ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകൾക്ക് ജപ്പാനിൽ അവസരം . സ്കിൽ ട്രെയിനിങ്ങിന്റെ എല്ലാ ചിലവുകളും ജപ്പാൻ വഹിക്കും
ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകൾക്ക് ജപ്പാനിൽ അവസരം . സ്കിൽ ട്രെയിനിങ്ങിന്റെ എല്ലാ ചിലവുകളും ജപ്പാൻ വഹിക്കും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ടെക്നിക്കൽ ഇന്റേൺ ട്രെയിനിങ് പ്രോഗ്രാം(TITP ) മെമ്മോറാണ്ടം യൂണിയൻ കാബിനറ്റ് അംഗീകരിച്ചു.
ഇന്ത്യയിലെ നിരവധി സംരംഭങ്ങൾ ജപ്പാന്റെ സഹായത്തോടും സഹകരണത്തോടും കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് – ശാസ്ത്രസാങ്കേതികവിദ്യയില്‍ ഇന്ന് ലോകത്തിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം ജപ്പാനാണ്. ഇപ്പോൾ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയില്‍ വൻ കുതിച്ചു ചാട്ടത്തിനു ഒരുങ്ങുന്ന ജപ്പാൻ അതിൽ പങ്കു ചേരാൻ ഇന്ത്യക്കാർക്കും അവസരം നൽകുന്നു. Japan International Trade Organisation അഥവാ ജെട്രോ ( JETRO) വൈസ് പ്രസിഡണ്ട് ഷിഗോയ് മൈദയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ബാംഗ്ലൂരില്‍ ഇന്‍ഡോ – ജപ്പാന്‍ ബിസിനസ്സ് പാര്‍ട്ട്ണര്‍ഷിപ്പ് സെമിനാറിനെത്തിയിരിക്കുകയാണ് ഷിഗോയ് മൈദ
ഇന്ത്യയില്‍ നിന്നുള്ള രണ്ടു ലക്ഷം ഐ.ടി പ്രോഫഷണലുകള്‍ക്കാണ് അവസരം. ഒരുവർഷം കഴിയുന്നതോടെ ഈ രണ്ടുലക്ഷം പേർക്കും ഗ്രീൻ കാർഡ് കിട്ടും. അതോടെ വേണമെങ്കിൽ ഇവർക്ക് ജപ്പാനിൽ സ്ഥിരതാമസമാകാം. ഇന്ത്യക്കാർക്ക് മാത്രമാണ് ജപ്പാൻ ഈ അവസരം നൽകുന്നത്. എക്കാലത്തും ഇന്ത്യയും ജപ്പാനും തമ്മിൽ സഹൃദത്തിൽ ആയിരുന്നു. അതാണ് ഇപ്പോൾ തൊഴിലന്വേഷകർക്ക് അനുഗ്രഹമായി തീർന്നിരിക്കുന്നത്
ഇപ്പോൾ 2 ലക്ഷം ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകളുടെ സേവനം ആണ് ജപ്പാന് ആവശ്യമുള്ളതെന്നും എന്നാൽ 2030 ആകുമ്പോഴേക്കും ഇത് 8 ലക്ഷമാകുമെന്നും ഷിഗോയ് മൈദ വ്യക്തമാക്കി. ഇതാദ്യമായാണ് ഒരു രാജ്യം ഇത്രയധികം ആളുകള്‍ക്ക് ജോലിക്കായി സിറ്റിസണ്‍ഷിപ്പ് ഓഫര്‍ ചെയ്യുന്നത്.
വിസയുടെ പ്രോസ്സസും മറ്റു കാര്യങ്ങളും മൂന്നു മാസത്തിനകം തുടങ്ങുമെന്നും ഇതിനുള്ള ജപ്പാന്‍ പ്രസിഡണ്ട് ഷിന്‍സോ ആബെ യുടെ അനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു
യൂറോപ്പ് ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യാ ക്കാരുൾപ്പടെയുള്ളവർക്ക് അവസരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ജപ്പാന്‍ ഒരു സ്വപ്ന സാമ്രാജ്യം തന്നെയാണ് തുറന്നു നല്‍കാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha