സ്വര്‍ണാഭരണ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞു... 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാൻഡ്
രാജ്യത്തെ സ്വര്‍ണാഭരണ ഡിമാന്‍ഡില്‍ 41 ശതമാനം കുറവുണ്ടായി എന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട്. 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ ഡിമാന്‍ഡാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്.
കോറോണ വ്യാപനത്തെ തുടർന്ന് സ്വര്‍ണത്തിന്റെ വില കുറച്ചു നാളുകളായി ഉയരുന്നതാണ് ഡിമാന്‍ഡിനെ ബാധിച്ചത്. ഇക്കാലയളവില്‍ ആഗോളതലത്തില്‍ ഇടിവ് 39 ശതമാനമാണ്.
സ്വര്‍ണാഭരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈനയിലും 65 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരുക്കുന്നത്.ചൈനയിൽ 13 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണിത്. അഞ്ച് വര്‍ഷത്തെ കുറഞ്ഞ ഉല്‍പ്പാദനമാണ് ഇക്കാലയളവില്‍ നടന്നത്(795.8 ടണ്‍ ).
മാര്‍ച്ച് ആദ്യ ദിവസങ്ങളിൽ വിവാഹ സീസണ്‍ ആയതിനാൽ ഡിമാന്‍ഡ് അൽപ്പം ഉയര്‍ന്നിരുന്നെങ്കിലും സ്വര്‍ണത്തിന്റെ വില കൂടി നിന്നതിനാൽ പ്രതീക്ഷിച്ച ഡിമാൻഡ് ഉണ്ടായിരുന്നില്ലഫെബ്രുവരി പകുതിയോടെ തന്നെ വില്‍പ്പന കുറഞ്ഞു തുടങ്ങിയിരുന്നു.
സ്വർണ വില ഉയരാൻ തുടങ്ങിയതോടെ സ്വർണം വാങ്ങുന്നത് ആളുകൾ നീട്ടിവെച്ചു.. മാർച്ചിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 26.6 ശതമാനം വര്‍ധനയുണ്ടായിരുന്നു. ഇതാണ് സ്വർണം വാങ്ങുന്നതിൽ നിന്നും ആൾക്കാരെ പുറകിലോട്ട് വലിച്ചത് ..
പിന്നീട് കൊറോണ വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡിമാന്‍ഡ് കുത്തനെ കുറയുകയായിരുന്നു എന്ന് വ്യാപാരികൾ പറയുന്നു.ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം 60-80 ശതമാനം വരെ ഡിമാൻഡ് കുറഞ്ഞിട്ടുണ്ട് എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകൾ
ലോക്ക് ഡൗണ്‍ തീരാത്ത സാഹചര്യത്തിൽ ഡിമാൻഡ് ഇനിയും കുറയുമെന്ന് തന്നെയാണ് കണക്കുകൂട്ടുന്നത് ..ഈ വർഷം അക്ഷയ തൃതീയക്ക് പോലും സ്വർണം വാങ്ങുന്നതിനു ആൾക്കാർ മുന്നോട്ട് വന്നില്ല. ലോക്ക്ഡോൺ സാഹചര്യത്തിൽ സ്വർണം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു. എങ്കിലും ഇത് ആരും പ്രതീക്ഷിച്ചതു പോലെ പ്രയോജനപ്പെടുത്തിയിരുന്നില്ല
ബ്രാന്‍ഡഡ് ജുവലറികള്‍ പലതും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന ഉയര്‍ത്താന്‍ ശ്രമിച്ചെ്ങ്കിലും ലോക്ക് ഡൗണ്‍ മൂലം ഓര്‍ഡറുകള്‍ എത്തിച്ചുനല്‍കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടത് തിരിച്ചടിയായെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു
https://www.facebook.com/Malayalivartha