വിമാന ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു എയര്‍ ഇന്ത്യയും നിരക്കിളവ് പ്രഖ്യാപിച്ചു. ഇന്ത്യന്‍ സെക്ടറിലേക്കുളള വിമാന ടിക്കറ്റ് നിരക്കിലാണ് എയര്‍ ഇന്ത്യയുടെ നിരക്കിളവ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് എല്ലാ സെക്ടറുകളിലും നിരക്കിളവ് ലഭ്യമാക്കുമെന്ന് സൗദി എയര്‍ലൈന്‍സും അറിയിച്ചു.
സൗദി അറേബ്യയില്‍ നിന്നു കൊച്ചി, കോഴിക്കോട്, മുംബൈ, ദല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുളള യാത്രക്കാര്‍ക്കാണ് നിരക്കിളവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡിസംബര്‍ 31 വരെ നിരക്കിളവ് തുടരും.
ജിദ്ദ-കൊച്ചി സെക്ടറില്‍ റൗണ്ട് ട്രിപിന് എക്കണോമി ക്ലാസില്‍ ഏറ്റവും കുറഞ്ഞ നിരക്ക് 1230 റിയാലാണ്. വണ്‍ വേ ടിക്കറ്റ് 595 റിയാലാണ്. മുംബൈ വഴി കോഴിക്കോട് യാത്ര ചെയ്യുന്നവര്‍ക്കും ഇതേ നിരക്കില്‍ ടിക്കറ്റ് ലഭിക്കും.
എയര്‍ ഇന്ത്യ എക്സ്പ്രസ് റിയാദ്-കോഴിക്കോട് സെക്ടറില്‍ സെപ്തംബര്‍ 4 മുതല്‍ മാര്‍ച്ച് 24 വരെ 600 റിയാലിന് ടിക്കറ്റ് ലഭ്യമാക്കും. എന്നില്‍ ഡിസംബര്‍ 14 മുതല്‍ ജനുവരി 3 വരെ നിരക്കിളവ് ഉണ്ടാവില്ലെന്നും എയര്‍ ഇന്ത്യ റിയാദ് മാനേജര്‍ കുന്ദന്‍ലാല്‍ ഗോത്വാല്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.
സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ സൗദി എയര്‍ലൈന്‍സ് എല്ലാ സെക്ടറുകളിലും നിരക്കിളവ് അനുവദിക്കും. ഡിസംബര്‍ 31 വരെ യാത്രചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് പ്രയോജനപ്പെടുത്താന്‍ കഴിയും. റിയാദ്-കൊച്ചി റൗണ്ട് ട്രിപിന് എക്കണോമി ക്ലാസില്‍ 1150 റിയാലിന് ഓണ്‍ലൈനില്‍ ടിക്കറ്റ് ലഭ്യമാണ്.
https://www.facebook.com/Malayalivartha