക് ഇത് എങ്ങനെ ഗുണകരമാകും?  (5 hours ago)

ഇനി 26 ദിവസം കൂടി അതിഭയങ്കര തണുപ്പ് !! ഇത് തേൾ സീസൺ !! ജാഗ്രതയോടെ പ്രവാസികൾ  (5 hours ago)

പ്രവാസികൾക്ക് സന്തോഷം ദിവസം നാലര മണിക്കൂര്‍ ജോലി ഇഷ്ടമുള്ളപ്പോള്‍ വരാം..... പുതിയ ജോലി സമയം ഇങ്ങനെ  (5 hours ago)

Malayali Vartha Recommends